Connect with us

gulf

മുഖ്യമന്ത്രിക്ക് ഇത്രയധികം സുരക്ഷ സി.പി.എം ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് രക്ഷ നേടാന്‍: പി.കെ.ഫിറോസ്

ജനങ്ങളുടെ മേല്‍ നികുതി അടിച്ചേല്‍പ്പിച്ചും പോലീസ് രാജ് നടപ്പിലാക്കിയും മുന്നോട്ട് പോവുന്ന പിണറായി ഭരണത്തിനെതിരെ സമരം ശക്തിപ്പെടുത്തും.

Published

on

ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയത് ഈയ്യിടെ സ്വന്തമായി വളര്‍ത്തിയെടുത്ത ക്വട്ടേഷന്‍ സംഘത്തില്‍ നിന്നുണ്ടായ ഭീഷണി മൂലമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. കെ.എം.സി.സി. ഖത്തര്‍ ബൌദ്ധിക വിഭാഗമായ ‘ധിഷണ’ സംഘടിപ്പിച്ച കോണ്‍വൊക്കേഷന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് വഴി വിളിച്ചു പറഞ്ഞത് ഇതിനകം ചര്‍ച്ചയായതാണ്.എടയന്നൂര്‍ പാര്‍ട്ടി നേതാക്കളാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നും നമ്മള്‍ വായ തുറന്നാല്‍ പലര്‍ക്കും വെളിയില്‍ നടക്കാന്‍ പറ്റില്ലെന്നും പറഞ്ഞ ആകാശ് തങ്ങളെ കൊലപാതകം നടത്താന്‍ വിളിച്ചവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കിയിട്ടുണ്ടെന്നും ഉത്തരവ് നടപ്പിലാക്കിയ ഞങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നുമാണ് എഫ്.ബി പോസ്റ്റില്‍ പരാതിപെട്ടത്.പാര്‍ട്ടി അവഗണിച്ചപ്പോള്‍, നിലനില്‍പ്പിനായി സ്വര്‍ണ്ണ കള്ളക്കടത്തിലേക്ക് തിരിയേണ്ടി വന്നതായും ആകാശ് സമ്മതിക്കുന്നു.

പാര്‍ട്ടിയില്‍ നിന്ന് ആരും ഞങ്ങളെ തടയാനോ തിരുത്താനോ ശ്രമിച്ചിട്ടില്ല എന്നും ഇപ്പോള്‍, ക്ഷമ നഷ്ടപ്പെട്ടതിനാല്‍ ആളുകള്‍ക്ക് വസ്തുതകള്‍ അറിയുന്നതിനായി തുറന്ന് പറയുകയാണെന്നും ആകാശ് പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി വളര്‍ത്തിയെടുത്ത ഇത്തരം ക്വട്ടേഷന്‍ ആളുകളുടെ ഭീഷണിയാണ് മുഖ്യമന്ത്രി നേരിടുന്നത് എന്നും ഫിറോസ് വിശദീകരിച്ചു.

ജനങ്ങളുടെ മേല്‍ നികുതി അടിച്ചേല്‍പ്പിച്ചും പോലീസ് രാജ് നടപ്പിലാക്കിയും മുന്നോട്ട് പോവുന്ന പിണറായി ഭരണത്തിനെതിരെ സമരം ശക്തിപ്പെടുത്തും. അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും കേരളത്തിലെ യുവാക്കളുടെ സമരവീര്യം നശിപ്പിക്കാന്‍ കഴിയില്ല. ജനവിരുദ്ധ നിലപാടുകളില്‍ റിക്കാര്‍ഡിട്ട ഭരണമാണ് കേരളത്തിലേത് . കിറ്റില്‍ കുരുക്കി ജനങ്ങളെ കബളപ്പിച്ച് നേടിയ രണ്ടാം ഭരണത്തിന്റെ അഹങ്കാരത്തില്‍ സാധാരണക്കാരെ പിഴിയുകയാണ്. എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം കൊണ്ടാണ് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കും വരെ യൂത്ത് ലീഗിന്റെ സമരം തുടരുമെന്ന് ഫിറോസ് പ്രഖ്യാപിച്ചു.

ധിഷണ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ചേലാട്ട് അധ്യക്ഷത വഹിച്ചു. ധിഷണ പഠനകോഴ്‌സ് പൂര്‍ത്തിയാക്കിയ അമ്പത് പേര്‍ക്ക് ഫിറോസ് ഉപഹാരങ്ങള്‍ നല്‍കി. ഗ്രന്ഥകാരനും ധിഷണ ഫെസിലിറ്റേറ്ററുമായ ഷരീഫ് സാഗര്‍ സനദ് ദാന പ്രസംഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇജാസ് പുനത്തില്‍, അഡ്വ. എം.ജാഫര്‍ഖാന്‍, സിറാജുല്‍മുനീര്‍, ഫൈസല്‍ വാഫി അടിവാരം, കെ.കെ.മുഹമ്മദ് ആരിഫ്, എ.കെ.ബാസില്‍, എം.മൊയ്തീന്‍കുട്ടി എന്നിവര്‍ റാങ്ക് ജേതാക്കളായി.

കെ.എം.സി.സി. പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ധിഷണ 2023 സുവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എം.പി. ഷാഫിഹാജി ആദ്യപ്രതി ഏറ്റുവാങ്ങി. കണ്‍വീനര്‍ ജാഫര്‍ സാദിഖ് സുവനീര്‍ ഉള്ളടക്കം വിശദീകരിച്ചു. സെക്രട്ടറി റയീസ് വയനാട്, നിയാസ് ഹുദവി ആശംസകള്‍ നേര്‍ന്നു. ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.അബ്ദുസ്സമദ്, എം.പി.ഷാഫി ഹാജി, അബ്ദുല്‍ അസീസ് ഫൈസി, കെ.എസ്.മുഹമ്മദ്, മുസമ്മില്‍ വടകര, എം.മൊയ്തീന്‍കുട്ടി, സിറാജുല്‍ മുനീര്‍ തൃത്താല എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ കൈമാറി. ധിഷണ ഡയരക്ടര്‍ ഇ.എ.നാസര്‍ ധിഷണയുടെ നാള്‍വഴികള്‍ അവതരിപ്പിച്ചു. ഫൈസല്‍ വാഫി ഖിറാഅത്ത് നടത്തി.ജനറല്‍ കണ്‍വീനര്‍ എം.എ.നാസര്‍ കൈതക്കാട് സ്വാഗതവും കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

gulf

അനധികൃതമായി വാഹനങ്ങളുടെ എഞ്ചിന്‍ മാറ്റി; ദുബൈ പൊലീസ് 1,195 വാഹനങ്ങള്‍ പിടിച്ചെടുത്തു

Published

on

അബുദാബി: അനധികൃതമായി വാഹനങ്ങളുടെ എഞ്ചിന്‍ മാറ്റുകയും അമിത ശബ്ദംമൂലം ശബ്ദമലിനീകരണം വരുത്തുകയും ചെയ്ത 1,195 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തതായി ദുബൈ പൊലീസ് വ്യക്തമാക്കി. ഇത്തരം കുറ്റങ്ങള്‍ക്ക് 4,533 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പോലീസ് ജനറല്‍ കമാന്‍ഡ് വെളിപ്പെടുത്തി.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്റെ നേതൃത്വത്തില്‍ ദുബായ് പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാഹനങ്ങളുടെ യഥാര്‍ത്ഥ ശബ്ദത്തിനുപകരം അമിത ശബ്ദമുണ്ടാക്കുന്നതുമൂലം യാത്രക്കാര്‍, കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍ എന്നിവരെ പ്രതികൂലമായി ബാധിക്കുന്നതായി ദുബൈ പൊലീസ് പറഞ്ഞു. ദുബൈ പോലീസ് പട്രോളിംഗ് എമിറേറ്റിലുടനീളം സജീവമാണെന്ന് ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ ഊന്നിപ്പറഞ്ഞു.

‘2023 ന്റെ തുടക്കം മുതല്‍ ഇതുവരെ 250 വാഹനങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. 327 വാഹനമോടിക്കുന്നവരില്‍ നിന്ന് നിയമവിരുദ്ധമായ എഞ്ചിന്‍ പരിഷ്‌ക്കരണത്തിന് പിഴ ചുമത്തുകയും 19 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 230 പേര്‍ക്ക് ശബ്ദ മലിനീകരണത്തിന് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

ചെറുപ്പക്കാര്‍ വാഹനമോടിക്കുന്ന രീതി മാതാപിതാക്കള്‍ നിരീക്ഷിക്കണമെന്നും നിയമലംഘനമുണ്ടെങ്കില്‍ അനന്തരഫലങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കണമെന്നും ബ്രിഗേഡിയര്‍ ബിന്‍ സുവൈദാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷിതവും സമാധാനപരവുമായ സമൂഹത്തെ നിലനിര്‍ത്താന്‍ പോലീസിനൊപ്പം പ്രവര്‍ത്തിക്കുകയും ട്രാഫിക് സുരക്ഷാ ശ്രമങ്ങളില്‍ കുടുംബത്തിന്റെ പങ്കാളിത്തത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

Continue Reading

gulf

ആദ്യ തറാവീഹ് ഗള്‍ഫ് നാടുകളില്‍ പള്ളികള്‍ നിറഞ്ഞൊഴുകി

റമദാനിലെ ആദ്യതറാവീഹിന് ഗള്‍ഫ് നാടുകളിലെ പള്ളികള്‍ നിറഞ്ഞൊഴുകി.

Published

on

അബുദാബി: റമദാനിലെ ആദ്യതറാവീഹിന് ഗള്‍ഫ് നാടുകളിലെ പള്ളികള്‍ നിറഞ്ഞൊഴുകി. പുണ്യമാസത്തിന്റെ ഓരോ ദിനരാത്രങ്ങളും ആത്മചൈതന്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ വിശ്വാസികള്‍ തയാറെടുപ്പ് നടത്തിക്കഴിഞ്ഞു. വിവിധ പള്ളികളില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ ദേശഭാഷാ വ്യത്യാസമില്ലാതെ തറാവീഹിനായി അണിനിരന്നു. പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ സൂക്ഷ്മതയോടെ പാരായണം ചെയ്തപ്പോള്‍ ഇമാമിന് പിന്നില്‍ അണിനിരന്ന വിശ്വാസികളുടെ ഖല്‍ബില്‍ ആത്മീയതയുടെ മറ്റൊരു ലോകം തീര്‍ക്കുകയായിരുന്നു.

ഗള്‍ഫ് നാടുകളിലെ ഏറ്റവും വലിയ മസ്ജിദായ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ തറാവീഹില്‍ പങ്കാളിയാവാന്‍ ദൂരദിക്കുകളില്‍നിന്നുപോലും അനേകങ്ങള്‍ എത്തിച്ചേര്‍ന്നു. ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് ആത്മശുദ്ധിയുടെയും നാഥന്റെ സ്മരണയുടെയും ഇടതടവില്ലാത്ത നിമിഷങ്ങളാണ്.

റമദാനിനോടനുബന്ധിച്ചു സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും മറ്റു തൊഴിലിടങ്ങളിലും ജോലി സമയം കുറച്ചിട്ടുണ്ട്.

Continue Reading

gulf

ഖത്തർ മൻസൂറയിൽ ബഹു നില കെട്ടിടം തകർന്നു വീണു: ഒരാൾ മരിച്ചു

കെട്ടിടത്തിൽ ആൾ താമസമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ

Published

on

അശ്‌റഫ് തൂണേരി

ദോഹ: ബി-റിങ് റോഡിൽ ലുലു എക്‌സ്പ്രസിന് ഏതാനും മീറ്റർ പിന്നിലായി മൻസൂറ, ബിൻ ദിർഹം ഏരിയയിലെ 4 നില കെട്ടിടം തകർന്നു വീണു. ഒരാൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 7 പേരെ രക്ഷപ്പെടുത്തിയെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രാലയം അറിയിച്ചു. ഇന്ന്‌ രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം.

സിവിൽ ഡിഫൻസ്, ആംബുലൻസുകൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പ്രദേശം വളഞ്ഞു രക്ഷാ പ്രവർത്തനത്തിലാണ്. രാവിലെ 8:18 ഓടെ കെട്ടിടം തകർന്നുവെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പേര് വെളിപ്പെടുത്താൻ തയ്യാറല്ലാത്ത ഒരു താമസക്കാരൻ പറഞ്ഞു. “കെട്ടിടത്തിൽ നിരവധി പാകിസ്ഥാനി, ഈജിപ്ഷ്യൻ, ഫിലിപ്പിനോ കുടുംബങ്ങളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ തകർന്ന കെട്ടിടത്തിൽ പതിവായി അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് രണ്ട് താമസക്കാർ പറഞ്ഞതായി പ്രാദേശിക ദിനപത്രം റിപ്പോര്ട്ട് ചെയ്തു.

Continue Reading

Trending