india
കേന്ദ്ര സര്‍വീസുകളിലെ കരാര്‍ നിയമനം; ഐ.എ.എസ് സ്വകാര്യവല്‍ക്കരിക്കാനുള്ള മോദിയുടെ ശ്രമം: രാഹുല്‍ ഗാന്ധി
ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്തുന്നത് ഐ.എ.എസ് പോലുള്ള കേന്ദ്ര സര്‍വീസുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, എന്ത് വില കൊടുത്തും ഈ ശ്രമങ്ങളെ ചെറുക്കുമെന്നും എക്സില്‍ പങ്ക് വെച്ച കുറിപ്പില്‍ പറഞ്ഞു.

പിന്നോക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാന്‍ വേണ്ടി കേന്ദ്ര സര്‍വീസുകളിലെ സുപ്രധാന നിയമനങ്ങള്‍ ലാറ്ററല്‍ എന്‍ട്രി വഴിയാക്കാനുള്ള യു.പി.എസ്.സി തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്തുന്നത് ഐ.എ.എസ് പോലുള്ള കേന്ദ്ര സര്‍വീസുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, എന്ത് വില കൊടുത്തും ഈ ശ്രമങ്ങളെ ചെറുക്കുമെന്നും എക്സില്‍ പങ്ക് വെച്ച കുറിപ്പില്‍ പറഞ്ഞു.
‘കേന്ദ്ര സര്‍വീസുകളിലേക്കുള്ള നിയമനങ്ങള്‍ യു.പി.എസ്.സി വഴിയല്ലാതെ ആര്.എസ്.എസ് വഴി നടത്തി ഭരണഘടനയെ അക്രമിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ ലാറ്ററല്‍ എന്‍ട്രി വഴി നടത്തി എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള അവസരങ്ങള്‍ അവരില്‍ നിന്ന് തട്ടിയെടുക്കാനുള്ള തന്ത്രമാണിത്. രാജ്യത്തെ ഉന്നത സ്ഥാനങ്ങളില്‍ ഒന്നും തന്നെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന കാര്യം ഞാന്‍ ഇതിന് മുമ്പും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിന് പകരം വീണ്ടും അവരെ ഇത്തരം സ്ഥാനങ്ങളില്‍ നിന്ന് ആട്ടിയകറ്റുകയാണ്.
ഇത് പ്രതിഭാധനരായ പിന്നോക്കവിഭാഗങ്ങള്‍ക്ക് യു.പി.എസ്.സി വഴി അധികാര സ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങള്‍ കേന്ദ്രം തടയുകയാണ്. ഇത്തരത്തില്‍ ചില കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ഉന്നത സ്ഥാനം കൈയടക്കി വെച്ചതിന്റെ ഉത്തമ ഉദാഹരണമാണ് സെബി. കാരണം ആ സ്ഥാപനത്തിന്റെ ആദ്യ ചെയര്‍പേഴ്സണ്‍ പോലും സ്വകാര്യ മേഖലയില്‍ നിന്നായിരുന്നു.
അതിനാല്‍ സാമൂഹ്യ നീതിയെയും ഭരണകൂട വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്ന ഈ ദേശദ്രോഹ നടപടിക്കെതിരെ ഇന്ത്യാ മുന്നണി ശക്തമായി പ്രതികരിക്കും. കാരണം ‘ഐ.എ.എസിന്റെ സ്വകാര്യവത്ക്കരണം സംവരണം ഇല്ലാതാക്കാനുള്ള, മോദിയുടെ ഗ്യാരണ്ടിയാണ്,’ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് 24 കേന്ദ്ര മന്ത്രാലയങ്ങളിലെ 45 തസ്തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താന്‍ യു.പി.എസ്.സി തീരുമാനിക്കുന്നത്.ഈ നിയമനങ്ങള്‍ക്ക് എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം പാലിക്കേണ്ടതില്ല. അതിനാല്‍ ആ ഒഴിവുകളിലേക്ക് സംഘ പരിവാര്‍ ബന്ധമുള്ളവരെ എളുപ്പത്തില്‍ റിക്രൂട്ട് ചെയ്യാം. എന്നാല്‍ സംവരണാനുകൂല്യമുള്ള സാധാരണക്കാര്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം ഇത്തരം നിയമനങ്ങള്‍ വഴി നഷ്ടപ്പെടുന്നു.
യു.പി.എസ്.സി നിയമനങ്ങള്‍ വഴി നടത്തേണ്ട ഇത്തരം നിയമനങ്ങളില്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ജോലികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നത് സര്‍ക്കാര്‍ ജോലികളിലെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നതിനും കോര്‍പ്പറേറ്റ് സ്വാധീനം വര്‍ധിക്കുന്നതിനും കാരണമാകും എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
india
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
india
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 50 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷസേന വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
india
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്.

ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കി എഴുതിയതാണിത്. കന്നഡയില്‍ എഴുതിയ കഥ ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഇവര്‍ മാധ്യമപ്രവര്‍ത്തകയാണ്. സമ്മാനതുകയായി അരലക്ഷം പൗണ്ട് ഏകദേശം 53 ലക്ഷം രൂപയാണ് ലഭിച്ചത്.
1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി തീര്‍ത്ത കഥകളാണ് ‘ഹാര്‍ട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളും നേര്‍സാക്ഷ്യമാണ് കഥയില്‍ കാണാനാവുക.
മറ്റു ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യമാര്‍ന്ന ഒരു ലോകം നമ്മുക്ക് ഉണ്ടെന്നും നിരവധി ശബ്ദങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു.
-
kerala7 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന