Connect with us

india

ഡല്‍ഹിയും ഉത്തര്‍പ്രദേശും ലോക്ക്ഡൗണ്‍ നീട്ടി

ഉത്തര്‍പ്രദേശില്‍ ഇന്നലെ 26,847 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Published

on

ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഈ സാഹചര്യത്തില്‍ മെയ് 17വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലയളവില്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. 35 ശതമാനമെന്നത് 23 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയിരുന്നത്.

ഉത്തര്‍പ്രദേശില്‍ ഇന്നലെ 26,847 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേര്‍ മരിച്ചു. 34,721 പേര്‍ രോഗമുക്തരായി. നിലവില്‍ 2,45,736 പേരാണ് ചികിത്സയിലുള്ളത്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തനിക്കെതിരെ ആരൊക്കെ കൂടോത്രം നടത്തുന്നു; പരാതിയുമായി യു.പിയിലെ ബി.ജെ.പി എം.എല്‍.എ

താന്‍ ശിവഭഗവാന്റെ ഭക്തനാണെന്നും ഇത്തരം കൂടോത്രം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Published

on

തനിക്കെതിരെ കൂടോത്രം നടത്താന്‍ ശ്രമം നടന്നുവെന്ന പരാതിയുമായി ബി.ജെ.പി എം.എല്‍.എ ലോകേന്ദ്ര പ്രതാപ് സിങ്. ഫേസ്ബുക്കിലൂടെയാണ് കൂടോത്രത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. യു.പിയില്‍ നിന്നുള്ള എം.എല്‍.എയാണ് ലോകേന്ദ്ര പ്രതാപ് സിങ്.

വിത്തുകള്‍, എം.എല്‍.എയുടെ ഫോട്ടോ, ചുവന്ന തുണി, കുങ്കുമം, കു?പ്പിയിലുള്ള ചുവന്ന നിറത്തിലുള്ള ദ്രാവകം എന്നിവ കൂടോത്രത്തിനായി ഉപയോഗിച്ചുവെന്ന് എം.എല്‍.എ പറയുന്നു. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

താന്‍ ശിവഭഗവാന്റെ ഭക്തനാണെന്നും ഇത്തരം കൂടോത്രം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന്‍ ചന്ദ്രനിലെത്തുമ്പോഴാണ് അശാസ്ത്രീയമായ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. നമ്മള്‍ ചന്ദ്രനിലെത്തി. എന്നാല്‍, ഇപ്പോഴും ചില ആളുകള്‍ ദുര്‍മന്ത്രവാദത്തിലാണ് വിശ്വസിക്കുന്നത്. ദൈവം അവര്‍ക്ക് ബുദ്ധി നല്‍കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Continue Reading

india

ബി.ജെ.പിക്ക് മിയ മുസ്‌ലിംകളുടെ വോട്ട് പത്ത് വര്‍ഷത്തേക്ക് വേണ്ട; എന്നാല്‍ തനിക്കും മോദിക്കും വേണ്ടി സിന്ദാബാദ് വിളിച്ചോളൂ; അസം മുഖ്യമന്ത്രി

തനിക്കും ബിജെപിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവര്‍ക്ക് രണ്ടോ മൂന്നോ കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കണമെന്നും ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.

Published

on

അടുത്ത പത്ത് വര്‍ഷത്തേക്ക് സംസ്ഥാനത്തെ മിയ മുസ്‌ലിംകളുടെ വോട്ട് ബി.ജെ.പിക്ക് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ. എന്നാല്‍, അവര്‍ക്ക് തന്നെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും മറ്റെല്ലാ രീതിയിലും പിന്തുണയ്ക്കുന്നതും കാവി ബ്രിഗേഡിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നതും തുടരാമെന്നും ശര്‍മ അഭിപ്രായപ്പെട്ടു.

ബിജെപി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. മിയ മുസ്‌ലിംകള്‍ ഞങ്ങളെ പിന്തുണച്ചോട്ടെ. അതില്‍ വിരോധമില്ല. പക്ഷേ ഞങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ടതില്ല. ഹിമാന്ത ബിശ്വ ശര്‍മയ്ക്കും നരേന്ദ്രമോദിക്കും ബിജെപിക്കും വേണ്ടി സിന്ദാബാദ് വിളിക്കട്ടെ’ ബിജെപി നേതാവ് കൂടിയായ ശര്‍മ പറഞ്ഞു.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിക്കും. നിങ്ങള്‍ കുടുംബാസൂത്രണം പിന്തുടരുകയും ശൈശവ വിവാഹം തടയുകയും മതമൗലികവാദം ഇല്ലാതാക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യൂ. ഇവ പൂര്‍ത്തീകരിക്കാന്‍ 10 വര്‍ഷമെടുക്കും. 10 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വോട്ട് തേടും, ഇപ്പോഴല്ല’ മുഖ്യമന്ത്രി പറഞ്ഞു.

തനിക്കും ബിജെപിക്കും അനുകൂലമായി വോട്ട് ചെയ്യുന്നവര്‍ക്ക് രണ്ടോ മൂന്നോ കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകരുതെന്നും അവരുടെ പെണ്‍മക്കളെ സ്‌കൂളില്‍ അയയ്ക്കണമെന്നും ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും മതമൗലികവാദം വിട്ട് സൂഫിസം സ്വീകരിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് ‘മിയ’. ബംഗ്ലാദേശ് വംശജരായ മുസ്‌ലിം കുടിയേറ്റക്കാരാണ് ഇവര്‍. നേരത്തെ, മിയ മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിമാന്ത ബിശ്വ ശര്‍മ രംഗത്തെത്തിയിരുന്നു.

പച്ചക്കറി വിലക്കയറ്റത്തെ മുസ്‌ലിംകളുമായി ചേര്‍ത്തുകെട്ടിയായിരുന്നു അധിക്ഷേപം. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാന്‍ കാരണം മിയ മുസ്‌ലിംകളാണെന്നായിരുന്നു ഹിമാന്ത ആക്ഷേപിച്ചത്. ഗ്രാമീണ മേഖലയില്‍ പച്ചക്കറിക്കു വില കുറവാണ്. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരില്‍ ഭൂരിഭാഗവും മിയകളാണെന്നും ഹിമാന്ത ആരോപിച്ചിരുന്നു.

അസം യുവാക്കള്‍ കടന്നുവന്നാല്‍ മിയ മുസ്‌ലിംകളായ പച്ചക്കറി വ്യാപാരികളെ താന്‍ നഗരത്തില്‍നിന്ന് തുടച്ചുനീക്കുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിരുന്നു. മിയ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിമാന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തിരുന്നു. രാജ്യസഭാ എം.പി അജിത് ഭൂയാന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അസമിലെ ദിസ്പൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അജിത് ഭൂയാന്‍ പരാതി നല്‍കിയത്. മുസ്‌ലിംകള്‍ക്കെതിരായ വംശീയാധിക്ഷേപത്തില്‍ ഹിമാന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ബ്രഹ്മപുത്ര തീരത്ത് താമസമാക്കിയ മുസ്‌ലിംകളാണ് മിയകള്‍. മുസ്‌ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന മിയാന്‍ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ‘മിയ’ വരുന്നതെന്ന അഭിപ്രായമുണ്ട്. പില്‍ക്കാലത്ത് വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്.

Continue Reading

india

ഇന്ന് ഗാന്ധി ജയന്തി

Published

on

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ച, ഇന്ത്യക്കാര്‍ ‘ബാപ്പുജി’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 154ാം ജന്മവാര്‍ഷികമാണ് ഇന്ന്.അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച അഹിംസാ സിദ്ധാന്തം സ്വാതന്ത്ര്യ സമരകാലത്ത് നിരവധിയാളുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.

രാഷ്ട്ര പിതാവിനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും വിപുലമായ ആഘോഷമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരം അര്‍പ്പിക്കും. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ഥനയും നടക്കും

Continue Reading

Trending