Connect with us

Video Stories

നെല്‍ കര്‍ഷകരുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണം

Published

on

സ്വതവേ ബലഹീന, പുറമെ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണിപ്പോള്‍ സംസ്ഥാനത്തെ നെല്‍ കര്‍ഷകരുടെ ജീവിതം. കേരളത്തിന്റെ നെല്ലറകളെന്ന് വിളിപ്പേരുള്ള പാലക്കാടും കുട്ടനാടുമടക്കം നെല്‍ കൃഷിയെ തകര്‍ത്തുതരിപ്പണമാക്കിയാണ് കഴിഞ്ഞ രണ്ടാഴ്ചയായി വീശിയടിച്ചശേഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മടങ്ങിപ്പോയത്. ഇതിനിടെ സംസ്ഥാനത്ത് സംഭവിച്ചത് കോടിക്കണക്കിന് രൂപയുടെ വിളനാശമാണ്. വാഴ, തെങ്ങ്, കവുങ്ങ് മുതലായവക്കു പുറമെ കേരളത്തിന്റെ അത്യാവശ്യ ആഹാരമായ നെല്ലിന് സംഭവിച്ച നാശനഷ്ടം ഇനിയും തിട്ടപ്പെടുത്തിപ്പെടുത്തിവരുന്നതേയുള്ളൂ. മൂന്നരക്കോടി മലയാളികളില്‍ പത്തു ശതമാനം പേര്‍ക്കെങ്കിലും അന്നമൂട്ടുന്ന നാമമാത്ര-ചെറുകിട നെല്‍ കര്‍ഷകരെതേടി സര്‍ക്കാരും അതിന്റെ ഭാഗമായ കൃഷിവകുപ്പും കാര്യമായി ഒരുനീക്കവും നടത്തുന്നില്ലെന്നതാണ് നമ്മെയാകെ അലോസരപ്പെടുത്തേണ്ട വസ്തുത.
പാലക്കാട് ജില്ലയില്‍ മാത്രം ഇക്കഴിഞ്ഞ മഴയില്‍ നെല്‍കൃഷിമേഖലയില്‍ നൂറുകോടിയിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച നല്ല മഴ ലഭിച്ചെന്ന് ആശ്വസിക്കുമ്പോള്‍ തന്നെയാണ് കാലംതെറ്റി വന്ന പേമാരി നെല്‍കൃഷി മേഖലയില്‍ വിപത്തുകള്‍ പെയ്തുതീര്‍ത്തത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും കൊയ്‌തെടുത്ത നെല്ല് സംഭരിക്കുന്നതിലും അടിയന്തിരമായ നടപടികളാണ് കേരളം കാത്തിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും കൊയ്ത്തുകാലമാണ് ചിങ്ങം, കന്നി മാസങ്ങള്‍. ആലത്തൂര്‍, കൊല്ലങ്കോട്, ചിറ്റൂര്‍ താലുക്കൂകളിലാണ് കൊയ്ത്ത് നടന്നുവരുന്നത്. ഏതാണ്ട് അമ്പത് ശതമാനം സ്ഥലത്തും കൊയ്ത്ത് നടക്കുമ്പോള്‍ വീശിയടിച്ച കനത്ത മഴയാണ് പാകമായ നെല്‍കൃഷിയെ വെള്ളത്തില്‍ മുക്കിക്കളഞ്ഞത്. മണ്ണാര്‍ക്കാട് താലൂക്കിലും കനത്ത വിളനാശമാണ് സംഭവിച്ചിരിക്കുന്നത്. പാലക്കാട്ട് കുറച്ചുകാലമായി തൊഴിലാളികളുടെ കുറവും കൂലിച്ചെലവിലെ അമിത ഭാരവും മൂലം കര്‍ഷകര്‍ കൊയ്ത്തിനായി യന്ത്രങ്ങളെ ആശ്രയിച്ചുവരികയായിരുന്നു. മഴയില്‍ കതിരണിഞ്ഞ പാടങ്ങള്‍ കൂട്ടത്തോടെ വെള്ളത്തില്‍ നിലംപതിക്കുകയും ചായുകയും ചെയ്തത് കൃഷിയന്ത്രം ഉപയോഗിക്കുന്നതിന് വിഘാതമായിരിക്കയാണ്. പതിനായിരക്കണക്കിന് രൂപ മുതല്‍മുടക്കി മാസങ്ങളുടെ അധ്വാനവും കൂടിച്ചേര്‍ത്ത് ഒരുക്കിയെടുത്ത് പാടങ്ങളുടെ ഈ ദയനീയാവസ്ഥ കര്‍ഷകനെ സംബന്ധിച്ചിടത്തോളം നെഞ്ചിലെ തീയാണ്. പല കര്‍ഷകരും നേരത്തെതന്നെ അമിതചെലവുമൂലം നെല്‍കൃഷിമേഖലയില്‍ നിന്ന് പിന്തിരിഞ്ഞുകഴിഞ്ഞപ്പോള്‍ വരുമാനത്തിന് മറ്റു മാര്‍ഗമില്ലാത്തവരാണ് ശരിക്കും ഉള്ള തുകയും മുടക്കി ഫലം കിട്ടാത്ത അവസ്ഥ നേരിടേണ്ടിവന്നിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ നാല്‍പത്തയ്യായിരത്തോളം നെല്‍കര്‍ഷകരുണ്ടെന്നാണ് കണക്ക്. ഇവരുടെ പകുതിയോളം കൃഷിയും മഴയില്‍ മുങ്ങിക്കഴിഞ്ഞു. ഇനി അവ കൊയ്‌തെടുക്കാന്‍ വലിയ ചെലവാണ് വേണ്ടിവരുന്നത്. ഇതിന് തയ്യാറായാല്‍ വലിയ നഷ്ടമായിരിക്കും അനുഭവിക്കാന്‍ പോകുന്നത്.
നെല്‍ കൃഷിയിലെ ഈ കെടുതിക്കുപുറമെയാണ് നെല്ലുസംഭരണം ഇനിയും ആരംഭിക്കാന്‍ തയ്യാറാകാത്ത കൂനിന്മേല്‍ കുരു. ഒന്നാം വിളയുടെ സംഭരണം കൃഷിവകുപ്പിന്റെ പതിവുരീതിയനുസരിച്ച് ആഴ്ചകള്‍ക്കുമുമ്പുതുടങ്ങേണ്ടതാണ്. എന്നാല്‍ അതിനിയും ആരംഭിച്ചിട്ടില്ലെന്നതോ പോകട്ടെ എന്ന് തുടങ്ങുമെന്നുപോലും അധികൃതര്‍ക്ക് അറിയിക്കാന്‍ കഴിയുന്നില്ല. മുപ്പതിനായിരം ഹെക്ടറിലാണ് നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. 1500 ഹെക്ടര്‍ കൃഷി വെള്ളത്തില്‍ നശിച്ചുവെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.ഇതില്‍ മുപ്പത്തെട്ടായിരം കര്‍ഷകരാണ് പാലക്കാട് ജില്ലയില്‍ കൃഷിവകുപ്പില്‍ പേരു രജിസ്റ്റര്‍ ചെയ്ത് സംഭരണത്തിനായി കാത്തിരിക്കുന്നത്. സ്വകാര്യ മില്ലുടമകള്‍ നെല്ലെടുക്കാന്‍ വിസമ്മതിക്കുന്നതും സര്‍ക്കാര്‍ അനുരഞ്ജനത്തിന് കാലതാമസം വരുത്തുന്നതുമാണ് പ്രശ്‌നം. മില്ലുടമകളുടെ ആവശ്യം പരിഗണിക്കാന്‍ ആവില്ലെന്നാണ് കൃഷിവകുപ്പിന്റെ പക്ഷം. നെല്ല് സംഭരണത്തിന്റെ ചുമതല വഹിക്കുന്ന സപ്ലൈകോ ഇതുവരെയും ജില്ലയില്‍ നിന്ന് ഒരുമണിനെല്ലുപോലും സംഭരിച്ചിട്ടില്ല. സ്വന്തമായി നെല്ലളക്കുമെന്ന സര്‍ക്കാരിന്റെ വീരവാദം മാത്രമേ കര്‍ഷകര്‍ ഇതുവരെയും കേള്‍ക്കുന്നുള്ളൂ. മഴകാരണം ഉണക്കക്കുറവ് കാട്ടി സ്വകാര്യ മില്ലുകാര്‍ തക്കം മുതലാക്കി കര്‍ഷകരുടെ കണ്ണീരിന് വില പറയുന്ന കാഴ്ചയാണിപ്പോഴുള്ളത്. താങ്ങുവില 23.30 രൂപയായിരിക്കെ ഇരുപതു രൂപക്ക് താഴെയായാണ് കിലോക്ക് മില്ലുടമകള്‍ നെല്ലെടുക്കുന്നത്. കടക്കെണിയില്‍ നട്ടം തിരിയുന്ന കര്‍ഷകനാകട്ടെ കിട്ടിയത് മെച്ചമെന്നു കരുതി ഉണക്കാന്‍ സൗകര്യമില്ലാത്ത നെല്ല് വില്‍ക്കുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ 14.70 രൂപ വിഹിതവും കേരള വിഹിതവും ചേര്‍ത്ത് മിക്കവാറും സമയത്തുതന്നെ നെല്ല് സംഭരിക്കുകയും അതിന്റെ പ്രതിഫലം കൊടുത്തുതീര്‍ക്കുകയും ചെയ്തിരുന്നു. ഇക്കൊല്ലം കേന്ദ്ര വിഹിതം 15.50 ആക്കിയെങ്കിലും കേരളം അനങ്ങിയിട്ടില്ല. അല്‍പം തുക വൈകിയതിന് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ ഇപ്പോള്‍ നെല്‍ കര്‍ഷകന്റെ കണ്ണീര്‍ കണ്ട മട്ട് കാട്ടുന്നില്ല.
കഴിഞ്ഞവര്‍ഷം കാലവര്‍ഷം ചതിച്ചതുമൂലം കാല്‍ ശതമാനം, സ്ഥലത്തുമാത്രമാണ് നെല്‍കൃഷി നടന്നത്. രണ്ടാം വിളയുടെ കാര്യം പറയാനുമില്ല. രണ്ടാംവിള നെല്ല് സംഭരിച്ച വകയില്‍ ഇനിയും ഏതാനും കര്‍ഷകര്‍ക്ക് കുടിശ്ശിക തീര്‍ത്തുനല്‍കാനുമിരിക്കുന്നു. ഇന്നലെ കൃഷി വകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍ മുന്‍കയ്യെടുത്ത് പാലക്കാട്ട് നെല്ലു സംഭരണവുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്തെങ്കിലും സംഭരണം എന്നുതുടങ്ങുമെന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല. വരുന്ന ആഴ്ചയെങ്കിലും സംഭരണം തുടങ്ങിയില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയായിരിക്കും ഫലം. മറ്റു സംസ്ഥാനങ്ങളൊക്കെ കര്‍ഷകകടാശ്വാസ -കുടിശിക എഴുതിത്തള്ളല്‍ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ കാശില്ലെന്ന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കര്‍ഷകരെ പരിഹസിക്കുകയാണിപ്പോഴും. ഭാഗ്യവശാല്‍ അങ്ങിങ്ങ് ചില കര്‍ഷക ആത്മഹത്യകളേ ഇപ്പോള്‍ കേള്‍ക്കുന്നുള്ളൂവെങ്കിലും 2013ലെ വരള്‍ച്ചാകാലത്തേതുപോലുള്ള വ്യാപകമായ ദുരന്തവാര്‍ത്തകള്‍ക്ക് നാം കാത്തിരിക്കരുത്. ഇന്നലെ അല്‍പം വെയിലുദിച്ചത് നെല്‍കര്‍ഷകരുടെ മനസ്സില്‍ കുളിരായിട്ടുണ്ടെങ്കിലും ഒരാഴ്ചയെങ്കിലും വേണം നെല്ലുണക്കാന്‍. അതുകഴിഞ്ഞ് ഒക്ടോബര്‍ ഒന്നിനെങ്കിലും സംഭരണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ മില്ലുടമകളും സര്‍ക്കാരും ഒരേസമയം ജാഗ്രത കാണിച്ചേ മതിയാകൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് യഥേഷ്ടം അരി ലഭിക്കുമ്പോള്‍ എന്തിന് കേരളത്തിലെ നെല്ലെടുത്ത് സര്‍ക്കാരിന്റെ ഇംഗിതത്തിന് കാത്തിരിക്കണമെന്ന മില്ലുടമകളുടെ മനോഭാവം തങ്ങള്‍ കഴിക്കുന്ന അന്നത്തെക്കരുതി മാറിയേ തീരൂ. താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending