Connect with us

kerala

കണ്ണൂരില്‍ ജില്ലാ ആസ്ഥാനം വീണ്ടെടുത്ത് സി.എം.പി

സി.പി.എമ്മിന്റെ സാന്ത്വന പരിചരണ സംഘടനയ്ക്ക് ആസ്ഥാനമായി കണ്ണൂര്‍ യോഗശാല റോഡിലെ സി.എം.പി ജില്ലാ ആസ്ഥാനം കയ്യേറുകയായിരുന്നു

Published

on

കണ്ണൂര്‍: നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കണ്ണൂരില്‍ ജില്ലാ ആസ്ഥാനം വീണ്ടെടുത്ത് സി.എം.പി. തിരികെ ലഭിച്ച ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തി. സി.പി.എം തന്ത്രങ്ങള്‍ക്കും കനത്ത ആഘാതമായാണ് സി.എം.പി ജില്ലാ ആസ്ഥാനം പാര്‍ട്ടി വീണ്ടെടുത്തത്.

സി.പി.എമ്മിന്റെ സാന്ത്വന പരിചരണ സംഘടനയ്ക്ക് ആസ്ഥാനമായി കണ്ണൂര്‍ യോഗശാല റോഡിലെ സി.എം.പി ജില്ലാ ആസ്ഥാനം കയ്യേറുകയായിരുന്നു.
സി.പി.എം നടപടിക്കെതിരെ സി.എം.പി കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അവകാശ തര്‍ക്ക കേസ് കോടതിയില്‍ നില്‍ക്കെയാണ് സി.എം.പി ആസ്ഥാനം സി.പി.എം കയ്യേറിയത്. തൊട്ടുപിന്നാലെ സി.പി.എം സാന്ത്വന പരിചരണ കേന്ദ്രമെന്നോളം തങ്ങളുടെ പാര്‍ട്ടി തല പ്രവര്‍ത്തനം തന്നെ തുടങ്ങുകയായിരുന്നു.

സി.എം.പി രണ്ടായി പിളര്‍ന്നതോടെയാണ് ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെട്ട് അവകാശ തര്‍ക്കം ഉയരുന്നത്. ഇ.പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം അരവിന്ദക്ഷ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ സി.പി.ജോണ്‍ വിഭാഗം കോടതിയെ സമീപിച്ചു. കേസ് കണ്ണൂര്‍ സബ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സാന്ത്വന പരിചരണ സംഘടനയുടെ മറവില്‍ സി.പി.എം ആസ്ഥാനം കയ്യേറിയത്. തുടര്‍ന്ന് സാന്ത്വന പരിചരണ കേന്ദ്രം ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ ആസ്ഥാനം കൈവശപ്പെടുത്തിയ സി.പി.എമ്മിന്റെ ധിക്കാരപരമായ നടപടിക്കെതിരെയും നിയമ പോരാട്ടത്തിലായിരുന്നു സി.പി ജോണ്‍ ഉള്‍പ്പെടെ സി.എം.പി നേതാക്കള്‍. നേരത്തെ കോടതിയിലുണ്ടായിരുന്ന കേസില്‍ സി.എം.പിക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും ചില കടമ്പകള്‍ മാത്രമായിരുനന്നു ബാക്കിയുണ്ടായിരുന്നത്.

കോടതി വിധിക്ക് ശേഷം ദീർഘനാളത്തെ നിയമ പോരാട്ടത്തിന് ശേഷമാണ്
സി.എം.പി കണ്ണൂർ ജില്ലാ ആസ്ഥാനമായ ഇ.പി സ്മാരക മന്ദിരം പാര്‍ട്ടിക്ക് തിരിച്ചുകിട്ടിയത്. 2014 മാർച്ച്‌ 22നാണ് പാർട്ടി പിളര്‍ത്തി പുറത്തുപോയവർ ഗുണ്ടകളെ കൂട്ടുപിടിച്ച് സി.എം.പി നേതാവ് സി.എ അജീർ ഉള്‍പ്പെടെയുള്ളവരെ മർദിച്ച് ഓഫീസ് പിടിച്ചെടുത്തത്.10 വർഷത്തിന് ശേഷമാണ് ജില്ലാ ആസ്ഥാനം സി.എം.പിക്ക് ലഭിക്കുന്നത്. തിരിച്ചുകിട്ടിയ പാര്‍ട്ടി ആസ്ഥാനത്ത് സി.എ അജീർ പതാക ഉയർത്തി. തുടര്‍ന്ന് ജില്ലാ കൗൺസിൽ യോഗവും ചേർന്നു.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending