Video Stories
ചിന്നമോഹനറെഡ്ഡി

യെദുഗുരി സന്തിന്തി ജഗന്മോഹന് റെഡ്ഡി ആന്ധ്രപ്രദേശ് രാഷ്ട്രേ മുഖ്യമന്ത്രിനാ… ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി ഗുജറാത്തുകാരന് നരേന്ദ്രദാമോദര്‍ദാസ് മോദി ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നഅതേ ദിവസം ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി ജഗന്മോഹന് റെഡ്ഡി ഗവര്‍ണറില്‍നിന്ന് അധികാരമേറ്റത് ചരിത്രം. നാല്പത്തഞ്ചാം വയസ്സില്‍ മുഖ്യമന്ത്രിപദം. ഇതൊരു പകരംവീട്ടലാണ് ജഗന്. തന്നെ ഇത്രയും കാലം തഴഞ്ഞ രാഷ്ട്രീയക്കാരോടുള്ള പകരംവീട്ടല്‍. അതില്‍ തന്റെ പൂര്‍വകക്ഷിയായ കോണ്‍ഗ്രസ് മുതല്‍ ആന്ധ്രയുടെ സ്വന്തംപാര്‍ട്ടിയായ തെലുങ്കുദേശവുമുണ്ട്. തീര്‍ച്ചയായും ചന്ദ്രബാബുനായിഡുവും. വെറുതെയല്ല 175ല്‍ 151 സീറ്റ് തൂത്തുവാരിയാണ്. ടി.ഡി.പിക്ക് കിട്ടിയത് 23. ലോക്സഭയില്‍ റെഡ്ഡിയുടെ പാര്‍ട്ടിക്ക് 22ഉം ടി.ഡിപിക്ക് മൂന്നും. ടി.ഡി.പിയുടെ മൂന്നുപതിറ്റാണ്ടിനുശേഷത്തെ ഏറ്റവും കനത്തതകര്‍ച്ച. ആധുനികആന്ധ്രയുടെ നേതാവിനെയാണ് മലര്‍ത്തിയടിച്ചത്. ദീര്‍ഘകാലം ആന്ധ്രപ്രദേശ് ഭരിച്ച എന്‍.ടി രാമറാവുവിന്റെ മരുമകനെ. സത്യത്തില്‍ ജഗന്മോഹന് വളരാന്‍ തണലൊരുക്കിയത് ഈ നായിഡുവാണ്. പിന്നെ സ്വന്തം പൂര്‍വപാര്‍ട്ടിയായ കോണ്‍ഗ്രസും. സഹായിച്ചിട്ടൊന്നുമല്ല;പലപ്പോഴും ഒരാളുടെവളര്‍ച്ചക്ക് സഹായിക്കുക അയാളുടെ ശത്രുക്കളാണെന്ന സിദ്ധാന്തംവെച്ച്. രാഷ്ട്രീയതന്ത്രജ്ഞതയിലും ഒട്ടും പ്രായക്കുറവില്ലെന്ന് തെളിയിച്ചു ചിന്നറെഡ്ഡി. സംസ്ഥാനഭരണവും കേന്ദ്രത്തില്‍ കാര്യമായ സ്വാധീനശക്തിയും.യു.പി.എ അധികാരത്തിലെത്തിയിരുന്നുവെങ്കില്‍ കേന്ദ്രത്തില്‍ ഏതാനും മന്ത്രിമാരെയും ലഭിക്കുമായിരുന്നു. മോദിയുടെ വര്‍ഗീയരാഷ്ട്രീയത്തോട് ആന്ധ്രക്കെന്നപോലെ തനിക്കും പ്രതിപത്തി ഇല്ലാത്തതിനാല്‍ അതിനൊട്ട് മെനക്കെട്ടുമില്ല.
ആന്ധ്രപ്രദേശിനെ പ്രാദേശികപാര്‍ട്ടിയുടെ പിടിയില്‍നിന്ന് തിരിച്ചുകൊണ്ടുവന്ന നേതാവാണ് ജഗന്റെ പിതാവ് വൈ.എസ് രാജശേഖരറെഡ്ഡി. ദീര്ഘകായന് എന്ന പേലെ രാഷ്ട്രീയത്തിലെയും ദീര്‍ഘദര്‍ശിത്വമാണ് റെഡ്ഡിയെ രണ്ടുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയാക്കിയത്. ചെറുപ്പക്കാര്‍ക്കിടയില്‍ ചന്ദ്രബാബുവിന്റെ തിളക്കത്തെ വെല്ലാന്‍ എന്തുകൊണ്ടും യോഗ്യന്‍. ആന്ധ്രപ്രദേശ് തെലുങ്കുദേശവും ആന്ധ്രപ്രദേശുമായി വിഭജിച്ചപ്പോള്‍ അതിന്റെ ആദ്യമുഖ്യമന്ത്രിയായെന്ന ഖ്യാതി നായിഡുവിനാണ്. അമേരിക്കന്‍ പ്രസിഡന്റ് മുതലായവര്‍ നേരിട്ടെത്തി പ്രശംസിച്ച വിവരസാങ്കേതികവിപ്ലവത്തിനുടമ. എന്നാല്‍ ഇതൊന്നും പക്ഷേ നായിഡുവിന്റെ ജനപിന്തുണയെ ഏറെക്കാലം തുണച്ചില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസോ മൂന്നാംസഖ്യമോ അധികാരത്തില്‍ വരിക. അതിലൊരു നിര്‍ണായകസ്ഥാനം, ഒത്താലൊരു പ്രധാനമന്ത്രിപദം ഇതൊക്കെയായിരുന്നു ബാബുവിന്റെ മാത്തമാറ്റിക്സ്. എല്ലാംപിഴച്ചത് ജഗന് എന്ന പയ്യന്റെ തന്ത്രത്തില്‍. പക്ഷേ മുഖ്യമന്ത്രിപദമേല്‍ക്കുമ്പോള്‍പോലും സ്റ്റാലിന് അടക്കമുള്ള നേതാക്കളുടെ അരികില്‍ താനൊരു വെറുംപയ്യനാണെന്ന ഭാവമായിരുന്നു ജഗന്. ഇടക്ക് തലമുടിയില്‍ സിനിമാസ്റ്റൈലില്‍ ഒരു തഴുകല്‍. വിനയാന്വിതമായ പുഞ്ചിരി. 2004ല്‍ ജഗന് കോണ്‍ഗ്രസിനുവേണ്ടി തന്റെ തട്ടകമായ കഡപ്പയില്‍ പ്രചാരണം നടത്തുകയും 2009ല്‍ കോണ്‍ഗ്രസുകാരനായി പാര്‍ലമെന്റംഗമാവുകയും ചെയ്തു. 2004ന്റെ തുടര്‍ച്ചയായി 2009 മേയില്‍ രണ്ടാംതവണ മുഖ്യമന്ത്രിയായെങ്കിലും മാസങ്ങള്‍ക്കകം ഹെലികോപ്റ്റര്‍ അപകടത്തില്‍ പിതാവ് രാജശേഖര്‍ റെഡ്ഡിയുടെ ദാരുണമരണം. ജഗനെ മുഖ്യമന്ത്രിയാക്കണമെന്ന് ഭൂരിപക്ഷം എം.എല്‍.എമാരും ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാന്‍ഡ് പിന്തുണച്ചില്ല. 2010ല്‍ പാര്‍ട്ടിയിലെ അധികാരത്തര്‍ക്കത്തിലും നിരാശയിലും കോണ്‍ഗ്രസ്വിട്ട് വൈ.എസ്.ആര് കോണ്‍ഗ്രസ് എന്നപേരില്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി. പിറ്റേവര്‍ഷം സ്വത്തുകേസില്‍ ജയില്‍വാസം. വിട്ടില്ല. നീണ്ടപദയാത്ര. ഏഴുവര്‍ഷത്തെ കഠിനാധ്വാനം ജഗനെ തുണച്ചു. 2014ല്‍ കോണ്‍ഗ്രസ് തകര്‍ന്ന് ജഗന് പ്രതിപക്ഷനേതാവായി. ഇപ്പോള്‍ മുഖ്യമന്ത്രിപദവും.
ക്രിസ്ത്യന്‍കുടുംബത്തില്‍ 1972 ഡിസംബര്‍ 21ന് ജനനം.രാജശേഖരറെഡ്ഡിക്കും വിജയമ്മക്കും കൂടിയുള്ള ഏകആണ്‍തരി. ശര്‍മിള ഏകസഹോദരി. ആന്ധ്രയുടെ പുതിയതലസ്ഥാനമായ അമരാവതിയില്‍ താമസം. അമരാവതിയെ ലോകത്തെ മികച്ച ആസൂത്രിതതലസ്ഥാനനഗരിയായി വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് നായിഡുവിന് പടിയിറങ്ങേണ്ടിവന്നത്. അതിനി ജഗന്റെ തലയില്‍. പ്രത്യേക സംസ്ഥാനപദവി ഉള്‍പ്പെടെ കേന്ദ്രത്തില്‍നിന്ന ്പലതും നേടിയെടുക്കണം. പക്ഷേ മോദിയുടെയും അമിത്ഷായുടെയും കാലുപിടിക്കാനൊന്നും കിട്ടില്ല. ചന്ദ്രബാബു ദീര്‍ഘകാലം അത് ചെയ്തിട്ടും മോദി ചവിട്ടിപ്പുറത്താക്കിയ അനുഭവം മുന്നിലുണ്ട്. ജനാധിപത്യരീതിയില്‍ പോരാടി നേടും.ശിഷ്ടകാലം തത്കാലം ശുഭം. പക്ഷേ ഉറങ്ങാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ മുതിര്‍ന്നവര്‍ പിടിമുറുക്കുകയാണിപ്പോള്‍. സര്‍ക്കാരില്‍ തന്റെ അരികെ ഇരിക്കുന്നത് രാജ്യത്തെ ചരിത്രത്തിലിതാദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാര്‍. അതിന് നിയമമുണ്ടോ എന്ന് ചോദിച്ചാല്‍ അതൊക്കെയാണ് രാഷ്ട്രീയമെന്ന് പഠിക്കുകയാണ് ജഗന്. ഇവര്‍ തമ്മിലുള്ള തര്‍ക്കംതീര്‍ക്കണം. തനിക്കും ഏതുനിമിഷവും പാരപണിയാം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്