Culture
ആധുനിക തമിഴ്‌നാടിന്റെ ശില്‍പി: പ്രൊഫ. ഖാദര്‍ മൊയ്തീന്‍

ചെന്നൈ: ദ്രാവിഡ ജനതയില്‍ അഭിമാന ബോധവും ആത്മധൈര്യവും പകരുകയും അവരെ അധികാര ശ്രേണിയിലെത്തിക്കുകയും ചെയ്ത വീരനായകനാണ് വിടപറഞ്ഞ കലൈഞ്ജര്‍ കരുണാനിധി എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അധ്യക്ഷന്‍ പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. തമിഴ് ജനതയുടെ വളര്‍ച്ചയും പുരോഗതിയുമായിരുന്നു കലൈഞ്ജറുടെ സ്വപ്‌നം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപക പ്രസിഡണ്ട് ഖാഇദെമില്ലത്തിനെ അദ്ദേഹം ആചാര്യനായി കണ്ടു.
എല്ലാ വിവേചനങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും മോചിപ്പിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നു.അണ്ണാ ദുരൈ, ഖാഇദെമില്ലത്ത്, കാമരാജ് എന്നിവരുടെ പട്ടികയില്‍ പെട്ട അവസാന നേതാവാണ് കലൈഞ്ജര്‍. തമിഴകത്തിന്റെ കരുത്തും പ്രാണനുമായിരുന്നു അദ്ദേഹം. സര്‍വ്വ മേഖലയിലും വികാസം പ്രാപിച്ച് സ്വയം പര്യാപ്തമായ ആധുനിക തമിഴ്‌നാടിന്റെ ശില്‍പിയാണ് കലൈഞ്ജര്‍ എന്ന് ഖാദര്‍ മൊയ്തീന്‍ ചൂണ്ടിക്കാട്ടി.
മതേതര രാഷ്ട്രീയത്തിന്റെ മഹാ പോരാളി: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: മതേതര രാഷ്ട്രീയത്തിന്റെ കറകളഞ്ഞ മഹാപോരാളിയായിരുന്നു കലൈഞ്ജര്‍ എം കരുണാനിധിയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അനുസ്മരിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്‌ലാമായില്‍ സാഹിബിനെ രാഷ്ട്രീയ ഗുരുക്കളിലൊരാളായി കണ്ടിരുന്ന അദ്ദേഹം പാര്‍ട്ടിയുമായി അവസാന നിമിഷം വരെ ഹൃദയ ബന്ധം കാത്തു.
ഖാഇദേമില്ലത്തിന്റെ വിയോഗ ദിനം ആസ്പത്രിയില്‍ മയ്യിത്ത് സന്ദര്‍ശിച്ച കരുണാനിധി പൊട്ടിക്കരഞ്ഞത് മായാത്ത ചിത്രമാണ്. തമിഴ്‌നാട്ടിലെ മുസ്‌ലിംലീഗ് സമുന്നത നേതാക്കളുമായി മാത്രമല്ല, ജി.എം ബനാത്തുവാല സാഹിബുമായും സി.എച്ച് മുഹമ്മദ് കോയ സാഹിബുമായും ഇ അഹമ്മദ് സാഹിബുമായെല്ലാം വല്ലാത്ത അടുപ്പവും സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്. ശാരീരിക അവശതകള്‍ മാറ്റിവെച്ച് മുസ്‌ലിംലീഗ് സമ്മേളനങ്ങളിലെത്തി പിന്തുണയും ഐക്യദാര്‍ഢ്യവും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി കരുണാനിധിയെ കണ്ട് കുടുംബാംഗങ്ങളോട് സംസാരിച്ചപ്പോള്‍ ആരോഗ്യം മെച്ചപ്പെടുന്നതായി സൂചനയുണ്ടായിരുന്നു. എന്നാല്‍, ചരിത്രത്തിലെ വലിയ മാതൃകയായി അദ്ദേഹം പോയിരിക്കുന്നു. ദേശീയ രാഷ്ട്രീയം വളരെ നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ ഇത്തരം പ്രതിസന്ധി മുന്നില്‍ കണ്ട് പ്രതിരോധം തീര്‍ത്ത കരുണാനിധിയെ പോലൊരാള്‍ വിടവാങ്ങിയത്.
വൈവിധ്യങ്ങളുടെ മഹാഭൂമിയായ ഇന്ത്യയെ ഏക സംസ്‌കാരത്തിലേക്കും ഭാഷയിലേക്കും തളച്ചിടാനുള്ള ശ്രമങ്ങളെ ചെറുക്കുമ്പോള്‍ എന്നും വലിയ ഊര്‍ജ്ജമായി കരുണാനിധി നമുക്ക് വഴികാട്ടും. അദ്ദേഹത്തിന്റെ വിയോഗം ഡി.എം.കെക്കും തമിഴ് ജനതക്കും ഉണ്ടാക്കിയ നഷ്ടം പോലെയാണ് മുസ്‌ലിംലീഗിനുമുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദ്രാവിഡനാടിന്റെ ജ്യോതി: ഇ.ടി
കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിന് ദ്രാവിഡ നാട് സംഭാവന ചെയ്ത അതുല്ല്യ പ്രതിഭയായിരുന്നു എം കരുണാനിധിയെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുസ്മരിച്ചു. ദ്രാവിഡനാട് മതേതര ചേരിക്ക് ദിശകാണിക്കാന്‍ നല്‍കിയ ജ്യോതിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും തന്റെ ജനതയുടെ സംസ്‌കാരവും ഭാഷയും മേന്മയും അടിയറവെക്കാന്‍ അദ്ദേഹം തയ്യാറായില്ല.
മുസ്‌ലിംലീഗിനെ തന്റെ ഗുരുവായി കണ്ട ഖാഇദെമില്ലത്തിന്റെ പാര്‍ട്ടിയാണെന്ന് അഭിമാനത്തോടെ ആവര്‍ത്തിച്ചു. ചെറിയൊരു ഇടവേളയില്‍ ഡി.എം.കെ ബി.ജെ.പിയുമായി മുന്നണി രൂപീകരിച്ച് അദ്ദേഹം തന്നെ തളളിപറഞ്ഞ ചെറിയൊരു ഇടവേളയൊഴികെ മുസ്‌ലിംലീഗുമായി ഹൃദയ ബന്ധം കാത്തു. മുസ്‌ലിംലീഗ് സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ കരുണാനിധി നടത്തിയ പ്രസംഗം ആവേശത്തോടെ ഓര്‍ക്കുന്ന ഒന്നാണ്. കലയും സാഹിത്യവും കാരുണ്യവും മുഖമുദ്രയാക്കിയ മതേതര ഇന്ത്യയുടെ മാതൃകാ രാഷ്ട്രീയ നേതാവാണ് വിടവാങ്ങിയതെന്നും ഇ.ടി അനുസ്മരിച്ചു.
കലാകാരനായ രാഷ്ട്രീയക്കാരന്‍: വഹാബ്
കോഴിക്കോട്: എഴുത്തിനെയും ചിന്തയെയും കലയെയും രാഷ്ട്രീയ ഊര്‍ജ്ജമാക്കിയ ഉള്‍കരുത്തിന്റെ പര്യായമായിരുന്നു മുത്തുവേല്‍ കരുണാനിധിയെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി അനുസ്മരിച്ചു.
ദ്രാവിഡ ജനതയുടെ സ്വത്വ സംരക്ഷണത്തിന് വാക്കുകളെ ആയുധമാക്കി അദ്ദേഹം. ഒരു കറുത്ത കണ്ണടക്ക് പിറകിലെ കണ്ണുകളിലൂടെ വൈവിധ്യങ്ങളെ കണ്ട് ആസ്വദിക്കുകയും ആ സൗന്ദര്യം നിലനിര്‍ത്താന്‍ പോരാടുകയും ചെയ്തു. ഭക്ഷണവും ഭാഷയും വസ്ത്രവും എല്ലാം ഒന്നാക്കാന്‍ ശ്രമിക്കുന്ന പുതിയ കാലത്ത് കരുണാനിധിയുടെ ഓര്‍മ്മകള്‍ വലിയ ആത്മധൈര്യം പകരുമെന്നും വഹാബ് അനുസ്മരിച്ചു.
മുസ്‌ലിംലീഗിന്റെ ആത്മസുഹൃത്ത്: കെ.പി.എ മജീദ്
കോഴിക്കോട്: ദ്രാവിഡ നാട്ടിന്റെ സുകൃതമായിരുന്നു എം കരുണാനിധിയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിംലീഗിന്റെ ആത്മസുഹൃത്തും തമിഴ്‌നാട്ടിലെ മുന്നണി നേതാവുമായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പ്രസംഗ ശൈലി മുതല്‍ പ്രായോഗിക ഭരണ നടപടികള്‍ വരെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നതിന് കാരണണായി. ശക്തമായ സംഘടനയും പിന്‍കാമികളും രേഖപ്പെടുത്തി വിടവാങ്ങിയ അദ്ദേഹം മതേതര പോരാട്ടത്തിന്റെ നിലക്കാത്ത ആവേഷമാകും. അണ്ണാദുരൈയില്‍ നിന്ന് അതേ സ്വഭാവ മഹിമയുള്ള ഒരാളില്‍ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചയെത്തിയപ്പോള്‍ മുസ്‌ലിംലീഗിലേക്കും അതിന്റെ സ്‌നേഹം ഒഴുകിയതായും കെ.പി.എ മജീദ് പറഞ്ഞു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala22 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
GULF2 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി