News
ഫലസ്തീനികള്‍ക്ക് ധാരാളം ഭൂമിയുണ്ട്, അവര്‍ സഊദിയില്‍ ഒരു രാഷ്ട്രം രൂപീകരിക്കണം: നെതന്യാഹു
ഗസ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഫലസ്തീനികളെ മേഖലയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.

ഫലസ്തീനിലെ ആളുകളോട് സഊദി അറേബ്യയില്‍ ഒരു രാഷ്ട്രം രൂപീകരിക്കണമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനികള്‍ക്കായി ഒരു രാഷ്ട്രം സൃഷ്ടിക്കാന്‍ സഊദികള്‍ക്ക് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രാഈലിന്റെ ചാനല്‍ 14നോട് സംസാരിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ നിര്‍ദേശം.
സഊദിയില്‍ ധാരാളം ഭൂമിയുണ്ടെന്നും നെതന്യാഹു അഭിമുഖത്തില്‍ പറഞ്ഞു. ഹമാസിന്റെ നേതൃത്വത്തിലുള്ള ഒരു ഫലസ്തീന് രാഷ്ട്രമുണ്ടായിരുന്നു. ഗസ എന്ന ഫലസ്തീന് രാഷ്ട്രം. എന്നിട്ട് നമുക്ക് എന്താണ് കിട്ടിയതെന്നും നെതന്യാഹു ചോദിച്ചു. ഇസ്രാഈലിനും സഊദിക്കുമിടയില് സമാധാനം ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹു പ്രതികരിച്ചു.
ഗസ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഫലസ്തീനികളെ മേഖലയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം. ഗസ ഒഴിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും തന്നെ ഇതുവരെ ട്രംപിന്റെ നിലപാടിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ നിലപാടിനെതിരെ യു.എസില്‍ അടക്കം ശക്തമായ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.
ഫലസ്തീന് രാഷ്ട്രം രൂപീകരിക്കാന്‍ മുന്‍കൈയെടുത്താല്‍ മാത്രമേ രാജ്യങ്ങള്‍ തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്ന് സഊദി നേരത്തെ ഇസ്രാഈലിനെ അറിയിച്ചിരുന്നു. എന്നാല്‍ ഫലസ്തീന് രാഷ്ട്ര രൂപീകരണം സംബന്ധിച്ച നെതന്യാഹുവിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ സഊദി തങ്ങളുടെ നിലപാട് വ്യക്തമാക്കി.
ഫലസ്തീന് രാഷ്ട്രം രൂപീകരിക്കുക എന്ന സഊദിയുടെ നിലപാട് അചഞ്ചലമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ജെറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രം രൂപീകരിക്കാനുള്ള ശ്രമം സഊദി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഫലസ്തീന് രാഷ്ട്രം രൂപീകരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമായി ആഗോള സഖ്യമുണ്ടാക്കുമെന്ന് സഊദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അറബ് രാജ്യങ്ങളുടെയും യൂറോപ്യന്‍ സഖ്യകക്ഷികളുടെയും സഹകരണത്തോടെയായിരിക്കും സഖ്യം രൂപീകരിക്കുകയെന്നും സഊദി അറിയിച്ചിരുന്നു. സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്റേതായിരുന്നു പ്രഖ്യാപനം.
News
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; മരിച്ചവരുടെ എണ്ണം 62000 കടന്നു
2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,004 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

2023 ഒക്ടോബര്‍ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ 62,004 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60 പേര് കൊല്ലപ്പെടുകയും 344 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അതിന്റെ ദൈനംദിന അപ്ഡേറ്റില്‍ പറഞ്ഞു. മൊത്തം പരിക്കേറ്റവരുടെ എണ്ണം 156,230 ആയി.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള അഞ്ച് പുതിയ മരണങ്ങളും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ മുതല്‍ 112 കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണിയുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം 263 ആയി ഉയര്‍ത്തി.
നിരവധി ഇരകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയോ തെരുവുകളില്‍ കിടക്കുകയോ ചെയ്യുന്നതിനാല്‍ ഗസ്സയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഗുരുതരമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ നിരന്തരമായ ബോംബാക്രമണവും ഉപകരണങ്ങളുടെ അഭാവവും കാരണം എമര്‍ജന്‍സി ടീമുകള്‍ക്ക് അവരെ സമീപിക്കാന്‍ കഴിഞ്ഞില്ല.
വെടിനിര്‍ത്തലും തടവുകാരുമായുള്ള കൈമാറ്റ കരാറും ലംഘിച്ച് ഇസ്രാഈല്‍ സൈനിക നടപടി പുനരാരംഭിച്ച മാര്‍ച്ച് 18 മുതല്‍, 10,460 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 44,189 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
അതേസമയം, മാനുഷിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുന്ന ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രാഈല്‍ സൈന്യം ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത്തരം ആക്രമണങ്ങളില്‍ 27 പേര് കൊല്ലപ്പെടുകയും 281 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മെയ് 27 മുതല്‍ 1,965 ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം കൊല്ലുകയും 14,701 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
india
ഇന്നലെ ഞങ്ങള്‍ സിഇസിയെ തിരയുകയായിരുന്നു, പക്ഷേ ഒരു പുതിയ ബിജെപി വക്താവിനെ കണ്ടെത്തി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. കൂടാതെ ‘ബിജെപി വക്താവ്’ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത് തള്ളിക്കളയുന്നില്ല.
വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണം (എസ്ഐആര്‍) സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്കും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും മറുപടി നല്കുന്നതില് സിഇസി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം പറഞ്ഞു.
‘ഭരണഘടന ഒരു സാധാരണ പൗരന് നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനാധിപത്യം അതിനെ ആശ്രയിച്ചിരിക്കുന്നു. അത് സംരക്ഷിക്കാനുള്ള ബോഡിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് CEC മറുപടി നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നത് നമുക്ക് കാണാന്‍ കഴിയും,’ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടവകാശത്തിന്റെ സംരക്ഷകനാണെന്നും സുപ്രധാനമായ ഭരണഘടനാ സ്ഥാപനമായിരിക്കെ, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്കാന് അതിന് കഴിയുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു.
main stories
ഗസ്സ വെടിനിര്‍ത്തല്‍ ധാരണകള്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്
ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.

ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. ഖത്തര്‍ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുമ്പോള്‍, ഗസ്സ വെടിനിര്‍ത്തല്‍ കരാറിനുള്ള തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി സംഘം ‘മധ്യസ്ഥരെ അറിയിച്ചു’ എന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഗസ്സയിലെ ഇസ്രാഈല്‍ തടവുകാരെ മോചിപ്പിക്കുകയുള്ളൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പട്ടിണി മൂലം കൂടുതല്‍ ഫലസ്തീനികള്‍ മരിക്കുന്നതിനാല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ ബോധപൂര്‍വമായ പട്ടിണി പ്രചാരണം നടത്തുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.
ഗസ്സയിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ക്ക് മുമ്പ് ഇസ്രാഈല്‍ ആക്രമണം ശക്തമാക്കുകയാണ്, തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 19 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 62,004 പേര് കൊല്ലപ്പെടുകയും 156,230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
-
kerala3 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
Cricket3 days ago
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്സണ് അന്തരിച്ചു
-
kerala3 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
india2 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
india3 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു
-
Film3 days ago
കൂലി ആദ്യദിനം നേടിയത് 150 കോടി
-
india3 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india3 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി