Connect with us

Video Stories

നടി ആക്രമിക്കപ്പെട്ട കേസ്: കസ്റ്റഡിയില്‍ ദിലീപ് മാത്രം; ഇന്ന് കോടതിയില്‍ ഹാജരാക്കില്ല

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ്. രാവിലെ ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ പൊലീസ് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. നടിയെ തട്ടിക്കൊണ്ടു പോയ പള്‍സര്‍ സുനി നല്‍കിയ മൊഴി നിര്‍ണായകമായി എന്നാണ് സൂചന.

രഹസ്യ കേന്ദ്രത്തില്‍ വെച്ചു നടന്ന ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്ത ദിലീപിനെ  ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.
വന്‍ പോലീസ് സന്നാഹമാണ് പോലീസ് ക്ലബ്ബില്‍ ഒരുക്കിയിരിക്കുന്നത്. നിരവധിയാളുകള്‍ പോലീസ് ക്ലബ്ബിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. പ്രതിയെ ഇന്നു രാത്രി തന്നെ കോടതിയില്‍ ഹാജരാക്കും.

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നടിയെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനും പള്‍സര്‍ സുനിയെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2013-ലാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. നടിയെ ആക്രമിക്കാന്‍ പല പദ്ധതികളും പള്‍സര്‍ സുനി ആസൂത്രണം ചെയ്തിരുന്നു. നേരത്തെ സംസ്ഥാനത്തിനു പുറത്തുവെച്ച് ഒരിക്കല്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നടി എറണാകുളത്തെത്തിയപ്പോഴാണ് ആക്രമണം നടത്തിയത്.

ജയിലില്‍ നിന്ന് തന്റെ മൊബൈലിലേക്ക് കോള്‍ വന്നു എന്ന ആരോപണത്തിനെതിരെ പോലീസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കേസ് അവസാനത്തിലേക്ക് അടുക്കുകയാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ ഉത്തരം ലഭിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു.

 

എറണാകുളത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ തട്ടിക്കൊണ്ടു പോകുന്നതിനും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനുമുള്ള ആദ്യ നിര്‍ദേശം പോയതെന്ന് പൊലീസ് പറയുന്നു.

തന്റെ വ്യക്തിജീവിതത്തിലെ ചില സംഭവങ്ങളില്‍ നടി ഇടപെട്ടത് ദിലീപിനെ പ്രകോപിപ്പിച്ചു എന്നാണ് സൂചന. അതേസമയം, റിയല്‍ എസ്റ്റേറ്റ് / ബിസിനസ് ഇടപാടുകളിലെ അഭിപ്രായ വ്യത്യാസമല്ല ആക്രമണത്തിന് കാരണം എന്നും പൊലീസ് പറയുന്നു.

ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നല്‍കിയ വിവരങ്ങള്‍ വസ്തുതകള്‍ക്ക് വിരുദ്ധമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പള്‍സര്‍ സുനി പൊലീസിന് നല്‍കിയ മൊഴികള്‍ ദിലീപിന് എതിരായി. ഇന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ തെളിവുകള്‍ സഹിതം പൊലീസ് ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ദിലീപിന് മറുപടിയുണ്ടായില്ല. ആദ്യം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പല വിശദീകരണങ്ങളിലും ഉറച്ചുനില്‍ക്കാന്‍ ദിലീപിന് കഴിഞ്ഞില്ല.

ശാസ്ത്രീയ തെളിവുകള്‍ ഒരുമിച്ചു കൂട്ടിയതിനു ശേഷം കൃത്യമായ മുന്നൊരുക്കത്തോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് പറയുന്നു. നടി ആക്രമിക്കപ്പെട്ട രാത്രിയും പിറ്റേന്നും ദിലീപിന്റെ ഫോണിലേക്കു വന്ന കോളുകളും സംഭവത്തപ്പറ്റി സഹപ്രവര്‍ത്തകരോട് ദിലീപ് നടത്തിയ പ്രതികരണവും പരിശോധിച്ച അന്വേഷണ സംഘം നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

kerala

യു.ഡി.എഫ് കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.

Published

on

യുഡിഎഫിന്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസ്സ്.

സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഉദ്ഘാടനം ചെയ്യും. താനൂരില്‍ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക.

ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും സംസ്ഥാന നേതാക്കളും വിചാരണ സദസ്സില്‍ പങ്കെടുക്കും.

 

 

 

Continue Reading

Health

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

Published

on

തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6 പേരെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആണ് ഏറ്റവും കൂടുതലുള്ളത്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്.

ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. പുതിയ വകഭേദമാണോ എന്ന് അറിയുന്നതിനും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending