Connect with us

crime

തൃപ്പൂണിത്തറ കസ്റ്റഡി മരണം; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍

വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡയിലെടുത്ത ആള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി.

Published

on

വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡയിലെടുത്ത ആള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി. മരിച്ച മനോഹരനെ മുഖത്തടിച്ച എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. മനോഹരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിച്ചു.

കസ്റ്റഡിയിലെടുത്താള്‍ മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍(52) ആണ് ഇന്നലെ അര്‍ധരാത്രി മരിച്ചത്. ശനിയാഴ്ച രാത്രി 8:45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ചാണ് മനാഹരനെ അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന്‍ പൊലീസ് കൈകാണിച്ചപ്പോള്‍ വണ്ടി അല്‍പ്പം മുന്നോട്ട് നീക്കിയാണ് നിര്‍ത്തിയിരുന്നത്. ഇതാണ് പൊലീസിനെ പ്രകോപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

എസ്‌ഐ ജിമ്മി ജോസിന്റെ നേതൃത്തിലായിരുന്നു വാഹനപരിശോധന നടന്നിരുന്നത്. മനോഹരന്‍ വാഹനം നിര്‍ത്തിയ ഉടന്‍ മുഖത്തടിക്കുകയും മര്‍ദ്ദിക്കുകയും ദൃക്‌സാക്ഷായായ വീട്ടമ്മ. മര്‍ദനമേറ്റു തളര്‍ന്ന മനോഹരന്‍നെ പൊലീസ് ഉന്തിതള്ളിയാണ് ജീപ്പില്‍ കയറ്റിയതെന്നും രമാദേവി പറഞ്ഞു.

crime

കൊലക്കേസ് പ്രതി എം.ഡി.എം.എയുമായി പിടിയില്‍

Published

on

കൊലക്കേസ് പ്രതി എംഡിഎംഎ യുമായി പിടിയിൽ. ക്വട്ടേഷൻ സംഘാംഗം മട്ടാഞ്ചേരി ടോണിയാണ് അറസ്റ്റിലായത്. തിരുവനന്തപുരം ആഴിമലയിൽ ഒളിവിൽ കഴിയവെ ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. മറ്റൊരു കേസിന്റെ അന്വേഷണത്തിലാണ് എക്‌സൈസിന് വിവരം ലഭിച്ചത്. പ്രതിക്കൊപ്പം ഒരു കാറും പിടിച്ചെടുത്തു. ആഴിമല ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ടോണി.

മെയ് മാസം ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിദ്യാർത്ഥികൾക്കും, സ്ത്രീകൾക്കും, യുവാക്കൾക്കുമിടയിൽ മയക്കുമരുന്ന് എത്തിക്കുന്ന ആളെ പൊലീസ് തിരുവനന്തപുരത്തു നിന്നും പിടിച്ചിരുന്നു.

2.81 ഗ്രാം എംഡിഎംഎ കൈവശം വച്ചിരുന്ന 23കാരനെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. മരപ്പാലം ഹിൽ ഗാർഡനിലെ ഡേവിഡ് ഇ. പോൾ എന്ന പ്രതിയാണ് തലസ്ഥാന നഗരിയിൽ എംഡിഎംഎ വിൽക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തി.

Continue Reading

crime

ഒരേ ജോലിക്ക് വ്യാജരേഖ വിദ്യ ഉപയോഗിച്ചത് രണ്ടു തവണ; വ്യാജ രേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തിയിരുന്നു, അഞ്ചാമതായതിനാല്‍ നിയമനം ലഭിച്ചില്ല

Published

on

കാസര്‍കോട് കരിന്തളം കോളജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ ജോലിയില്‍ തുടരാന്‍ കഴിഞ്ഞമാസവും വ്യാജരേഖ നല്‍കി. അഭിമുഖത്തില്‍ 5ാം സ്ഥാനത്തായതിനാല്‍ നിയമനം ലഭിച്ചില്ല.

വിദ്യയുടെ പിഎച്ച്.ഡി പ്രവേശനത്തില്‍ കാലടി സര്‍വകാശാല അന്വേഷണം പ്രഖ്യാപിച്ചു. സമഗ്ര അന്വേഷത്തിനാണ് വൈസ് ചാന്‍സലറുടെ ഉത്തരവ്. വ്യാജരേഖ വിവാദത്തില്‍ വിദ്യക്കെതിരെ അട്ടപ്പാടി സര്‍ക്കാര്‍ കോളജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. ഈമാസം 2ന് അഭിമുഖത്തിനെത്തിയ വിദ്യ ഹാജരാക്കിയ രേഖ വ്യാജമെന്ന് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് അഗളി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകളും എഫ്‌ഐആറും അഗളി പൊലീസിന് കൈമാറി.

അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് അഗളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ആണ് നടപടി. അന്വേഷണം എവിടെ നടത്തണം എന്നതില്‍ തീരുമാനമെടുക്കാന്‍ പൊലീസ് വൈകിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കെ.വിദ്യ എറണാകുളം മഹാരാജാസ് കോളജില്‍ ആസ്പയര്‍ ഫെലോഷിപ്പിന്റെ ഭാഗമായി ചെയ്ത പ്രോജക്ട് സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും അടക്കമുള്ളവ ഉപയോഗിച്ച് വ്യാജ രേഖ നിര്‍മിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഫെലോഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അട്ടപ്പാടി കോളജില്‍നിന്ന് മഹാരാജാസിലേക്ക് അയച്ച വ്യാജരേഖയുടെ പകര്‍പ്പും സെന്‍ട്രല്‍ പോലീസ് ശേഖരിച്ചിരുന്നു. ഈ രേഖകള്‍ അടക്കമാണ് ഫയല്‍ അഗളി പൊലീസിന് കൈമാറുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

crime

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.15 കോടിയുടെ സ്വര്‍ണം പിടികൂടി

Published

on

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വർണം കടത്തിയ 26 കാരൻ കരിപ്പൂരിൽ പിടിയിലായിരുന്നു. ബുധനാഴ്ച രാത്രി ഷാർജയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശിയായ കണ്ണൻതോടി ലുക്മാനുൾ ഹക്കീം (26) ആണ് പിടിയിലായത്.

60,000 രൂപയ്ക്ക് വേണ്ടിയായിരുന്നു കടത്ത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 897 ഗ്രാം സ്വർണ്ണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

Continue Reading

Trending