kerala
കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാര്‍ട്ടിയായി സി.പി.എം മാറി; പി.എം.എ സലാം
വിദ്യാര്‍ത്ഥി സമരത്തെ കയ്യൂക്ക് കൊണ്ട് നേരിട്ടാല്‍ പ്രതിഷേധം ശക്തമാക്കും

കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാര്‍ട്ടിയായി സി.പി.എം മാറിയെന്നും വിദ്യാര്‍ത്ഥി സമരത്തെ കയ്യൂക്ക് കൊണ്ട് നേരിട്ടാല്‍ പ്രതിഷേധം ശക്തമായി തുടരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം മാത്രമാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഗുണം കൊണ്ടാണ് സി.പി.എമ്മിന് വന്‍ പരാജയമുണ്ടായതെന്ന ഓര്മ വേണമെന്നും അദ്ദേഹം പറഞ്ഞു. മലബാറില്‍ പ്ലസ് വണ്‍ സീറ്റുകളുണ്ട് എന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നതെങ്കില്‍ അത് ആദ്യം ബോധ്യപ്പെടുത്തേണ്ടത് എസ്.എഫ്.ഐയാണെന്നും പി.എം.എ സലാം പറഞ്ഞു.
എം.എസ്.എഫ് നേതാക്കള്‍ ജയിലിലാണ്. കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാക്കാനാണ് അവര്‍ സമരം ചെയ്തത്. ജാമ്യം കിട്ടാത്ത വകുപ്പുകളാണ് അവര്‍ക്ക് മേലെ ചുമത്തിയത്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു പാര്‍ട്ടിയായി സി.പി.എം മാറി. തുടര്‍പഠനത്തിന് മുഴുവന്‍ കുട്ടികള്‍ക്കും അവസരമുണ്ടാക്കണം.
എം.എസ്.എഫും യൂത്ത് ലീഗും സമരത്തിലാണ്. അതിനെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് തീരുമാനമെങ്കില്‍ സമരം മുസ്ലിംലീഗ് ഏറ്റെടുക്കും. പിന്നെ പിണറായിയുടെ പോലീസ് മതിയാകില്ല. അവസാന അലോട്ട്മെന്റ് കഴിഞ്ഞിട്ടും 25000 കുട്ടികള്‍ മലപ്പുറത്ത് സീറ്റില്ലാതെ പുറത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്രകാലം വിദ്യാഭ്യാസ മന്ത്രിക്ക് കള്ളത്തരം കാട്ടി പിടിച്ച് നില്ക്കാനാവും? അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം. ഇല്ലെങ്കില്‍ സമരം ലീഗ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
kerala
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
ശക്തമായ മഴക്ക് താത്കാലിക ശമനം ഉണ്ടായെങ്കിലും കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്. പ്രദേശത്ത് ഇന്ന് വിദ്യാഭ്യാസ സ്താപനങ്ങല്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും കനത്ത ജാഗ്രതനിര്‍ദേശം നിലവിലുണ്ട്.
kerala
കൊച്ചിയിലെ കപ്പലപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറംകടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തിന് പിന്നാലെ ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. മാലിന്യങ്ങള്‍ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ പ്രകാശ് ശ്രീവാസ്തവയാണ് വിഷയത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.
കടലില്‍ വീണ കണ്ടെയ്നറുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും നീങ്ങാന്‍ ഇടയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും ഇത് വ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നറുകളിലെ മാലിന്യങ്ങള്‍ എന്തെല്ലാമെന്നതിന്റെ പൂര്‍ണവിവരം ഇതുവരെ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പല്‍ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഇത് എന്താണെന്ന് കപ്പല്‍ കമ്പനി വിശദീകരിച്ചിട്ടില്ല. ഇവ എന്തെല്ലാമാണെന്ന് വിശദമായ വിവരങ്ങള്‍ കപ്പല്‍ കമ്പനി നല്‍കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.
മലിനീകരണ ആശങ്കയില്‍ കേന്ദ്ര വനംപരിസ്ഥി മന്ത്രാലയവും തുറമുഖ മന്ത്രാലയവും മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ മാസം 24ന് മുന്‍പ് മറുപടി നല്‍കണം. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ ഇടപെടല്‍ നടത്തുകയായിരുന്നു. കേസ് ഈ മാസം 30നു വീണ്ടും പരിഗണിക്കും.
kerala
അവധി തീര്‍ന്നേ…ബാഗെടുത്തോ..; സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും
മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്.

തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്. സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് 9.30 ന് ഉദ്ഘാടനം ചെയ്യും.
കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോളും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്കൂളിലെത്തും. എന്നാല്‍, മഴ തെല്ലൊന്നു മാറിയത് കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകള്‍.
അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയ ഓള് പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ക്ലാസ് കയറ്റം നല്‍കേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്ക്കെതിരെ ബോധവല്‍ക്കരണമായിരിക്കും സ്കൂളുകളില്‍ നടത്തുക. നാല്പത് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി