Connect with us

News

ഓര്‍മകളില്‍ ഡിയാഗോ

രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്‌സിക്കോയിലായിരുന്നുഅന്നത്തെ ഹീറോയായിരുന്നു ഡിയാഗോ.

Published

on

കമാല്‍ വരദൂര്‍

ഫുട്‌ബോള്‍ ലോകം കണ്ണീരണിഞ്ഞ ആ വിയോഗത്തിന് രണ്ട് നാള്‍ കഴിഞ്ഞാല്‍ രണ്ട് വര്‍ഷം. 2020 നവംബര്‍ 25 ന് 60-ാം വയസില്‍ ലോകത്തോട് വിട പറഞ്ഞ ഡിയാഗോ അര്‍മാന്‍ഡോ മറഡോണയെ ഇന്നലെ അര്‍ജന്റീനയും ഖത്തറും ഫിഫയും മറന്നില്ല. ഇരുപത്തിരണ്ടാമത് ലോകകപ്പില്‍ അര്‍ജന്റീന ആദ്യമായി പന്ത് തട്ടിയപ്പോള്‍ ലുസൈല്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ ആ അസാന്നിധ്യം പ്രകടമായിരുന്നു. എല്ലാ ലോകകപ്പുകളിലും ടീമിനൊപ്പമെത്തി, കോച്ചായും ഉപദേഷ്ടാവായും കാണിയായും അര്‍ജന്റീനക്കായി മുദ്രാവാക്യം മുഴക്കിയിരുന്ന ഡിയാഗോ ഇല്ലാത്ത ആദ്യ ലോകകപ്പാണിത്. പക്ഷേ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനക്കാര്‍ നിറഞ്ഞ ഭാഗത്തെ വലിയ ബാനറില്‍ ഡിയാഗോയുണ്ടായിരുന്നു.

പഴയ ആ ചിത്രം. ആ കാരിക്കേച്ചര്‍അദ്ദേഹത്തിന്റെ കയ്യൊപ്പും അര്‍ജന്റീനയുടെ ദേശീയ പതാകയും. ഇന്നലെ ലുസൈലിലേക്കുള്ള മെട്രോ യാത്രയില്‍ നിരവധി അര്‍ജന്റീനക്കാരുമായി സംസാരിച്ചു. മെസിയുടെ ജന്മദേശമായ റൊസാരിയോയില്‍ നിന്നുള്ള 63 കാരന്‍ ഫെര്‍ണാണ്ടോ ദോഹയിലെത്തിയത് ലോകകപ്പ് നേട്ടം കാണാനും ആ നേട്ടം തന്റെ പ്രിയ താരത്തിന് സമര്‍പ്പിക്കാനുമാണ്. ഡിയാഗോക്ക് ഇനിയും അദ്ദേഹം അര്‍ഹിക്കുന്ന ആദരം രാജ്യം നല്‍കിയിട്ടില്ല എന്ന് വിശ്വസിക്കുന്നു ഈ ഫുട്‌ബോള്‍ പ്രേമി. അകാല വിയോഗത്തിന്റെ കാര്യകാരണങ്ങളില്‍ ഇപ്പോഴും അന്വേഷണം നടക്കുമ്പോഴും മെസിക്കും സംഘത്തിനും ഡിയാഗോക്ക് നല്‍കാനുള്ള വലിയ അന്ത്യാജ്ഞലി ലോകകപ്പായിരിക്കുമെന്ന് പറയുന്നു ഷൂ നിര്‍മാണ കമ്പനി നടത്തുന്ന ഫെര്‍ണാണ്ടോ. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നതും ഡിയാഗോയെക്കുറിച്ചായിരുന്നു. രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്‌സിക്കോയിലായിരുന്നു.

അന്നത്തെ ഹീറോയായിരുന്നു ഡിയാഗോ. പുതിയ ലോകത്തിന് അര്‍ജന്റീനയെ പരിചയപ്പെടുത്തിയ താരം. അദ്ദേഹത്തെ കണ്ടാണ് പിന്നെ ഫുട്‌ബോള്‍ ലോകം വളര്‍ന്നത്. മെസിയുടെ തലമുറയുടെ റോള്‍ മോഡല്‍. പക്ഷേ കളി കഴിഞ്ഞ് ഫെര്‍ണാണ്ടോയും സംഘവും മടങ്ങിയത് നിരാശയിലായിരുന്നു. ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി. മറഡോണയുണ്ടായിരുന്നെങ്കിലോ…? അദ്ദേഹം ക്ഷുഭിതനാവുമായിരുന്നു. മെസിയും മറഡോണയും തമ്മിലുള്ള മാറ്റമായി അര്‍ജന്റീനക്കാര്‍ പറയാറുള്ളത് മറഡോണ രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ചു. മെസിക്ക് അതിന് കഴിഞ്ഞില്ല എന്നതാണ്. ഇക്കുറിയും മെസി കപ്പില്‍ നിന്ന് അകന്നാല്‍ അര്‍ജന്റീനക്കാര്‍ക്കത് സഹിക്കാനാവില്ലെന്നുറപ്പ്.

 

 

kerala

കനത്ത മഴ; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.88 അടി ( 66.81%) ആയതോടെയാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബ്ലൂ അലര്‍ട്ട് ലെവല്‍ 2372.58 ആയിരുന്നു. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി. റൂള്‍ കര്‍വ് പ്രകാരം 2379.58 അടി ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഓറഞ്ച് അലര്‍ട്ട് ലെവല്‍ 2378.58 ആണ്. സംസ്ഥാനത്ത് വിവിധ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌

Continue Reading

kerala

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോരമേഖലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്ക് ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ വീഴ്ച്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

സോളാര്‍ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്.

Published

on

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ മോഷണം പോയി. സോളാര്‍ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളില്‍ നിന്നാണ് ഇത്തരത്തില്‍ മോഷണം നടന്നിട്ടുള്ളത്.

ജയില്‍ വളപ്പിലെ പവര്‍ ലോണ്‍ട്രി യൂണിറ്റ് കെട്ടിടത്തില്‍ ആണ് മോഷണം നടന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് മോഷണം നടന്നതെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൊലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തിട്ടുണ്ട്.

മൂന്നുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസ് ഇതുവരെയും പുറംലോകം അറിഞ്ഞിരുന്നില്ല. അന്വേഷണം തുടരുന്നതായി പൂജപ്പുര പൊലീസ് അറിയിച്ചു.

Continue Reading

Trending