Connect with us

gulf

പ്രവാസലോകത്ത് വേറിട്ട സംഘാടനം: അബുദാബി കെഎംസിസി എഡ്യൂ ഫെസ്റ്റീവ് ഉല്‍ഘാടനം ഇടി മുഹമ്മദ് ബഷീര്‍; വിദ്യാഭ്യാസ പ്രമുഖര്‍ സംബന്ധിക്കും

Published

on

അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ മേള ‘എഡ്യൂ ഫെസ്റ്റീവ്’ ജൂണ്‍ 11 ഞായറാഴ്ച അബുദാബി അല്‍വത്ബ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അറിവും അനുഭവവുമായാണ് കെഎംസിസി വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നത്. പ്രവാസ ലോകത്ത് നടക്കുന്ന വേറിട്ട പരിപാടിയായിമാറാന്‍ സംഘാടകര്‍ എല്ലാഒരുക്കങ്ങളും നടത്തുന്നുണ്ട്.

യുഎഇയിലെയും വിവിധ വിദേശ രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ നൂതന മാറ്റങ്ങള്‍, സാധ്യതകള്‍, സ്‌കോളര്‍ ഷിപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികള്‍ എന്നിവയെക്കുറിച്ച്
വിദഗ്ദര്‍ സംസാരിക്കും.

കരിയര്‍ ഗൈഡന്‍സ് വിദഗ്ദ ശ്രീവിദ്യ സന്തോഷ്, ജി20 രാജ്യങ്ങളുടെ ലാന്‍ഡ് കോ ഓര്‍ഡിനേഷന്‍ ഓഫീസ് ഡയററ്റര്‍ മുരളി തുമ്മാരുകുടി, യുഎന്‍ ബ്രെസ്സല്‍സ് മൈഗ്രേനെന്റ് പ്രൊജക്റ്റ് ഓഫീസര്‍ മുഹമ്മദ് അമീന്‍, മദ്രാസ് ഐഐടി, സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫെലോ ഡോ. മുഹമ്മദ് ജുവൈദ്, അബുദാബി യൂണിവേഴ്‌സിറ്റി അക്കാദമിക് ക്വാളിറ്റി അക്രിഡിയേഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ.മുഹമ്മദ് റാസിഖ്, വിദ്യാഭ്യാസ വിചക്ഷണന്‍ സംഗീത് കെ തുടങ്ങിയ പ്രമുഖര്‍ വിവിധ സെക്ഷനുകള്‍ക്കു നേതൃത്വം നല്‍കും.

രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉത്ഘാടനം ചെയ്യും. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ പരിപാടിയില്‍ ആദരിക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍, വ്യത്യസ്ത തലങ്ങളിലെ പഠന അവസരങ്ങളെ സംബന്ധിച്ച പാനല്‍ ചര്‍ച്ചകളും നടക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ആയിരത്തോളം പങ്കെടുക്കുമെന്ന് അബുദാബി കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലിങ്ങല്‍, ജനറല്‍ സെക്രട്ടറി സി എച് യൂസുഫ് എന്നിവര്‍ അറിയിച്ചു.

ഇതുസംബന്ധിച്ചു നടന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ, അഷറഫ് പൊന്നാനി, ഹംസ നടുവില്‍,റഷീദ് പട്ടാമ്പി, കോയ തിരുവത്ര,അബ്ദുല്‍ ബാസിത്,അനീസ് മാങ്ങാട്, ശറഫുദ്ധീന്‍ കൊപ്പം, ഇടിഎം സുനീര്‍, മുഹമ്മദ് അന്‍വര്‍ ചുള്ളിമുണ്ട,അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍, മൊയ്ദുട്ടി വെളേരി, ഷാനവാസ് പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

gulf

മന്ത്രിയാകാന്‍ അപേക്ഷ ക്ഷണിച്ച് യു.എ.ഇ; 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷ

2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

Published

on

ദുബായ്: യു.എ.ഇയില്‍ യുവജനങ്ങളെ പ്രതിനിധീകരിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിന് മന്ത്രിയെ നിശ്ചയിക്കാന്‍ അപക്ഷേ ക്ഷണിച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിയാകുന്ന വ്യക്തിക്ക് യു.എ.ഇയെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നും രാജ്യത്തെ സേവിക്കാന്‍ താല്‍പര്യമുണ്ടായിരിക്കണമെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ ക്ഷണിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അപേക്ഷ അയക്കാനുള്ള ഇമെയില്‍ അഡ്രസും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2016ല്‍ രാജ്യത്തെ സര്‍വകലാശാലകള്‍ നാമനിര്‍ദ്ദേശം ചെയ്ത 22കാരനെയാണ് യുവജന മന്ത്രിയാക്കിയത്.

അതേസമയം കഴിഞ്ഞ 7 മണിക്കൂറിനിടെ ലഭിച്ചത് 4700 അപേക്ഷയാണ്.

Continue Reading

gulf

യാത്രക്കാരെ വീണ്ടും വലച്ച് സഊദി എയര്‍ലൈന്‍സ്

വിമാനത്തില്‍ റിയാദിലെത്തിയ പലര്‍ക്കും യുഎസിലേക്കും കാനഡയിലേക്കും പോകുന്നതിനുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭിച്ചില്ല.

Published

on

യാത്രക്കാരെ ദുരിതത്തിലാക്കി സഊദി എയര്‍ലൈന്‍സിന്റെ അവഗണന. ഇന്നലെ അര്‍ധരാത്രിയോടെ നെടുമ്പാശേരിയില്‍ നിന്നും കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് യാത്രക്കാരെ വലച്ചത്. വിമാനത്തില്‍ റിയാദിലെത്തിയ പലര്‍ക്കും യുഎസിലേക്കും കാനഡയിലേക്കും പോകുന്നതിനുള്ള കണക്ഷന്‍ വിമാനങ്ങള്‍ ലഭിച്ചില്ല. ഇതോടെ 12 മണിക്കൂറിലേറെ യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അധികൃതരോട് വിമാനത്തിന്റെ ക്രമീകരണം ചോദിച്ചുവെങ്കിലും മൗനമായിരുന്നു മറുപടിയെന്ന് യാത്രക്കാര്‍ പറയുന്നു.

ശനിയാഴ്ച രാത്രി 8.20ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനം നൂറിലേറെ യാത്രക്കാരെ ഇറക്കിയതിന് ശേഷമാണ് രാത്രി പന്ത്രണ്ട് മണിയോടെ റിയാദിലേക്ക് തിരിച്ചത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമായിരുന്നു 120 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക തകരാറാണെന്നായിരുന്നു അധികൃതര്‍ കാരണമായി പറഞ്ഞത്.

തുടര്‍ന്ന് അര്‍ധരാത്രിയോടെ കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു. ഇറക്കിവിട്ട യാത്രക്കാരുടെ തുടര്‍ യാത്ര സംബന്ധിച്ച് ഇതുവരെയും അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്തവരോട് ജീവനക്കാര്‍ മോശമായി പെരുമാറുകയും ചെയ്തു. പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ 4മണിവരെ എയര്‍പോര്‍ട്ടില്‍ പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഇവര്‍ക്ക് ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറായത്.

Continue Reading

gulf

90 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി ലിബിയയിലേക്ക് സഊദിയുടെ അഞ്ചാമത് വിമാനം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി സഈദിയുടെ സഹായം തുടരുന്നു.

Published

on

യാംബു: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ലിബിയയിലെ ജനങ്ങള്‍ക്ക് സാന്ത്വനമായി സഈദിയുടെ സഹായം തുടരുന്നു. 90 ടണ്‍ ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളുമായി രാജ്യത്തിന്റെ അഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ലിബിയയിലെ ബെനിന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പ്രത്യേക വിമാനത്തിലെത്തുന്ന സാധനങ്ങള്‍ സന്നദ്ധ സംഘടനയായ കെ.എസ് റിലീഫ് ഹ്യുമാനിറ്റേറിയന്‍ എയ്ഡിന്റെ മേല്‍നോട്ടത്തിലാണ് ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യുന്നത്.

Continue Reading

Trending