Connect with us

Video Stories

രാജ്യസ്‌നേഹിയുടെ കുമ്പസാരം

Published

on

രാജ്യദ്രോഹം. ഇപ്പഴെങ്കിലും സംസാരിച്ചില്ലെങ്കില്‍ രാജ്യദ്രോഹമാകുമെന്നാണ്, ലോകത്തെ മുച്ചൂടും ബാധിച്ച സാമ്പത്തിക മാന്ദ്യ കാലത്തു പോലും തലയുയര്‍ത്തി നിന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മന്ദബുദ്ധിത്തരവും കെടുകാര്യസ്ഥതയും കൊണ്ട് മാത്രം തകര്‍ച്ചയിലേക്ക് മുതലക്കൂപ്പ് നടത്തുമ്പോള്‍ തുറന്നുപറയാനുള്ള കാരണമായി മുന്‍ ധന വിദേശകാര്യ വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബി.ജെ.പിനേതാവുമായ യശ്വന്ത് സിന്‍ഹ പറഞ്ഞത്. വിമര്‍ശനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മകന്‍ ജയന്ത് സിന്‍ഹ കൂടി അംഗമായ കേന്ദ്ര മന്ത്രിസഭയാണെന്നത് സിന്‍ഹ പരിഗണിച്ചില്ല. നരേന്ദ്രമോദിയുടെ വരവോടെ അഗണ്യകോടിയില്‍ തള്ളപ്പെട്ട മുതിര്‍ന്ന നേതാക്കളിലൊരാളുടെ കൊതിക്കെറുവല്ല ഇതിന് പിന്നില്‍.
ഇന്നത്തെ സാമ്പത്തിക തകര്‍ച്ചയെ പറ്റി വ്യക്തമായ മുന്നറിയിപ്പ് സമ്പദ് വ്യവസ്ഥയെ അറിയുന്നവരത്രയും നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനകാര്യ മന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിലെല്ലാം രാഷ്ട്ര സേവനം ചെയ്ത ഡോ. മന്‍മോഹന്‍ സിങ് തന്നെ. വിനിമയത്തിന്റെ 86 ശതമാനം വരുന്ന നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചത് രാജ്യത്തോട് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണെന്നും ഇത് സംഘടിതമായ കൊള്ളയാണെന്നും പറഞ്ഞ മന്‍മോഹന്‍ വന്‍ തകര്‍ച്ചയെക്കുറിച്ച്് മുന്നറിയിപ്പ് നല്‍കുകയും ചെയ്തല്ലോ. സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നും മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനും സമാനരീതിയില്‍ പ്രതികരിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണവുമായി ജനം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ യുദ്ധകാലത്തെന്ന പോലെ വരിനില്‍ക്കുകയും പൊലീസുകാരുടെയും മറ്റും അടി വാങ്ങുകയും കുഴഞ്ഞു വീണു മരിക്കുകയും ചെയ്തു. എല്ലാം രാജ്യത്തിന്റെ നന്മക്ക് വേണ്ടിയാണല്ലോ, കള്ളപ്പണം പിടിക്കാനാണല്ലോ, സാമ്പത്തിക രംഗത്തിന് പുതിയ ഊര്‍ജം പകരാനാണല്ലോ അമ്പത് ദിവസം ക്ഷമിക്കൂ എല്ലാം നേരെയായില്ലെങ്കില്‍ എന്നെ തൂക്കിലേറ്റൂ എന്നെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോട് സംസാരിക്കുന്നത് കേട്ട് അനുസരിച്ചു. ആശങ്ക അറിയിച്ചവരെ രാജ്യദ്രോഹികളെന്ന് സംഘ്പരിവാര്‍ വായാടികള്‍ വിളിച്ചുവെങ്കില്‍ ഇപ്പഴിതാ വാജ്‌പേയി മന്ത്രിസഭയിലെ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ പറയുന്നു, മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിക്കാതിരിക്കുന്നതാണ് രാജ്യദ്രോഹമെന്ന്.
ഹിന്ദുത്വ രാഷ്ട്രീയത്തെ മോദിയും കോര്‍പറേറ്റ് ബുദ്ധിജീവികളും ഹൈജാക്ക് ചെയ്തതോടെ തൊഴില്‍ നഷ്ടപ്പെട്ട മുതിര്‍ന്ന നേതാക്കളിലൊരാള്‍ മാത്രമല്ല യശ്വന്ത് സിന്‍ഹ. എണ്‍പതുകാരന്‍ തൊഴിലന്വേഷകന്‍ എന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ കളിയാക്കലില്‍ ഈ വാസ്തവമുണ്ട്. അച്ഛന് മകനെക്കൊണ്ട് മറുപടി പറയിക്കുന്നുവെന്ന് ഭാവിച്ചാല്‍ പോരല്ലോ, സീനിയര്‍ സിന്‍ഹ പറയുന്നത് അവാസ്തവമല്ലല്ലോ. പെട്രോളിന് വില കൂട്ടുന്നത് കക്കൂസുണ്ടാക്കാനെന്ന യുക്തിയില്‍ തൃപ്തരാകാന്‍ ഇന്ത്യയിലുള്ളവരത്രയും മലയാളികളല്ലല്ലോ. സാമ്പത്തിക വിദഗ്ധനും പാര്‍ലിമെന്റംഗവുമായ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഏറ്റു പറയുന്നുണ്ടല്ലോ. തൊഴിലാളി സംഘടനയായ ബി.എം.എസ് പറയുന്നതും മറ്റൊന്നല്ല. ബി.ജെ.പിയുടെ ദേശീയ നേതൃയോഗം അടിയന്തിരമായി വിളിച്ച് സാമ്പത്തിക രംഗത്തെ താങ്ങിനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കാന്‍ ചിലരെ നിയോഗിക്കേണ്ടിവന്നുവല്ലോ.
2017 നവമ്പര്‍ ആറിന് എണ്‍പതാം പിറന്നാളാഘോഷിക്കുന്ന യശ്വന്ത് സിന്‍ഹയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കളഞ്ഞുപോയിട്ടില്ല. പഠിച്ച കൊല്ലവും സ്ഥാപനവും മാത്രമല്ല, കല്യാണം കഴിച്ച ഭാര്യയെയും അറിയാം. ബീഹാറിന്റെ തലസ്ഥാനമായ ബിഹാറില്‍ ജനിച്ച യശ്വന്ത് സിന്‍ഹയുടെ ബിരുദം രാഷ്ട്രമീമാംസയിലാണ്. പാറ്റ്‌ന യൂണിവേഴ്‌സിറ്റയില്‍ അധ്യാപകനായി ജോലി നോക്കവെയാണ് സിവില്‍ സര്‍വീസ് നേടുന്നത്. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മുതല്‍ കേന്ദ്ര സംസ്ഥാന ഭരണ മന്ത്രാലയങ്ങളിലെ വകുപ്പ് സെക്രട്ടറി വരെ ഐ.എ.എസ് സേവനം 24 വര്‍ഷത്തിന് ശേഷം മതിയാക്കി രാഷ്ട്രീയക്കാരനാവുകയായിരുന്നു. ജനതാപാര്‍ട്ടിയിലായിരുന്നു ആദ്യം. യുവതുര്‍ക്കി ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്ര ധനവകുപ്പ് മന്ത്രിയായി. 1998 മുതല്‍ 2002 വരെ വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ആദ്യത്തെ രണ്ടു വര്‍ഷം ധനവകുപ്പെങ്കില്‍ അടുത്ത രണ്ടു വര്‍ഷം വിദേശകാര്യവകുപ്പ്. ജനതാപാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ബി.ജെ.പിയില്‍ ദേശീയ വക്താവും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി. രാജ്യസഭയായിരുന്നു ആദ്യ താവളമെങ്കിലും ഝാര്‍ഖണ്ടിലെ ഹസാരിബാഗില്‍ നിന്ന് മത്സരിച്ച നാലില്‍ മൂന്നിലും ജയിക്കാനായി. 1998ലും 1999ലും ജയിച്ച അദ്ദേഹം കേന്ദ്രമന്ത്രിയെന്ന പ്രതിഛായയിലാണ് 2004ല്‍ ജനവിധി തേടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഭുപനേശ്വര്‍ പ്രസാദ് മേത്തയായിരുന്നു അന്നത്തെ വിജയി. 2009ല്‍ മണ്ഡലം തിരിച്ചു പിടിച്ചത് സിന്‍ഹക്ക് മോദിയുടെ പട്ടികയില്‍ ഇടം കിട്ടിയില്ല. മകന് പകരം സീറ്റ് നല്‍കാനൊത്തുവെന്നത് അച്ഛനെന്ന നിലയില്‍ കൃതാര്‍ഥതയുണ്ടാക്കിയേക്കാം. ഇന്ന് വാസ്തവം പറയുമ്പോള്‍ ആ വാത്സല്യവും അദ്ദേഹം മാറ്റിവെക്കുന്നു. ഭാര്യ നീലിമ സിന്‍ഹയും മകള്‍ ശര്‍മിളയും എഴുത്തുകാരാണ്. ‘കണ്‍ഫഷന്‍സ് ഓഫ് എ സ്വദേശി റിഫോര്‍മര്‍’ എന്ന പുസ്തകം ധനമന്ത്രിയെന്ന നിലയിലെ നയനിലപാടുകളുടെ കൂടി നേര്‍ചിത്രമാണ്.
നോട്ട് നിരോധനവും ധൃതി പിടിച്ച്, ഒട്ടും ഗൃഹപാഠം ചെയ്യാതെ നടപ്പാക്കിയ ജി.എസ്.ടിയും സമ്പദ് വ്യവസ്ഥക്ക് കടുത്ത ആഘാതം ഏല്‍പിച്ചുവെന്നും അരുണ്‍ ജയ്റ്റ്‌ലി തികഞ്ഞ പരാജയമാണെന്നും യശ്വന്ത് സിന്‍ഹ പറയുമ്പോള്‍ അതില്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ വാസ്തവം കേള്‍ക്കുന്നതിന്റെ റിലാക്‌സേഷന്‍. ഇതൊന്നും ചാനലില്‍ വരില്ലല്ലോ അല്ലേ എന്ന് മാത്രമാണ് അവര്‍ ചോദിക്കുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending