Connect with us

kerala

തരംതാഴ്ത്തിയതില്‍ അതൃപ്തി; സി.പി.ഐ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

വിവിധ കമ്മിറ്റികള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Published

on

ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും സി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടിക്കെതിരെ പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി. നേതാക്കളുടെ പാര്‍ട്ടിവിരുദ്ധ നടപടിയും അഴിമതിയും ചോദ്യം ചെയ്തതിലുള്ള അതൃപ്തിയാണ് തന്നെ കേള്‍ക്കാതെയുള്ള നടപടിക്ക് പിന്നിലെന്നാണ് വിമര്‍ശനം. വിവിധ കമ്മിറ്റികള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സമ്മേളനങ്ങളില്‍ എംഎല്‍എയുെട നേതൃത്വത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്നാണ് നടപടിയെടുത്ത ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മുഹ്‌സിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. എം.എല്‍.എയ്‌ക്കൊപ്പം പ്രധാന നേതാക്കള്‍ക്കെതിരെ പലഘട്ടങ്ങളില്‍ അഴിമതി ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചവരെയും പാര്‍ട്ടി വെറുതെ വിട്ടില്ല. ജില്ലാ കമ്മിറ്റിയില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്കും ബ്രാഞ്ചിലേക്കും തരം താഴ്ത്തി.

തന്റെ ഭാഗം കേള്‍ക്കാതെയും ജില്ലാ സെക്രട്ടറിയുടെ ഇഷ്ടക്കാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടും കണക്കിലെടുത്ത് നടപടിയെടുത്തതിലാണ് മുഹമ്മദ് മുഹ്‌സിന് പ്രതിഷേധം. ദേശീയ, സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞദിവസം എം.എല്‍.എ രേഖാമൂലം പരാതി നല്‍കി. പലഘട്ടങ്ങളില്‍ ജില്ലയിലെ പ്രധാന നേതാക്കള്‍ക്കെതിരെ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ബലമേകുന്ന തെളിവുകളും കൈമാറി. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെടുമെന്നാണ് സിപിഐ ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന ഉറപ്പ്. ഇതിനിടയില്‍ ജില്ലാ നേതൃത്വത്തിന്റേത് പാര്‍ട്ടിയുടെ അടിവേരിളക്കുന്ന നടപടിയെന്ന വിമര്‍ശനവുമായി വിവിധയിടങ്ങളില്‍ രാജിഭീഷണി ഉയര്‍ന്നിട്ടുണ്ട്. പാലക്കാട്, നെന്മാറ, മണ്ണാര്‍ക്കാട്, പട്ടാമ്പി, ആലത്തൂര്‍ എന്നിവിടങ്ങളില്‍ നേതൃത്വത്തിനെതിരെ പരസ്യമായാണ് അണികള്‍ രംഗത്തെത്തിയിട്ടുള്ളത്. ദേശീയ നേതൃത്വം വിഷയത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടുമെന്നും അതുവരെ പ്രതികരണത്തിനില്ലെന്നും മുഹമ്മദ് മുഹ്‌സിന്‍ വ്യക്തമാക്കി.

 

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

kerala

കപ്പല്‍ അപകടം; മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.

Published

on

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലിന്റെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈന്‍സ് ജീവനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്.

അതേസമയം കപ്പലപകടത്തില്‍് 9 കാര്‍ഗോകള്‍ കപ്പലില്‍നിന്നും കടലില്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അപകടകരമായ വസ്തുവാണ് കപ്പലപകടത്തില്‍ കടലില്‍ വീണതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അടിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.

മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന.

Continue Reading

Trending