Connect with us

Video Stories

മലബാറിലെ മക്കളോട് എന്തിനീ ക്രൂരത

Published

on

ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ പത്താംതരം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് ഒന്നരമാസം പിന്നിടുമ്പോഴും തുടര്‍ പഠനത്തിന് വലിയക്ലേശം അനുഭവിക്കുകയാണ് സംസ്ഥാനത്തെ വലിയൊരുവിഭാഗം വിദ്യാര്‍ത്ഥികള്‍. പരീക്ഷയെഴുതിയവരില്‍ 97.84 ശതമാനം പേരാണ് ഇത്തവണ വിജയത്തിന്റെ കടമ്പ കടന്നത്. 4,31,762 കുട്ടികളാണ് ഉയര്‍ന്നപഠനത്തിന് യോഗ്യതനേടിയത്. ഇതില്‍ 2.16 ലക്ഷം പെണ്‍കുട്ടികളാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനം കുട്ടികള്‍ അധികമായി വിജയിച്ചു. 34313 കുട്ടികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. എന്നാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയില്‍ ആകെയുള്ള സീറ്റുകളുടെ എണ്ണം 422910 മാത്രമാണ്. ഈകണക്ക് നോക്കിയാല്‍ വെറും 8852 സീറ്റുകളുടെ കുറവേ സംസ്ഥാനത്താകെയുള്ളൂവെന്ന് തോന്നാം. എന്നാലിത് കണക്കിലെകളി മാത്രമാണ്. പാലക്കാട് മുതലുള്ള മലബാര്‍ മേഖലയില്‍ പ്ലസ്ടു സീറ്റുകളില്ലാതെ കുട്ടികള്‍ വലയുമ്പോള്‍ തൃശൂര്‍ മുതലുള്ള മധ്യ-തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ യഥേഷ്ടം ഒഴിഞ്ഞുകിടക്കുന്നുവെന്ന വസ്തുത അക്ഷരസ്‌നേഹികളെ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ രണ്ടു മേഖലകളില്‍ രണ്ടു പന്തിയില്‍ വിളമ്പുന്ന അധികാരികളുടെ തലതിരിഞ്ഞ ഏര്‍പ്പാടാണിതെന്ന് പറയാതെവയ്യ.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളിലെ കുട്ടികളും രക്ഷിതാക്കളും പ്ലസ്ടു സീറ്റുകള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ ഇനിയും പ്രശ്‌നത്തിന് പരിപൂര്‍ണപരിഹാരം ഉണ്ടായിട്ടില്ല എന്നത് കേരള രൂപീകരണത്തിനുശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പഴയ മലബാര്‍ മേഖല നേരിടുന്ന അവഗണനയുടെ ഭാഗമായിവേണം കാണാന്‍. ഓരോവര്‍ഷവും വിജയികളുടെ സംഖ്യ വര്‍ധിച്ചുവരുന്നത് രക്ഷിതാക്കളെയും നാടിനെയും സംബന്ധിച്ച് ശുഭകരമാണെങ്കിലും അവരുടെ നെഞ്ചില്‍ തീയേറ്റുന്നതാണ് ആവശ്യത്തിന് തുടര്‍പഠന സൗകര്യങ്ങളില്ലെന്ന യാഥാര്‍ത്ഥ്യം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്ലസ്ടുവിന് ആവശ്യക്കാരേക്കാള്‍ അധികം സീറ്റുള്ളപ്പോള്‍ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇത് തുലോം കുറവാണ്. മലപ്പുറം ജില്ലയില്‍ ആകെ വിജയിച്ചത് 77922 പേരാണെങ്കില്‍ പ്ലസ്ടു സീറ്റുകള്‍ 60646 മാത്രം. കൂടുതല്‍ വിജയിച്ച കുട്ടികളുള്ള ഈ ജില്ലയില്‍ മാത്രം 17216 വിദ്യാര്‍ത്ഥികളാണ് മുഖ്യധാരാസംവിധാനത്തിന് പുറത്തുനില്‍ക്കേണ്ടി വരുന്നത്. വയനാടാണ് ഏറ്റവും കുറവ ്‌സീറ്റുകള്‍- 10188. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 3,79,583 പേര്‍ പ്ലസ്ടു പ്രവേശനം നേടിയപ്പോള്‍ തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടന്നത് 43,327 സീറ്റുകളായിരുന്നുവെന്ന് അറിയുമ്പോള്‍ ഭാവിതലമുറയുടെ ഭാഗധേയത്തില്‍ നാം കാട്ടുന്ന അലംഭാവത്തിന് എന്തു വിശേഷണമാണ് ചേരുക. തലസ്ഥാന ജില്ലയില്‍ മാത്രം 417 സീറ്റുകളാണ് അധികമായി അവശേഷിക്കുന്നത്. പത്തനംതിട്ടയില്‍ ഇത് 6545 ആണ്. വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയായ തൃശൂരില്‍ ഒഴിഞ്ഞുകിടക്കുന്നത് 2331 പ്ലസ്ടു സീറ്റുകള്‍. പത്താംതരത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും ആദിവാസി മേഖലയുമായ ജില്ലകളിലൊന്നായ പാലക്കാട്‌പോലും പഠിക്കാന്‍ ആവശ്യത്തിന് സൗകര്യമില്ല എന്നുവരുന്നത് നാടിനാകെ നാണക്കേടാണ്. ജില്ലയില്‍ ഈവര്‍ഷം അധികമായി വേണ്ടത് 7101 സീറ്റുകള്‍. മലപ്പുറം ജില്ലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 54118 കുട്ടികളാണ് പ്ലസ്ടു പഠനത്തിന് അപേക്ഷിച്ചത്. ഇതില്‍ 21000 കുട്ടികള്‍ സീറ്റുകള്‍ കിട്ടാത്തതുകാരണം ‘ഓപ്പണ്‍സ്‌കൂള്‍’ സംവിധാനത്തില്‍ പഠനം തുടരാന്‍ നിര്‍ബന്ധിതരായി. ഭരണകൂടം ഏതാനും പേരുടെ മാത്രമായി ചുരുങ്ങുന്നതാണ് ഇവിടെ ദൃശ്യമാകുന്നത്.
ജൂണ്‍ 12ന് നിയമസഭയില്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ പ്രശ്‌നം അടിയന്തിര പ്രമേയത്തിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി നല്‍കിയ മറുപടി സര്‍ക്കാരിന്റെ അലംഭാവം തുറന്നുകാട്ടുന്നതായി. സംസ്‌കൃതവും ഇംഗ്ലീഷും കലര്‍ന്ന ഭാഷയില്‍ ഉപചാര മറുപടിയാണ് മന്ത്രി സി. രവീന്ദ്രനാഥനില്‍ നിന്നുണ്ടായത്. മലബാര്‍ മേഖലയില്‍ 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും അനുവദിക്കപ്പെട്ട സീറ്റുകളില്‍ കുട്ടികളെ ഉള്‍ക്കൊള്ളാനാവാത്ത പ്രശ്‌നവും ചില സ്‌കൂളുകളെയെങ്കിലും അലട്ടുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വേണ്ടത്ര ക്ലാസ് മുറികളില്ലാത്തതാണ് കാരണം. ഇതിന് പരിഹാരമായി കൂടുതല്‍ ഹൈസ്‌കൂളുകളില്‍ ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍ അനുവദിക്കാന്‍ തയ്യാറാകണം. മാത്രമല്ല, അഭിരുചിയും ജോലി സാധ്യതയും കണക്കിലെടുത്ത് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത് ശാസ്ത്ര വിഷയങ്ങളാണ്. രണ്ടാമത് കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകളും മൂന്നാമത് കൊമേഴ്‌സും. നാലാമതാണ് സാമൂഹികവിഷയങ്ങള്‍ ഇച്ഛിക്കപ്പെടാറ്. ഇതുകൊണ്ടുതന്നെ ഏതെങ്കിലും വിഷയത്തില്‍ കുട്ടികള്‍ പ്രവേശനം നേടിയെന്ന് പറഞ്ഞ് സര്‍ക്കാരിന് കൈകഴുകാനാകില്ല. ഇഷ്ടപ്പെട്ട വിഷയം ലഭിച്ചില്ലെങ്കിലത് കുട്ടിയുടെ പഠനത്തിലെ താല്‍പര്യത്തെയും ഭാവി ജീവിതത്തെയും സാരമായി ബാധിക്കും. നിര്‍ഭാഗ്യവശാല്‍ ഇതുകണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങളല്ല വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ അനുവദിച്ചത്. ഓരോ നിയമസഭാമണ്ഡലങ്ങളിലും കോളജ് എന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉറപ്പുവരുത്തി. എല്ലാ പഞ്ചായത്തിലും ഒരു ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നതും യു.ഡി.എഫിന്റെ നയമായിരുന്നു. എന്നാല്‍ അന്ന് അധ്യാപികമാരുടെ യൂണിഫോമിലെയും ബോര്‍ഡിലെയും പച്ച നിറത്തെ മഞ്ഞക്കണ്ണാടികൊണ്ട് നോക്കി പരിഹസിച്ചവരാണ് ഇന്ന് നാട് ഭരിക്കുന്നതും പുതുതലമുറയെ അഗ്നിപരീക്ഷക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നതും .
കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഇദംപ്രഥമമായാണ് പത്താംക്ലാസിലെ കണക്കുപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം മാറ്റിവെക്കേണ്ടിവന്നത്. വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കപ്പെട്ട നമ്മുടെ രാജ്യത്ത് ഉന്നതപഠനം മരീചികയായി ശേഷിക്കുന്ന അവസ്ഥ സംഭവിക്കാന്‍ പാടില്ല. സ്വകാര്യമേഖലയിലെ കഴുത്തറുപ്പന്‍ഫീസ് കാരണം പൊതുവിദ്യാഭ്യാസമേഖല ശക്തിപ്പെട്ടുവരുന്ന കാലമാണിത്. ഈവര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ വര്‍ധിച്ചുവെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ഹയര്‍സെക്കണ്ടറിതലം മുതലുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് പിറകോട്ട് നടക്കുന്നുവെന്ന് അധികൃതര്‍ ആലോചിക്കണം. പ്ലസ്ടു പൂര്‍ത്തിയായ കുട്ടികള്‍ക്കും ഉന്നത-പ്രൊഫഷണല്‍ പഠനാവസരങ്ങള്‍ പരിമിതമായി തുടരുകയാണ്. എം.ബി.ബി.എസിനും മറ്റും ലക്ഷങ്ങള്‍ ചെലവഴിച്ച് വിദേശത്തേക്കുവരെ കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളെ അതിന് നിര്‍ബന്ധിപ്പിക്കുന്നത് സ്വാശ്രയ മേഖലയിലെ സര്‍ക്കാര്‍ ഒത്താശയോടെയുള്ള വന്‍ ഫീസാണ്. കേരളത്തിന്റെ പകുതിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന മലബാര്‍ മേഖലയോടുള്ള ഇടതുസര്‍ക്കാരിന്റെ അവഗണനാഭാവം സന്തുലിത വികസനമെന്ന ആധുനിക ക്ഷേമരാഷ്ട്ര സങ്കല്‍പത്തിന് എതിരാണ്. അതിന് വേണ്ടത് വെറും സീറ്റുകളല്ല; ഭരണക്കാരുടെ സന്മനസ്സാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending