Connect with us

Video Stories

രഘുറാം രാജന്‍ പറഞ്ഞ സത്യം

Published

on

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താഴോട്ട് കുതിക്കുകയാണെന്ന നഗ്നസത്യം ഒരു സാമ്പത്തിക വിദഗ്ധന്റെയും സഹായമില്ലാതെതന്നെ ഏതൊരു ഇന്ത്യക്കാരനും ഹൃദയത്തില്‍തൊട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പതിനഞ്ച് വര്‍ഷത്തോളം പിറകോട്ടുകൊണ്ടുപോയെന്നാണ് കണക്കുകള്‍വെച്ച് വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷംകൂടി ഇതേ ഭരണാധികാരികള്‍ തുടര്‍ന്നാല്‍ അമ്പത് വര്‍ഷത്തേക്കാകും രാജ്യം പിന്തിരിഞ്ഞുപോകുകയെന്ന് അവര്‍ പറയുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തുമാത്രമല്ല, സാമ്പത്തിക രംഗത്തും മോദി സര്‍ക്കാര്‍ വന്‍ പരാജയമാണെന്നതിന് തെളിവാണ് നടപ്പുഭരണം. നോട്ടു നിരോധനം മുതല്‍ ചരക്കുസേവന നികുതിയും ബാങ്കിങ് രംഗത്തെ തട്ടിപ്പുകളും സമ്പന്നര്‍ക്കുവേണ്ടി കോടികള്‍ എഴുതിത്തള്ളലും പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വിലക്കുതിപ്പുമൊക്കെ വ്യക്തമാക്കുന്നത് രാജ്യം ഇനി പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ കഠിനപ്രയത്‌നം വേണ്ടിവരുമെന്നാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ഇടത്തരക്കാര്‍, പാവപ്പെട്ടവര്‍ എന്നുവേണ്ട സമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളും തീ തിന്നുകയാണ്. സാമ്പത്തിക ശാസ്ത്രജ്ഞരിലൊരാളായ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാംഗോവിന്ദ് രാജനും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങും കഴിഞ്ഞദിവസം നടത്തിയ വ്യത്യസ്ത പ്രസ്താവനകള്‍ പരിശോധിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നതിന ്‌സഹായമാകും.
കേന്ദ്ര ധനമന്ത്രാലയം തന്നോട് നോട്ടുനിരോധനത്തെക്കുറിച്ച് ആരാഞ്ഞിരുന്നെന്നും എന്നാല്‍ അത് സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമാകില്ലെന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും ന്യൂഡല്‍ഹി ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ രഘുരാം രാജന്‍ വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചുവെന്നും റിസര്‍വ്ബാങ്ക് പോലുള്ള ഉന്നത ധനകാര്യസ്ഥാപനങ്ങളെയും ഭരണഘടനാപദവികളെയും ഇകഴ്ത്തുകയും പിടിച്ചടക്കുകയും ചെയ്യുന്നത് നല്ലപ്രവണത അല്ലെന്നും പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ അഭിമുഖത്തില്‍ രഘുറാം രാജന്‍ പറയുകയുണ്ടായി. ജി.എസ്.ടി നടപ്പാക്കിയ രീതിയിലും തനിക്ക് വിയോജിപ്പാണുള്ളതെന്നും രാജന്‍ തുറന്നുപറഞ്ഞു. വായ്പയെടുത്ത് തിരിച്ചടക്കാത്ത എല്ലാവരെയും കുറ്റവാളികളായി കാണരുതെന്നും കുടിശിക വരുത്തിയവരില്‍ അതിന് കഴിയാത്തവരുണ്ടാകാമെന്നും എന്നാല്‍ മന: പൂര്‍വം ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് കോടികള്‍ തിരിച്ചടക്കാത്തവരെ തട്ടിപ്പുകാരായി കണ്ട് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നേരിട്ട് ദൂരദര്‍ശനിലൂടെ നോട്ടുനിരോധനം പ്രഖ്യാപിക്കുമ്പോള്‍ അതിന് ഒരുമാസം മുമ്പുവരെ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തിരുന്നയാള്‍ അതിന് സമ്മതിച്ചിരുന്നില്ല എന്നാണ് രഘുരാം രാജന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. പദ്ധതിയെ പിന്തുണക്കാത്തതിനാണ് രാജന് തല്‍സ്ഥാനം നഷ്ടപ്പെട്ടതെന്ന് നേരത്തെതന്നെ വ്യക്തമായതാണ്. പകരം ഗവര്‍ണറാക്കിയ മോദിയുടെ വിശ്വസ്ഥന്‍ ഉര്‍ജിത് പട്ടേലും ഒരുവര്‍ഷം ബാക്കിയിരിക്കെ കഴിഞ്ഞയാഴ്ച സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് രാജിവെച്ചുപോയിരിക്കയാണ്. മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവും ജോലി ഉപേക്ഷിച്ചുപോയി.
വര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ്പറഞ്ഞിട്ട് പത്തു ലക്ഷത്തോളം പേരാണ് വ്യവസായ മേഖലയില്‍ മാത്രം തൊഴില്‍ രഹിതരായത്. കര്‍ഷക ആത്മഹത്യ നാലു വര്‍ഷത്തിനിടെ ലക്ഷത്തിനടുത്തെത്തി. തൊഴില്‍ സുരക്ഷ പഴങ്കഥയായി. ഇറക്കുമതി കുത്തനെകൂട്ടി കയറ്റുമതി കൂപ്പുകുത്തി. റബര്‍ പോലുള്ള കേരളത്തിന്റെ വിദേശനാണ്യവിളകള്‍ക്ക് ചരിത്രത്തിലില്ലാത്ത വിധം വിലയിടിഞ്ഞു. വന്‍ വ്യവസായികളുടെ താല്‍പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്. 2016ല്‍ ലോകം സാമ്പത്തികമായി മുന്നേറിയപ്പോഴാണ് നോട്ടു നിരോധനവും അതിനുപുറകെയായി ജി.എസ്.ടിയും ജനങ്ങളുടെ തലയിലേക്ക് അടിച്ചിറക്കിയത്. മൊത്ത ആഭ്യന്തര ഉത്പാദനവളര്‍ച്ച രണ്ട് ശതമാനം ഇടിയുമെന്ന് ഡോ. മന്‍മോഹന്‍സിങ് നോട്ടുനിരോധന കാലത്ത് പറഞ്ഞത് അച്ചട്ടായി. ജി.ഡി.പി നിരക്ക് 7.6 ശതമാനത്തില്‍നിന്ന് 5.7 ലേക്ക് താഴ്ന്നു. തൊട്ടടുത്ത ചൈനയുടെ വളര്‍ച്ച പത്തു ശതമാനം കടന്നിരിക്കുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ 9 ശതമാനം ജി.ഡി.പി വളര്‍ച്ച നേടിയില്ലെങ്കില്‍ തൊഴില്‍രംഗം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് നീതിആയോഗ് പറയുന്നു. പൊതുമേഖലാസ്ഥാപനങ്ങള്‍ ഓരോന്നും ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നവീകരിക്കുകയും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യേണ്ട സ്ഥാനത്ത് അവയോരോന്നും വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ് മോദിസര്‍ക്കാര്‍.
പൊതുതെരഞ്ഞെടുപ്പിന് കഷ്ടിച്ച് നാലുമാസം മാത്രം ബാക്കിയിരിക്കെ മോദി ലക്ഷ്യമിട്ട അച്ചേദിന്‍ (നല്ല നാളുകള്‍) ദിവാസ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. കര്‍ഷകന്‍ സൂക്ഷിക്കുന്ന വിത്തുപോലെയുള്ള റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ ഇതുവരെയും ഒരൊറ്റ സര്‍ക്കാരും കൈകടത്താന്‍ ശ്രമിക്കാതിരുന്നിട്ടും മോദി സര്‍ക്കാര്‍ അതിന് തുനിഞ്ഞത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിന്റെ സൂചനയാണ്. 3.6 ലക്ഷം കോടി രൂപയാണ് കേന്ദ്രം റിസര്‍വ് ബാങ്കില്‍നിന്ന് ഒറ്റയടിക്ക് ആവശ്യപ്പെട്ടത്. അത് സമ്മതിക്കാത്തതിന് ബാങ്കിനെതിരെ ഭരണക്കാര്‍ പരസ്യമായി രംഗത്തുവന്നു. ഈ തുക എടുത്തുനല്‍കിയാല്‍ 2008ലെ ലോക സാമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യ പിടിച്ചുനിന്നതുപോലെ ഇനിയൊരു നിര്‍ണായക സമയത്ത് രാജ്യത്തിന് കഴിഞ്ഞെന്നുവരില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് റിസര്‍വ ്ബാങ്ക് പുറത്തിറക്കിയ കണക്കുപ്രകാരം 15.4 ലക്ഷം കോടിയുടെ നിരോധിത നോട്ടില്‍ 99.3 ശതമാനവും തിരിച്ചെത്തി. പതിനായിരം കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് തിരിച്ചുകിട്ടാനുള്ളത്. പഴകിയതും കീറിയതും കള്ളപ്പണക്കാര്‍ ഉപേക്ഷിച്ചതുമായ നോട്ടുകള്‍ തന്നെ ഇത്രവരുമെന്നിരിക്കെ കൊട്ടിഘോഷിച്ച പദ്ധതി അമ്പേ പൊളിഞ്ഞു. രാജ്യത്തെ കര്‍ഷകരില്‍ മഹാഭൂരിപക്ഷവും കടക്കെണിയിലും പട്ടിണിയിലുമാണ്. അവരുടെ വിളകള്‍ക്ക് നയാപൈസയുടെ പോലും വിലയില്ലാതെ വലിച്ചെറിയുന്നു. എങ്ങനെയെങ്കിലും അവരുടെ പ്രയാസങ്ങള്‍ തീര്‍ക്കേണ്ടതിന് പകരം വന്‍കിട വ്യവസായികള്‍ക്ക് പരമാവധി സഹായം ചെയ്യുകയാണ് മോദി. മാര്‍ച്ച് 31ലെ കണക്കുപ്രകാരം രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 10.25 ലക്ഷം കോടിയാണ്. ആയിരക്കണക്കിന് കോടി രൂപ ബാങ്കുകളില്‍നിന്ന ്കടമായി വാങ്ങി തട്ടിപ്പ് നടത്തിയവര്‍ അന്യനാട്ടിലേക്ക് എളുപ്പം രക്ഷപ്പെടുന്ന അവസ്ഥയുണ്ടായി. വിജയ് മല്യയെപോലുള്ളവര്‍ക്ക് അതിന് ഒത്താശചെയ്ത് കൊടുത്തത് ധനമന്ത്രിയാണെന്ന് മല്യതന്നെ തുറന്നുപറഞ്ഞു. പകരം 2.11 ലക്ഷം കോടി രൂപ ബാങ്ക് കര്‍സോഷ്യത്തിന് ഖജനാവില്‍നിന്ന് എടുത്തുകൊടുത്തത് പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍നിന്നായിരുന്നു. ഇതിനെല്ലാം മറുപടിപറയേണ്ട പ്രധാനമന്ത്രി നാളിതുവരെ പൊതുസമ്മേളന വേദികളില്‍ സുരക്ഷാകൂട്ടിലൂടെ വന്നുപോകുന്നുവെന്നല്ലാതെ മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിച്ചിട്ടില്ല. ഒരുപക്ഷേ ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകളുടെ ഫലംവെച്ച് ഭരണത്തുടര്‍ച്ച സാധ്യതയില്ലെന്ന് മോദി തിരിച്ചറിയുന്നുണ്ടാകാം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending