Connect with us

Culture

നദികളില്‍ ജലനിരപ്പ് കുറയുന്നു: സി.ഡബ്ലിയു.ആര്‍.ഡി.എം പഠനം തുടങ്ങി

Published

on

കോഴിക്കോട്: പ്രളയത്തിനു ശേഷം സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അസാധാരണമായി കുറയുന്ന പ്രതിഭാസത്തെപറ്റി ജലവിഭവ വികസന വിനിയോഗ കേന്ദ്രം(സി.ഡബ്ലിയു.ആര്‍.ഡി.എം) പഠനം തുടങ്ങി. കോഴിക്കോട് ജില്ലയിലെ പൂനൂര്‍പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവിടങ്ങളിലാണ് പ്രാഥമികമായി പരിശോധന നടത്തിയത്.

ഇവിടങ്ങളില്‍ വെള്ളത്തിന്റെ അളവില്‍ പറയത്തക്ക കുറവ് ഉണ്ടായിട്ടില്ലെന്ന് സീനിയര്‍ സയന്റിസ്റ്റ് ഡോ. ദിനേശ് പറഞ്ഞു. ഓഗസ്റ്റ് 21ന് ശേഷം മഴയുടെ തോത് വളരെ കുറഞ്ഞു. അതാകാം പുഴകളില്‍ വെള്ളം കുറയാന്‍ കാരണം. മഴവെള്ളമാണ് നദികളിലെ ജലനിരപ്പ് ഉയര്‍ത്തുന്നത്. മഴ പെയ്ത് ലഭിക്കുന്ന വെള്ളം നദികളില്‍ നിന്ന് 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ കടലിലെത്തും. അതിനുശേഷം ഭൂഗര്‍ഭജലമാണ് നദിയിലേക്ക് എത്തുക. ഭൂഗര്‍ഭജലത്തിന്റെ തോത് കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണമെന്ന് കരുതുന്നതായി ഡോ. ദിനേശ് പറഞ്ഞു. പ്രളയത്തില്‍ നിറഞ്ഞൊഴുകിയ പെരിയാര്‍, കബനി നദിയിലടക്കം ജലനിരപ്പ് ഇതുവരെയില്ലാത്ത രീതിയിലാണ് താഴ്ന്നത്. പുഴയോരത്തെ കിണറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഭീതിവേണ്ടെന്നും ഇത് സ്വാഭാവിക പ്രതിഭാസമാണെന്നും സിഡബ്ലുആര്‍ഡിഎം ചൂണ്ടിക്കാട്ടുന്നു. ചാലിയാറില്‍ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നിട്ടത് വെള്ളം ശക്തിമായി ഒഴുകിപോവുന്നതിന് കാരണമായി. ഷട്ടര്‍ താഴ്ത്തുമ്പോള്‍ വെള്ളത്തിന്റെ നിരപ്പ് താഴാന്‍ സാധ്യതയില്ല. മഴയില്‍ മേല്‍മണ്ണ് ധാരാളമായി ഒഴുകിവരും. ഇതില്‍ ഒരു ഭാഗം നദികളില്‍ സംഭരിക്കപ്പെടും. ഇതും വെള്ളത്തിന്റെ അളവിനെ കുറക്കാന്‍ ഇടയാക്കും. മണലെടുപ്പിന്റെ ഭാഗമായും ഇതാണ് സംഭവിക്കുന്നത്.ഭൂഗര്‍ഭജനത്തിന്റെ അളവ് ഗണ്യമായി കുറയുന്നതാണ് പുഴകളില്‍ വെള്ളം കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ എന്നിവ യഥേഷ്ടം ഉണ്ടായിരുന്നപ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് കൂടിയിരുന്നു. ഇത് പുഴകളെ സമ്പന്നമാക്കി. ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തിയതോടെ വെള്ളത്തിന്റെ സംഭരണം കുറഞ്ഞു. ഭാരതപ്പുഴ, പേരാര്‍, പമ്പ തുടങ്ങിയ നദികളിലെല്ലാം സി.ഡബ്ലിയു.ആര്‍.ഡി.എം സംഘം വരും ദിവസങ്ങളില്‍ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതായി ഡോ. ദിനേശ് പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ പലയിടത്തും പുഴയില്‍ വെള്ളം കുറയുകയും മണല്‍തിട്ട് രൂപപ്പെടുകയും ചെയ്യുന്നുണ്ട്. കോരപ്പുഴയുടെ അഴിമുഖം മാറി എലത്തൂര്‍ മാവട്ടുകോളനിക്ക് സമീപം 250 മീറ്ററിലധികം മണല്‍തിട്ട രൂപപ്പെട്ടിട്ടുണ്ട്. ചാലിയാറിന്റെ തീരമായ മണക്കടവിലും മണല്‍തിട്ട രൂപപ്പെട്ടിട്ടുണ്ട്. പൂനൂര്‍പുഴയില്‍ ജലവിതാനം താണതും നാട്ടുകാരെ അത്ഭുതപ്പെടുത്തുകയാണ്.
ശക്തമായ മഴയെ തുടര്‍ന്ന് പൂനൂര്‍പുഴയില്‍ വെള്ളമൊഴുക്ക് ശക്തമായിരുന്നു. കക്കയം ഡാമില്‍ നിന്ന് വെള്ളം ഒഴുക്കിവിട്ടതുകാരണമാണ് പൂനൂര്‍പുഴ കരകവിഞ്ഞൊഴുകിയിരുന്നത്. എന്നാല്‍ ഏതാനും ദിവസം കൊണ്ട് ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.

ജലനിരപ്പ് കുറയുന്നത് വരാനിരിക്കുന്ന വരള്‍ച്ചയുടെ ലക്ഷണമായി കണക്കാക്കുന്നുണ്ട്. എന്നാല്‍ ശാസ്ത്രീയപഠനത്തിനു ശേഷം മാത്രമെ നിഗമനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending