Video Stories
ഒളിംപ്യന്‍ റഹ്മാന് ഫുട്ബോള്‍ പുരസ്ക്കാരം സി.കെ വിനീതിന് സമ്മാനിച്ചു

കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോളില്‍ ഇതിഹാസ തുല്യനായ ഒളിംപ്യന്‍ റഹ്മാന്റെ നാമധേയത്തിലുളള ഫുട്ബോള്‍ പുരസ്ക്കാരം ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ കേരളാ നക്ഷത്രം സി.കെ വിനീതിന്റെ ഷോക്കേസില്‍. വി.കെ കൃഷ്ണ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം പുരസ്ക്കാരം ഏറ്റുവാങ്ങി. ഫുട്ബാള്‍ മാത്രമാണ് തന്റെ ലഹരിയെന്നും കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുത്തുന്ന പുതുതലമുറ ഫുട്ബാള്‍ പോലുള്ള കായിക വിനോദങ്ങളിലാണ് ലഹരി കണ്ടെത്തേണ്ടതെന്നും വിനീത് പറഞ്ഞു. വൈകുന്നേരങ്ങളില്‍ ഫുട്ബാള്‍ കളിച്ച് ജയവും തോല്‍വിയുമൊക്കെ അനുഭവിച്ച് കളിയുടെ ലഹരി പിടിച്ചാല്‍ പിന്നെ മറ്റ് ലഹരി തേടി പോവേണ്ടതില്ലെന്ന് വിനീത് അഭിപ്രായപ്പെട്ടു. ഐ എസ് എല്‍ പോലുള്ള മത്സരങ്ങള്‍ ഒന്നുമില്ലാത്ത കാലത്ത് എല്ലാവരാലും അറിയപ്പെട്ട ഒളിംപ്യന്‍ റഹ്മാനെപോലുള്ള താരങ്ങളുടെ ഔന്നത്യത്തിലേക്ക് എത്തുക അസാധ്യമാണെന്നാണ് വിലയിരുത്തുന്നത്. ഫുട്ബാളിനെ അറിയുന്ന നാള് തൊട്ട് മുഴങ്ങിക്കേള്‍ക്കുന്ന പേരുകളിലൊന്നാണ് ഒളിംപ്യന്‍ റഹ്മാന്. അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നു.
ഐ.എസ്.എല്ലിലൂടെ ശ്രദ്ധിക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ട്. എന്നാല്‍ കിരീടം ലഭിച്ചില്ലില്ലല്ലോ എന്ന വിഷമം ഇപ്പോഴും ഉള്ളിലുണ്ട്. അടുത്ത തവണ കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കുകയാണെങ്കില്‍ ആരാധകര്‍ക്ക് വേണ്ടി കിരീടം നേടുക തന്നെ ചെയ്യുമെന്ന് വിനീത് ഉറപ്പുനല്‍കി.
കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ കോഴിക്കോട് കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, സി കെ വിനീതിന് പുരസ്കാരം സമ്മാനിച്ചു. ഇന്ത്യന്‍ ഫുട്ബോളിനും കേരളാ ഫുട്ബോളിനും പുതിയ ഉന്മേഷമാണ് വിനീതെന്ന് മേയര്‍ പറഞ്ഞു. റഹ്മാന് മൈതാനത്തെ ശക്തനായിരുന്നു. മുഖത്ത് നോക്കി അദ്ദേഹം കാര്യങ്ങള്‍ പറയും. ആ ധൈര്യം പുതിയ തലമുറയിലെ താരങ്ങള്‍ക്കില്ല. ലഹരിമരുന്നുള്ക്കെതിരെ താരങ്ങള്‍ ശക്തമായി രംഗത്ത് വരണമെന്നും മേയര്‍ പറഞ്ഞു.
കെ അബൂബക്കര്‍ റഹ്മാന് അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ ദേശീയ ഫുട്ബാള്‍ താരവും പരിശീലകനുമായ നിയാസ് റഹ്മാന് സ്വാഗതം പറഞ്ഞു. ഒളിംപ്യന്‍ റഹ്മാന്റെ മകന് ഹാരിസ് റഹ്മാന്, ഭാസി മലാപ്പറമ്പ്, എ മൂസഹാജി എന്നിവര്‍ സംസാരിച്ചു. നേരത്തെ സ്റ്റേഡിയത്തിലെത്തിയ വിനീതിന് യുവ കായിക താരങ്ങള്‍ ചേര്‍ന്ന് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.
News
‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന് രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.
വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.
‘ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.
”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”
ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.
കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കുന്നു.
1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Sports
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സംബന്ധിച്ച അടിയന്തര ഹര്‍ജി സുപ്രീംകോടതി തള്ളി
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി . മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, ”ഇക്കാര്യത്തില്‍ എന്തിനാണ് ഇത്രയും തിടുക്കം” എന്നും ചോദിച്ചു.
ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
നാളെ കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജിക്ക് ഇനി നിലനില്‍ക്കാനുള്ള സാധ്യതയില്ല. ഞായറാഴ്ചയാണ് മത്സരം നടക്കുക.
GULF
ഐഫോണ്‍ 17 യു എ ഇയില്‍ എത്തി; പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും
ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ദുബൈ: ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
256 ജിബി ഐഫോണ്‍ 17 മോഡലിന് ഏകദേശം 3,399 ദിര്‍ഹം വില പ്രതീക്ഷിക്കപ്പെടുന്നു. ഐഫോണ്‍ എയര്‍ 4,299 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ 4,699 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ മാക്സ് 5,099 ദിര്‍ഹം വിലയുണ്ടാകും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മോഡലിനും ഏകദേശം 10,000 രൂപവരെ വിലക്കുറവാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യു എ ഇയില്‍ ഐഫോണിന് വലിയ ആരാധകരാണ് ഉള്ളത്. അതിനാല്‍ സെപ്റ്റംബര്‍ 19 നകം ഫോണുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്