Connect with us

Video Stories

ഹാമിദ് അന്‍സാരിയുടെ ഉത്കണ്ഠ

Published

on

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി പദവിയില്‍നിന്ന് മുഹമ്മദ് ഹാമിദ് അന്‍സാരി ഇന്ന് വിടചൊല്ലുമ്പോള്‍ യാദൃച്ഛികമാണെങ്കിലും, ഇന്ത്യയുടെ എഴുപതു സംവല്‍സരത്തെ സ്വാതന്ത്രാനന്തര രാഷ്ട്രീയ-സാമൂഹിക ഭൂമിക ഉത്തരംകിട്ടാത്ത ചില അപ്രിയ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്. പരിണതപ്രജ്ഞനായ വിദ്യാഭ്യാസ ചിന്തകന്‍, കൂശാഗ്രബുദ്ധിയായ വിദേശകാര്യവിദഗ്ധനും നയതന്ത്രജഞനും, ചടുലനായ സഭാനേതാവ്, പതറാത്ത വ്യക്തിത്വം തുടങ്ങിയ നിലകളില്‍ പ്രശോഭിച്ച ഹാമിദ് അന്‍സാരി, ഉപരാഷ്ട്രപതി, രാജ്യസഭാധ്യക്ഷന്‍ എന്നീ നിലകളില്‍ കാഴ്ചവെച്ച തങ്ക മികവാര്‍ന്ന രാഷ്ട്ര സേവനം ആരാലും അഭിനന്ദിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. യു.എ.ഇ, സഊദി അറേബ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നയതന്ത്രപ്രതിനിധിയായി തിളങ്ങിയ എണ്‍പതുകാരനായ ഈ പശ്ചിമബംഗാളുകാരന്‍, ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍, അലിഗഡ് മുസ്‌ലിം സര്‍വകലാശാലാവൈസ്ചാന്‍സലര്‍ എന്നീ പദവികളും വഹിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ മുഖ്താര്‍ അഹമ്മദ് അന്‍സാരിയുടെ പേരക്കുട്ടിയായ ഇദ്ദേഹം മൂന്നു രാഷ്ട്രപതിമാരുടെയും രണ്ടു പ്രധാനമന്ത്രിമാരുടെയും കീഴില്‍ ഉപരാഷ്ട്രപതിയായി പ്രവര്‍ത്തിച്ചു.
നിര്‍ഭാഗ്യവശാല്‍ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ പ്രതീക്ഷയുടെ ശുഭവചനങ്ങള്‍ക്കപ്പുറം ആത്മനൊമ്പരത്തിന്റെ ഏതാനും അശുഭ വചസ്സുകളും ഈ മനീഷിയില്‍നിന്ന് നമുക്ക് കേള്‍ക്കാനിടയായിരിക്കുന്നു. രാജ്യത്തിന്റെ രണ്ടാം പൗരനെന്ന നിലയില്‍ രാഷ്ട്ര സംബന്ധിയായ വിഷയങ്ങള്‍ പൊതുരംഗത്ത് ചര്‍ച്ചക്കും തിരുത്തലുകള്‍ക്കുമായി അവതരിപ്പിക്കേണ്ട ഭരണഘടനാദത്തമായ ഉത്തരവാദിത്തമായേ ഈ പ്രസ്താവനയെ ഏതൊരു രാജ്യസ്‌നേഹിക്കും കാണാനാകൂ. രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ അസ്വസ്ഥതയും സുരക്ഷിതരല്ലെന്നബോധവും കലശലാണെന്നും അവരുടെ ‘അംഗീകാരത്തിന്റെ അന്തരീക്ഷം’ ഭീഷണി നേരിടുകയാണെന്നുമായിരുന്നു രാജ്യസഭാ ടെലിവിഷന്റെ അഭിമുഖത്തിലെ അന്‍സാരിയുടെ അഗ്നിസ്ഫുരിക്കുന്ന വാക്കുകള്‍. പൗരന്മാരെ രാജ്യസ്‌നേഹത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നത് അസ്വാസ്ഥ്യജനകമായ ചിന്തയാണെന്നും ഹാമിദ് അന്‍സാരി ഓര്‍മിപ്പിക്കുകയുണ്ടായി. ഈ ഉത്കണ്ഠ താന്‍ പ്രധാനമന്ത്രിയും മന്ത്രിമാരുമായും പങ്കുവെച്ചിരുന്നതായും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഘര്‍വാപസി തുടങ്ങിയ വിഷയങ്ങളാണ് ഇതിന് ഉപോല്‍ബലകമായി അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍, ഇതിനെതിരെ വിരമിച്ചശേഷം രാഷ്ട്രീയ ജോലി പ്രതീക്ഷിച്ചാണ് ഹാമിദ് അന്‍സാരി മുസ്‌ലിംകള്‍ക്കനുകൂലമായി പറഞ്ഞതെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇന്നലെ പുറത്തുവന്നതാണ് ഇതിലും കൗതുകമായത്. ഹാമിദ് അന്‍സാരിക്ക് അഭിവാദ്യമര്‍പ്പിച്ച പ്രധാനമന്ത്രി നടത്തിയ ‘താങ്കളില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പഠിച്ചു’ വെന്ന പ്രസ്താവനയും സ്വാഭാവികമായി.
2007ലെ യു.പി.എ-ഇടതുസഖ്യത്തിന്റെ കാലത്താണ് അന്‍സാരി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്. ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളെന്ന വിശേഷണം ഹാമിദ് അന്‍സാരിക്ക് സ്വന്തം. 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വലതുപക്ഷ തീവ്രശക്തികള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിച്ചെടക്കുമ്പോള്‍ ജനാധിപത്യത്തിന്റെ തേജസ്സുറ്റ ശ്രീകോവിലായി രാജ്യസഭ നിലകൊള്ളുകയായിരുന്നു. ഭരണകക്ഷിക്കോ അതിന്റെ മുന്നണിക്കോ പിടികൊടുക്കാതെയാണ് ഉപരിസഭ പ്രതിപക്ഷാംഗങ്ങളുടെ സംഖ്യാബലം കൊണ്ട് കരിനിയമങ്ങളെയൊക്കെയും ചെറുത്തു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷം മന്ത്രിമാരായ അരുണ്‍ജെയ്റ്റ്‌ലി, മുക്താര്‍ അബ്ബാസ് നഖ്‌വി പോലുള്ള ഭരണപക്ഷത്തെ ഉന്നതരെ നിലക്കുനിര്‍ത്താനും പ്രതിപക്ഷ ശബ്ദത്തിന് വേണ്ട പരിഗണന ലഭിക്കാനും ഹാമിദ് അന്‍സാരിയുടെ കാലഘട്ടത്തില്‍ കഴിഞ്ഞു. കറകളഞ്ഞ രാജ്യസ്‌നേഹി, തികഞ്ഞ മതേതരവാദി എന്നീ വിശേഷണങ്ങള്‍ കാരണം ഇദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യവും ഭരണത്തലവന്മാരും പ്രത്യേകം ശ്രദ്ധിച്ചു. സ്വാതന്ത്ര്യസമരത്തിലടക്കം പങ്കുകൊണ്ട പൊതുരംഗത്ത് നൂറുവര്‍ഷത്തെ പാരമ്പര്യമുള്ള കുടുംബമാണ് അന്‍സാരിയുടേത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാകല്യതയുടെ ഭാരതീയ പാരമ്പര്യം കനത്ത ഭീഷണി നേരിടുന്നുവെന്ന് പല പ്രഭാഷണങ്ങളിലും ഹാമിദ് അന്‍സാരി രാജ്യത്തോട് ഉണര്‍ത്തി. ഇക്കാര്യത്തില്‍ രണ്ടാഴ്ചമുമ്പ് സ്ഥാനമൊഴിഞ്ഞ പ്രഥമ പൗരന്‍ പ്രണബ്മുഖര്‍ജിയുടെ ചിന്താധാരകള്‍ക്ക് ഒപ്പമായിരുന്നു അന്‍സാരിയും. അതുകൊണ്ടുതന്നെ പ്രഥമ പൗരന്റെ കസേരയിലേക്ക് ആനയിക്കപ്പെടേണ്ട എല്ലാവിധ യോഗ്യതയും ഇദ്ദേഹത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.
ഹിന്ദുത്വത്തെ ദേശീയതയായും അതിദേശീയതയായും വ്യാഖ്യാനിക്കുകയും സ്വയം സൃഷ്ടിച്ചെടുത്ത മതാന്ധകാരിയായ ചിത്രകൂടത്തിനുള്ളില്‍ അതിനെ പ്രതിഷ്ഠിക്കുകയും ബഹുസാംസ്‌കാരികതയുടെ വക്താക്കളെയും പ്രയോക്താക്കളെയും മുഴുവന്‍ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും പലപ്പോഴും വ്യംഗ്യമായും ചിലപ്പോള്‍ പരസ്യമായും കുഴലൂത്ത് നടത്തുന്ന ഭരണക്കാരുടെ മുന്നില്‍ ഒരു ചെറുപുഞ്ചിരിയോടെ കടന്നുചെന്ന സവ്യസാചിയാണ് ഇദ്ദേഹം. രാജ്യത്തെ പതിനഞ്ചു ശതമാനം വരുന്ന മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരായി മുദ്ര കുത്തുന്ന കാലത്ത് അതിനെ മുഖത്തുനോക്കി ചോദ്യം ചെയ്തയാളാണ് ഇന്ന് പടികളിറങ്ങിപ്പോകുന്നത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതാനുഭവങ്ങളും അറിവുകളുമാണെന്നതില്‍ സംശയമില്ല. മുന്‍ പരാമര്‍ശിത സാമൂഹികാന്ധകാരത്തിന്റെ വക്താക്കളായി ഇന്ത്യയുടെ ഒന്നും രണ്ടും പൗരന്മാരുടെ തസ്തികകളില്‍ വിഭജനത്തിന്റെ വക്താക്കള്‍ കയറിയിരിക്കുന്ന കാലത്ത് ഹാമിദ് അന്‍സാരി എന്ന ന്യൂനപക്ഷ സമുദായാംഗം പടിയിറങ്ങിപ്പോകുന്നത് യാദൃച്ഛികമാകാമെങ്കിലും അദ്ദേഹം മുഴക്കിയ ഉന്നതമായ ചിന്തയുടെയും സഹിഷ്ണുതയുടെയും പ്രകമ്പനം രാജ്യനഭസ്സില്‍ കുറച്ചുകാലമെങ്കിലും മുഴങ്ങിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.
ഇതോടെ മതേതരത്വവും ജനാധിപത്യവും ബഹു സാംസ്‌കാരികതയും ഉദ്‌ഘോഷിക്കുന്നൊരു രാജ്യത്തിന്റെ ഉപരാജ സിംഹാസനത്തുനിന്ന് അതിന്റെ മറ്റൊരു പ്രതീകം കൂടിയാണ് പടിയിറങ്ങിപ്പോകുന്നത്. അദ്ദേഹം ഇറങ്ങുന്നത് ചരിത്രത്തിന്റെ മറ്റൊരു നാഴികക്കല്ലിലേക്കാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ കണ്ട പണക്കൊഴുപ്പിന്റെയും അധികാര ദുര്‍മേദസ്സിന്റെയും വിഴുപ്പലക്കലുകള്‍ക്കിടയില്‍ അഹമ്മദ് പട്ടേല്‍ എന്ന മതേതര രാഷ്ട്രീയക്കാരന്‍ ഇതേ രാജ്യസഭയിലേക്ക് കടന്നുവരുന്നുവെന്നതും മറ്റൊരു കാവ്യനീതിയാകാം. ഫാസിസത്തിന്റെ കൂരിരുട്ടിലും ഒരുനേരം എല്ലാംവകഞ്ഞുമാറ്റി വരുന്നൊരു ശുഭപ്രതീക്ഷകളുടെ അര്‍ക്കനെപ്പോലെ. അതുകൊണ്ടാണ് ബാംഗ്ലൂരില്‍ ഉപരാഷ്ട്രപതി പദവിയിലെ തന്റെ അവസാന പ്രഭാഷണത്തില്‍ അന്‍സാരി പ്രസിദ്ധ ചിന്തകന്‍ ജോണ്‍ലോക്കിനെ ഉദ്ധരിച്ചുകൊണ്ട് നമ്മെ ഇങ്ങനെ ഓര്‍മിപ്പിച്ചത്: നിയമം അവസാനിക്കുന്നിടത്ത് അരാജകത്വം ആരംഭിക്കുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending