Connect with us

kerala

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാളി; സംസ്ഥാനത്ത് ആഗസ്റ്റില്‍ മാത്രം 35,651 പുതിയ കോവിഡ് രോഗികള്‍

ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു

Published

on

തിരുവനന്തപുരം: മെയ് 24 മുതല്‍ കേരളത്തിലെ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ എണ്ണം ആകെ ബാധിതരുടെ 30 ശതമാനത്തില്‍ താഴെയായി നിര്‍ത്തുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം പാളുന്നതാണ് പിന്നീട് കണ്ടത്.

മെയ് 24 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കണക്കെടുത്താല്‍ കേരളത്തില്‍ ആകെ 60,870 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ 48,522 കേസുകളും സമ്പര്‍ക്കത്തിലൂടെയായിരുന്നു. അതായത്, ഇക്കാലയളവില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 79.71% ഓഗസ്റ്റില്‍ മാത്രമുണ്ടായതാണ്. ഓഗസ്റ്റ് 1 മുതല്‍ 26 വരെ രോഗം ബാധിച്ചത് 35,651 പേര്‍ക്കായിരുന്നു. ജൂലൈയില്‍ അത് 12,603 മാത്രമായിരുന്നു. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്പര്‍ക്ക ബാധിതരില്‍ ഈ മാസമുണ്ടായത് മൂന്നിരട്ടിയോളം വര്‍ധനയാണ്. സെപ്റ്റംബറില്‍ പ്രതിദിന കേസ് 10,000 വരെയെത്താമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കുമ്പോഴും ആ എണ്ണവും ഏറെയും സമ്പര്‍ക്കത്തിലൂടെയായിരിക്കുമെന്ന കൃത്യമായ സൂചനയുമുണ്ട്. ഒരുപക്ഷേ സമ്പര്‍ക്ക കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയരുന്നതും സെപ്റ്റംബറിലായിരിക്കാമെന്ന് കണക്കുകള്‍ സൂചന നല്‍കുന്നു.

ജനുവരി 30ന് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതുവരെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക ബാധിതരുണ്ടായത് ഓഗസ്റ്റിലാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗബാധിതര്‍ തിരുവനന്തപുരത്തും. രണ്ടാം സ്ഥാനം മലപ്പുറത്തിനാണ്. നിലവില്‍ കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് എറണാകുളമാണ്. ആലപ്പുഴയാണ് നാലാമത്.അഞ്ചാം സ്ഥാനത്ത് കോഴിക്കോടാണ്.

ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 26നു മാത്രം ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ 10 ജില്ലകളിലും നൂറിനു മുകളിലാണ് കോവിഡ് സമ്പര്‍ക്ക കേസുകള്‍. അതില്‍ത്തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ കുതിച്ചുകയറ്റവും ആശങ്കപ്പെടുത്തുന്നതാണ്. പുതിയ കോവിഡ് ക്ലസ്റ്ററുകളുടെ സൂചനയാണ് ഇവ നല്‍കുന്നത്.

 

 

 

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending