X

കൊവിഡിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാനിടയില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞന്‍

കൊവിഡ് വൈറസ് ലോകത്തെയാകെ പിടിച്ചുകുലുക്കാന്‍ തുടങ്ങിയിട്ട് 3വര്‍ഷം കഴിഞ്ഞു. ലോകത്തിനുതന്നെ ഭീഷണിയായ ഈ വൈറസ് എവിടെനിന്നു വന്നു എന്ന ചോദ്യത്തിന് ഇന്നും ഉത്തരം കിട്ടിയിട്ടില്ല. എന്നാല്‍ അതൊരിക്കലും പുറത്തുവരാന്‍ പോകുന്നില്ല എന്നാണ് ചൈനീസ് ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് ഫു ഗാവോ തുറന്നുപറഞ്ഞിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ ഉറവിടം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യണ്ടതാണെന്നും അത് രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നും ഫു ഗാവോ പറഞ്ഞു.

763 ദശലക്ഷം പേരെ ബാധിച്ച, 6.9 ദശലക്ഷം പേരുടെ ജീവനെടുത്ത കൊവിഡിന്റെ ഉറവിടം ഒരിക്കലും പുറത്തുവരാന്‍ സാധ്യതയില്ലെന്നാണ് ചൈനയുടെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ മുന്‍ ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫു ഗാവോ വ്യക്തമാക്കിയത്.

വുഹാന്‍ മാംസ മാര്‍ക്കറ്റിലെ റക്കൂണ്‍ ഡോഗുകള്‍ അഥവാ മരപ്പെട്ടികളുടെ മാംസത്തില്‍ നിന്നാവാം വൈറസ് പടര്‍ന്നതെന്ന പടര്‍ന്നതെന്ന പഠനത്തെ തള്ളി ഇദ്ദേഹം. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച മാംസ സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും സാര്‍സ് കോവ് 2 വൈറസ് ജന്തുക്കളില്‍ നിന്നാണ് ഉത്ഭവിച്ചതെന്നതിന് യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍.

ചൈനയില്‍ ആദ്യമായി കൊവിഡ് റിപ്പേര്‍ട്ട് ചെയ്തപ്പോള്‍ ഫു ഗാവോ ആയിരുന്നു ചൈനയുടെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍.

webdesk13: