Connect with us

kerala

ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ജപ്തി നടത്തും മുമ്പ് സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ ചോദ്യം ചെയ്ത് പികെ ഫിറോസ്

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ടെന്ന് പികെ ഫിറോസ് ചൂണ്ടിക്കാട്ടി

Published

on

ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് ജപ്തി നടത്തും മുമ്പ് സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ ചോദ്യം ചെയ്ത് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ നാശനഷ്ടങ്ങള്‍ റവന്യു റിക്കവറിയിലൂടെ ഈടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ മറുപടി പറയേണ്ട പല കാര്യങ്ങളുമുണ്ടെന്ന് പികെ ഫിറോസ് ചൂണ്ടിക്കാട്ടി. 7 മുന്‍കരുതലുകള്‍ എടുത്തിരുന്നോ എന്നാണ് അദേഹം ആവശ്യപ്പെട്ടത്.

1) സാധാരണ ഗതിയിൽ പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളുണ്ടായാൽ PDPP(Prevention of damage to Public Property) Act പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കും. പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ അത്തരത്തിൽ കേസെടുത്തിട്ടുണ്ടോ?

2) കേസെടുത്തിരുന്നുവെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വരും. അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ജാമ്യം ലഭിക്കാൻ കോടതിയിൽ നഷ്ടപരിഹാരം കെട്ടി വെക്കണം. എന്നാൽ ഹർത്താലുമായി ബന്ധപ്പെട്ട് അഞ്ച് കോടിയിലധികം നാശനഷ്ടമുണ്ടായിട്ടും നഷ്ട പരിഹാരം കെട്ടി വെക്കുന്ന സാഹചര്യത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ടുകാർ നാളിതു വരെ എങ്ങിനെ ഒഴിവായി?

3) ബഹുമാനപ്പെട്ട ഹൈക്കോടതി 18.01.2023ന് ഇറക്കിയ ഉത്തരവ് ഇപ്രകാരമാണ്. Attachment of properties shall be initiated against the additional 12th and 13th respondents as also the properties of the office bearers of Popular Front of India since they are admittedly in default of the directions issued by the Hon’ble High Court. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് കണ്ട് കെട്ടാനാണ് ഹൈക്കോടതി ഉത്തരവിട്ടത് എന്നിരിക്കെ പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ സ്വത്ത് ജപ്തി ചെയ്യാൻ എന്താണ് കാരണം?

4) നോട്ടീസ് പോലും നൽകാതെ ജപ്തി ചെയ്യാൻ കോടതി ഉത്തരവുണ്ട് എന്നാണ് സർക്കാറിന്റെ വാദമെങ്കിൽ അത് Revenue Recovery Act സെക്ഷൻ 34 പ്രകാരം ജപ്തി ചെയ്യപ്പെടുന്ന വ്യക്തിക്ക് നോട്ടീസ് നൽകേണ്ടതില്ല എന്നാണ് കോടതി പറഞ്ഞത്. ജപ്തി ചെയ്യേണ്ട സ്വത്തുക്കൾ ആരുടേതൊക്കെയാണ് എന്ന് തീരുമാനിക്കാൻ അവർക്ക് നോട്ടീസ് നൽകിയോ investigation നടത്തിയോ പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ ആരൊക്കെയാണ് എന്ന് പരിശോധിക്കുന്നതിന് ഒരു തടസ്സവുമില്ല. അത് ചെയ്യാതെ നിരപരാധികളുടെ സ്വത്ത് ജപ്തി ചെയ്തത് ലളിതമായി പറഞ്ഞാൽ തെമ്മാടിത്തമല്ലേ?

5) ജപ്തി ചെയ്യപ്പെട്ടവർക്ക് കോടതിയെ സമീപിക്കാമെന്നാണ് വാദമെങ്കിൽ നിരപരാധിയായ ഒരാളുടെ വീട്ടിൽ ഒരു സുപ്രഭാതത്തിൽ ജപ്തി നോട്ടീസ് പതിച്ചിട്ട് അയാളിനി പോപ്പുലർ ഫ്രണ്ടുകാരനല്ലെന്ന് തെളിയിക്കാൻ കോടതി കയറി ഇറങ്ങണമെന്ന് പറയുന്നത് തോന്നിവാസമല്ലേ?

6) ഇനി അവർ നിരപരാധിയാണെന്ന് തെളിയിച്ചാൽ തന്നെ അവർക്കിപ്പോഴുണ്ടായ മാനസിക വിഷമം, സമൂഹത്തിൽ അവർക്കുണ്ടായ അവമതിപ്പ്, കുട്ടികളുടെ ദുഃഖം, തീവ്രവാദിയെന്ന് ആക്ഷേപിച്ച് CPM നടത്തിയ പ്രകടനം…ഇതിനൊക്കെ ആര് നഷ്ടപരിഹാരം നൽകും?

7) അക്രമസംഭവങ്ങളുടെ പേരിൽ നിരപരാധികളായ മുസ്ലിംകളുടെ വീട്ടിലേക്ക് ബുൾഡോസറുമായി വരുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ് സർക്കാറിൽ നിന്നും പിണറായി സർക്കാറിന് എന്ത് വ്യത്യാസമാണുള്ളത്?

‘ഫിറോസ് ആരാഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

kerala

അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു, 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍: വിഡി സതീശന്‍

Published

on

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നു ഭിക്ഷാടന സമരം നടത്തുകയും, പിന്നീട് കെപിസിസി വീട് വെച്ച് നല്‍കുകയും ചെയ്ത അടിമാലി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍, ദുരിതം കണ്ടപ്പോഴാണ് സഹായിച്ചത് എന്നായിരുന്നു പ്രതികരണം.

ബിജെപിയില്‍ പല ആളുകളും ചേരുന്നുണ്ട്. എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. 88 വയസുള്ള അവര്‍ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്ത് കമന്റ് പറയാന്‍. അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരണം, പ്രവര്‍ത്തിക്കണം എന്നൊക്കെ ഓരോരുത്തര്‍ക്കും ഓരോ സ്വാതന്ത്ര്യം ഉള്ളതാണ്. തിരുവനന്തപുരത്തെ എസ്എഫ്‌ഐ നേതാവ് എങ്ങനെയാണ് ബിജെപിയില്‍ ചേര്‍ന്നത് – വി ഡി സതീശന്‍ പറഞ്ഞു.

Continue Reading

Trending