Connect with us

kerala

വഖഫ് ബോര്‍ഡില്‍ യുഡിഎഫും അമുസ്‌ലിം നിയമനം നടത്തിയെന്നത് സിപിഎം നുണ പ്രചാരണം; എം. സി മായിന്‍ ഹാജി

കേരളാസ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ യു.ഡി.എഫും അമുസ്ലിം നിയമനം നടത്തിയെന്ന് നുണ പ്രചരിപ്പിക്കുന്ന സി.പി.എമ്മിന് മറുപടിയുമായി വഖഫ് ബോര്‍ഡ് അംഗം എം. സി മായിന്‍ ഹാജി.

Published

on

കേരളാസ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ യു.ഡി.എഫും അമുസ്ലിം നിയമനം നടത്തിയെന്ന് നുണ പ്രചരിപ്പിക്കുന്ന സി.പി.എമ്മിന് മറുപടിയുമായി വഖഫ് ബോര്‍ഡ് അംഗം എം. സി മായിന്‍ ഹാജി. 62 വര്‍ഷത്തെ ബോര്‍ഡിന്റെ ചരിത്രത്തില്‍ സ്വീപ്പര്‍, വാച്ച്മാന്‍ തസ്തികകളില്‍ മുസ്ലിം സമുദായത്തില്‍ ഉള്ളവരല്ലാത്തവരെ നിയമിച്ചു എന്നതൊഴിച്ചാല്‍ ഓഫീസിനകത്ത് പ്രവര്‍ത്തിക്കുന്ന ഒരു തസ്തികയിലും മുസ്ലിമല്ലാത്ത ഒരാളേയും നിയമിച്ചതായ ചരിത്രമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സക്കീര്‍ ഹുസൈന്റെ ഡ്രൈവര്‍ കം പേഴ്‌സണല്‍ അറ്റന്‍ഡര്‍ എന്ന സുപ്രധാനമായ ഒരു പോസ്റ്റില്‍ മുസ്ലിമല്ലാത്ത ഒരാളെ നിയമിച്ചിരിക്കുകയാണ്. ദേവസ്വം ബോര്‍ഡില്‍ അഹിന്ദുക്കളേയും, വഖഫ് ബോര്‍ഡില്‍ അമുസ്ലിമീങ്ങളേയും നിയമിക്കുന്നത് ഒരു കാരണവശാലും ശരിയല്ല യെന്നതിനാലാണ് ഇന്ന് വരെ ആരും അതിന് മുതിരാതിരുന്നത്. അവിടെ വര്‍ഗീയതയുടെ പ്രശ്‌നം ഉദിക്കുന്നേയില്ല. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നത് പോലെ പള്ളി, മദ്രസ്സ, അറബി കോളേജ്, യതിംഖാന, അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി മുസ്ലിമീങ്ങള്‍ വഖഫ് ചെയ്ത സ്വത്തുക്കള്‍ എന്നിവ മാത്രം കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ വിഹിതം കൊണ്ട് മാത്രമാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ടാണ് ഇവിടെ മുസ്ലിമീങ്ങളെ മാത്രമെ നിയമിക്കാവൂ എന്ന് റഗുലേഷനില്‍ വ്യവസ്ഥ ചെയ്തിരുന്നത്.- അദ്ദേഹം വിശദീകരിച്ചു.

2020 മുതല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അത് അട്ടിമറിച്ച് മുസ്ലിമീങ്ങളാല്ലാത്തവരടക്കമുള്ളവര്‍ക്ക് നിയമനം നേടാവുന്ന തരത്തില്‍ വഖഫ് ബോര്‍ഡിന്റെ നിയമനം പി.എസ്.സിക്ക് വിടുകയും ബോര്‍ഡ് റഗുലേഷനില്‍ നിന്ന് ആ വ്യവസ്ഥ എടുത്ത് മാറ്റുകയും ചെയ്തു. അതിനെയാണ് മുസ്ലിം സമുദായം ഒന്നടങ്കം ഇപ്പോള്‍ എതിര്‍ത്ത് കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ വി.എസ്. സക്കീര്‍ ഹുസൈന്റെ ഡ്രൈവര്‍ കം പേഴ്‌സണല്‍ അറ്റന്‍ഡറായി മുസ്ലിം സമുദായക്കാരനല്ലാത്ത ഒരാളെ നിയമിച്ചു കൊണ്ട് മുസ്ലിം സമുദായ സ്ഥാപനങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം സ്ഥാപിതമായ വഖഫ് ബോര്‍ഡില്‍ നിന്ന് മുസ്ലിമീങ്ങളെ ക്രമേണ ഒഴിവാക്കുന്നതിന് തുടക്കം കുറിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന്റെ മുസ്ലിം വിരുദ്ധത നടപ്പിലാക്കാനുള്ള ദുഷ്ടലാക്കാണ് ഇതിന് പിന്നിലുള്ളത്. ഞാനും, ഉബൈദുള്ള എം.എല്‍.എയും, അഡ്വ.പി.വി.സൈനുദ്ദീനും ഈ വിഷയം ബോര്‍ഡ് യോഗത്തില്‍ ഉന്നയിച്ചതാണ്. അതില്‍ ബോര്‍ഡ് ചെയര്‍മാനും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും നിഷേധാത്മക നിലപാട് സ്വീകരിച്ചു. വഖഫ് ബോര്‍ഡില്‍ ഞാന്‍ നേരത്തെ പറഞ്ഞ തസ്തികയിലല്ലാതെ ഡിവിഷണല്‍ ഓഫീസര്‍, എല്‍.ഡി സെറ്റനോഗ്രാഫര്‍ എന്നീ പോസ്റ്റുകളില്‍ സി.എം.മഞ്ജു, പി.എ.ബെന്‍സി എന്നിവര്‍ അമുസ്ലിമീങ്ങളാണ് എന്ന് തെറ്റായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇവര്‍. ഈ രണ്ട് പേരും നല്ല വിശ്വാസികളായ മുസ്ലിമീങ്ങളാണ്.

മഞ്ജുവിന്റെ പിതാവ് മുഹമ്മദ് അബ്ദുറഹിമാനും, ഭര്‍ത്താവ് ഷജീറുമാണ്. എറണാകുളം ജില്ലയിലെ കലൂര്‍ മുസ്ലിം ജമാഅത്തിലെ അംഗങ്ങളാണ് ഇവര്‍. ബെന്‍സിയുടെ പിതാവ് അബ്ദുല്‍ ഖാദറും, ഭര്‍ത്താവ് നാസറുമാണ്. എറണാകുളം ജില്ലയിലെ പറവൂര്‍ പെരും പടന്ന മുസ്ലിം ജമാഅത്തിലെ അംഗങ്ങളാണ് ഇവര്‍. ചരിത്രത്തില്‍ ഇന്നേ വരെ വഖഫ് ബോര്‍ഡില്‍ ഫയല് കാണുന്ന ഒരാളും മുസ്ലിമല്ലാത്തതായി ജോലി ചെയ്തിട്ടില്ല എന്ന സത്യത്തെ മറച്ച് പിടിക്കാന്‍ മുസ്ലിമങ്ങളെ അമുസ്ലിമീങ്ങളാക്കി പ്രചരിപ്പിച്ചത് കൊണ്ട് സാധിക്കുകയില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയും, അബ്ദുറഹിമാന്‍ വഖഫ് മന്ത്രിയും, ടി.കെ.ഹംസ ചെയര്‍മാനും, വി.എസ്.സക്കീര്‍ ഹുസൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഈ കാലത്ത് മുസ്ലിം സമുദായം ഇതിലപ്പുറവും പ്രതീക്ഷിക്കേണ്ടതുണ്ട് എന്നാണ് മനസ്സിലാവുന്നത്. സമുദായ സംഘടനകള്‍ ജാഗ്രത പാലിക്കണം. -അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊയിലാണ്ടിയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

തോരായിക്കടവ് പാലമാണ് തകര്‍ന്നുവീണത്.

Published

on

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. തോരായിക്കടവ് പാലമാണ് തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. പാലത്തിന്റെ മധ്യഭാഗത്തെ ബീം തകര്‍ന്ന് കോണ്‍ക്രീറ്റ് ഉള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു.

പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം. പുഴയുടെ മധ്യത്തിലേക്കാണ് പാലം തകര്‍ന്നുവീണത്. അതേസമയം നിര്‍മാണത്തൊഴിലാളികള്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കോഴിക്കോട്-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കിഫ്ബി മുഖേനയാണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കുന്നത്. 23.82 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. മലപ്പുറത്തെ പി.എം.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ കരാര്‍ നല്‍കിയിട്ടുള്ളത്.

Continue Reading

india

ശുചീകരണ തൊഴിലാളികള്‍ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവര്‍; ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ

ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

Published

on

ശുചീകരണ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഉചിതമായ സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതയില്ലാതെ ജോലിയെടുക്കുന്നവരാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സാമൂഹിക നീതി, തൊഴില്‍ വകുപ്പു സഹമന്ത്രി രാംദാസ് അത്തവാലെ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

2013 ലെ മാന്വല്‍ തോട്ടിപ്പണി നിരോധന – പുനരധിവാസ നിയമം പ്രകാരം തൊഴിലുടമ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കേണ്ടതും നിയമങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കേണ്ടതും നിര്‍ബന്ധമാണ്. രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കുന്നതിനായി സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് 2023-24 ല്‍ യന്ത്രവല്‍കൃത ശുചിത്വ പരിസ്ഥിതി വ്യവസ്ഥയ്ക്കുള്ള നാഷണല്‍ ആക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. നമസ്‌തേ പദ്ധതി രാജ്യത്തെ എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നുണ്ട്. മലിനജല, സെപ്റ്റിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുകയും അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

അഴുക്കുചാലുകളുടെയും സെപ്റ്റിക് ടാങ്കുകളുടെയും സുരക്ഷിതമായ വൃത്തിയാക്കലിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍, ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റെഡി റെക്കണര്‍ സംവിധാനം, ആരോഗ്യ പരിശോധനകള്‍ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി രാജ്യവ്യാപകമായി സഫൈമിത്ര സുരക്ഷാ ശിബിരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറയിച്ചു.

2022 ലും 2023 ലും നടന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട 54 മരണങ്ങളില്‍ 49 എണ്ണത്തിലും മരണപ്പെട്ട തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങളോ പിപിഇ കിറ്റുകളോ നല്‍കിയിട്ടില്ല എന്നത് വസ്തുതയാണോ എന്നതിനെക്കുറിച്ചും മാലിന്യ സംസ്‌കരണം, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍ എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ ഏജന്‍സികളും സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

kerala

അമ്മ’യുടെ തലപ്പത്ത് വനിത വരണം; സംഘടന സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കണം; ഹണിറോസ്

അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

Published

on

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വനിത വരണമെന്നും സ്ത്രി പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടനയാകണം അമ്മയെന്നും നടി ഹണിറോസ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയിലെ തെരഞ്ഞെടുപ്പും ശ്വേത മനോനെതരെയുള്ള കേസുമൊക്കെയായി സിനിമ മേഖല വിവാദമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

സംഘടനയുടെ തലപ്പത്ത് വനിത വരണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വര്‍ഷം പുരുഷന്മാരാണ് തലപ്പത്ത് ഉണ്ടായിരുന്നത്. ഇനി ഒരു സ്ത്രീ വരാന്‍ ആഗ്രഹിക്കുന്നു’ എന്നയിരുന്നു ഹണി റോസിന്റെ പ്രതികരണം.

ശ്വേത മേനോന്റെ പേരിലുള്ള കേസിനെ കുറിച്ച് അറിയില്ലെന്നും വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും നടി പറഞ്ഞു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നായിരുന്നു ശ്വേത മേനോനെതിരായി നല്‍കിയ പരാതി. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ശ്വേത മേനോന്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അന്വേഷണ നടപടികള്‍ സ്‌റ്റേ ചെയ്തിട്ടുണ്ട്.

അമ്മയുടെ ഭാരവാഹിയായ ജഗദീഷ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മോനോന്‍ എത്താന്‍ സാധ്യത കൂടിയിരുന്നു. ഇതിനു പിന്നാലെ ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക പിന്‍വലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി.

എന്നാല്‍ വിഷയത്തില്‍ ശ്വേത മേനോനെ പിന്തുണച്ച് ദേവന്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending