Connect with us

Video Stories

പ്രതിപക്ഷ ഐക്യം കൂടുതല്‍ തിളങ്ങട്ടെ

Published

on

കിണറ്റില്‍നിന്ന് കരകയറാന്‍ കേവലമായ ആവേശം പോരാ. കൂടെ മതിയായ ഉപകരണങ്ങളും വേണം. അതുപോലെ രാജ്യമിപ്പോള്‍ നിപതിച്ചിരിക്കുന്ന കെണിയില്‍നിന്ന് രക്ഷപ്പെടാനും വെറും ആഗ്രഹപ്രകടനമോ പ്രസ്താവനകളോ മതിയാവില്ല. ദീര്‍ഘദര്‍ശിത്വമായ നയനിലപാടുകളും തന്ത്രങ്ങളുമാണ് അതിനായി പ്രയോഗവല്‍കരിക്കേണ്ടത്. നാലേമുക്കാല്‍ വര്‍ഷം കൊണ്ട് രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കി വര്‍ഷങ്ങള്‍ പിന്നാക്കമാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനിന്നാലല്ലാതെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും അതേപടി നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഇതിനകം വ്യക്തമായതാണ്. കൂടുതല്‍ ശുഭോദര്‍ക്കമായ നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികളില്‍നിന്ന് പൊതുതെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ മഹാഭൂരിപക്ഷം ജനതയും പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും. അതിന് വിലങ്ങുതടിയാകുന്ന ഒരുവിധനീക്കവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
ഇക്കഴിഞ്ഞ നവംബര്‍-ഡിസംബറിലായി നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാവോട്ടെടുപ്പിന്റെ ഫലങ്ങള്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക്, വിശേഷിച്ച് കോണ്‍ഗ്രസിന് ആവേശവും ആത്മവിശ്വാസവും പകരുന്നവയാണ്. അഞ്ചില്‍ മൂന്നിലും-മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്- കോണ്‍ഗ്രസിന് ഭരണരൂപവല്‍കരണം സാധ്യമായി. തിങ്കളാഴ്ച ഈ മൂന്നുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാവിലെയും ഉച്ചക്കും വൈകീട്ടുമായി നടന്ന മൂന്നു തലസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞാചടങ്ങുകളില്‍ സോണിയാഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ പോലുള്ള നേതാക്കളും സജീവ സാന്നിധ്യമറിയിക്കുകയുണ്ടായി. പ്രതിപക്ഷ ഐക്യത്തിന്റെ പുത്തന്‍ കാഹളമാണ് അവിടങ്ങളില്‍ മുഴങ്ങിയത്. ഇതിനുമുമ്പ് ഡിസംബര്‍ പത്തിന് ഡല്‍ഹിയിലും 21 പ്രതിപക്ഷകക്ഷികളുടെ നേതാക്കള്‍ പങ്കെടുത്ത സംയുക്തയോഗവും കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേരുകയുണ്ടായി. ഡല്‍ഹിയിലെ സ്ഥിരവൈരിയായ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാള്‍, സ്റ്റാലിന്‍, സമാജ്‌വാദിപാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, ലോക്താന്ത്രിക് ജനതാദളിലെ ശരത്‌യാദവ്, എന്‍.സി.പി നേതാവ് ശരത്പവാര്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കണമെന്ന ഏകഅജണ്ടയിലാണ് യോഗം നടന്നത്. ഞായറാഴ്ച ഡി.എം.കെ നേതാവ് അന്തരിച്ച മുത്തുവേല്‍ കരുണാനിധിയുടെ പ്രതിമാഅനാച്ഛാദനച്ചടങ്ങിലും ഈ ഐക്യം പ്രോജ്വലമായി. സോണിയയെയും രാഹുലിനെയും കൂടാതെ ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരായ സി.പി.എം നേതാവ് പിണറായി വിജയനും നായിഡുവും ഈ ചടങ്ങില്‍ പങ്കെടുത്തു. യോഗത്തില്‍ സംസാരിച്ച കരുണാനിധിയുടെ പുത്രന്‍ കൂടിയായ എം.കെ സ്റ്റാലിന്‍, അടുത്തപ്രധാനമന്ത്രിയായി രാഹുല്‍ഗാന്ധി വരണമെന്ന് അഭിപ്രായപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടുന്നത് ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം പൊതുവെ രാജ്യത്ത് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും അനുകൂലമായി നേതാക്കള്‍ക്കിടയിലും കൂടുതല്‍ അനുകൂലമായ അന്തരീക്ഷം ഉയര്‍ന്നുവരുന്നുവെന്നതാണ്.
അതേസമയം തന്നെ ഈ അന്തരീക്ഷത്തെ ആശങ്കപ്പെടുത്തുന്നത്, ഡല്‍ഹിയിലും ചെന്നൈയിലും മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങുകളിലും കാണാതിരുന്ന ചില പ്രതിപക്ഷ നേതൃമുഖങ്ങളെക്കുറിച്ചുള്ളതാണ്. ഇവിടെയെവിടെയും പ്രതിപക്ഷത്തെ പ്രമുഖ കക്ഷികളായ മമത ബാനര്‍ജിയും ബി.എസ്.പി നേതാവ് മായാവതിയും പങ്കെടുത്തില്ല. പ്രതിപക്ഷത്തിന്റെ ഐക്യമില്ലാതെ രാജ്യത്ത് ബാധിച്ചിരിക്കുന്ന വര്‍ഗീയതയെയും ബി.ജെ.പി സര്‍ക്കാരിനെയും തൂത്തെറിയാന്‍ കഴിയില്ലെന്ന് അറിയാവുന്നവര്‍ തന്നെയാണ് മമതയും മായാവതിയും. എന്നിട്ടും ലോക്‌സഭാതെരഞ്ഞെടുപ്പിന് മൂന്നുമാസം മാത്രമുള്ളപ്പോള്‍ പോലും അവര്‍ സംയുക്തയോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ആരുടെ ഗുണത്തിനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിക്കെതിരെയാണ് പ്രധാന പോരാട്ടമെന്ന് മമതയും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയും പറയുന്നു. എന്നിട്ടും അവിടെ എന്തുകൊണ്ട് ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന് ഇവര്‍ തയ്യാറാകുന്നില്ല. എങ്ങനെയും തങ്ങളുടെ വോട്ടുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ മധ്യപ്രദേശില്‍ ഇത്തവണയും കഴിഞ്ഞ തവണ യു.പിയിലും അനുഭവിക്കേണ്ടിവന്ന തിക്തഫലം പ്രതിപക്ഷത്തിന് ആവര്‍ത്തിക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബി.എസ്.പി-എസ്.പി സഖ്യം നേടിയ ഗംഭീര വിജയം ഇവര്‍ മറക്കരുത്. കര്‍ണാടകയിലെയും ഗുരുദാസ്പൂര്‍, അജ്മീര്‍ തുടങ്ങിയ ലോക്‌സഭാമണ്ഡലങ്ങളിലെയും യു.പി.എ സഖ്യത്തിന്റെ വിജയങ്ങളും എല്ലാവര്‍ക്കും പാഠമാകണം. കര്‍ണാടകത്തില്‍ 2017 മേയിലെ നിയമസഭാതെരഞ്ഞെടുപ്പിന്‌ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതിരുന്നതിനെതുടര്‍ന്ന് മുഖ്യമന്ത്രി യെദിയൂരപ്പക്ക് രാജിവെച്ചുപോകേണ്ടിവന്നുവെന്നത് കാണിക്കുന്നത്, കോണ്‍ഗ്രസ് എന്തുവിട്ടുവീഴ്ചക്കും തയ്യാറാണ് എന്നതാണ്. തങ്ങളേക്കാള്‍ എം.എല്‍.എമാര്‍ കുറവായിരുന്നിട്ടും ജനതാദളിന്റെ (എസ്) കുമാരസ്വാമിയെയാണ് അവിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്. ഈ വിശാലചിന്താഗതിയാവണം പ്രതിപക്ഷത്തെ മുഴുവന്‍ കക്ഷികളെയും നയിക്കേണ്ടത്. തെരഞ്ഞെടുപ്പിനുശേഷം സഖ്യമാകാമെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയില്‍ പ്രകടമാകുന്നത് തങ്ങളുടെ കയ്യിലുള്ളവ ഇനിയും നഷ്ടപ്പെടരുതെന്ന തോന്നലാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ ചെയ്ത വോട്ടിന്റെ വെറും 33 ശതമാനംമാത്രം കൊണ്ടാണ് അവര്‍പോലും പ്രതീക്ഷിക്കാതെ ബി.ജെ.പി 282 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയതെന്ന കാര്യം വിസ്മരിക്കപ്പെടരുത്.
പുതിയ ഭീഷണി തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു മോദിയും കൂട്ടരുമെന്ന ്‌തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം ഗുജറാത്തില്‍ വൈദ്യുതി കുടിശിക ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തള്ളിയത്. അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം മധ്യപ്രദേശിലും രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാട്ടിയ ആര്‍ജവമാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നതെന്ന ്‌വ്യക്തം. കാര്‍ഷികടങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി ചൊവ്വാഴ്ച നടത്തിയ പരാമര്‍ശം അദ്ദേഹം പ്രധാനമന്ത്രിപദത്തിലേക്ക് കൂടുതല്‍ കൂടുതല്‍ യോഗ്യനാകുന്നുവെന്നതിന്റെ നിദര്‍ശനമാണ്. ഈ ആവേശത്തിനും ജനേച്ഛക്കും പരമാവധി പിന്തുണ ഉറപ്പാക്കുകയാണ് യഥാര്‍ത്ഥ മതേര വിശ്വാസികളുടെ ഇന്നിന്റെ അടിയന്തിരകടമ. അല്ലാതിരുന്നാല്‍ കുടംകമഴ്്ത്തി വെള്ളമൊഴിച്ച ഫലമാകും 2019ലും; ഇന്ത്യ എന്ന മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ അന്ത്യവും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending