Connect with us

Culture

ഡല്‍ഹി സ്‌ഫോടന പരമ്പരയില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് 2009ല്‍ തന്നെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു

Published

on

ന്യൂഡല്‍ഹി: 2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു മുസ്്‌ലിം യുവാക്കള്‍ക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്ന് 2009ല്‍ തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്.

അറസ്റ്റിലായ മൂന്ന് ക്ശ്മീരി യുവാക്കള്‍ക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്ന് ഡല്‍ഹി പൊലീസിനും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനും അറിയാമായിരുന്നു എന്ന് രഹസ്യരേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ നിരപരാധികളാണെന്ന് ആന്ധ്ര പൊലീസിലെ ഭീകരവിരുദ്ധ സെല്ലായ ഓര്‍ഗനൈസേഷന്‍ ഫോര്‍ കൗണ്ടര്‍ ടെററിസ്റ്റ് ഓപറേഷന്‍സാണ് (ഒക്ടോപസ്) റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ഇതിനു ശേഷവും ഇവരുടെ മോചനവുമായി ബന്ധപ്പെട്ട യാതൊരു ശ്രമങ്ങളും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.
മുഹമ്മദ് റഫീഖ് ഷാ, മുഹമ്മദ് ഹുസൈന്‍ ഫാസിലി, താരീഖ് ധര്‍ എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. ഇവരെ 12 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം ആദ്യത്തെ രണ്ടു പേരെ ഈ മാസമാണ് ഡല്‍ഹി കോടതി വെറുതെ വിട്ടത്. ഭീകരവാദത്തെ അനുകൂലിച്ചു എന്നതിന്റെ പേരില്‍ താരീഖ് ധറിന് 10 വര്‍ഷത്തെ തടവു വിധിച്ചിരുന്നു. എന്നാല്‍ വിചാരണക്കാലയളവില്‍ തന്നെ ഇതില്‍ക്കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നതു കൊണ്ട് ജയിലില്‍ കിടക്കേണ്ടി വന്നില്ല.
2005 ഒക്ടോബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. ദീപാവലിയുടെ തലേന്ന് സരോജിനി നഗര്‍, ഗോവിന്ദപുരി, പഹാര്‍ഗഞ്ച് എന്നീ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പാക് ആസ്ഥാനമായ തീവ്രവാദി സംഘടന ഇന്ത്യന്‍ മുജാഹീദിന്‍ ആണെന്നാണ് ഒക്ടോപസ് പറയുന്നത്. 2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഫ് അമീന്‍ എന്ന ഇന്ത്യന്‍ മുജാഹിദീന്‍ മേധാവിയാണ് സ്‌ഫോടന പരമ്പരയ്ക്കു പിന്നിലെ സൂത്രധാരന്‍.
ഇയാള്‍ക്കു പുറമേ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ മിര്‍സ ഷദാബ് ബൈഗ്, മുഹമ്മദ് ഷക്കീല്‍, സാഖിബ് നിസാര്‍ എന്നീ മൂന്നു പേര്‍ക്കു കൂടി കേസില്‍ നേരിട്ടു പങ്കുണ്ട്. ജസോല ഏരിയയിലെ ഇടുങ്ങിയ ഫ്‌ളാറ്റില്‍ താമസിച്ചാണ് ആതിഫ് സ്‌ഫോടനത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയത്- റിപ്പോര്‍ട്ട് പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending