Connect with us

News

മൊറോക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പം; ബാധിച്ചത് മൂന്ന് ലക്ഷത്തിലേറെ പേരെ

ആറു പതിറ്റാണ്ടിനുശേഷം മൊറോക്കോയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ ഭൂകമ്പത്തില്‍ മരണനിരക്ക് ഇനിയും കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്.

Published

on

റുബാത്: ആറു പതിറ്റാണ്ടിനുശേഷം മൊറോക്കോയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ ഭൂകമ്പത്തില്‍ മരണനിരക്ക് ഇനിയും കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്രപ്രസിദ്ധമായ മറാക്കിഷ് നഗരത്തെ തവിടുപൊടിയാക്കിയ ഭൂകമ്പത്തില്‍ കാണാതായവര്‍ക്കുവേണ്ടി അന്താരാഷ്ട്ര സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. മൂന്ന് ലക്ഷത്തിലേറെ പേരെ ഭൂകമ്പം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. നാല് ഫ്രഞ്ച് പൗരന്മാര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

വിദൂര പര്‍വ്വതമേഖലയിലെ ഗ്രാമ പ്രദേശങ്ങളില്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഇവിടെ തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറുകണക്കിന് ആളുകള്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സമയം അതിക്രമിച്ചുകൊണ്ടിരിക്കെ രാപ്പകലില്ലാതെ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അന്താരാഷ്ട്ര റെഡ്‌ക്രോസും റെഡ്ക്രസന്റും അറിയിച്ചു.
ഗാമ പ്രദേശങ്ങളില്‍ ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂകമ്പമുണ്ടായത്. മോശപ്പെട്ട കെട്ടിട നിര്‍മാണ രീതികളും കെട്ടിടങ്ങളുടെ പഴക്കവും രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയും മരണനിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. യൂറോപ്യന്‍ യൂണിയനുള്‍പ്പെടെ മോറോക്കോക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങള്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ രക്ഷാപ്രവര്‍ത്തകരെ അയിച്ചിട്ടുണ്ട്.

ഹൈ അറ്റ്‌ലസ് പര്‍വ്വത നിരയിലെ മധ്യകാല ടിന്‍മെല്‍ മസ്ജിദിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നു. പള്ളിയുടെ ഇടിഞ്ഞുവീഴാറായ മതിലുകളുടെയും പകുതി തകര്‍ന്ന മിനാരത്തിന്റെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അറ്റ്‌ലസ് പര്‍വ്വതമേഖലയായ അല്‍ ഹൗസിലെ ഇഖിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
രാത്രി 11.11നുണ്ടായ ഭൂകമ്പം സെക്കന്‍ഡുകള്‍ നീണ്ടു. ഇപ്പോഴും തുടര്‍ ചലനങ്ങള്‍ തുടരുന്നുണ്ട്. രാത്രി ഉറക്കച്ചടവില്‍ ഓടിരക്ഷപ്പെടാന്‍ സാധിച്ചില്ല.

നാശനഷ്ടത്തിന്റെയും ആളപായത്തിന്റെയും വ്യാപ്തി വിചാരിച്ചതിനെക്കാളും ഭീകരമായിരിക്കുമെന്ന് മൊറോക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ദുരന്ത വ്യാപ്തി കൂടിയതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മൊറോക്കോ പകച്ചിരിക്കുകയാണ്. ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിട്ടും. ആശുപത്രികളും തകര്‍ന്നതുകൊണ്ട് ആളുകളെ താല്‍ക്കാലിക താമ്പുകള്‍ കെട്ടിയാണ് ചികിത്സിക്കുന്നത്.

kerala

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്.

Published

on

തിരൂർ:പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ കളൂർ പരേതനായ കോഴിപ്പുറത്ത് കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമ്മ (68) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്. വീടിനോട് ചേർന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലിൽ കടിച്ചത്. തുടർന്ന് ശർദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. കിഡ്നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരെ കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.

മയ്യത്ത് കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

മക്കൾ: ഇസ്മായിൽ, നാസർ, അസ്മ, മൈമൂന, ഖൈറുന്നിസ. മരുമക്കൾ:
അസീസ് പുതുപ്പള്ളി,അലവിക്കുട്ടി ആലിങ്ങൽ, റഹീന വൈലത്തൂർ
റിൻഷി കട്ടച്ചിറ. സഹോദരങ്ങൾ : മുഹമ്മദ് കുട്ടി, അഷ്റഫ്, ഇബ്രാഹിംകുട്ടി, ബഷീർ, ആയിഷ ബീവി, ഫാത്തിമ, ജമീല.

Continue Reading

kerala

‘ഭരണമില്ലാത്തതുകൊണ്ട് സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ല’ ; പരിഹസിച്ച് കെ. മുരളീധരൻ

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

Published

on

സംസ്ഥാനത്ത് ഇപ്പോൾ ഭരണമില്ലാത്തതുകൊണ്ട് ഭരണസ്തംഭനം ഇല്ലെന്ന പരിഹാസവുമായി കെ.  മുരളീധരൻ. ആരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി വിദേശയാത്ര പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

“ഭരണം ഉണ്ടെങ്കിലല്ലേ സ്തംഭനമുള്ളൂ. അങ്ങനൊരു സംഭവം ഇല്ല. ഓരോരുത്തർ ഓരോ വഴിക്ക് പോയി. ഒരാള് സിംഗപ്പൂര് പോയി, ഇവിടെ ഉള്ളവര് വേറെ ടൂറ് പോയി. ഞാൻ വിശ്രമിക്കാൻ പോകുവാണെന്ന് പറഞ്ഞാൽ വേണ്ടെന്ന് ആരെങ്കിലും പറയുമോ? ആരെയും അറിയിക്കാതെ ഒരു സുപ്രഭാതത്തിൽ മുങ്ങിയതുകൊണ്ടാണ് ചോദിച്ചത് എവിടെയാണ്, എങ്ങനെ പോയി, ആരെങ്കിലും സ്‌പോൺസർ ചെയ്‌തോ, അതോ സ്വന്തം കാശിനാണോ എന്നൊക്കെ” – കെ. മുരളീധരന്‍ പറഞ്ഞു.

വടകര മണ്ഡലവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിവെച്ചത് യുഡിഎഫ് അല്ല. ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരന്‍റെ പരാമർശം ഖേദം പ്രകടിപ്പിച്ചതോടെ അവസാനിച്ചെന്നും മാപ്പ് പറഞ്ഞതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. വടകരയിൽ സർവകക്ഷിയോഗം വിളിച്ചാൽ കോൺഗ്രസ് പങ്കെടുക്കും. എന്നാല്‍ കാഫിർ വിവാദത്തിൽ വിട്ടു വീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Education

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ‘സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടത്’; സാദിഖലി തങ്ങള്‍

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്.

Published

on

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ബാച്ച് അനുവദിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം. സീറ്റ് വര്‍ധിപ്പിക്കലല്ല, പുതിയ ബാച്ചുകളാണ് വേണ്ടതെന്നും ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ സമരമുണ്ടാകുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍.

മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയോടുള്ള വിദ്യാഭ്യാസമന്ത്രിയുടെ ഈ നിലപാടാണ് മലബാറില്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. അധിക ബാച്ച് അനുവദിച്ചു തന്നെ പ്രതിസന്ധി പരഹരിക്കണമന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

ബാച്ചനുവദിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുമെന്ന് എം.എസ്.എഫും എസ്‌കെഎസ്എസ്എഫും പറഞ്ഞു.40000ത്തിലധികം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് ഇത്തവണ മലബാര്‍ ജില്ലകളിലാകെയുള്ളത്.

Continue Reading

Trending