Connect with us

Culture

ഡിസംബര്‍ 30ന് ശേഷം എന്ത് സംഭവിക്കും?

Published

on

രാജ്യത്തെ 85ശതമാനം കറന്‍സി പിന്‍വലിച്ചുള്ള തീരുമാനം കഴിഞ്ഞ നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിക്കുന്നത്. മുന്‍കരുതലുകളില്ലാതെ പെട്ടെന്ന് കൈക്കൊണ്ട തീരുമാനം രാജ്യത്തെ സാധാരണക്കാര്‍ക്ക് മൊത്തത്തില്‍ കിട്ടിയ ഒരു അടിയായി മാറുകയായിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്‍പ്പെടെ നോട്ട് പ്രതിസന്ധി അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ബാങ്കുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം വരി നിന്ന് പലരും മരണത്തിലേക്ക് വഴുതി വീണു. നോട്ടില്ലായ്മ രാജ്യത്തെ സാധാരണക്കാരെ വലച്ചപ്പോള്‍ പ്രധാനമന്ത്രി പ്രശ്‌നപരിഹാരത്തിന് 50 ദിവസം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു രാജ്യം മുഴുവന്‍ ഞെട്ടിവിറച്ച് വേദനിച്ച അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ ആ സമയം എത്തിയിരിക്കുകയാണ്. നാളെ 50ദിവസം പൂര്‍ത്തിയാകുമ്പോള്‍ എന്തു പരിഹാരമാണ് ജനങ്ങള്‍ക്കുമുന്നില്‍ മോദി നല്‍കുന്നതെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

രാജ്യത്തെ അഭിസംബോധന ചെയ്ത് വലിയൊരു തീരുമാനം പ്രഖ്യാപിച്ച മോദി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ ഒളിച്ചോടുകയായിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി നോട്ട് പിന്‍വലിക്കലിനെ എതിര്‍ത്ത് സഭകളില്‍ പ്രത്യക്ഷപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ് മോദിയുടെ നീക്കത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്നാണ് വിശേഷിപ്പിച്ചത്. പണം പിന്‍വലിക്കല്‍ പദ്ധതിക്ക് രൂപം നല്‍കിയവരും ഉപദേശം നല്‍കിയവരും നോട്ട് പ്രതിസന്ധിയില്‍ മോദിയെ വിമര്‍ശിച്ചു. വേണ്ടത്ര മുന്‍കരുതലില്ലാതെ നടത്തിയ തീരുമാനത്തിന് വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി. രാജ്യത്തെ ആഭ്യന്തര വളര്‍ച്ചയില്‍ രണ്ടു ശതമാനത്തോളം കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ 85ശതമാനത്തോളം കറന്‍സി പിന്‍വലിച്ചത് കള്ളപ്പണം തടയാനെന്നായിരുന്നു മോദിയുടെ വാദം. എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കകം വാദം പൊളിയുകയായിരുന്നു. രാജ്യത്തെ കാഷ്‌ലെസ് ഇക്കോണമിയിലേക്കുള്ള പരിവര്‍ത്തനത്തിനായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് സര്‍ക്കാര്‍ പറഞ്ഞുവെച്ചു. രാജ്യത്തെ 95ശതമാനം ആളുകള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമില്ല. ബീഹാറുള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലഭ്യമാകുന്ന വൈദ്യുതി 15ശതമാനത്തിലും താഴെയാണ്. വേനല്‍ക്കാലത്ത് മണിക്കൂറുകളോളമാണ് പവര്‍കട്ടുണ്ടാവുന്നത്. മഴ വന്നാലോ കാറ്റ് വീശിയാലോ ഇല്ലാതുന്ന വൈദ്യുതി ബന്ധം. ഇതൊക്കെ നിലനില്‍ക്കുമ്പോഴാണ് നിരക്ഷരരായ ജനതക്കു മുന്നില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഡിജിറ്റല്‍ കാഷ് ഇക്കോണമി അവതരിപ്പിക്കുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. എന്നാല്‍ 50ദിവസം കൊണ്ട് തീര്‍ക്കാന്‍ കവിയുന്നതല്ല നോട്ട് പ്രതിസന്ധിയെന്നും ആറുമാസത്തോളം നിലനില്‍ക്കുന്നതാണ് പ്രശ്‌നമെന്നും വിദഗ്ധര്‍ പറയുന്നു.

കറന്‍സി പിന്‍വലിച്ച് മുന്നോട്ട് പോകുമ്പോഴും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന് ഘോരഘോരം പ്രസംഗിക്കുമ്പോഴും പിന്‍വലിച്ച കറന്‍സിയുടെ 90ശതമാനത്തോളം പുതിയ നോട്ടുകള്‍ ബാങ്കിലെത്തിയെന്നതാണ് മറ്റൊരു വസ്തുത. പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പെട്ടെന്ന് ഇല്ലാതാകുമ്പോള്‍ അത് ബാങ്കുകളുടെ നിലനില്‍പ്പിന് വിഘാതമാകുമെന്ന് കാണിച്ച് ബാങ്കുകള്‍ രംഗത്തുണ്ട്. എന്തൊക്കെയാണെങ്കിലും പണം പിന്‍വലിച്ചതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലായി മോദി നടത്തിയ പ്രസംഗങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. 50 ദിവസം പൂര്‍ത്തിയാക്കിയ അവസരത്തില്‍ പുതുവല്‍സതരത്തലേന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എന്ത് പരിഹാരമാണ്, അല്ലെങ്കില്‍ എന്താണ് രാജ്യത്തോട് പറയാന്‍ പ്രധാനമന്ത്രിക്കുള്ളത്? രാജ്യത്തെ ഓരോ മനുഷ്യനും കാതുകൂര്‍പ്പിച്ചിരിക്കുന്നത് അത് കേള്‍ക്കാനാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending