Culture
ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് : ആദ്യ മണിക്കൂറുകളില്‍ ശക്തമായ പോളിങ്

ആലപ്പുഴ: ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ 13 ശതമാനമാണ് പോളിങാണ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ തന്നെ എല്ലാ ബൂത്തിലും വോട്ടര്‍മാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നുണ്ട്. യുഡി എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ എന്നിവര്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ബൂത്തുകളില്‍ എത്തി തങ്ങളുടെ വോട്ടു രേഖപ്പെടുത്തി. അതേസമയം മൂന്നിടത്ത് വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തി.
മാന്നാര്‍, കല്ലിശ്ശേരി, ബുധനൂര്‍ എന്നീ ബുത്തുകളിലാണ് പ്രശ്‌നം. തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ വോട്ടിങ് യന്ത്രതകരാര്‍ കണ്ടെത്തിയ വെണ്‍മണി താഴത്ത് ബൂത്തില്‍ പുതിയ വോട്ടിങ് യന്ത്രം എത്തിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പ്രശ്‌നബാധിതയുള്ള 22 മണ്ഡലത്തില്‍ ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് വിവരം. 2016ല്‍ 74.36 ശതമാനമായിരുന്നു ചെങ്ങന്നൂരിലെ പോളിങ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തന്നെ വിവിധ കക്ഷികള്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചതിനാല്‍ മൂന്നു മാസത്തോളം നീണ്ട പ്രചാരണത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യംവഹിച്ചത്. 1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 5039 കന്നി വോട്ടര്‍മാരാണ്. എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനായിരിക്കും മുന്നണികളുടെ ശ്രമം.
മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല, തൃപ്പെരുന്തുറ, ചെറിയനാട്, ആല, വെണ്‍മണി, മുളക്കുഴ, തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ചേര്‍ന്നതാണ് പുതിയ ചെങ്ങന്നൂര്‍ മണ്ഡലം.തിരുവന്‍വണ്ടൂര്‍, ആല, ചെറിയനാട്, വെണ്‍മണി, ബൂധനൂര്‍, പുലിയൂര്‍, പാണ്ടനാട്, മാന്നാര്‍ ചെങ്ങന്നൂര്‍ നഗരസഭയും ഉള്‍പ്പെട്ടതായിരുന്നു പഴയ ചെങ്ങന്നൂര്‍ മണ്ഡലം.
തുടര്‍ച്ചയായി യു.ഡി.എഫ് വിജയിച്ചു പോന്ന ചെങ്ങന്നൂര്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ നടന്ന 13 തെരഞ്ഞെടുപ്പുകളില്‍ 4 എണ്ണത്തില്‍ മാത്രമാണ് ഇടതുപക്ഷം വിജയിച്ചത്. 2016ല്‍ യു.ഡി.എഫിലെ പി.സി വിഷ്ണുനാഥിനെ 7983 വോട്ടിന് പരാജയപ്പെടുത്തിയാണ് സി.പി.ഐ.എമ്മിലെ കെ.കെ രാമചന്ദ്രന്‍ നായര്‍ നിയമസഭയിലെത്തിയത്. രാമചന്ദ്രന്‍ നായര്‍ മരണപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് ചെങ്ങന്നൂരില്‍ കളമൊരുങ്ങുന്നത്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ ന്ടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പു തന്നെ വിവിധ കക്ഷികള്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചതിനാല്‍ മൂന്നു മാസത്തോളം നീണ്ട പ്രചാരണത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യംവഹിച്ചത്.1,99,340 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 5039 കന്നി വോട്ടര്‍മാരാണ്. എല്ലാ വോട്ടര്‍മാരെയും പോളിങ് ബൂത്തിലേക്ക് എത്തിക്കുന്നതിനായിരിക്കും മുന്നണികളുടെ ശ്രമം. കാലാവസ്ഥ കൂടി അനുകൂലമായി എത്തിയാല്‍ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് വിവരം. 2016ല്‍ 74.36 ശതമാനമായിരുന്നു ചെങ്ങന്നൂരിലെ പോളിങ്.ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരില്‍ പ്രകടമാകുന്നത്. കോണ്‍ഗ്രസിലെ ഡി.വിജയകുമാര്‍, എല്‍.ഡി.എഫിലെ സജി ചെറിയാന്‍, ബി.ജെ.പിയിലെ ശ്രീധരന്‍ പിള്ള എന്നിവര്‍ക്ക് പുറമെ രാഷ്ട്രീയ ലോക്ദള്‍ നേതാവ് ജി.പുന്തല, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേചാവ് മധു ചെങ്ങന്നൂര്‍, ആം ആദ്മി പാര്‍ട്ടിയുടെ രാജീവ് പള്ളത്ത് എന്നിവരുമാണ് ചെങ്ങന്നൂരില്‍ ഇത്തവണ ജനവിധി തേടുന്നത്.
.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala20 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india23 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india13 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala3 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india3 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി
-
india3 days ago
അയോധ്യയിലെ രാംപഥിലും പരിക്രമ മാര്‍ഗിലും മാംസ വില്‍പ്പന നിരോധിക്കുമെന്ന് മേയര്‍ ത്രിപാഠി
-
News3 days ago
ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍; മരണസംഘ്യ ഉയരുന്നു