Connect with us

EDUCATION

സി.യു.ഇ.ടി പി.ജി: സമയം വീണ്ടും നീട്ടി

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)യുടെ പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി 7 ന് രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാം

Published

on

മികച്ച ഭൗതിക സാഹചര്യങ്ങൾ, കഴിവുറ്റ അധ്യാപകർ,വിശാലമായ ക്യാമ്പസുകൾ,മികവുറ്റലൈബ്രറികൾ, മിതമായ ഫീസ് തുടങ്ങി നിരവധി സവിശേഷതകളുള്ള കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാനുള്ള പൊതു പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജ്വേററിൻ്റെ (സി.യു.ഇ.ടി – പി.ജി ) അപേക്ഷാ തിയ്യതി വീണ്ടും നീട്ടി.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ)യുടെ പുതിയ അറിയിപ്പ് പ്രകാരം ഫെബ്രുവരി 7 ന് രാത്രി 11:50 വരെ അപേക്ഷ സമർപ്പിക്കാം.

പ്രവേശന സ്ഥാപനങ്ങൾ

കേരള സെൻട്രൽ യൂണിവേഴ്സിറ്റി കാസർക്കോട്,
ആസാം, ആന്ധ്ര പ്രദേശ്, സൗത്ത് ബീഹാർ, ഗുജറാത്ത്, ഹരിയാന,ഹിമാചൽ പ്രദേശ്,ജമ്മു, ജാർഖണ്ഡ്, കർണാടക, പഞ്ചാബ് ,രാജസ്ഥാൻ, തമിഴ്നാട് ,
ഗുരു-ഗാസി ദാസ് വിശ്വ വിദ്യാലയ ,
ജവഹർലാൽ നെഹ്റു ,പോണ്ടിച്ചേരി,ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ്,ത്രിപുര, ഹൈദരാബാദ് ,ഡൽഹി തുടങ്ങിയ സെൻട്രൽ യൂനിവേഴ്സിറ്റികൾ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്,
ഫൂട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റ്യൂട്ട് ,
ഇന്ത്യൻ കളിനറി ഇൻസ്റ്റ്യൂട്ട് ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ,
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ സി.യു.ഇ.ടി പി.ജി സ്കോർ വഴിയാണ് പ്രവേശനം. കൂടാതെ വിവിധ സംസ്ഥാന/കൽപ്പിത/സ്വകാര്യ സർവകലാശാലകളും പ്രവേശന മാനദണ്ഡമായി സി.യു.ഇ.ടി സ്കോർ പരിഗണിക്കുന്നുണ്ട്.

അപേക്ഷാ യോഗ്യത

ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത ബിരുദം നേടിയവർക്കും അവസാനവർഷ
പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധിയില്ല. എന്നാൽ ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളിലെ വ്യവസ്ഥകൾ പാലിക്കേണ്ടി വരും.
ഓരോ കോഴ്സിനും വിവിധ സർവകലാശാലകളിൽ വ്യത്യസ്ത പ്രവേശന യോഗ്യതയായിരിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ

മാർച്ച് 11 നും 28 നു മിടയിലാണ് പരീക്ഷ.ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളുണ്ട്. 75 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 105 മിനിറ്റ് സമയം. ശരിയുത്തരത്തിന് 4 മാർക്ക് തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും.
താല്പര്യമനുസരിച്ച് നാല് ടെസ്റ്റ് പേപ്പറുകൾ വരെ എഴുതാം. ചേരാനുദ്ദേശിക്കുന്ന
സർവകലാശാലയിലെ താല്പര്യമുള്ള കോഴ്സിന് ഏത് പേപ്പറാണ് വേണ്ടതെന്ന് മനസ്സിലാക്കി വേണം പേപ്പറുകൾ തിരഞ്ഞെടുക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങൾ

കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷയെഴുതാം.
24 വിദേശ കേന്ദ്രങ്ങളടക്കം മുന്നൂറോളം പരീക്ഷാകേന്ദ്രങ്ങളുണ്ട്.
മുൻഗണനയനുസരിച്ച് രണ്ട് പരീക്ഷാകേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം.
സ്ഥിര മേൽവിലാസമോ ഇപ്പോഴുള്ള മേൽവിലാസമോ ഉൾപ്പെട്ട സംസ്ഥാനത്തെ കേന്ദ്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.
അഡ്മിറ്റ് കാർഡ് മാർച്ച് ഏഴ് മുതൽ വെബ്സൈറ്റിൽ ലഭ്യമാകും .

അപേക്ഷ

pgcuet.samarth.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്. ജനറൽ വിഭാഗക്കാർക്ക് രണ്ട് പേപ്പർ വരെ എഴുതാൻ 1200 രൂപയാണ് ഫീസ്. ഓരോ അധിക പേപ്പറിനും 600 രൂപ വീതവും.
ഒ.ബി.സി, ഇ.ഡബ്ല്യു എസ്,പട്ടിക വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസിളവുണ്ട്.
വിദേശത്ത് പരീക്ഷ എഴുതാൻ എല്ലാ വിഭാഗക്കാരും രണ്ട് പേപ്പർ വരെ ആറായിരം രൂപയും ഓരോ അധിക പേപ്പറിന് 2000 രൂപ വീതവും അടയ്ക്കണം.
ഫെബ്രുവരി 8 രാത്രി 11:50 വരെ ഫീസടക്കാം.
അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിന് ഫെബ്രുവരി 9 മുതൽ 11 ന് രാത്രി 11:50 വരെ സമയമുണ്ട്.

സി.യു.ഇ.ടി പി.ജി പരീക്ഷയിൽ മികച്ച സ്കോർ നേടിയത് കൊണ്ട് മാത്രം
പ്രവേശനം ലഭിക്കുകയില്ല.
താല്പര്യമുള്ള സർവകലാശാലകളിൽൽ പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ സ്കോർ പരിഗണിച്ച്, ഓരോ സർവ്വകലാശാലയും പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുക

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി

കരിയര്‍ വിദഗ്ധന്‍ anver@live.in

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

EDUCATION

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഫലമറിയാനുള്ള വെബ്സൈറ്റുകള്‍പ്ലസ്ടു1 www.prd.kerala.gov.in2 www.keralaresults.nic.in 3 www.result.kerala.gov.in 4 www.examresults.kerala.gov.in 5 www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ1 www.keralaresults.nic.in2 www.vhse.kerala.gov.in3 www.results.kite.kerala.gov.in4 www.prd.kerala.gov.in5 www.examresults.kerala.gov.in6 www.results.kerala.nic.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Continue Reading

EDUCATION

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറും; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

Published

on

എസ്.എസ്.എല്‍.സി പരീക്ഷയുടെ രീതി മാറുന്നു. 2025 മുതല്‍ ഹയര്‍സെക്കന്‍ഡറിയിലേതുപോലെ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

എസ്എസ്എല്‍സിക്ക് 99.69 ശതമാനമാണ് വിജയം. 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയം(99.92%); കുറവ് തിരുവനന്തപുരം(99.08%). പാലാ വിദ്യാഭ്യാസ ജില്ലക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് നാളെമുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ മേയ് 28 മുതല്‍. മേയ് 16 മുതല്‍ 25 വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.

Continue Reading

Trending