Connect with us

kerala

വിവാദം എത്തി നില്‍ക്കുന്നത് ക്ലിഫ് ഹൗസില്‍; പിന്നാമ്പുറകഥകളുടെ ചുരുളഴിയുന്നു

മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്‍ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നിരിക്കെ സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്.

Published

on

രാജ്യത്തിന്റെ ചരിത്രത്തിലിതുവരെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഗുരുതരമായ ആരോപണം ചുമന്ന് പിണറായി വിജയന്‍. മകളുടെ ബിസിനസിന് ഷാര്‍ജാ ഭരണാധികാരിയുടെ സഹായം തേടിയെന്നും അതിനായി ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നുമുള്ള സ്വപ്‌നയുടെ മൊഴി കേരളം ഞെട്ടലോടെയാണ് കേട്ടത്. മറുപടിയില്ലാതെ മാധ്യമങ്ങളില്‍ നിന്നകന്നും നിശബ്ദനായും തത്വത്തില്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ അടച്ചിട്ട മുറിയിലാണ്.

മറ്റൊരു രാജ്യത്തെ ഭരണാധികാരിയോട് സ്വകാര്യ ആവശ്യത്തിനായി ചര്‍ച്ച നടത്തുന്നത് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നിരിക്കെ സ്വര്‍ണക്കടത്തിന്റെ പിന്നാമ്പുറക്കഥകളുടെ ചുരുളഴിയുകയാണ്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസ് ക്ലിഫ് ഹൗസില്‍ എത്തിനില്‍ക്കുന്നത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും സംബന്ധിച്ച് വളരെ ദുര്‍ഘടമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.

ഏത് വിവാദത്തിനും വ്യക്തമായ മറുപടിയുമായി തിരിച്ചടിക്കുന്ന പിണറായി, ഇതാദ്യമായി സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ക്കു മുന്നില്‍ പതറുന്ന കാഴ്ചയാണിപ്പോള്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും ഭാര്യ കമലക്കും മകള്‍ വീണക്കും പങ്കുണ്ടെന്ന സ്വപ്‌നയുടെ ആരോപണത്തോട് മുഖ്യമന്ത്രി ഇനിയും പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴിക്ക് മുന്നോടിയായി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. ഇരട്ടച്ചങ്കുള്ള നേതാവ് എന്ന് അനുയായികള്‍ കൊട്ടിഘോഷിക്കന്ന പിണറായി തീര്‍ത്തും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. വെളിപ്പെടുത്തല്‍ തെറ്റെങ്കില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യാത്തത് എന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല.

ഒരു വര്‍ഷം മുന്‍പ് കസ്റ്റംസിനും ഇ.ഡിക്കും നല്‍കിയ രഹസ്യമൊഴിയില്‍ ഈ വിവരങ്ങളെല്ലാം ഉണ്ടായിരുന്നെന്നും എന്നാല്‍ അതില്‍ തുടര്‍നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് എറണാകുളം കോടതിയില്‍ അപേക്ഷ നല്‍കി രഹസ്യമൊഴി നല്‍കിയതെന്നും സ്വപ്‌ന പറയുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്രയും സുപ്രധാനമായ മൊഴി ലഭിച്ചിട്ടും എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ല എന്നത് വിചിത്രമാണ്. അതേസമയം മുന്‍കൂര്‍ ജാമ്യമെന്ന നിലയില്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവരുന്നതിന് തൊട്ടുമുന്‍പ് രണ്ടുവര്‍ഷം മുന്‍പുള്ള വീഡിയോ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. സ്വപ്‌ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിക്കുന്ന വിഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്‌ടോബര്‍ 13ന് നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോയാണിത്. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ അന്നു വന്നതെന്നും ആ നിലക്കാണ് അവരെ പരിചയമെന്നു നേരത്തെ പറഞ്ഞിട്ടുണ്ടെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നത്. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ ഇവര്‍ ഉണ്ടാകുമെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുന്നത് വിഡിയോയിലുണ്ട്.

തന്നെ അറിയില്ലെന്നു മുഖ്യമന്ത്രി മുന്‍പു പറഞ്ഞത് കള്ളമാണെന്ന് സ്വപ്‌ന മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, മകന്‍ എന്നിവര്‍ക്കൊപ്പം ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തിട്ടുണ്ട്. അതെല്ലാം അദ്ദേഹം ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുമ്പോള്‍ എല്ലാം ഓര്‍മിപ്പിക്കാമെന്നും സ്വപ്‌ന പറഞ്ഞിരുന്നു. പുതിയ സംഭവങ്ങളില്‍ മുഖ്യമന്ത്രിയോ സി.പി.എമ്മോ ഇത് വരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രതികരിച്ചാല്‍ ക്ലിഫ് ഹൗസ് ചര്‍ച്ചകളുടെ കുടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സ്വപ്നയുടെ ഭീഷണി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending