Connect with us

Video Stories

മുത്തലിക്കിന്റെ ഓരിയിടല്‍ ആര്‍ക്കുവേണ്ടി

Published

on

 

കര്‍ണാടകയിലെ മംഗലാപുരത്ത് വേരുകളുള്ള ശ്രീരാമസേനയുടെ എല്ലാമെല്ലാമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമോദ്മുത്തലിക്കിന്റെ വായില്‍നിന്ന് പ്രവഹിച്ച തീവ്ര വര്‍ഗീയതയുടെ മാരകപാഷാണം ഇന്ത്യന്‍ സമൂഹം ഗതകാലങ്ങളായി ആര്‍ജിച്ചിട്ടുള്ള മതേതരത്വ-മൂല്യസങ്കല്‍പങ്ങളുടെയും പരസ്പര സൗഹാര്‍ദത്തിന്റെയും നേര്‍ക്കുള്ള കൊടിയ വെല്ലുവിളിയാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ് അവരുടെ ബംഗളൂരുവിലെ വസതിക്കുമുന്നില്‍ അതിനിഷ്ഠൂരമായി വധിക്കപ്പെട്ട സംഭവത്തോടനുബന്ധിച്ചാണ് ഞായറാഴ്ച മുത്തലിക് എന്ന ഹിന്ദുത്വ വര്‍ഗീയതയുടെ ‘അതിമാന്യന്‍’ അതിമാരകമായ വര്‍ഗീയവിഷം ചീറ്റിയിരിക്കുന്നത്. കര്‍ണാടകയിലെ മാത്രമല്ല, രാജ്യത്തെതന്നെ വര്‍ഗീയതയുടെ അപൂര്‍വം അപ്പോസ്്തലന്മാരിലൊരാളായി ഗണിക്കപ്പെടുന്ന മുത്തലിക്കിന്റെ വാചകമടി ഇങ്ങനെയായിരുന്നു: ‘ഗൗരിലങ്കേഷിന്റെ വധവുമായി ശ്രീരാമസേനക്ക് യാതൊരു ബന്ധവുമില്ല. എല്ലാവരും പറയുന്നത് ഹിന്ദു സംഘടനകളാണ് ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നാണ്. എന്നാല്‍ മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും രണ്ടുവീതം കൊലപാതകങ്ങള്‍ നടന്നത് (കര്‍ണാടകയിലെ) കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ്. പക്ഷേ ആരും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചയെക്കുറിച്ച് പറയുന്നില്ല. പകരം എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നതെന്നാണ് ചോദിക്കുന്നത്. എന്തിന് മോദി മിണ്ടണം. കര്‍ണാടകത്തില്‍ ഒരു പട്ടി ചത്താല്‍ എല്ലായ്‌പോഴും പ്രധാനമന്ത്രി പ്രതികരിക്കണമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?’ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സാമാന്യനും മാന്യനുമായൊരു ഇന്ത്യക്കാരന് എന്തു വികാരമാണ് ഇയാളെക്കുറിച്ചും സംഘടനയെയും ഇയാള്‍ അവകാശപ്പെടുന്ന ഹിന്ദുത്വത്തെക്കുറിച്ചും തോന്നുക? രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ന്യായീകരിക്കാനാണ് മുത്തലിക്ക് ശ്രമിച്ചിരിക്കുന്നതെന്നതിനാല്‍ ഇതില്‍ പരോക്ഷ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും അദ്ദേഹം പ്രതിനിധാനംചെയ്യുന്ന ബി.ജെ.പിക്കും ഉണ്ട്. ഏതുവിധേനയും എതിരാളികളെ വകവരുത്തുക. അതിന് മതത്തെ കൂട്ടുപിടിക്കുക. പിന്നീട് വേട്ടക്കാരെ പൊലീസ് തേടി തങ്ങളുടെ മടകളിലെത്തുമ്പോള്‍ അവര്‍ക്കും പൊതുസമൂഹത്തിനുമെതിരെ കുരച്ചുചാടി പ്രതിരോധവലയം തീര്‍ക്കുക. ഇത് ഇന്ത്യയിലെ സമകാലീനമായ ഹിന്ദുത്വവര്‍ഗീയതയുടെ ഭാഗമായിട്ട് കുറച്ചുകാലമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍തന്നെ ഹിന്ദുമതത്തിന് സ്വന്തമായി ദേശവും രാഷ്ട്രവും വേണമെന്ന് വാദിച്ചവരുടെ പിന്‍മുറക്കാരാണ് മുത്തലിക്കും കൂട്ടരും. ആര്‍.എസ്.എസിന്റെയും അതിന്റെ വര്‍ഗീയ നേതൃത്വത്തിന്റെയും വക്താക്കളാണിവര്‍. പണ്ടത്തെക്കാളുപരി അധികാരവും ജനാധിപത്യത്തിന്റെ ചെങ്കോലും പിടിച്ചെടുത്തതുകൊണ്ട് പണ്ട് അകമേ പറഞ്ഞവ ഇന്ന് പുരപ്പുറത്തുകയറി വിളിച്ചുകൂവാന്‍ തുടങ്ങിയിരിക്കുന്നുവെന്ന വ്യത്യാസം മാത്രം.
യഥാര്‍ത്ഥത്തില്‍ ഗൗരിലങ്കേഷിനെ പട്ടിയോട് സാമ്യപ്പെടുത്താന്‍ മുത്തലിക്കിനെ പ്രകോപിപ്പിച്ചത് എന്താണെന്ന് ചിന്തിക്കുന്നതാണ് രസകരം. വധത്തിനുശേഷം ഏതാണ്ട് പത്തു മാസം കഴിഞ്ഞാണ് ഗൗരിലങ്കേഷിന്റെ ഘാതകനെ കര്‍ണാടക പ്രത്യേകാന്വേഷണ സംഘം പിടികൂടുന്നത്. അതുവരെയും തങ്ങളുടെ കൊലച്ചെയ്തിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഗോപ്യമായി വെച്ച് ഒളിത്താവളങ്ങളിലായിരുന്നു ഘാതകരും ഗൂഢാലോചകരും. ഗൗരിലങ്കേഷ് വധം നടന്നയുടന്‍ രാജ്യം വലിയ തോതിലാണ് അതിനെതിരെ പ്രതികരിച്ചത്. രാജ്യത്ത് അത്രയൊന്നും അറിയപ്പെട്ടിരുന്നില്ലെങ്കിലും കര്‍ണാടക സംസ്ഥാനത്ത് ലങ്കേഷ് പത്രികയുടെയും പൗരാവകാശ പ്രവര്‍ത്തനത്തിന്റെയും പേരില്‍ പരക്കെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു ഗൗരിലങ്കേഷ്. ഇവരുടെപിതാവ് പി. ലങ്കേഷ് സ്ഥാപിച്ച പത്രത്തിന്റെ മുദ്രാവാക്യവും ലക്ഷ്യവും പൗരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമായിരുന്നു. പിതാവിന്റെ മരണത്തെതുടര്‍ന്നാണ് ഗൗരി അതീവ ആര്‍ജവത്തോടെ ‘ഗൗരിലങ്കേഷ് പത്രിക’ പത്രം പുനരാരംഭിച്ചത്. ഗൗരിയെ വധിച്ചവരുടെ ഉന്നം പക്ഷേ അവരുയര്‍ത്തിപ്പിടിച്ചിരുന്ന അവകാശങ്ങളെ കുരുതികൊടുക്കുക എന്നതായിരുന്നു. പൗരാവകാശവും മതസാഹോദര്യവും സംരക്ഷിക്കുന്നതിനിടയില്‍ സ്വാഭാവികമായും ഗൗരി ഹിന്ദുത്വ വര്‍ഗീയതക്കും അതിന്റെ വക്താക്കള്‍ക്കുമെതിരെ സന്ധിയില്ലാതെ സംസാരിച്ചുവെന്നതാണ് മുത്തലിക്കാദികളെ പ്രകോപിപ്പിച്ചത്.
മുത്തലിക്കിന്റെ ശ്രീരാമസേനക്ക് നേരത്തെതന്നെ കുപ്രസിദ്ധി നേടിക്കൊടുത്തത് മംഗലാപുരത്ത് പബ്ബില്‍ പെണ്‍കുട്ടികള്‍ക്കെതിരെ രാത്രി നടത്തിയ നിഷ്ഠൂരമായ ആക്രമണമായിരുന്നു. കര്‍ണാടകയിലെ എം.എം കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവരുടെ വധത്തിന്റെ പശ്ചാത്തലത്തില്‍ അതുകേട്ട് ശബ്ദം അടക്കുകയല്ല, പൂര്‍വാധികം ഉച്ചത്തില്‍ അനീതിക്കും അക്രമത്തിനും അന്ധവിശ്വാസത്തിനുമെതിരെ മനസ്സും ശരീരവും തൂലികയും ചലിപ്പിക്കുന്ന ഗൗരിയെയാണ് രാജ്യം കണ്ടത്. തന്റെ ജീവന്‍ അപകടത്തിലാണെന്ന മുന്നറിയിപ്പെല്ലാം അവഗണിച്ചായിരുന്നു ധീരമായ ചുവടുവെയ്പുകള്‍.
മോദിക്കുവേണ്ടിയും ഗൗരിക്കും പൊതുസമൂഹത്തിനെതിരെയും മുത്തലിക് പ്രതികരിച്ചത് പൊതുസമ്മേളനത്തിലായിരുന്നുവെന്നോര്‍ക്കണം. അതും ഗൗരിയുടെ ഘാതകന്‍ പരശുരാംവാഗ്മോറിനെ അറസ്റ്റ് ചെയ്തതിന്റെ തൊട്ടുപിറ്റേന്ന്. ഗൗരിയുടെ വധം നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്നതിന് സന്ദേഹം ഒട്ടുമില്ലാതിരിക്കെയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യസര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതും ഘാതകനെ പിടികൂടിയതും എന്നത് ശ്രദ്ധേയമാണ്. ഒരു പക്ഷേ ബി.ജെ.പിക്ക് അധികാരത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഗൗരിയുടെ ഘാതകന്‍ ഇനിയും നിയമത്തിനപ്പുറത്ത് സൈ്വര്യവിഹാരം നടത്തുമായിരുന്നു. ചാക്കിട്ടുപിടുത്തത്തിലൂടെ അധികാരത്തില്‍ കയറാമെന്ന് കരുതിയ ബി.ജെ.പിക്ക് ഗവര്‍ണര്‍ പരമാവധി സഹായിച്ചിട്ടും 48 മണിക്കൂറിനുള്ളില്‍ പടിയിറങ്ങിപ്പോകേണ്ടിവന്നത് ഗൗരിയുടെയും കല്‍ബുര്‍ഗിയുടെയും മറ്റും ആത്മാവിന്റെ തേട്ടം കൊണ്ടായിരിക്കണം. പൊലീസ് പ്രത്യേക സംഘം കാണിച്ച സത്യസന്ധവും സമര്‍പ്പിതവുമായി കര്‍ത്തവ്യബോധമാണ് ഗൗരിയുടെ ഘാതകനെ വലയിലാക്കുന്നതിന് സഹായിച്ചത്. താലൂക്കാഫീസില്‍ പാകിസ്താന്റെ പതാകകെട്ടി മുസ്്‌ലിംകള്‍ക്കെതിരെ കലാപം ആസൂത്രണം ചെയ്തവനാണ് പ്രതി. പ്രതിയെ പൊലീസ് പിടികൂടിയപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞത് മുത്തലിക്കാണ് ഇയാളെ നശിപ്പിച്ചതെന്നായിരുന്നു. ഹിന്ദുത്വത്തെ രക്ഷിക്കാനാണ് താനിത് ചെയ്തതെന്ന് ഉടന്‍തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇവിടുത്തെ മുഖ്യപ്രശ്‌നം ഇനി മുത്തലിക്കിനെ പോലുള്ളവരെ കയറൂരിവിടണോ എന്നതാണ്. ഗൗരിയെ നായയോട് ഉപമിക്കുക വഴി നിയമത്തെയും മതസൗഹാര്‍ദത്തെയും മാത്രമല്ല, ഇന്ത്യയുടെ സനാതന ധര്‍മത്തെത്തന്നെയാണ് മുത്തലിക് നിന്ദിച്ചിരിക്കുന്നത്. ഇയാളെ എത്രയുംപെട്ടെന്ന് ബന്ധപ്പെട്ട ജാമ്യമില്ലാവകുപ്പുകള്‍ ചാര്‍ത്തി തുറുങ്കിലിടുകയാണ് വേണ്ടത്. അല്ലെങ്കില്‍ ഈ വിഷശ്വാനന്മാര്‍ ഇന്ത്യയുടെ മഹത്തരമായ പാരമ്പര്യത്തിന് മുകളില്‍ കയറിനിന്ന് ഇനിയും വിഷമൊലിപ്പിച്ച് ഓരിയിട്ടുകൊണ്ടേയിരിക്കും; ഹിന്ദുമതത്തെക്കുറിച്ച് ചില അല്‍പബുദ്ധികള്‍ പഠിപ്പിച്ചുവിട്ട വക്രതയുടെ മൃഷ്ടാന്നം വാരിവിഴുങ്ങിയശേഷം!

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending