Connect with us

india

വയസ്സ് 39, ആസ്തി 1200 കോടി; ഇത് രാജ്യത്തെ ഏറ്റവും സമ്പന്ന വനിത ദേവിത സറഫിന്റെ വിസ്മയ കഥ

ബിസിനസ് മീറ്റിങ്ങുകളില്‍ തന്റെ വാക്കുകള്‍ക്ക് ഡീലര്‍മാര്‍ വേണ്ടത്ര പരിഗണന കൊടുത്തില്ല. ഇത്തരത്തിലുള്ള വലിയൊരു ബിസിനസ് എങ്ങനെ ഇവര്‍ കൈകാര്യം ചെയ്യും എന്ന് സംശയത്തോടെ വീക്ഷിച്ചവര്‍ ഉണ്ടായിരുന്നു

Published

on

മുംബൈ: മുപ്പതുകളില്‍ ഒരു ശരാശരി ഇന്ത്യന്‍ യുവതിയുടെ ആസ്തി എത്രയായിരിക്കും. ലക്ഷങ്ങള്‍ എന്നതൊക്കെ മിക്ക പെണ്‍കുട്ടികളെ സംബന്ധിച്ചും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തിലാണ്. എന്നാല്‍ ഇതാ, 39-ാം വയസ്സില്‍ 1200 കോടി ആസ്തിയുള്ള ഒരു യുവതിയുടെ കഥ. പേര് ദേവിത സറഫ്. ജോലി ലക്ഷ്വറി ടെലവിഷന്‍ വില്‍പ്പന.

വു ടെക്‌നോളജീസ് സ്ഥാപകയും സിഇഒയുമാണ് മുംബൈക്കാരിയായ ദേവിത സറഫ്. 24-ാം വയസ്സിലാണ് ദേവിത ഹൈ എന്‍ഡ് എല്‍ഇഡി ടിവി വില്‍ക്കുന്ന സ്ഥാപനം ആരംഭിച്ചത്. ഏറ്റനും നൂതനമായ ലക്ഷ്വറി ഉത്പന്നങ്ങളാണ് വു വില്‍ക്കുന്നത്.

ഹുരുണ്‍ പുറത്തുവിട്ട അതിസമ്പന്ന വനതികളുടെ ആഗോള പട്ടികയില്‍ 16-ാമതാണ് സറഫിന്റെ സ്ഥാനം. 2019ല്‍ ഇവര്‍ ഫോര്‍ച്യൂണ്‍ മാഗസിന്റെ അതിശക്തരായ അമ്പത് വനിതകളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ആണ് പഠനം. സെനിത്ത് കമ്പ്യൂട്ടേഴ്‌സ് ഉടമ പ്രിന്‍സ് സറഫ് ആണ് അച്ഛന്‍. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് 4ജി ടെക്‌നോളജി ഉപയോഗിക്കുന്ന ടിവി നിര്‍മാണത്തില്‍ അവരെ കൊണ്ടെത്തിച്ചത്.

യൂട്യൂബ്, ഹോട്‌സ്റ്റാര്‍ തുടങ്ങിയ ആപ്പുകള്‍ ഇവരുടെ ടിവിയില്‍ വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം. ഒരു കമ്പ്യൂട്ടറോളം തന്നെ ശേഷിയുള്ള ടിവിയാണ് ഇതെന്ന് ചുരുക്കം. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും ഹൈ ഡഫനിഷന്‍ ടിവികള്‍ വു പുറത്തിറക്കുന്നുണ്ട്.

24-ാം വയസ്സില്‍ തുടങ്ങിയ കമ്പനി ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലാഭത്തിലായത്. 2017ല്‍ കമ്പനിയുടെ വരുമാനം 570 കോടിയായി. ഇന്ത്യയില്‍ ഉടനീളം ഇപ്പോള്‍ ദേവിതയ്ക്ക് പത്തു ലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്. 60 ലോക രാഷ്ട്രങ്ങളിലേക്ക് കമ്പനിയുടെ സെറ്റുകള്‍ കയറ്റുമതി ചെയ്യപ്പെടുന്നു.

ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ബിസിനസിന്റെ ആദ്യസമയത്ത് വലിയ വെല്ലുവിളി നേരിട്ടിരുന്നതായി അവര്‍ പറയുന്നു. ബിസിനസ് മീറ്റിങ്ങുകളില്‍ തന്റെ വാക്കുകള്‍ക്ക് ഡീലര്‍മാര്‍ വേണ്ടത്ര പരിഗണന കൊടുത്തില്ല. ഇത്തരത്തിലുള്ള വലിയൊരു ബിസിനസ് എങ്ങനെ ഇവര്‍ കൈകാര്യം ചെയ്യും എന്ന് സംശയത്തോടെ വീക്ഷിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അവര്‍ അവഗണിച്ചു.

2017ല്‍ ദേവിത പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യുവ സിഇഒമാരുടെ യോഗത്തില്‍ പങ്കെടുത്തു. പുതിയ ഇന്ത്യയെ കുറിച്ചുള്ള തന്റെ ആശയം അവതരിപ്പിച്ചു. മോദിയുടെ പ്രസംഗത്തില്‍ ഇവര്‍ പരാമര്‍ശ വിധേയമായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

india

പ്രിയങ്കാ ഗാന്ധി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും. ചാലക്കുടി, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് റോഡ് ഷോയിലും പ്രിയങ്ക ഗാന്ധി ഭാഗമാകും.

നാളെ ഉച്ചക്ക് രണ്ട് മണിയോടെ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം നഗരസഭ സ്റ്റേഡിയത്തിലെത്തും. 2 30ന് പ്രിയങ്ക പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ പ്രസംഗിക്കും.

Continue Reading

Trending