Culture
ഉത്തരേന്ത്യയിൽ വോട്ടിങ് യന്ത്രങ്ങൾ കൂട്ടത്തോടെ മാറ്റുന്നു; പരാതി അംഗീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സ്വകാര്യ വാഹനങ്ങളിൽ കടത്തുന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവിധ കേന്ദ്രങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ യന്ത്രങ്ങൾ പിടികൂടിയതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് കമ്മീഷൻ നിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്.
ഹരിയാനയിലെ ഫത്തേബാദിലെ വോട്ടെണ്ണൽ കേന്ദ്രമായ ഗവൺമെന്റ് ഗേൾസ് കോളേജിൽ നിറയെ വോട്ടിങ് യന്ത്രങ്ങളുമായി ഹരിയാന സർക്കാറിന്റെ ഒരു ട്രക്ക് പ്രവേശിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
ഇന്നലെ വൈകുന്നേരവും രാത്രിയുമായി ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വകാര്യ വാഹനങ്ങളിൽ കടത്തിയ യന്ത്രങ്ങൾ പിടികൂടി. യു.പിയിലെ ചണ്ഡോളിയിൽ സ്വകാര്യ ട്രക്കിൽ സുരക്ഷാ അകമ്പടിയില്ലാതെ വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുവന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യു.പിയിലെ ഗാസിപൂരിൽ സ്വകാര്യ വാഹനത്തിൽ വോട്ടിങ് യന്ത്രങ്ങൾ കടത്തിയെന്നാരോപിച്ച് മഹാസഖ്യ സ്ഥാനാർത്ഥി അഫ്‌സൽ അൻസാരി സ്‌ട്രോങ് റൂമിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. സ്‌ട്രോങ് റൂമിൽ നിന്ന് സ്വകാര്യ വാഹനത്തിൽ യന്ത്രങ്ങൾ കടത്തിയെന്നാണ് അൻസാരിയുടെ ആരോപണം. സ്‌ട്രോങ് റൂമുകളുടെ സുരക്ഷാ ചുമതലയിൽ നിന്ന് സി.ഐ.എസ്.എഫിനെ മാറ്റി ബി.എസ്.എഫിനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഹാറിലെ മഹാരാജ്ഗഞ്ചിൽ മിനി ട്രക്കിൽ വോട്ടിങ് യന്ത്രങ്ങൾ കടത്തിയതായി ആർ.ജെ.ഡി ആരോപിച്ചു. സ്വകാര്യ വാഹനത്തിൽ സുരക്ഷാ അകമ്പടിയില്ലാതെ വോട്ടിങ്-വിവിപാറ്റ് യന്ത്രങ്ങൾ കടത്തുന്നതിന്റെ ചിത്രങ്ങൾ ആർ.ജെ.ഡി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
ഉത്തർപ്രദേശിലെ ഝാൻസിയിൽ സ്ഥാനാർത്ഥികളെ അറിയിക്കാതെ രണ്ട് വാഹനങ്ങളിലായി വോട്ടിങ് യന്ത്രങ്ങൾ കടത്തുന്നതിന്റെ ദൃശ്യങ്ങളിലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വോട്ടെണ്ണൽ വരെ വോട്ടിങ് യന്ത്രങ്ങൾ സായുധ പൊലീസ് സംരക്ഷണയിൽ ആയിരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം. ഉപയോഗിക്കാത്ത യന്ത്രങ്ങൾ അവയ്ക്കു വേണ്ടിയുള്ള റൂമുളിൽ സൂക്ഷിക്കണമെന്നും മുഴുസമയവും ഇതിനു സുരക്ഷയൊരുക്കണമെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, വോട്ടെണ്ണലിന് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ സുരക്ഷയില്ലാതെ യന്ത്രങ്ങൾ കടത്തുന്നത് വൻ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി
-
News3 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
-
kerala3 days ago
കനത്ത മഴ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി
-
india1 day ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്