Connect with us

kerala

പ്രവാസികളുടെ നിര്‍ബന്ധിത ക്വാറന്റീന്‍ പുനഃപരിശോധിക്കണം: സമദാനി

കരിപ്പൂര്‍ റണ്‍വെയുടെ ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു: സമദാനി

Published

on

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ നിന്നു നാട്ടിലെത്തുന്ന യാത്രക്കാര്‍ ഒരാഴ്ചക്കാലം ക്വാറന്റീനില്‍ കഴിയണമെന്ന തീരുമാനം പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാകുമെന്നതിനാല്‍ അത് പുന:പ്പരിശോധിക്കാന്‍ സംസ്ഥാന സര്‍കാര്‍ തയ്യാറാകണമെന്ന് ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി അവശ്യപ്പെട്ടു. ഒമിക്രോണ്‍ വ്യാപനം തടയാനും ജനങ്ങളുടെ ആരോഗ്യ സുരക്ഷക്കുമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നിയമനിര്‍ദ്ദേശങ്ങള്‍ അനിവാര്യവും പാലിക്കപ്പെടേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോവിഡ് ബാധ വിദേശങ്ങളില്‍ കൂടുതലും നാട്ടില്‍ വളരെ കുറവുമായിരുന്ന മഹാമാരിയുടെ ആദ്യഘട്ടം പോലെയല്ല ഇന്ന് നാട്ടിലും പുറത്തുമുള്ള സ്ഥിതിവിശേഷം.

നാട്ടിലും മറുനാട്ടിലും ഇന്ന് അത് ആപേക്ഷികമാണ്. സംസ്ഥാനത്ത് മറ്റു വിധേനയാണ് നാം അതിനെ നേരിട്ട് കൊണ്ടിരിക്കുന്നത്. അതിനിടയില്‍ ടെസ്റ്റ് പോസിറ്റീവ് പോലും അല്ലാത്ത പ്രവാസിയാത്രക്കാര്‍ ക്വാറന്റീനില്‍ ഇരിക്കണം എന്ന് പറയുന്നത് ശാസ്ത്രീയമാണോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിദേശ ജോലിക്കിടയില്‍ കുറഞ്ഞ ദിവസങ്ങള്‍ക്കായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മാത്രമായി ക്വാറന്റീന്‍ വിധിക്കുന്നതിന് ന്യായീകരണമുണ്ടോ എന്ന കാര്യം പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് സമദാനി പറഞ്ഞു.

വിശേഷിച്ചും കുറഞ്ഞ ലീവിന് വന്നുപോകുന്നവര്‍ക്ക് ഈ നിയമം പ്രയാസം സൃഷ്ടിക്കും. സ്വദേശത്തും വിദേശത്തും യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ കോവിഡ് നിവാരണവ്യവസ്ഥകളില്‍ ചിലത് സാഹചര്യത്തിന്റെ അനിവാര്യത കൊണ്ടാണെങ്കിലും പ്രവസികള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഏതാനും മണിക്കൂറുകള്‍ക്കിടയില്‍തന്നെ രണ്ടു തവണ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന വ്യവസ്ഥ പ്രവാസികളെ ഏറെ വിഷമത്തിലാഴ്ത്തിയിട്ടുണ്ട്. ഭാരിച്ച പണച്ചെലവ് വെറെയും അവര്‍ വഹിക്കേണ്ടി വരുന്നു.

അവര്‍ക്ക് മേല്‍ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്‍പിക്കാതെ മറ്റു മാര്‍ഗങ്ങളിലൂടെ രോഗ വ്യാപനം നേരിടാനുള്ള നടപെടികളാണ് ആവശ്യമായിരിക്കുന്നത്. അതിലാകട്ടെ,നാടിലുള്ളവരെയും പ്രവാസികളെയും ഒരു പോലെ കാണുകയും വേണം. കാരണം ഒമിക്രോണ്‍ ബാധ മിക്കവാറും എല്ലാ രാ ജ്യങ്ങളിലെന്ന പോലെ ഏറ്റകുറച്ചിലുകളോടെ നമ്മുടെ നാട്ടിലുമുണ്ട്.

കരിപ്പൂര്‍ റണ്‍വെയുടെ ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു: സമദാനി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ നടപടിയുടെ പേരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസാ) യുടെ നീളം കൂട്ടാനായി റണ്‍വേയുടെ നിലവിലുള്ള ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് നിര്‍ദ്ദേശം അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ പാര്‍ലമെന്റംഗം ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.
ഈ റിപ്പോര്‍ട്ട് നിര്‍ദ്ദേശം കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ അതില്‍ ഇടപെട്ട് ഈ നീക്കം തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് സമദാനി നേരത്തെ അയച്ച ഇമെയില്‍ സന്ദേശത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം.

കരിപ്പൂരില്‍ നടന്ന വിമാനപകടത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ശുപാര്‍ശകളുടെയും തത്സംമ്പന്ധമായ നടപടി ക്രമങ്ങളുടെയും നിര്‍വ്വഹണപരമായ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്ന കാര്യം മന്ത്രി മറുപടിയില്‍ പരാമര്‍ശിച്ചു. പ്രസ്തുത കമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന അധികാര പരിധിയില്‍പെട്ടതാണ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് സംബന്ധിച്ച പഠനവും അതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കലുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയിട്ടിലെന്ന് മന്ത്രി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending