Connect with us

kerala

ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക; കരുത്തായി മുസ്‌ലിം യൂത്ത് ലീഗ് ഡേ നൈറ്റ്

വൈകാരികതയല്ല വിവേകമാണ് മുസ്‌ലിംലീഗിനെ നയിക്കുന്നത്:
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

മലപ്പുറം: നവ ഫാഷിസത്തിന്റെ ഭീഷണിക്ക് മുമ്പിൽ അടിപതറാതെ മുന്നോട്ടെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് ഡേ – നൈറ്റ്‌ മാർച്ച്‌ കരുത്തുറ്റതായി. നേടിയെടുത്ത അവകാശത്തിന്റെ സംരക്ഷണത്തിനായി ഒഴുകിയെത്തിയ സമര യൗവ്വനം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഓർമകളുറങ്ങുന്ന പൂക്കോട്ടൂരിൽനിന്ന് മലപ്പുറത്തേക്ക് അടിവെച്ചുനീങ്ങി. മുസ്ലിംലീഗ് നേതാക്കളുടെ ശ്രമഫലമായി നിയമമായ ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്ന ഉറച്ച മുദ്രാവാക്യമുയർത്തി ഫാഷിസത്തിന്റെ ഭീഷണിക്കെതിരെ യൂത്ത് ലീഗ് മുന്നോട്ടു നടന്നു.

വൈകാരികതയല്ല, വിവേകപൂര്‍വ്വമായ നിലപാടാണ് ലീഗിനുള്ളതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖി ശിഹാബ് തങ്ങള്‍. പറഞ്ഞു.  ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക എന്ന മുദ്രാവാക്ക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡേ നൈറ്റ് മാര്‍ച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഇലക്ഷന്‍ കണ്ട് സീസണ്‍ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളില്‍ മുസ്‌ലിംലീഗിനെ കാണില്ല.

വിഷയാദിഷ്ടിതമായി പക്വമായി നിലപാട് പറയുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. തെരഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പഠിപ്പിച്ചതാണ്. അന്ന് പലരും അതിനെ തള്ളി പറഞ്ഞപ്പോഴും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിലപാടില്‍ തങ്ങള്‍ ഉറച്ചുനിന്നു. ന്യൂനപക്ഷ വേട്ടക്കെതിരെ ശക്തമായി പോരാടാന്‍ എന്നും മുസ്‌ലിംലീഗ് മാത്രമാണ് മുന്നില്‍ ഉണ്ടായിട്ടുള്ളത്. മറ്റുള്ളവര്‍ പലരും വോട്ടിനും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയും നിലപാടുകളെടുക്കുമ്പോള്‍ വോട്ടും തിരഞ്ഞെടുപ്പുമൊന്നും നോക്കാതെ പക്വതയോടെ നിലപാട് പറയുന്ന പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. മുസ്‌ലിംലീഗ് പോരാടി നേടിയ ആരാധനാലയ സംരക്ഷണ നിയമം ഉണ്ടെന്നിരിക്കെ പള്ളികളും ചര്‍ച്ചുകളമുടക്കം ഒരു ആരാധനാലയങ്ങള്‍ക്കെതിരെയും നീങ്ങാന്‍ ഭരണകൂടത്തെ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മുസ്‌ലിംലീഗ് ഉണ്ടാകും.

രാജ്യത്തെ ആരാധനാലയങ്ങള്‍ക്കെതിരെ തിരിയുന്നവരെ നേരിടാനുള്ള ഏക ആയുധമാണ് മുസ്‌ലിംലീഗ് നേതാവ് ജിഎം ബനാത്ത്‌വാല പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ആരാധനാലയ സംരക്ഷണ നിയമം. മുസ്‌ലിംലീഗ് എന്തു ചെയ്തുവെന്നതിന് മറുപടി ഇതാണ്. ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്ന് പറഞ്ഞ് കേരള നിയമസഭയില്‍  പ്രമേയം അവതരിപ്പിച്ചത് മുസ്‌ലിംലീഗാണ്.  പൗരത്യ നിയമത്തിനെതിരെയും പാര്‍ലമെന്റിന് അകത്തും പുറത്തും ധീരമായി ഇടപെട്ടത് മുസ്‌ലിംലീഗാണ്. ഇതെല്ലാമാണ് മുസ്‌ലിംലീഗ് ചെയ്തത്. വികാര പ്രകടനത്തോടെ മതേതരത്വത്തിനും സമുദായ ഐക്യത്തിനും ഭിന്നിപ്പുണ്ടാക്കുന്ന നിലപാട് സ്വീകരിച്ച പാരമ്പര്യം ലീഗിനില്ലെന്നും തങ്ങള്‍ ഓരമ്മിപ്പിച്ചു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്‍, ടി.പി.എം ജിഷാന്‍, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്റഫലി, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, അന്‍വര്‍ മുള്ളമ്പാറ, പിഎ സലാം പങ്കെടുത്തു.

പൂക്കോട്ടൂര്‍ പിലാക്കല്‍ നിന്നും ആരംഭിച്ച മാർച്ച്
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഉത്ഘാടനം മുസ്‌ലിം ലീഗ് അഖിലേന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ്എം. പി അബ്ദുസമദാനി എം. പി നിർവ്വഹിച്ചു. മാര്‍ച്ചില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ കനക്കും. ഇതോടെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വടക്ക് കിഴക്കൻ രാജസ്ഥാനും വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ശക്തി കൂടിയ ന്യൂനമർദം പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി സ്ഥിതിചെയ്യുന്നു.

ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് 18 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

 

Continue Reading

kerala

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധു ‌മരിച്ച നിലയിൽ

വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ

Published

on

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹയാണ് (22) മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയാണ്. നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ.

പെരിഞ്ഞനം പുതുമഠത്തിൽ രഞ്ജിത്താണ് ഭർത്താവ്. ഞായറാഴ്ച നേഹയും ഭർത്താവ് രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഭർത്താവ് തിരിച്ചുപോയി. മുറി തുറക്കാത്തതിനെ തുടർന്നു വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് നേഹയെ മരിച്ചനിലയിൽ കണ്ടത്.

Continue Reading

kerala

‘സി.എച്ച് മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശിൽപികളിൽ ഒരാൾ’: ശശി തരൂർ

Published

on

കോഴിക്കോട്: കേരളം സാമ്പത്തികം, ഉന്നതവിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ഗുരുതര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഭരണനിർവഹണത്തോടുള്ള സി.എച്ചിന്റെ സമീപനം മികച്ചമാതൃകയാണെന്ന് ശശി തരൂർ. സി.എച്ച് മുഹമ്മദ് കോയയുടെ ജന്മവാർഷിക ദിനത്തിൽ ‘വേണം, സി.എച്ച്. മോഡൽ’ എന്ന തലക്കെട്ടിൽ‍ മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്. സി.എച്ച്. മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശില്പികളിൽ ഒരാളായിരുന്നെന്ന് തരൂർ പറയുന്നു.

തന്റെ രാഷ്ട്രീയധിഷണാശക്തിയെ, ആഴത്തിൽ വേരൂന്നിയ സാമൂഹികപരിഷ്‌കരണപരമായ ചോദനകളുമായി വിളക്കിച്ചേർക്കാനുള്ള അപാരമായ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ശരിയായ പുരോഗതിയുടെ അടിസ്ഥാനം വാചാടോപങ്ങളല്ലെന്നും സുവ്യക്തമായ നയംമാറ്റത്തിലൂടെ മാത്രമേ പാർശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താനും സാധാരണക്കാരെ ശാക്തീകരിക്കാനും കഴിയൂ എന്നും സി.എച്ച്. മനസ്സിലാക്കി.

സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മുസ്‌ലിംസമുദായത്തെ ഒന്നിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നേതൃത്വംകൊടുത്ത സാമൂഹികനീതിയിലധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനം സാമുദായികമാണെങ്കിലും വർഗീയമായിരുന്നില്ല.

മലബാറിൽ ധാരാളം എലിമെന്ററി സ്‌കൂളുകളും ഹൈസ്‌കൂളുകളും സ്ഥാപിച്ചുകൊണ്ട് കുട്ടികളുടെ പഠനസാധ്യത നാടകീയമായി വികസിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷത്തിൽപ്പെട്ടവരുടെയും കാര്യത്തിൽ. നിർബന്ധിത വിദ്യാഭ്യാസം പത്താംതരംവരെ വ്യാപിപ്പിച്ചു. സ്വകാര്യ കോളേജുകളിൽ എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് ആദ്യമായി സംവരണം ഏർപ്പെടുത്തുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസം പ്രാപ്യമല്ലാതിരുന്ന ഒട്ടേറെ കുട്ടികൾക്കുമുന്നിൽ കലാലയങ്ങളുടെ വാതായനങ്ങൾ തുറന്നുകിട്ടുന്നതിനുവേണ്ടി ഒട്ടേറെ കോളേജുകൾ അദ്ദേഹം സ്ഥാപിച്ചു. മലബാറിലെ ആദ്യത്തെ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) എന്നിവ അതിൽ ശ്രദ്ധേയമായവയാണ്.

അദ്ദേഹം പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് ശ്രീകൃഷ്ണജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹിന്ദുജനസാമാന്യത്തിനിടയിൽ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു അത്. സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രീയശൈലി സഹവർത്തിത്വത്തിന്റേതും അഭിപ്രായ ഐക്യത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ ഭിന്നതകൾക്കുപരിയായി പരസ്പരബഹുമാനവും പരസ്പരസംഭാഷണങ്ങളും നിലനിൽക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ജനസംഘം നേതാവായിരുന്ന കെ.ജി. മാരാർ അദ്ദേഹത്തെ ‘സി.എച്ച്.എം. കോയ (‘സി’ എന്നത് ക്രിസ്ത്യനും ‘എച്ച്’ എന്നത് ഹിന്ദുവും ‘എം’ എന്നത് മുസ്‌ലിമും) എന്ന് വിശേഷിപ്പിച്ചത് -തരൂർ എഴുതുന്നു.

Continue Reading

Trending