Connect with us

Video Stories

ആ കാരുണ്യ വഴിയും അടഞ്ഞു

Published

on


രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മാറിയിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ടിന് കഴിഞ്ഞ ദിവസത്തോടെ സര്‍ക്കാര്‍ പൂട്ടിട്ടിരിക്കുകയാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണകാലത്ത് ധനമന്ത്രിയായിരുന്ന കെ.എം മാണി കൊണ്ടു വന്ന പദ്ധതിയായിരുന്നു ഇത്. കാരുണ്യ എന്ന പേരില്‍ ലോട്ടറി ആരംഭിക്കുകയും അതിന്റെ വരുമാനം പാവപ്പെട്ടവരുടെ ചികിത്സക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു പദ്ധതി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരണക്കിടക്കയില്‍ വെച്ച് പോലും ഈ പദ്ധതി അവസാനിപ്പിക്കരുതെന്ന് കെ.എം മാണി സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിഹാസ തുല്യമായ പൊതുജീവിതത്തില്‍ തനിക്കേറ്റവും സംതൃപ്തി നല്‍കിയ പദ്ധതിയെന്ന് പലവട്ടം അദ്ദേഹം ആവര്‍ത്തിച്ച പദ്ധതിയെയാണ് അദ്ദേഹത്തോടൊപ്പം സര്‍ക്കാര്‍ ഓര്‍മയിലാക്കിയിരിക്കുന്നത്. സംസ്ഥാന ഭാഗ്യക്കുറിയുടെ പോലും പ്രതിച്ഛായ വര്‍ധിപ്പിച്ച പദ്ധതിയില്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ നിരവധി നിരാലംബരായ രോഗികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ചികിത്സാ സഹായം ലഭ്യമായിരുന്നു. ചികിത്സാ ആനുകൂല്യങ്ങള്‍ മുഴുവന്‍ ഇനി മുതല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ മാത്രം മതി എന്ന തീരുമാനത്തിന്റെ ഭാഗമായാണ് കാരുണ്യക്ക് പൂട്ടു വീഴുന്നത്. ഇതോടെ പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത് ഇന്നലത്തോടെ അവസാനിപ്പിച്ചിരിക്കുകയാണ്.
കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കപ്പെടുന്നത്. ബി.പി.എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും വാര്‍ഷിക വരുമാനം മൂന്നു ലക്ഷം വരെയുള്ള എ.പി.എല്ലുകാര്‍ക്കുമായിരുന്നു ഇതിന്റെ ആനുകൂല്യം. സര്‍ക്കാരിനു ഒരു ബാധ്യതയും വരാതെ ലോട്ടറിയില്‍ നിന്നുള്ള ലാഭം മാത്രമായിരുന്നു ഇതിനു വേണ്ടി ഉപയോഗിച്ചിരുന്നത്. ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങളിലെ ലാളിത്യമായിരുന്നു ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് ജില്ലാതല സമിതിയുടെ ശുപാര്‍ശ പ്രകാരം ഫണ്ട് രേഖപ്പെടുത്തി തിരുവനന്തപുരത്തെ കാര്യണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തേക്കയച്ചാല്‍ തുക ബന്ധപ്പെട്ട ആശുപത്രിയുടെ എക്കൗണ്ടിലേക്കെത്തുന്ന അത്രയും സുധാര്യവും ലളിതവുമായിരുന്നു കാരുണ്യയുടെ കാരുണ്യം ജനങ്ങള്‍ അനുഭവിച്ചുപോന്നത്.
എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി എന്ന ഒറ്റ കാരണത്താല്‍ ആയിരങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവന്നപദ്ധതിയോട് ചിറ്റമ്മനയമായിരുന്നു തുടക്കത്തില്‍ തന്നെ സ്വീകരിച്ചുപോന്നത്. വളരെ സുഗമമായ രീതിയില്‍ കാര്യങ്ങള്‍ നടന്നു പോന്ന സാഹചര്യം അവസാന ഘട്ടമായപ്പോഴേക്കും അട്ടിമറിക്കപ്പെടുകയുണ്ടായി. പദ്ധതി പ്രകാരം ചികിത്സാ ചെലവ് മുന്‍കൂറായി ലഭിച്ചിരുന്ന സാഹചര്യങ്ങളൊക്കെ മാറി ഒടുവില്‍ ചികിത്സ കഴിഞ്ഞ് മാസങ്ങളായിട്ടും തുക ലഭിക്കാതിരിക്കുകയും ആശുപത്രികള്‍ പോലും ചികിത്സ ഏറ്റെടുക്കാത്ത സാഹചര്യം വരെ സംജാതമാവുകയും ചെയ്യുകയുണ്ടായി. കാര്യങ്ങള്‍ തകിടം മറിഞ്ഞപ്പോള്‍ പാവപ്പെട്ട പലരോഗികളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടനുഭവിച്ചതിന്റെ ഫലമായാണ് മാണി സര്‍ക്കാര്‍ പിണറായി സര്‍ക്കാറിനോട് അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ഒരു തരത്തിലുള്ള ദയാദാക്ഷിണ്യവും കൂടാതെ പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമായി കാരുണ്യയെ മാറ്റുന്നതോടെ ആ പദ്ധതിയുടെ എല്ലാ സവിശേഷതകളും ഇല്ലാതാക്കപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിക്ക് 24 മണിക്കൂറിനകം രണ്ടു ലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിച്ചിരുന്ന അവസ്ഥ ഇനി സ്വപനം മാത്രമായി അവശേഷിക്കാന്‍ പോവുകയാണ്. മാത്രവുമല്ല ലൈഫ് ഭവന പദ്ധതി വഴി ഭവന സംബന്ധമായ മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും പെരുവഴിയിലായതു പോലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലും സംഭവിക്കാന്‍ പോവുകയാണ്. മാരക രോഗത്തിനടിമപ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന ലഭ്യമാക്കി അവരുടെ ചികിത്സ വേഗത്തിലാക്കപ്പെടുന്ന അവസ്ഥ ഇല്ലാതാക്കപ്പെടും.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനായി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്ത് കൊടുക്കുക എന്നതായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ജില്ലകള്‍ തോറുമുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ ഉള്‍പ്പെടെയുള്ളവ രൂപം കൊണ്ടത്. സര്‍ക്കാറിനു കീഴിലുള്ള എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് നൂറുക്കണക്കിന് ഫയലുകളില്‍ കുടുങ്ങിക്കിടന്ന ആയിരക്കണക്കായ ജീവിതങ്ങളെയാണ് അത് വഴി മോചിപ്പിച്ചെടുത്തത്. 24 മണിക്കൂറും പ്രവര്‍ത്തന ക്ഷമമായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസുള്‍പ്പെടെയുള്ള സംവിധാനങ്ങളും ഈ ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് അതിന്റെ നേര്‍ വിപരീതങ്ങളാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. ഓരോ ഫയലുകളിലുമുള്ളത് ഓരോ ജീവിതങ്ങളാണെന്ന് മുഖ്യമന്ത്രി നാഴികക്ക് നാല്‍പ്പത് വട്ടം വിളിച്ചു പറയുന്നുണ്ടെങ്കിലും ആ ജീവിതങ്ങളെല്ലാം ചുവപ്പു നാടകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ ഊരാക്കുടുക്കില്‍ നിന്ന് ഇനിയൊരു മോചനമില്ലെന്ന തിരിച്ചറിവില്‍ നിന്ന് ജീവിതം പോലും അവനാനിപ്പിക്കേണ്ട സാഹചര്യമാണ് നിലവില്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. യു.ഡി.എഫ് നടപ്പാക്കി എന്നതിന്റെ പേരില്‍ മാത്രം ജനോപകാരപ്രദമായ പല പദ്ധതികളും ഈ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. പക്ഷെ അതുവഴി സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത് പാവപ്പെട്ട ജനങ്ങളെയാണ് എന്നതാണ് വാസ്തവം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending