Connect with us

india

കുട്ടികള്‍ക്ക് പുത്തന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിന് പകരം നിങ്ങള്‍ ഒരു ചെസ് ബോര്‍ഡ് വാങ്ങികൊടുക്കുക

വിശ്വനാഥന്‍ ആനന്ദ് എന്ന മറ്റൊരു ചെന്നൈക്കാരന്‍ ചെസിന്റെ സിംഹാസനം കീഴടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റണ്ണറപ്പ് നേട്ടമാണ് പ്രഗ്യാനന്ദ കൈവരിച്ചിരിക്കുന്നത്

Published

on

നമ്മുടെ കുട്ടികള്‍ക്ക് പുത്തന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിന് പകരം നിങ്ങള്‍ ഒരു ചെസ് ബോര്‍ഡ് വാങ്ങികൊടുക്കുക. അവര്‍ ഏകാഗ്രമായി ചിന്തിക്കും, കളിക്കും- തെറ്റായ വഴികളിലേക്ക് സഞ്ചരിക്കില്ല. അസര്‍ ബെയ്ജാന്റെ ആസ്ഥാനമായ ബാക്കുവില്‍ സമാപിച്ച ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ പ്രഗ്യാനന്ദ രമേഷ് ബാബു നേടിയ തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത് ചെറിയ സന്ദേശമല്ല. വിജയങ്ങള്‍ മടുത്തു, എതിരാളികളില്ലാത്തതിനാല്‍ ഞാന്‍ കളി നിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിച്ച ലോക ചെസിലെ ഒന്നാമന്‍ മാഗ്നസ് കാള്‍സനെ രണ്ടുവട്ടം സമനിലയില്‍ കുരുക്കുകയും ഒടുവില്‍ കീഴടങ്ങുകയും ചെയ്ത തമിഴ്‌നാട് ചെന്നൈ സ്വദേശി യുടെ ജീവിത വഴി നമ്മുടെ കൗമാരത്തിന് വഴികാട്ടിയാണ്. ഉറച്ച ലക്ഷ്യവും പരിശ്രമിക്കാനുള്ള മനസുമുണ്ടെങ്കില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തതായിട്ടൊന്നുമില്ലെന്നതിന്റെ ഏറ്റവും പുതിയ തെളിവായി പ്രഗ്യ മാറിയിരിക്കുകയാണ്.

വിശ്വനാഥന്‍ ആനന്ദ് എന്ന മറ്റൊരു ചെന്നൈക്കാരന്‍ ചെസിന്റെ സിംഹാസനം കീഴടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റണ്ണറപ്പ് നേട്ടമാണ് പ്രഗ്യാനന്ദ കൈവരിച്ചിരിക്കുന്നത്. പതിനെട്ടുവയസ് എന്ന ചെറുപ്രായം മാത്രമല്ല, അദ്ദേഹം കടന്നുവന്നത് തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിലൂടെയാണ്. കുട്ടിക്കാലത്ത് ചെസ് കളിക്കാരനാവുകയെന്ന ആഗ്രഹം സഫലീകരിക്കാന്‍ പ്രഗ്യാനന്ദയും കുടുംബവും അനുഭവിച്ച കഷ്ടപ്പാട് അദ്ദേഹത്തിന്റെ മുന്‍ കോച്ച് പങ്കുവെക്കുന്നുണ്ട്. ശാരീരിക അവശതകളുള്ള അച്ചനൊപ്പം പ്രഗ്യ പരിശീലനത്തിനെത്തുന്നത് ബസിലാണ്. ചിലപ്പോള്‍ ഷെയര്‍ ഓട്ടോകളില്‍. ഒപ്പം ഒരു പൊതിച്ചോറുമുണ്ടാകും. അടുത്തുള്ള പാര്‍ക്കില്‍ പോയി അതു കഴിക്കും. തിരിച്ച് വരുമ്പോള്‍ വളരെ വൈകും. മടക്കയാത്രയില്‍ ഓട്ടോയില്‍ വെച്ചും അവര്‍ കാണുന്നത് ചെസിന്റെ വീഡിയോകളാണ്. പിറ്റേ ദിവസവും ഇത് ആവര്‍ത്തിക്കും. ഒരുമടിയും മടുപ്പുമില്ലാതെ. ആ കഠിനാദ്ധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന പ്രഗ്യാനന്ദ രൂപപ്പെട്ടത്’. .
മത്സരങ്ങളുടെ പുതിയ ലോകം യുവാക്കളെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് വഴി നടത്തിക്കുന്നത്. കുറഞ്ഞ അവസരങ്ങളും കൂടുതല്‍ അപേക്ഷകരുമെത്തുമ്പോള്‍ അതിജീവനത്തിനുവേണ്ടി തെറ്റായ വഴികള്‍പോലും പലപ്പോഴും തേടപ്പെടുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നാം ദര്‍ശിച്ച ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവുമൊക്കെ ഇതിന്റെ ഉദാഹരണമാണ്. മറ്റു ചിലരാകട്ടെ പ്രതീക്ഷകളുടെ നിറംമങ്ങുമ്പോള്‍ ലഹരിയില്‍ അഭയം തേടുന്നു.

രാജ്യത്തെ ഏറ്റവും മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന കാമ്പസുകളില്‍ പോലും ലഹരി വില്ലനാവുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവിടെയാണ് പ്രഗ്യയുടെ നേട്ടത്തിന്റെ സന്ദേശം ഏറെ പ്രസക്തമാകുന്നത്. ചെസ് പഠിക്കാനൊരുങ്ങുമ്പോള്‍ കൂട്ടുകാരെപ്പോലെ പ്രഗ്യയും പറഞ്ഞത് ലോക ചാമ്പ്യനാകണം എന്നതായിരുന്നു. ജീവിത സാഹചര്യങ്ങളും മുന്നോട്ടുള്ള വഴികളും കഠിനമായപ്പോള്‍ പലരും ലക്ഷ്യങ്ങള്‍ മാറ്റി നിര്‍ണിയച്ചു. എന്നാല്‍ പ്രഗ്യ ലക്ഷ്യത്തില്‍ ഉറച്ചു നിന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോ അച്ഛനമ്മമാരുടെ വിദ്യാഭ്യാസമോ ഒന്നും അവനെ ബാധിച്ചതേയില്ല. ഫലമായി അവനും പൂര്‍ണമായും അറിയാവുന്ന അവന്റെ കുടുംബവുമൊഴികെ മറ്റെല്ലാവരും ഒരു തമാശയായിക്കണ്ട ലോക ചെസ് ചാമ്പ്യന്‍ എന്ന ലക്ഷ്യത്തിലേക്ക് തന്റെ പതിനെട്ടാമത്തെ വയസില്‍ പ്രഗ്യ ഒരു കനത്ത ചുവട് വെച്ചിരിക്കുകയാണ്. പ്രഗ്യയുടെ അച്ഛനമമ്മമാരും വലിയ മാതൃകകളാണ്. മകന്‍ നിര്‍ണയിച്ച ലക്ഷ്യത്തിലൂടെ അവനെ സഞ്ചരിക്കാന്‍ അനുവദിക്കുകയും അതിനായി അവന്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും അവര്‍ പിന്തുണ നല്‍കുകയും ചെയ്തു. മകന് പിന്തുണയുമായി പ്രഗ്യാനന്ദയോടൊപ്പം മത്സര വേദികളിലെല്ലാം എത്തുന്ന അമ്മ നാഗലക്ഷ്മി ചെസ് ലോകകപ്പിന്റെ വേദിയില്‍ പോലും എത്തുകയുണ്ടായി. തമിഴ് ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സവിശേഷതകളുമുള്ള ആ നിഷ്‌കളങ്ക സ്ത്രീ ലോക മാധ്യമങ്ങളുടെ പോലും ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. തന്റെ വിജയത്തിനു പിന്നിലെ അമ്മയുടെ പ്രചോദനത്തെക്കുറിച്ച് പ്രഗ്യ വാചാലനായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മറ്റെല്ലാ മേഖലകളിലുമെന്ന പോലെ പ്രതിഭകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന പൂര്‍ണ പിന്തുണ പ്രഗ്യയുടെ നേട്ടത്തിലും നിഴലിക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട മണിപ്പൂരിലെ കായിക താരങ്ങള്‍ക്ക് തിരിച്ചുവരാനുള്ള എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും അവരുടെ പരിശീലനം ഏറ്റെടുക്കുയും ചെയ്ത മുഖ്യമന്ത്രി സ്റ്റാലിനും സഹപ്രവര്‍ത്തകര്‍ക്കും കായിക ലോകത്തിന്റെ നിറഞ്ഞ പിന്തുണയാണ് ലഭിച്ചിരുന്നത്. ചെന്നൈയിലെ കുരുന്നുകളെല്ലാം ചെസ് ബോര്‍ഡിന്റെ വക്താക്കളാണ്. സര്‍ക്കാര്‍ അവര്‍ക്കൊപ്പവും. നമുക്കും വലിയ ചെലവില്ലാത്ത ആ വഴി പിന്തുടരാം…

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

Trending