Connect with us

india

കുട്ടികള്‍ക്ക് പുത്തന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിന് പകരം നിങ്ങള്‍ ഒരു ചെസ് ബോര്‍ഡ് വാങ്ങികൊടുക്കുക

വിശ്വനാഥന്‍ ആനന്ദ് എന്ന മറ്റൊരു ചെന്നൈക്കാരന്‍ ചെസിന്റെ സിംഹാസനം കീഴടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റണ്ണറപ്പ് നേട്ടമാണ് പ്രഗ്യാനന്ദ കൈവരിച്ചിരിക്കുന്നത്

Published

on

നമ്മുടെ കുട്ടികള്‍ക്ക് പുത്തന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിന് പകരം നിങ്ങള്‍ ഒരു ചെസ് ബോര്‍ഡ് വാങ്ങികൊടുക്കുക. അവര്‍ ഏകാഗ്രമായി ചിന്തിക്കും, കളിക്കും- തെറ്റായ വഴികളിലേക്ക് സഞ്ചരിക്കില്ല. അസര്‍ ബെയ്ജാന്റെ ആസ്ഥാനമായ ബാക്കുവില്‍ സമാപിച്ച ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ പ്രഗ്യാനന്ദ രമേഷ് ബാബു നേടിയ തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത് ചെറിയ സന്ദേശമല്ല. വിജയങ്ങള്‍ മടുത്തു, എതിരാളികളില്ലാത്തതിനാല്‍ ഞാന്‍ കളി നിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിച്ച ലോക ചെസിലെ ഒന്നാമന്‍ മാഗ്നസ് കാള്‍സനെ രണ്ടുവട്ടം സമനിലയില്‍ കുരുക്കുകയും ഒടുവില്‍ കീഴടങ്ങുകയും ചെയ്ത തമിഴ്‌നാട് ചെന്നൈ സ്വദേശി യുടെ ജീവിത വഴി നമ്മുടെ കൗമാരത്തിന് വഴികാട്ടിയാണ്. ഉറച്ച ലക്ഷ്യവും പരിശ്രമിക്കാനുള്ള മനസുമുണ്ടെങ്കില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തതായിട്ടൊന്നുമില്ലെന്നതിന്റെ ഏറ്റവും പുതിയ തെളിവായി പ്രഗ്യ മാറിയിരിക്കുകയാണ്.

വിശ്വനാഥന്‍ ആനന്ദ് എന്ന മറ്റൊരു ചെന്നൈക്കാരന്‍ ചെസിന്റെ സിംഹാസനം കീഴടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റണ്ണറപ്പ് നേട്ടമാണ് പ്രഗ്യാനന്ദ കൈവരിച്ചിരിക്കുന്നത്. പതിനെട്ടുവയസ് എന്ന ചെറുപ്രായം മാത്രമല്ല, അദ്ദേഹം കടന്നുവന്നത് തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിലൂടെയാണ്. കുട്ടിക്കാലത്ത് ചെസ് കളിക്കാരനാവുകയെന്ന ആഗ്രഹം സഫലീകരിക്കാന്‍ പ്രഗ്യാനന്ദയും കുടുംബവും അനുഭവിച്ച കഷ്ടപ്പാട് അദ്ദേഹത്തിന്റെ മുന്‍ കോച്ച് പങ്കുവെക്കുന്നുണ്ട്. ശാരീരിക അവശതകളുള്ള അച്ചനൊപ്പം പ്രഗ്യ പരിശീലനത്തിനെത്തുന്നത് ബസിലാണ്. ചിലപ്പോള്‍ ഷെയര്‍ ഓട്ടോകളില്‍. ഒപ്പം ഒരു പൊതിച്ചോറുമുണ്ടാകും. അടുത്തുള്ള പാര്‍ക്കില്‍ പോയി അതു കഴിക്കും. തിരിച്ച് വരുമ്പോള്‍ വളരെ വൈകും. മടക്കയാത്രയില്‍ ഓട്ടോയില്‍ വെച്ചും അവര്‍ കാണുന്നത് ചെസിന്റെ വീഡിയോകളാണ്. പിറ്റേ ദിവസവും ഇത് ആവര്‍ത്തിക്കും. ഒരുമടിയും മടുപ്പുമില്ലാതെ. ആ കഠിനാദ്ധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന പ്രഗ്യാനന്ദ രൂപപ്പെട്ടത്’. .
മത്സരങ്ങളുടെ പുതിയ ലോകം യുവാക്കളെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് വഴി നടത്തിക്കുന്നത്. കുറഞ്ഞ അവസരങ്ങളും കൂടുതല്‍ അപേക്ഷകരുമെത്തുമ്പോള്‍ അതിജീവനത്തിനുവേണ്ടി തെറ്റായ വഴികള്‍പോലും പലപ്പോഴും തേടപ്പെടുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നാം ദര്‍ശിച്ച ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവുമൊക്കെ ഇതിന്റെ ഉദാഹരണമാണ്. മറ്റു ചിലരാകട്ടെ പ്രതീക്ഷകളുടെ നിറംമങ്ങുമ്പോള്‍ ലഹരിയില്‍ അഭയം തേടുന്നു.

രാജ്യത്തെ ഏറ്റവും മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന കാമ്പസുകളില്‍ പോലും ലഹരി വില്ലനാവുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവിടെയാണ് പ്രഗ്യയുടെ നേട്ടത്തിന്റെ സന്ദേശം ഏറെ പ്രസക്തമാകുന്നത്. ചെസ് പഠിക്കാനൊരുങ്ങുമ്പോള്‍ കൂട്ടുകാരെപ്പോലെ പ്രഗ്യയും പറഞ്ഞത് ലോക ചാമ്പ്യനാകണം എന്നതായിരുന്നു. ജീവിത സാഹചര്യങ്ങളും മുന്നോട്ടുള്ള വഴികളും കഠിനമായപ്പോള്‍ പലരും ലക്ഷ്യങ്ങള്‍ മാറ്റി നിര്‍ണിയച്ചു. എന്നാല്‍ പ്രഗ്യ ലക്ഷ്യത്തില്‍ ഉറച്ചു നിന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോ അച്ഛനമ്മമാരുടെ വിദ്യാഭ്യാസമോ ഒന്നും അവനെ ബാധിച്ചതേയില്ല. ഫലമായി അവനും പൂര്‍ണമായും അറിയാവുന്ന അവന്റെ കുടുംബവുമൊഴികെ മറ്റെല്ലാവരും ഒരു തമാശയായിക്കണ്ട ലോക ചെസ് ചാമ്പ്യന്‍ എന്ന ലക്ഷ്യത്തിലേക്ക് തന്റെ പതിനെട്ടാമത്തെ വയസില്‍ പ്രഗ്യ ഒരു കനത്ത ചുവട് വെച്ചിരിക്കുകയാണ്. പ്രഗ്യയുടെ അച്ഛനമമ്മമാരും വലിയ മാതൃകകളാണ്. മകന്‍ നിര്‍ണയിച്ച ലക്ഷ്യത്തിലൂടെ അവനെ സഞ്ചരിക്കാന്‍ അനുവദിക്കുകയും അതിനായി അവന്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും അവര്‍ പിന്തുണ നല്‍കുകയും ചെയ്തു. മകന് പിന്തുണയുമായി പ്രഗ്യാനന്ദയോടൊപ്പം മത്സര വേദികളിലെല്ലാം എത്തുന്ന അമ്മ നാഗലക്ഷ്മി ചെസ് ലോകകപ്പിന്റെ വേദിയില്‍ പോലും എത്തുകയുണ്ടായി. തമിഴ് ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സവിശേഷതകളുമുള്ള ആ നിഷ്‌കളങ്ക സ്ത്രീ ലോക മാധ്യമങ്ങളുടെ പോലും ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. തന്റെ വിജയത്തിനു പിന്നിലെ അമ്മയുടെ പ്രചോദനത്തെക്കുറിച്ച് പ്രഗ്യ വാചാലനായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മറ്റെല്ലാ മേഖലകളിലുമെന്ന പോലെ പ്രതിഭകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന പൂര്‍ണ പിന്തുണ പ്രഗ്യയുടെ നേട്ടത്തിലും നിഴലിക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട മണിപ്പൂരിലെ കായിക താരങ്ങള്‍ക്ക് തിരിച്ചുവരാനുള്ള എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും അവരുടെ പരിശീലനം ഏറ്റെടുക്കുയും ചെയ്ത മുഖ്യമന്ത്രി സ്റ്റാലിനും സഹപ്രവര്‍ത്തകര്‍ക്കും കായിക ലോകത്തിന്റെ നിറഞ്ഞ പിന്തുണയാണ് ലഭിച്ചിരുന്നത്. ചെന്നൈയിലെ കുരുന്നുകളെല്ലാം ചെസ് ബോര്‍ഡിന്റെ വക്താക്കളാണ്. സര്‍ക്കാര്‍ അവര്‍ക്കൊപ്പവും. നമുക്കും വലിയ ചെലവില്ലാത്ത ആ വഴി പിന്തുടരാം…

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മുസ്‌ലിംകൾ സംവരണത്തിന് അർഹരല്ലേ?’; ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് ലാലു

ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

Published

on

സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിംകൾക്ക് കൂടി ലഭ്യമാക്കണമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്നും ലാലു ആരോപിച്ചു. ഭരണഘടന പറയുന്ന സംവരണത്തിന് ബി.ജെ.പി എതിരാണ്. അതുകൊണ്ട് രണ്ടും ഇല്ലാതാക്കാനാണ് അവരുടെ നീക്കമെന്ന് ലാലു പറഞ്ഞു.

ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഏറെനാളായി ലാലു വീട്ടിൽ വിശ്രമത്തിലാണ്. ഭാര്യ റാബ്‌റി ദേവി എം.എൽ.സിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് എത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ വർഷം ആദ്യത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എം.എൽ.സിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇത്തവണ 400 സീറ്റ് നേടുമെന്ന മോദിയുടെ അവകാശവാദത്തെ ലാലു പരിഹസിച്ചു. ഇത്തവണ അവർക്ക് പുറത്തുപോകേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ലാലു പറഞ്ഞു. ജംഗിൾ രാജ് പോലുള്ള ആരോപണങ്ങൾ ഉയർത്തി ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

india

ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകന്റെ കൊല; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ 7 പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

പ്രതികളുടെ അപ്പീലിലാണ് എല്ലാവരെയും കുറ്റവിമുക്തരാക്കിയത്.

Published

on

വിവരാവകാശ പ്രവർത്തകൻ അമിത് ജെത്‍വയെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി മുൻ എം.പി ദിനുസോളങ്കി ഉൾപ്പെടെ 7 പേരെ ജീവപര്യന്തം ശിക്ഷിച്ച സി.ബി.ഐ കോടതി വിധി ഗുജറാത്ത് ഹൈകോടതി റദ്ദാക്കി. പ്രതികളുടെ അപ്പീലിലാണ് എല്ലാവരെയും കുറ്റവിമുക്തരാക്കിയത്. മുൻകൂട്ടി തീരുമാനിച്ചപോലെയാണ് വിചാരണ കോടതി വിധിയെന്ന് ജസ്റ്റിസുമാരായ എ.എസ്.സുപേഹിയ, വിമൽ കെ.വ്യാസ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

അന്വേഷണം അശ്രദ്ധയോടെയും മുൻ വിധിയോടെയുമായിരുന്നു. സാക്ഷികളെ വിശ്വാസത്തിലെടുക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിലയിരുത്തി.

2010 ജൂലൈ 20ന് ഹൈകോടതി പരിസരത്താണ് ജെത്‍വ വെടിയേറ്റു മരിച്ചത്. ദിനു സോളങ്കിയുടെ നിയമവിരുദ്ധ ഖനനം വിവരാവകാശ നിയമപ്രകാരം തുറന്നുകാട്ടാൻ ജെത്‍വ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ഗുജറാത്ത് സി.ഐ.ഡി അന്വേഷിച്ച കേസ് 2012 സെപ്റ്റംബറിലാണ് ഹൈകോടതി സി.ബി.ഐക്ക് വിട്ടത്. 2013 നവംബറിലാണ് ദിനു സോളങ്കിയെ സി.ബി.ഐ അറസ്റ്റ്ചെയ്തത്.

2019 ജൂലൈ 11ന് സോളങ്കി ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ച വിചാരണ കോടതി 15 ലക്ഷം രൂപ പിഴ നൽകാനും ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വർഷം ദിനു സോളങ്കിയുടെയും മരുമകൻ ശിവ സോളങ്കിയുടെയും ശിക്ഷ സസ്പെൻഡ് ചെയ്ത ഹൈകോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

Trending