Connect with us

Video Stories

സങ്കീര്‍ണമാകുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍

Published

on

പി.പി മുഹമ്മദ്

വിദ്യാഭ്യാസ മേഖലയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. 300 ദിവസമാകാറായിട്ടും നൂറുകൂട്ടം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു. മദ്യ നയ രൂപീകരണത്തിന് തിടുക്കം കാട്ടിയ ഭരണാധികാരികള്‍ വിദ്യാഭ്യാസ നയപ്രഖ്യാപനത്തിനായി പ്രാഥമിക ചര്‍ച്ച പോലും നടത്തിയിട്ടില്ല. പ്രീപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസവും യൂണിവേഴ്‌സിറ്റികളും സംരക്ഷിക്കാനും ആധുനികവത്കരിക്കാനും പുതിയ പദ്ധതികള്‍ കൊണ്ട് വരാനും കഴിഞ്ഞിട്ടില്ലെന്നത് വിചിത്രമാണ്.
മന്ത്രിമാര്‍ സ്‌കുളിലെത്തി ക്ലാസെടുക്കുമെന്നും സ്‌കൂള്‍ കോമ്പൗണ്ടില്‍ മനുഷ്യ ചങ്ങല കെട്ടുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ വലിയ തീരുമാനമായിരുന്നു. ഓണ പരീക്ഷക്കിടയിലാണ് മന്ത്രിമാര്‍ സ്‌കൂളില്‍ വന്ന് ക്ലാസെടുക്കുമെന്ന് പ്രഖ്യാപിച്ചത്. പാഠപുസ്തകം കാണാതെ പാഠം പഠിച്ച കുട്ടികള്‍ പരീക്ഷ എഴുതുന്നത് എങ്ങിനെയെന്ന് നേരിട്ട് കാണാനും എല്ലാം ശരിയാക്കാനാവും ഈ വരവ് എന്ന് നാട്ടുകാര്‍ പരിഹസിച്ചു. ശക്തമായ നിലപാടെടുത്ത് കെ.എസ്.ടി.യു ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ അരുതെന്ന് പറഞ്ഞതോടെ ബന്ധപ്പെട്ടവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്കായുള്ള ഒരുക്കവും മറ്റ് ക്ലാസുകളിലെ പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതിനിടയില്‍ പുതിയ പ്രഖ്യാപനം; സ്‌കൂളുകളില്‍ മനുഷ്യചങ്ങല കെട്ടാന്‍. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനാണത്രെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ചങ്ങല കെട്ടുന്നത്. എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ക്കും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് പോലും വിഷയമെന്തെന്ന് അറിവായിട്ടില്ല. മന്ത്രിക്ക് ആശയം തോന്നിയത്രെ, കേള്‍ക്കക്കേണ്ട താമസം സ്തുതിപാടകര്‍ക്കത് പിന്നെ തടത്തിയെ പറ്റൂ എന്നായി. ധൃതി പിടിച്ച് നടത്തേണ്ട പരിപാടിയാണോ ചങ്ങല. ജനകീയ പങ്കാളിത്തം ഉണ്ടായാലല്ലെ ചങ്ങലയും യഞ്ജവും വിജയിക്കൂ. വിവാദമായതോടെ ചങ്ങല യഞ്ജമാക്കി.
കെ.എസ്.ടി.യു അടക്കമുള്ള അധ്യാപക സംഘടനാ നേതാക്കള്‍ കാര്യം തിരക്കി മന്ത്രിയെ കണ്ടു. ചങ്ങലക്കിടാനോ ചങ്ങലകെട്ടാനോ അല്ല ചങ്ങലകള്‍ പൊട്ടിച്ച് സ്വതന്ത്രരാവാനാണ് പഠിക്കേണ്ടത്, പഠിപ്പിക്കേണ്ടത്. ചുരുക്കത്തില്‍ ചങ്ങല യജ്ഞമാക്കി, ക്ലാസെടുക്കല്‍ ആരോഗ്യ ബോധവത്കരണമാക്കി.
വിദ്യാഭ്യാസ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ആറാം പ്രവൃത്തി ദിവസം നടത്തിയ അധ്യാപക ക്ലസ്റ്റര്‍ പരിശീലനം സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തില്‍ ബഹിഷ്‌കരണമുണ്ടായി. സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ചത്. മുവ്വായിരത്തോളം അധ്യാപര്‍ക്ക് ശമ്പളവും സ്ഥിര തസ്തികയും നിഷേധിച്ചു. പുനര്‍വിന്യാസം, അധ്യാപകരുടെ തസ്തിക നിര്‍ണ്ണയം നടത്തി നിയമനാംഗീകാരം നല്‍കിയിട്ടില്ല. ഒന്നു മുതല്‍ എട്ടു വരെ ക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം വിതരണം ചെയ്തിട്ടില്ല. അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചിട്ടില്ല. ഏകാധ്യാപക സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് വേതനമില്ല. ഹയര്‍സെക്കന്ററി മേഖലയില്‍ പുതുതായി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മൂന്ന് വര്‍ഷമായി വേതനമില്ല, തസ്തികയില്ല,നിയമനമില്ല, നിയമനാംഗീകാരമില്ല. വിദ്യാഭ്യാസ മേഖലയില്‍ അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പെടുത്തിയതിനാല്‍ നിയമിച്ചവര്‍ക്ക് വേതനമോ പുതുതായി തസ്തികയും നിയമനാംഗീകാരമോ നല്‍കുന്നില്ല. ജില്ലകള്‍ തോറും പി.എസ്.സി തയ്യാറാക്കിയ വിവിധ ഭാഷാ വിഷയങ്ങളുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാനായുള്ള നടപടിയില്ല.
പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെ ആവശ്യത്തിന് പാഠപുസ്തകമുണ്ടായിരുന്നില്ല, തസ്തിക നിര്‍ണ്ണയമില്ല. ഭാഷാധ്യാപകരുടെ പ്രധാനാധ്യാപക ഉദ്യോഗകക്കയറ്റം തടഞ്ഞു. ഹിന്ദി, ഉറുദു, അറബി അധ്യാപക പരിശീലനം ബി.എഡിന് തുല്യത വരുത്തിയ ഉത്തരവ് പിന്‍വലിച്ചു. ഹയര്‍സെക്കന്ററി ഭാഷാ പഠനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കുന്നതിടയില്‍ മുന്നൊരുക്കമില്ലാതെ പ്രഹസനമായ ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നു.
വിദ്യാഭ്യാസ കച്ചവടക്കാരുടെ പക്ഷം ചേര്‍ന്ന സ്വാശ്രയ പ്രവേശനവും ഫീസ് ഘടനയുമാണ്. സ്‌കോളര്‍ഷിപ്പ് റജിസ്‌ട്രേഷന്‍ അവ്യക്തത തീര്‍പ്പാക്കുന്നതില്‍ കാലവിളംബമുണ്ടായി. വിവിധ ജില്ലകളില്‍ ആവശ്യത്തിന് ഓഫീസര്‍മാരില്ലാത്തതിനാല്‍ ജില്ലക്കകത്തും പുറത്തേക്കുമുള്ള സ്ഥലം മാറ്റവും നടക്കുന്നില്ല.
ബ്രോക്കണ്‍ സര്‍വീസ് പെന്‍ഷന് പരിഗണിക്കില്ലെന്ന ഉത്തരവ് പിന്‍വലിക്കുക, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളിലും അടിയന്തിര നടപടികള്‍ ആവശ്യമുണ്ട്.
പവിത്രമായ വിദ്യാലയങ്ങളെ ആയുധ പരിശീലന കേന്ദ്രമാക്കിയത് കേരളക്കര കാണുകയുണ്ടായി. മുന്‍ സര്‍ക്കാര്‍ ചില പാഠപപുസ്തകങ്ങള്‍ രണ്ട് പതിപ്പായി വിതരണം ചെയ്തു. ഇടതുപക്ഷമത് മൂന്നാക്കുമെന്ന് പ്രഖ്യാപിച്ചു. ഓണ പരീക്ഷക്ക് പോലും കുട്ടികള്‍ക്ക് ആവശ്യത്തിന് പാഠപപുസ്തകമില്ലെന്നത് മന്ത്രി അറിഞ്ഞില്ല.
വിദ്യാഭ്യാസ മന്ത്രിമാര്‍ അധികാരമേറ്റ് അധിക നാള്‍ കഴിയുന്നതിന് മുമ്പെ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രശ്‌ന പരിഹാരത്തിനായി സത്വര നടപടി സ്വീകരിക്കാറുണ്ട്. നിരന്തരമാവശ്യപ്പെട്ടിട്ടും മാസം ആറ് കഴിഞ്ഞാണ് മന്ത്രി യോഗം വിളിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് തുടങ്ങിയ ഏരിയ ഇന്‍സെന്റീവ് സ്‌കൂളുകള്‍ 35 എണ്ണമുണ്ട്. എയ്ഡഡ് സ്‌കൂളായതിനാല്‍ മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്കും അവകാശമുണ്ട്. പക്ഷേ വയനാട് ജില്ലയിലെ പനമരം എയ്ഡഡ് എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഉച്ചഭക്ഷണമാണ് വിദ്യാഭ്യാസ അധികാരികള്‍ മുടക്കുന്നത്. കേരള നിയമനിര്‍മ്മാണ സഭയില്‍ അധ്യക്ഷനായ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞ നേതാക്കന്മാര്‍ നയിക്കുന്ന പാര്‍ട്ടിയുടെ അനുയായികളായ വിദ്യാര്‍ത്ഥി സംഘടനക്കാര്‍ സ്ഥാപന മേധാവിയായ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് മാതൃക കാട്ടി. വിദ്യാഭ്യാസ മേഖലയില്‍ ഇതാദ്യ സംഭവം. നടത്തിയത് ഭരണക്കാരും.
പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ഭരണ തലത്തില്‍ തുടങ്ങിയിരിക്കുന്നു. അതിനായുള്ള യോഗങ്ങളും പരിശീലനങ്ങളും ആരംഭിച്ചിരിക്കുന്നു. നിലവിലുള്ളതിന്റെ കുറവുകളും പോരായ്മകളും വിലയിരുത്തി മെച്ചപ്പെടുത്താനായുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കണം. തുടര്‍ന്ന് റിപ്പോര്‍ട്ട് കരിക്കുലം കമ്മിറ്റി ചര്‍ച്ച ചെയ്യണം. ഇതാണ് കീഴ്‌വഴക്കം. ഇതെല്ലാം മാറി. പിന്‍സീറ്റ് നിയന്ത്രണക്കാര്‍ പറയുന്നു, മന്ത്രി ചെയ്യുന്നു. കരിക്കുലം കമ്മിറ്റി പുനസംഘടിപ്പിച്ചത് സ്വന്തക്കാര്‍ക്ക് മാത്രമായിപ്പോയെന്ന വിമര്‍ശനം നിലനില്‍ക്കയാണ്.
അവധാനതയോടെ, നിരന്തര ചര്‍ച്ചയിലൂടെ, വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് കെ.ഇ.ആര്‍ പരിഷ്‌കരിക്കാറുള്ളത്. ഏകപക്ഷീയ പരിഷ്‌കരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതേറെ വിമര്‍ശിക്കപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂള്‍ മാനേജര്‍മാര്‍ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധത്തിലാണ്. സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി തുടരുകയാണ്. ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ തുടരുന്നു.
നാട്ടുകാര്‍ സംഘടിച്ച് സ്‌കൂളുകള്‍ ഹൈടെക് ആക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. 1,000 വിദ്യാലയങ്ങളില്‍ ആധുനികവത്കരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പറയുന്നു. നല്ല ആശയം , പണമെവിടെ നിന്ന്?, ഉത്തരമില്ല. കുട്ടി പൊലീസ്, ജൂനിയര്‍ റെഡ്ക്രാസ്, എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ് തുടങ്ങിയവര്‍ക്കെല്ലാം നല്‍കിയിരുന്ന ഗ്രേസ്മാര്‍ക്ക് ഇനിയുണ്ടാവില്ലെന്ന പ്രഖ്യാപനം പിന്‍വലിക്കേണ്ടി വന്നു. ഹയര്‍സെക്കന്ററിയിലിറക്കിയ പൂക്കള ഉത്തരവ് വിവാദമായി. മനുഷ്യചങ്ങല പിന്നീട് യജ്ഞമായി, മന്ത്രിമാരുടെ ക്ലാസെടുക്കല്‍ ആരോഗ്യ ബോധവത്കരണമെന്നാക്കി.
പാഠപുസ്തകം,യൂണിഫോം, സ്‌കോളര്‍ഷിപ്പ്, അധ്യാപകര്‍ക്ക് ശമ്പളം, കുട്ടികളുടെ പഠനം,ആവശ്യത്തിന് അധ്യാപക നിയമനം, ഭാഷാധ്യാപക പ്രശ്‌നങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയില്ല, തീരുമാനമില്ല. എന്തിനേറെ വിദ്യാഭ്യാസത്തിന് നയവുമില്ല. ഓണപരീക്ഷയോടനുബന്ധിച്ച് പാഠപുസ്തകം ഇല്ലാതെ എവിടെയെന്ന് പത്രക്കാര്‍ അന്വേഷിച്ചപ്പോള്‍ ഞാനറിഞ്ഞില്ലെന്ന് മറുപടി പറയുന്ന വകുപ്പ് മന്ത്രി ഭരിക്കുന്ന നാടാണിത്. എസ്.എസ്.എയുടെ സംസ്ഥാന തലം മുതല്‍ ബി.ആര്‍.സി. ട്രെയിനര്‍മാരെ ഒറ്റയടിക്ക് മാറ്റിയതിനെ തുടര്‍ന്ന് മാസങ്ങളോളം പ്രസ്തുത മേഖല നിശ്ചലമാക്കാനായതും സഹപ്രവര്‍ത്തകനായ പ്രൊഫസറെ അരമണിക്കൂര്‍ പ്രിന്‍സിപ്പലാക്കാന്‍ കഴിഞ്ഞതുമാണ് ആകെയുള്ള ഭരണ നേട്ടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending