Connect with us

More

ദുരന്തഭൂമിയായി സുലവേസി; മരണം 844

Published

on

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം തുടരുന്നു. ദുരന്തം സംഭവിച്ച് നാല് ദിവസം പിന്നിട്ടപ്പോഴും ചില വിദൂര ദിക്കുകളിലെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്് ഇനിയും സാധിച്ചിട്ടില്ല. സമയം അതിക്രമിച്ചുകൊണ്ടിരിക്കെ രാവും പകലുമില്ലാതെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവരുടെ അടുത്തെത്താന്‍ ഹെവി എക്യുപ്‌മെന്റുകളുടെ കുറവ് രക്ഷാപ്രവര്‍ത്തകരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.
ദുരന്തത്തില്‍ 844 പേര്‍ മരിച്ചതായി ഇന്തോനേഷ്യന്‍ ഭരണകൂടം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ നടപടി ആരംഭിച്ചു. സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ച പാലു നഗരത്തില്‍ നൂറു മീറ്റര്‍ നീളത്തില്‍ കൂട്ടക്കുഴിമാടം ഒരുക്കുന്നുണ്ട്. പല കെട്ടിടങ്ങളില്‍നിന്നും രക്ഷക്കായി ഇപ്പോഴും നിലവിളി കേള്‍ക്കാമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ദുരന്തത്തില്‍ തകര്‍ന്ന കൂടുതല്‍ പ്രദേശങ്ങളില്‍ തെരച്ചില്‍ പൂര്‍ത്തിയാകുന്നതോടെ മരണനിരക്ക് കൂടിയേക്കും. ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പ്രസിഡന്റ് ജോകോ വിഡോഡൊ അന്താരാഷ്ട്രസഹായം തേടി. പാലു നഗരം സുനാമിയില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം എവിടെനിന്ന് തുടങ്ങണമെന്ന് അറിയാതെ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്.
പാലുവിലെ ഒരു ഹോട്ടലില്‍ മാത്രം അറുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. 80 മുറികളുള്ള ഹോട്ടലില്‍നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ ജീവനോടെ അവശേഷിക്കുന്നുണ്ടാകുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. സുനാമിയെത്തുടര്‍ന്ന് സുലവേസിയില്‍ ഭക്ഷ്യ, ഇന്ധന ക്ഷമം രൂക്ഷമായിട്ടുണ്ട്്. പലയിടത്തും കടകള്‍ കൊള്ളയടിക്കപ്പെട്ടു. ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ആളുകള്‍ കൊണ്ടുപോകുമ്പോള്‍ ഇടപെടാന്‍ പോലും സാധിക്കാതെ പൊലീസ് കണ്ടുനില്‍ക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. പാലുവിലെ പ്രധാന വിമാനത്താവളവും റോഡുകളും തകര്‍ന്നിട്ടുണ്ട്. വിമാനത്തില്‍ അവശ്യവസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവരിലും എത്തുന്നില്ല. ഓസ്‌ട്രേലിയ, തായ്‌ലാന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ 15 ലക്ഷം യൂറോ അടിയന്തര സഹായം അനുവദിച്ചു. ഭൂകമ്പ, സുനാമി സാധ്യത ഏറ്റവും കൂടുതല്‍ മേഖലയിലാണ് ഇന്തോനേഷ്യ. 2004ല്‍ ലോകവ്യാപകമായി രണ്ടര ലക്ഷം പേര്‍ മരിച്ച വന്‍ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 1.68 ലക്ഷംപേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending