Connect with us

india

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ സംവരണം നിർത്തലാക്കുമെന്ന് ഹരിയാനയിലെ ദളിതർക്ക് ഭയം; റിപ്പോർട്ട്

2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്‌ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയത്.

Published

on

400 സീറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നിലനിർത്തിയാൽ തങ്ങൾക്ക് ലഭിച്ച് പോരുന്ന സംവരണം എടുത്ത് കളയുമോയെന്ന് ഭയമുണ്ടെന്ന് ഹരിയാനയിലെ ദളിത് വിഭാഗങ്ങൾ. എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന ചർച്ചകൾ ഈ ഭയത്തെ അധികരിക്കുകയാണെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. .

2014 ലെയും 2019 ലെയും വിജയം നിലനിർത്താൻ ബി.ജെ.പിക്ക് ദളിത് വോട്ടുകൾ അനിവാര്യമാണ്. എന്നിരുന്നാലും അരുൺ ഗോവിൽ, ജ്യോതി മൃദ്ധ, അനന്ത്കുമാർ ഹെഡ്‌ഗെ തുടങ്ങിയ ബി.ജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ദളിത് വിഭാഗങ്ങളുടെ ആശങ്ക വർധിപ്പിക്കാൻ ഇടയാക്കിയത്.

‘ഹിന്ദുത്വത്തെ തരം താഴ്ത്താൻ കോൺഗ്രസ് കൊണ്ടുവന്ന പല കൂട്ടിച്ചേർക്കലുകളും തിരുത്താൻ ബി.ജെ.പി സർക്കാരിന് 400 സീറ്റുകൾ വേണം,’ എന്നായിരുന്നു തന്റെ മണ്ഡലത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബി.ജെ.പി നേതാവ് അനന്ത്കുമാർ ഹെഡ്‌ഗെ പറഞ്ഞത്.

എന്നാൽ ബി.ജെ.പി പിന്നീട് ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നെങ്കിലും മറ്റ് പല നേതാക്കളും ഇതേ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ദളിത് വിഭാഗത്തിന്റെ സംവരണം കോൺഗ്രസ് മുസ്ലിങ്ങൾക്ക് നൽകുമെന്ന പ്രചരണവുമായി ബി.ജെ.പി വന്നെങ്കിലും അത് ദളിത് വിഭാഗത്തിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ല.

ദളിത് വിഭാഗങ്ങളുടെ ആശങ്കകൾ അടിസ്ഥാന രഹിതമാണെന്ന് മോദി പലകുറി ആവർത്തിച്ചിട്ടുണ്ടെങ്കിലും ഹരിയാനയിലെ ദളിത് നേതാക്കൾ മോദിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തിട്ടില്ല. ഹരിയാനയിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വേണ്ടവിധം ലഭിക്കുന്നില്ലെന്ന് ഫത്തേഹാബാദിലെ ബാൽമീകി കമ്മ്യൂണിറ്റി നേതാവായ ഷമ്മി റാട്ടി പറഞ്ഞു.

‘ബാൽമികി, ധനക്സ്, ബാസിഗറസ്, സനിസിസ്, ദേഹാസ് തുടങ്ങിയ പല പട്ടികവർഗ വിഭാഗങ്ങൾക്കും ഇപ്പോൾ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല,’ ഷമ്മി റാട്ടി പറഞ്ഞു. ഹരിയാനയിലെ ബഹുഭൂരിപക്ഷവും പട്ടികജാതി/പട്ടികവർഗമാണ്. ഈ വിഭാഗങ്ങൾ ബി.ജെ.പി ഭരണത്തെ ഭയപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാജ്യത്ത് ഉണ്ടായ സംവരണ വിരുദ്ധ വികാരത്തിന്റെ പ്രകടമായ വർധനവാണ് അതിൽ ആദ്യത്തേത്.

വിവിധ സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് ദളിത് വിഭാഗങ്ങൾ പറയുന്നത്. സർക്കാർ വകുപ്പുകളിലേക്ക് കരാർ ജീവനക്കാരെ നിയമിക്കാൻ സർക്കാർ ആരംഭിച്ച ഹരിയാന കൗശൽ റോസ്‌ഗർ നിഗം എന്ന വെബ് പോർട്ടലിനെതിരെയും ദളിതർ രംഗത്തെത്തിയിട്ടുണ്ട്. വെബ് പോർട്ടൽ വഴി തൊഴിലാളികളെ നിയമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന വിമർശനമാണ് ഉയരുന്നത്.

ദളിതർക്കും ഗോത്രവർഗക്കാർക്കുമെതിരായ വിദ്വേഷകുറ്റകൃത്യങ്ങൾ തടയാൻ നടപ്പാക്കിയ എസ്.സി, എസ്‌.ടി ആക്‌ട് ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന ഭയവും മറ്റൊരു കാരണമാണ്. നിയമത്തോടുള്ള പൊലീസിന്റെ അനാസ്ഥയാണ് ഇതിന് കാരണം. അതിക്രമങ്ങൾ നേരിടുന്നവരെ പൊലീസ് സംരക്ഷിക്കുന്നില്ലെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്.

ബി.ജെപി തിരിച്ച് അധികാരത്തിലെത്തിയാൽ അത് ഭരണഘടനയെ കാര്യമായി ബാധിക്കുമെന്ന് ദളിതർ ഭയപ്പെടുന്നതായി ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഹരിയാന യൂണിറ്റിന്റെ ഗവേഷണ വിഭാഗം മേധാവിയായ നീലേഷ് ബഹാനി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്

‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

Published

on

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Continue Reading

india

ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Published

on

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.

പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

Trending