Connect with us

More

പൊട്ടിത്തെറിയുടെ സമ്മേളനക്കാലം

Published

on

ചരിത്രത്തിലില്ലാത്തവിധമുള്ള തമ്മിലടിയാണ് സമ്മേളനക്കാലത്ത് സി.പി.എം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനക്കാലത്തുയര്‍ന്ന വിഭാഗിയതയുടെ ചൂടും പുകയും പരസ്യമായി എരിഞ്ഞുകൊണ്ടിരിക്കുകയാണ്. കരുനാഗപ്പള്ളിയില്‍ ഏരിയാ കമ്മറ്റി പിരിച്ചുവിടേണ്ടിവന്നപ്പോള്‍ പാലക്കാട് ജില്ലയില്‍ ഇടഞ്ഞു നില്‍ക്കുന്ന ഒരു വിഭാഗം ഇ.എം.എസ് മന്ദിരം എന്ന പേരില്‍ സമാന്തരമായി ഏരിയാകമ്മറ്റി ഓഫീസ് തുറന്നിരിക്കുന്നു. വിഭാഗിയത എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടുപോകുന്ന ആലപ്പുഴയിലാകട്ടേ ജില്ലാ പഞ്ചായത്തംഗം തന്നെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തിച്ചതായുള്ള തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ പരാമര്‍ശം മറ്റൊരുവിവാദത്തിന് തി രികൊളുത്തിയിരിക്കുകയാണ്. ഏരിയാ കമ്മറ്റി പിരിച്ചുവിട്ടത് സംസ്ഥാന സമ്മളനം നടക്കാനിരിക്കുന്ന കൊല്ലം ജില്ലയിലാണെന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നേതാക്കളെ ഓഫീസില്‍ പൂട്ടിയിടുകയും പാര്‍ട്ടി അംഗങ്ങള്‍ പരസ്യപ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തത് സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം സര്‍വ സാധാരണമായ സംഭവങ്ങളല്ല. എന്തു നടപടിയും സ്വീകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന പ്രഖ്യാപനത്തോടെ ഒരു അച്ചടക്ക നടപടിയേയും ഭയക്കാതെ പാര്‍ട്ടി അംഗങ്ങള്‍ ഈ രീതിയില്‍ പരസ്യപ്രതികരണത്തിന് കച്ചകെട്ടിയിറങ്ങുമ്പോള്‍ സംസ്ഥാന നേത്യത്തം തന്നെ അമ്പരപ്പിലാണുള്ളത്.

കോണ്‍ഗ്രസില്‍ നിന്നെത്തിയ ആളെ ജില്ലാ സെക്രട്ടറിയുടെ താല്‍പര്യപ്രകാരം ലോക്കല്‍ സെക്രട്ടറിയാക്കിയതാണ് കൊഴിഞ്ഞാമ്പാറയിലെ കലാപത്തിനു കാരണം. സമാന്തര ലോക്കല്‍ സമ്മേളനം നടത്തിയ ശേഷമാണ് സമാന്തര ഓഫീസും പ്രദേശത്ത് തുറന്നത്. ജില്ലാ സെക്രട്ടറിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഇവര്‍ തങ്ങളാണ് യഥാര്‍ത്ഥ പാര്‍ട്ടി എന്ന അവകാശവാദവുമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വരെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍ ഔദ്യോഗിക പക്ഷം തീര്‍ത്തും ദുര്‍ബലമായിത്തിരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആലപ്പുഴയില്‍ പാര്‍ട്ടിവിട്ട ബിപിന്‍ സി. ബാബു ഏരിയാകമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റുമാണ്. സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനില്ലെന്ന് ഏരിയാ കമ്മറ്റിയംഗം കൂടിയായ ഇദ്ദേഹത്തിന്റെ അമ്മയും വ്യക്തമാക്കിയിരിക്കുന്നു. മുതിര്‍ന്ന നേതാവ് ജി. സുധാകരനെ സ്വന്തം നാടായ അമ്പലപ്പുഴയില്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതിന്റെ പേരിലും ആലപ്പുഴയില്‍ വിവാദം പുകയുകയാണ്. ജി. സുധാകരനുമായി കെ.സി വേണുഗോപാല്‍ എം.പി സൗഹൃദ സന്ദര്‍ശനം നടത്തിയതുപോലും സി.പി.എമ്മിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ്. താഴേ തട്ടില്‍ നിന്നാരംഭിച്ച വിഭാഗിയതയും പരസ്യപ്രതിഷേധങ്ങളും ജില്ലാ സമ്മേളനങ്ങളിലും ക്യത്യമായി പ്രതിഫലിക്കുമെന്നതിന്റെ സൂചനകള്‍ നിലവില്‍തന്നെ പ്രകടമാകുന്നുണ്ട്. പല ജില്ലകളിലും സെക്രട്ടറിമാര്‍ക്കെതിരെ വലിയ പടയൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലാസെക്രട്ടറിയുടെ നിലപാടില്‍ പ്രതിശേധിച്ച് മംഗലം ഏരിയാ സമ്മേളനത്തില്‍ നിന്ന് നിലവിലെ സെക്രട്ടറി ഇറങ്ങിപ്പോയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വിഭാഗീയത മറനിക്കിപ്പുറത്തുവരുന്നതും അത് തെരുവു യുദ്ധത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നതുമെല്ലാം പാര്‍ട്ടി ഇന്നെത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ നിദര്‍ ശനമായി മാത്രമേ വിലയിരുത്തേണ്ടതുള്ളൂ. എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ച് അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത രീതിയിലേക്ക് പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും മാറുകയും നേത്യത്വം ഏകാധിപത്യത്തിന് വഴിമാറുകയും ചെയ്യുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണിത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലുള്‍പ്പെടെ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള സമീപനം ഒരു സാധാരണ പ്രവര്‍ത്തകനെ സംബന്ധിച്ചടത്തോളം ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമായിരുന്നുവെന്നത് നിസംശയം പറയാനാകും. വര്‍ഗീയ ശക്തികളെ വിജയിപ്പിച്ചെടുക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായി അ ധികാരം മാത്രം ലക്ഷ്യംവെച്ച് മറുകണ്ടം ചാടിയ ആളെ സ്ഥാനാര്‍ത്ഥിയാക്കുകയും ബി.ജെ.പിയുമായി പ്രത്യക്ഷമായി തന്നെ കൈകോര്‍ക്കുകയും ചെയ്തത് എങ്ങനെയാണ് അണികള്‍ക്ക് ബോധ്യപ്പെടുക. തിരഞ്ഞെടുപ്പുകളില്‍ വികസനവും രാഷ്ട്രീയവും പറയുന്നതിനു പകരം വര്‍ഗീയ ധ്രുവീകരണത്തിലൂടെ വിജയിച്ചുകയറാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന ഈ പാര്‍ട്ടിയെ ബി.ജെ.പിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവാതെ കുഴയുകയാണ് അണികള്‍. അതുകൊണ്ടുതന്നെ ഈ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാനോ ഇതേ രീതിയില്‍ മുന്നോട്ടുപോകാനോ സി.പി.എമ്മിന് കഴിയില്ലെന്നുറപ്പാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആർ.ജികർ ബലാത്സംഗ കൊല: പ്രതിക്ക് ജീവപര്യന്തം

Published

on

ന്യൂഡല്‍ഹി: ആര്‍ ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കിരുന്നു. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നയാളാണ് തനിക്ക് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രതി സഞ്ജയ് റോയി കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സിബിഐ കണ്ടെത്തിയത്.

Continue Reading

More

പുതിയ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ പ്ലാനുണ്ടൊ?; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Published

on

ഇന്നത്തെ സമൂഹത്തിൽ ക്രെഡിറ്റ് കാർഡുകൾക്ക് വലിയ ജനപ്രീതിയുണ്ട്. പണം ഇല്ലാത്തിടത്തോളം ഇത് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്നതാണ് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. എന്നാൽ ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികൾ:

ചെലവ് ശീലങ്ങൾ വിലയിരുത്തുക: ആകെയുള്ള ചെലവു ,യാത്ര, ഷോപ്പിംഗ് തുടങ്ങിയവ നോക്കുക. ഓരോ വിഭാഗത്തിനും പ്രത്യേകമായി ഓഫറുകൾ ലഭിക്കുന്നുണ്ട്, അതിനാൽ നിങ്ങളുടെ ചെലവുകൾ അനുസരിച്ച് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

വാർഷിക ഫീസ് പരിഗണിക്കുക: ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് ഉണ്ടോ എന്ന് പരിശോധിക്കുക. ചില കാർഡുകൾ വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, ഈ ഫീസിന്‍റെ മൂല്യം ആനുകൂല്യങ്ങളിൽ നിന്ന് വളരെ കുറവ് അല്ലെങ്കിൽ അധികം കൂടുതൽ ആയിരിക്കാം, അതിനാൽ ഈ കാര്യവും വിലയിരുത്തുക.

റിവാർഡ് പ്രോഗ്രാമുകൾ: ക്രെഡിറ്റ് കാർഡുകൾ വഴി ലഭിക്കുന്ന റിവാർഡുകൾ താരതമ്യം ചെയ്യുക. ചില കാർഡുകൾ ക്യാഷ് ബാക്ക് നൽകുന്നു, മറ്റുള്ളവ യാത്രയുടെയും മറ്റു ആവശ്യങ്ങൾക്കുള്ള റിവാർഡുകൾ നൽകുന്നു. നിങ്ങളുടെ ജീവിതശൈലിക്കും മുൻഗണനകൾക്കും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.

പലിശ നിരക്ക്: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പലിശ നിരക്കുകൾ പരിശോധിക്കുക.

ക്രെഡിറ്റ് പരിധി: കാർഡ് നൽകിയ ക്രെഡിറ്റ് പരിധി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കണം. ഉയർന്ന ക്രെഡിറ്റ് പരിധിയുള്ളവർക്ക് കൂടുതൽ പ്രതിമാസ ചെലവുകൾക്ക് ലാഭകരമാണ്.

അധിക ആനുകൂല്യങ്ങൾ: യാത്രാ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ, എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കേണ്ടവരായി നിങ്ങൾക്ക് ഏറ്റവും നല്ല കാർഡ് തിരഞ്ഞെടുക്കുക.

നിബന്ധനകളും വ്യവസ്ഥകളും വായിക്കുക: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും സമഗ്രമായി വായിക്കുക. ഫീസുകൾ, പിഴകൾ, നിയന്ത്രണങ്ങൾ എന്നിവ ശ്രദ്ധിക്കുക, ഇതുമൂലം അപ്രതീക്ഷിത ചിലവുകൾ ഒഴിവാക്കാൻ കഴിയും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം, കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഉപയോഗപ്രദമായിരിക്കണം.

Continue Reading

kerala

ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു

Published

on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് ആശ്വാസവാർത്ത പങ്കുവെച്ചത്. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോ​ഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു.

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

 

Continue Reading

Trending