Connect with us

News

ചെങ്കടലിൽ യെമനെ നേരിടുന്നത് പ്രയാസകരം; ബ്രിട്ടൻ

യെമന്റെ സായുധ സേനയെയും കടലിലെ അന്‍സാറുള്ള പ്രതിരോധ സംഘത്തെയും നേരിടുന്നതിന് ആവശ്യമായ മിസൈലുകളോ പ്രാപ്തിയോ തങ്ങള്‍ക്കില്ല എന്ന് സമ്മതിച്ച് ബ്രിട്ടന്റെ റോയല്‍ നേവി.

Published

on

ചെങ്കടലില്‍ യെമനെ നേരിടുന്നത് പ്രയാസകരമെന്ന് സമ്മതിച്ച് ബ്രിട്ടന്‍. യെമന്റെ സായുധ സേനയെയും കടലിലെ അന്‍സാറുള്ള പ്രതിരോധ സംഘത്തെയും നേരിടുന്നതിന് ആവശ്യമായ മിസൈലുകളോ പ്രാപ്തിയോ തങ്ങള്‍ക്കില്ല എന്ന് സമ്മതിച്ച് ബ്രിട്ടന്റെ റോയല്‍ നേവി.

ഇസ്രാഈല്‍ ഉടമസ്ഥതയിലുള്ളതും അധിനിവേശപ്രദേശങ്ങളിലേക്ക് പോകുന്നതുമായ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തുന്നത് തുടരുകയാണ്. ഫലസ്തീനികള്‍ക്കായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് യെമന്‍ കപ്പലുകളെ ആക്രമിക്കുന്നത്.

ചെങ്കടലിലുള്ള ബ്രിട്ടന്റെ എച്ച്.എം.എസ് ഡയമണ്ട് റോയല്‍ നേവി ഡിസ്‌ട്രോയറിന് ലക്ഷ്യസ്ഥാനത്തേക്ക് വെടിവെക്കാനുള്ള കഴിവില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിലെ വാര്‍ത്താ സ്രോതസിനെ ഉദ്ദരിച്ചുകൊണ്ട് ബ്രിട്ടനിലെ ദിനപത്രമായ ഡെയിലി ടെലിഗ്രാം റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലില്‍ ഹൂത്തികളുടെ ഡ്രോണുകള്‍ തകര്‍ക്കുന്നതിലാണ് ഇപ്പോള്‍ എച്ച്.എം.എസ് ഡയമണ്ട് ഏര്‍പ്പെട്ടിരിക്കുന്നത്. അവരുടെ കൈവശമുള്ള പ്രവര്‍ത്തിക്കുന്ന ഏക ആയുധസംവിധാനം ആര്‍ട്ടിലറി ഗണ്‍സ് മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

‘റോയല്‍ നേവിയുടെ കപ്പലിന്റെ ഉപരിതലത്തില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ലാന്‍ഡ് അറ്റാക്ക് മിസൈലിന്റെ അഭാവത്തെ കുറിച്ച് 2 വര്‍ഷം മുമ്പുള്ള ഒരു പ്രതിരോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പ്രതിപാദിച്ചിരുന്നു. ഇത് ഇപ്പോഴും പ്രവര്‍ത്തന സജ്ജമല്ല എന്നത് നിരാശാജനകമാണ്,’ കണ്‍സര്‍വേറ്റീവ് എം.പിയും മുന്‍ സായുധ സേനാ മന്ത്രിയുമായ മാര്‍ക്ക് ഫ്രാങ്കോയിസ് ഡെയ്‌ലി ടെലിഗ്രാഫിനോട് പറഞ്ഞു.

ചെങ്കടലിലെ ആക്രമണങ്ങള്‍ തടയാനുള്ള ശ്രമത്തില്‍ ബ്രിട്ടന്‍ അമേരിക്കക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ആക്രമണങ്ങള്‍ നടത്തുന്നത് അമേരിക്കന്‍ നാവികസേനയാണ്.2023 ഒക്‌ടോബര്‍ ഏഴിനാണ് ഇസ്രാഈല്‍ ഫലസ്തീനില്‍ യുദ്ധം ആരംഭിച്ചത്. ഫലസ്തീന്റെ പോരാട്ടത്തിന് യെമനികള്‍ തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇസ്രാഈല്‍ ഗസയില്‍ യുദ്ധം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലില്‍ ആക്രമണം തുടരുമെന്ന് യെമനിലെ ഹൂത്തി വിമതര്‍ അറിയിച്ചു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending