Connect with us

Video Stories

ചിന്നമോഹനറെഡ്ഡി

Published

on


യെദുഗുരി സന്തിന്തി ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശ് രാഷ്ട്രേ മുഖ്യമന്ത്രിനാ… ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി ഗുജറാത്തുകാരന്‍ നരേന്ദ്രദാമോദര്‍ദാസ് മോദി ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നഅതേ ദിവസം ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി ഗവര്‍ണറില്‍നിന്ന് അധികാരമേറ്റത് ചരിത്രം. നാല്‍പത്തഞ്ചാം വയസ്സില്‍ മുഖ്യമന്ത്രിപദം. ഇതൊരു പകരംവീട്ടലാണ് ജഗന്. തന്നെ ഇത്രയും കാലം തഴഞ്ഞ രാഷ്ട്രീയക്കാരോടുള്ള പകരംവീട്ടല്‍. അതില്‍ തന്റെ പൂര്‍വകക്ഷിയായ കോണ്‍ഗ്രസ് മുതല്‍ ആന്ധ്രയുടെ സ്വന്തംപാര്‍ട്ടിയായ തെലുങ്കുദേശവുമുണ്ട്. തീര്‍ച്ചയായും ചന്ദ്രബാബുനായിഡുവും. വെറുതെയല്ല 175ല്‍ 151 സീറ്റ് തൂത്തുവാരിയാണ്. ടി.ഡി.പിക്ക് കിട്ടിയത് 23. ലോക്‌സഭയില്‍ റെഡ്ഡിയുടെ പാര്‍ട്ടിക്ക് 22ഉം ടി.ഡിപിക്ക് മൂന്നും. ടി.ഡി.പിയുടെ മൂന്നുപതിറ്റാണ്ടിനുശേഷത്തെ ഏറ്റവും കനത്തതകര്‍ച്ച. ആധുനികആന്ധ്രയുടെ നേതാവിനെയാണ് മലര്‍ത്തിയടിച്ചത്. ദീര്‍ഘകാലം ആന്ധ്രപ്രദേശ് ഭരിച്ച എന്‍.ടി രാമറാവുവിന്റെ മരുമകനെ. സത്യത്തില്‍ ജഗന്‍മോഹന് വളരാന്‍ തണലൊരുക്കിയത് ഈ നായിഡുവാണ്. പിന്നെ സ്വന്തം പൂര്‍വപാര്‍ട്ടിയായ കോണ്‍ഗ്രസും. സഹായിച്ചിട്ടൊന്നുമല്ല;പലപ്പോഴും ഒരാളുടെവളര്‍ച്ചക്ക് സഹായിക്കുക അയാളുടെ ശത്രുക്കളാണെന്ന സിദ്ധാന്തംവെച്ച്. രാഷ്ട്രീയതന്ത്രജ്ഞതയിലും ഒട്ടും പ്രായക്കുറവില്ലെന്ന് തെളിയിച്ചു ചിന്നറെഡ്ഡി. സംസ്ഥാനഭരണവും കേന്ദ്രത്തില്‍ കാര്യമായ സ്വാധീനശക്തിയും.യു.പി.എ അധികാരത്തിലെത്തിയിരുന്നുവെങ്കില്‍ കേന്ദ്രത്തില്‍ ഏതാനും മന്ത്രിമാരെയും ലഭിക്കുമായിരുന്നു. മോദിയുടെ വര്‍ഗീയരാഷ്ട്രീയത്തോട് ആന്ധ്രക്കെന്നപോലെ തനിക്കും പ്രതിപത്തി ഇല്ലാത്തതിനാല്‍ അതിനൊട്ട് മെനക്കെട്ടുമില്ല.
ആന്ധ്രപ്രദേശിനെ പ്രാദേശികപാര്‍ട്ടിയുടെ പിടിയില്‍നിന്ന് തിരിച്ചുകൊണ്ടുവന്ന നേതാവാണ് ജഗന്റെ പിതാവ് വൈ.എസ് രാജശേഖരറെഡ്ഡി. ദീര്‍ഘകായന്‍ എന്ന പേലെ രാഷ്ട്രീയത്തിലെയും ദീര്‍ഘദര്‍ശിത്വമാണ് റെഡ്ഡിയെ രണ്ടുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയാക്കിയത്. ചെറുപ്പക്കാര്‍ക്കിടയില്‍ ചന്ദ്രബാബുവിന്റെ തിളക്കത്തെ വെല്ലാന്‍ എന്തുകൊണ്ടും യോഗ്യന്‍. ആന്ധ്രപ്രദേശ് തെലുങ്കുദേശവും ആന്ധ്രപ്രദേശുമായി വിഭജിച്ചപ്പോള്‍ അതിന്റെ ആദ്യമുഖ്യമന്ത്രിയായെന്ന ഖ്യാതി നായിഡുവിനാണ്. അമേരിക്കന്‍ പ്രസിഡന്റ് മുതലായവര്‍ നേരിട്ടെത്തി പ്രശംസിച്ച വിവരസാങ്കേതികവിപ്ലവത്തിനുടമ. എന്നാല്‍ ഇതൊന്നും പക്ഷേ നായിഡുവിന്റെ ജനപിന്തുണയെ ഏറെക്കാലം തുണച്ചില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസോ മൂന്നാംസഖ്യമോ അധികാരത്തില്‍ വരിക. അതിലൊരു നിര്‍ണായകസ്ഥാനം, ഒത്താലൊരു പ്രധാനമന്ത്രിപദം ഇതൊക്കെയായിരുന്നു ബാബുവിന്റെ മാത്തമാറ്റിക്‌സ്. എല്ലാംപിഴച്ചത് ജഗന്‍ എന്ന പയ്യന്റെ തന്ത്രത്തില്‍. പക്ഷേ മുഖ്യമന്ത്രിപദമേല്‍ക്കുമ്പോള്‍പോലും സ്റ്റാലിന്‍ അടക്കമുള്ള നേതാക്കളുടെ അരികില്‍ താനൊരു വെറുംപയ്യനാണെന്ന ഭാവമായിരുന്നു ജഗന്. ഇടക്ക് തലമുടിയില്‍ സിനിമാസ്റ്റൈലില്‍ ഒരു തഴുകല്‍. വിനയാന്വിതമായ പുഞ്ചിരി. 2004ല്‍ ജഗന്‍ കോണ്‍ഗ്രസിനുവേണ്ടി തന്റെ തട്ടകമായ കഡപ്പയില്‍ പ്രചാരണം നടത്തുകയും 2009ല്‍ കോണ്‍ഗ്രസുകാരനായി പാര്‍ലമെന്റംഗമാവുകയും ചെയ്തു. 2004ന്റെ തുടര്‍ച്ചയായി 2009 മേയില്‍ രണ്ടാംതവണ മുഖ്യമന്ത്രിയായെങ്കിലും മാസങ്ങള്‍ക്കകം ഹെലികോപ്റ്റര്‍ അപകടത്തില്‍ പിതാവ് രാജശേഖര്‍ റെഡ്ഡിയുടെ ദാരുണമരണം. ജഗനെ മുഖ്യമന്ത്രിയാക്കണമെന്ന് ഭൂരിപക്ഷം എം.എല്‍.എമാരും ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാന്‍ഡ് പിന്തുണച്ചില്ല. 2010ല്‍ പാര്‍ട്ടിയിലെ അധികാരത്തര്‍ക്കത്തിലും നിരാശയിലും കോണ്‍ഗ്രസ്‌വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നപേരില്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി. പിറ്റേവര്‍ഷം സ്വത്തുകേസില്‍ ജയില്‍വാസം. വിട്ടില്ല. നീണ്ടപദയാത്ര. ഏഴുവര്‍ഷത്തെ കഠിനാധ്വാനം ജഗനെ തുണച്ചു. 2014ല്‍ കോണ്‍ഗ്രസ് തകര്‍ന്ന് ജഗന്‍ പ്രതിപക്ഷനേതാവായി. ഇപ്പോള്‍ മുഖ്യമന്ത്രിപദവും.
ക്രിസ്ത്യന്‍കുടുംബത്തില്‍ 1972 ഡിസംബര്‍ 21ന് ജനനം.രാജശേഖരറെഡ്ഡിക്കും വിജയമ്മക്കും കൂടിയുള്ള ഏകആണ്‍തരി. ശര്‍മിള ഏകസഹോദരി. ആന്ധ്രയുടെ പുതിയതലസ്ഥാനമായ അമരാവതിയില്‍ താമസം. അമരാവതിയെ ലോകത്തെ മികച്ച ആസൂത്രിതതലസ്ഥാനനഗരിയായി വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് നായിഡുവിന് പടിയിറങ്ങേണ്ടിവന്നത്. അതിനി ജഗന്റെ തലയില്‍. പ്രത്യേക സംസ്ഥാനപദവി ഉള്‍പ്പെടെ കേന്ദ്രത്തില്‍നിന്ന ്പലതും നേടിയെടുക്കണം. പക്ഷേ മോദിയുടെയും അമിത്ഷായുടെയും കാലുപിടിക്കാനൊന്നും കിട്ടില്ല. ചന്ദ്രബാബു ദീര്‍ഘകാലം അത് ചെയ്തിട്ടും മോദി ചവിട്ടിപ്പുറത്താക്കിയ അനുഭവം മുന്നിലുണ്ട്. ജനാധിപത്യരീതിയില്‍ പോരാടി നേടും.ശിഷ്ടകാലം തത്കാലം ശുഭം. പക്ഷേ ഉറങ്ങാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ മുതിര്‍ന്നവര്‍ പിടിമുറുക്കുകയാണിപ്പോള്‍. സര്‍ക്കാരില്‍ തന്റെ അരികെ ഇരിക്കുന്നത് രാജ്യത്തെ ചരിത്രത്തിലിതാദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാര്‍. അതിന് നിയമമുണ്ടോ എന്ന് ചോദിച്ചാല്‍ അതൊക്കെയാണ് രാഷ്ട്രീയമെന്ന് പഠിക്കുകയാണ് ജഗന്‍. ഇവര്‍ തമ്മിലുള്ള തര്‍ക്കംതീര്‍ക്കണം. തനിക്കും ഏതുനിമിഷവും പാരപണിയാം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending