crime
കെവൈസി തട്ടിപ്പ്; ജാഗ്രത പാലിക്കാൻ നിര്‍ദേശിച്ച് ആര്‍ബിഐ
തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കള്‍ക്ക് ആദ്യം ഫോണ്‍ കോളിലൂടെയോ എസ്‌എംഎസ് വഴിയോ ഇമെയില്‍ വഴിയോ സന്ദേശം അയക്കും

ന്യൂഡൽഹി: കെവൈസി അപ്‌ഡേറ്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവില്‍ നിരവധി ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയായതായി ആർബിഐ പറഞ്ഞു.
ഇത്തരത്തില്‍ നിരവധി പരാതികള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നഷ്ടം ഒഴിവാക്കാനും തട്ടിപ്പുകളില്‍ നിന്ന് സ്വയം പരിരക്ഷ നേടാനും ജാഗ്രത പുലർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു.
തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കള്‍ക്ക് ആദ്യം ഫോണ്‍ കോളിലൂടെയോ എസ്‌എംഎസ് വഴിയോ ഇമെയില്‍ വഴിയോ സന്ദേശം അയക്കും. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ നേടിയെടുത്ത് അവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഇതുകൂടാതെ, അവരുടെ അക്കൗണ്ടിൻന്റെ ലോഗിൻ വിശദാംശങ്ങള്‍ ചോദിക്കുന്നു അല്ലെങ്കില്‍ ലിങ്ക് അയച്ച് അവരുടെ മൊബൈല്‍ ഫോണില്‍ വ്യാജ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുന്നു.
അത്തരം സന്ദേശങ്ങളില്‍, ഉപഭോക്താവ് അനുസരിച്ചില്ലെങ്കില്‍, അനാവശ്യ തിടുക്കം കാണിക്കാൻ ശ്രമിക്കുകയോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഉപഭോക്താവിന്മേല്‍ സമ്മർദ്ദം ചെലുത്തുന്നു. ഉപഭോക്താക്കള്‍ അവരുടെ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങളോ ലോഗിൻ വിശദാംശങ്ങളോ പങ്കിടുമ്പോള്‍, തട്ടിപ്പുകാരന് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കുകയും തുടർന്ന് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.
സാമ്പത്തിക സൈബർ തട്ടിപ്പ് കേസുകളില്‍, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (www.cybercrime.gov.in) അല്ലെങ്കില്‍ 1930 എന്ന സൈബർ ക്രൈം ഹെല്‍പ്പ് ലൈൻ ഡയല്‍ ചെയ്തുകൊണ്ട് ഉടൻ പരാതി നല്‍കണമെന്ന് ആർബിഐ നിർദേശിച്ചു. എന്തുചെയ്യണം, എന്തുചെയ്യരുത് എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും ആർബിഐ നല്‍കിയിട്ടുണ്ട്.
എന്തു ചെയ്യണം?
KYC അപ്‌ഡേറ്റിനായി അഭ്യർത്ഥിക്കുമ്പോള്‍, ആദ്യം നിങ്ങളുടെ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ നേരിട്ട് ബന്ധപ്പെടുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക.
ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും ഉറവിടങ്ങളിലൂടെയും മാത്രം ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കോണ്‍ടാക്റ്റ് നമ്ബറുകളോ കസ്റ്റമർ കെയർ ഫോണ്‍ നമ്പറുകളോ നേടുക.
സൈബർ തട്ടിപ്പ് ഉണ്ടായാല്‍ ഉടൻ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ അറിയിക്കുക.
എന്തു ചെയ്യാൻ പാടില്ല?
ബാങ്ക് അക്കൗണ്ട് ലോഗിൻ വിശദാംശങ്ങള്‍, കാർഡ് വിവരങ്ങള്‍, പിൻ, പാസ്‌വേഡ്, ഒടിപി എന്നിവ ആരുമായും പങ്കിടരുത്.
KYC ഡോക്യുമെൻറിന്റെ പകർപ്പ് അജ്ഞാതരായ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ പങ്കിടരുത്.
സ്ഥിരീകരിക്കാത്ത അനധികൃത വെബ്‌സൈറ്റുകളിലൂടെയോ ആപ്ലിക്കേഷനുകളിലൂടെയോ സെൻസിറ്റീവ് ഡാറ്റ വിവരങ്ങളൊന്നും പങ്കിടരുത്.
മൊബൈലിലോ ഇമെയിലിലോ ലഭിക്കുന്ന സംശയാസ്പദമായതോ സ്ഥിരീകരിക്കാത്തതോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
kerala3 days ago
മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു
-
india3 days ago
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്