Connect with us

kerala

തെരഞ്ഞെടുപ്പിന് ശേഷം പിണറായിയെ മാറ്റാനൊരുങ്ങി സിപിഎം കേന്ദ്ര നേതൃത്വം; തോമസ് ഐസക് മുഖ്യമന്ത്രിയാവാന്‍ സാധ്യത-കെഎസ്എഫ്ഇ റെയ്ഡിന് പിന്നില്‍ പിണറായിയുടെ നിര്‍ണായക നീക്കം

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. മുഖ്യമന്ത്രിയുടെ ഓഫീസിലും ആഭ്യന്തരവകുപ്പിലും പിണറായി വിജയനെക്കാള്‍ ഉദ്യോഗസ്ഥര്‍ക്കാണ് സ്വാധീനമെന്ന് തെളിഞ്ഞതോടെ മുഖം രക്ഷിക്കാന്‍ പുതിയ നീക്കവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാന്‍ പിണറായി വിജയന് കേന്ദ്ര നേതൃത്വം രഹസ്യനിര്‍ദേശം നല്‍കിയതായാണ് വിവരം.

തന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് തെളിഞ്ഞതോടെ പിടിച്ചു നില്‍ക്കാനാവാതെ പിണറായി വിജയനും കുടുങ്ങിയിരിക്കുകയാണ്. താന്‍ മാറുകയാണെങ്കില്‍ തന്റെ വിശ്വസ്തനായ ഇപി ജയരാജനെ മുഖ്യമന്ത്രിയാക്കണം എന്ന നിര്‍ദേശമാണ് പിണറായി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വെച്ചത്. എന്നാല്‍ ഈ നീക്കം പുറത്തു വന്നതോടെ സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ പണി തുടങ്ങി. മഹാരാഷ്ട്രയില്‍ ഇപി ജയരാജന്റെ 200 ഏക്കര്‍ ഭൂമിയുടെ ബിനാമി ഇടപാട് പുറത്തുവന്നത് ഇവരിലൂടെയാണ്. ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത് സിപിഎമ്മിന് അകത്തുള്ളവര്‍ തന്നെയാണ്.

ധനമന്ത്രി തോമസ് ഐസകിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് താല്‍പര്യം. ഇത് മനസിലാക്കിയ പിണറായി ഒരു മുഴം മുമ്പേ എറിഞ്ഞതാണ് കെഎസ്എഫ്ഇ ഓഫീസുകളിലെ വിജിലന്‍സ് റെയ്ഡ്. പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വിജിലന്‍സ് തോമസ് ഐസകിന്റെ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ റെയ്ഡ് നടത്തുന്നത് അസാധാരണമെന്ന് മനസിലാക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് പിണറായി ചെയ്തത്.

അധികാരമേറ്റത് മുതല്‍ തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയ നേതാക്കളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് പിണറായി സ്വീകരിച്ചത്. മന്ത്രിസഭയില്‍ താനല്ലാത്ത ആരും മാധ്യമശ്രദ്ധ നേടരുതെന്ന പിടിവാശിയിലാണ് മുഖ്യമന്ത്രി. ഗീതാ ഗോപിനാഥിനെ ധനകാര്യ ഉപദേഷ്ടാവായി കൊണ്ടുവന്നതും ഐസകിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

പിണറായിയുടെ ഏകാധിപത്യത്തില്‍ നിശബ്ദരായിരുന്ന നേതാക്കളെല്ലാം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി കുരുക്കിലായതോടെ പിണറായിക്കെതിരെ രംഗത്ത് വരികയായിരുന്നു. എന്നാല്‍ തനിക്കെതിരെ കളിച്ചാല്‍ പണിവരുമെന്ന മുന്നറിയിപ്പാണ് പിണറായി കെഎസ്എഫ്ഇ റെയ്ഡിലൂടെ നല്‍കിയത്. എന്നാല്‍ തലക്ക് സുഖമില്ലാത്തവരാണ് റെയ്ഡിന് പിന്നിലെന്ന് ഐസക് തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായിരിക്കുകയാണ്.

എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കണമെങ്കില്‍ പിണറായി മാറണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത് തെളിയും. ഇത് സര്‍ക്കാറിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാവും. ഇത്കൂടി മുന്‍കൂട്ടി കണ്ടാണ് പിണറായിയെ മാറ്റാന്‍ സിപിഎം ആലോചിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരിക്കുന്നത്.

Published

on

മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ്  പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ പോളിങ് സ്‌റ്റേഷനിലെ മരിച്ച മൂന്ന് വോട്ടര്‍മാരുടെ പേരില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള വീട്ടില്‍ വോട്ട് എന്ന പദ്ധതിയിലേക്ക് അപേക്ഷ നല്‍കി എന്നാണ് ആരോപണം.

ഇവരുടെ വീട്ടിലേക്ക് തപാല്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വോട്ടര്‍മാരും മരണപ്പെട്ടവരാണെന്ന് പോളിങ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അവര്‍ മടങ്ങിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇത്തരത്തില്‍ മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയവരെ കണ്ടെത്തണെമന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലാകെ നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ 85 വയസ്സിന് മുകളിലുള്ളവരുടെ തപാല്‍ വോട്ടുകള്‍ പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

kerala

ഫുട്‌ബോള്‍ കളിക്കിടെ വൈദ്യുതാഘാതമേറ്റു; പതിനഞ്ചുകാരന് ദാരുണാന്ത്യം

കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരണപ്പെട്ടത്.

Published

on

കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കേരളപുരം നവക്കൈരളി നഗര്‍ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജന്‍ ഹിലാല്‍ മുഹമ്മദിന്റെ മകന്‍ എം.എസ്. അര്‍ഫാന്‍ (15) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ആണ് സംഭവം. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാന്‍ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.

സമീപവാസിയും സുഹൃത്തുക്കളും ചേര്‍ന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കേരളപുരം സെന്‍വിന്‍സന്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എം.എസ്. അര്‍ഫാന്‍. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ.
ഖബറടക്കം ഇന്ന്.

അര്‍ഫാന്റെ മരണത്തിന് കാരണം കെഎസ്ഇബിയുടെ അശാസ്ത്രീയമായ സ്വിച്ചിങ് സംവിധാനം. തെരുവുവിളക്കുകള്‍ ഓട്ടോമാറ്റിക് ടൈമര്‍ ഉപയോഗിച്ചാണ് എല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങി പലപ്പോഴും ചില ഭാഗങ്ങളില്‍ പഴയ രീതിയില്‍ സ്വിച്ചിങ് സംവിധാനം ഏര്‍പ്പെടുത്താറുണ്ട്.

അങ്ങനെ ചെയ്യുമ്പോഴും നിശ്ചിത ഉയരത്തില്‍ ഇന്‍സുലേറ്റു ചെയ്ത് ഫ്യൂസ് യൂണിറ്റ് സ്ഥാപിച്ച് സുരക്ഷ പാലിച്ച് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. കേരളപുരത്തും സംഭവിച്ചത് ഇതു തന്നെയാണ്. തെരുവു വിളക്കുകളുടെ സ്വിച്ചിങ് വയറുകള്‍ തുറസ്സായ സ്ഥലത്ത് സുരക്ഷാ സംവിധാനം പാലിക്കാതെ വെച്ചതാണ് മരണ കാരണമായി പറയുന്നത്.

Continue Reading

Trending