Connect with us

Video Stories

ക്രിസ്മസ് ആഘോഷത്തിന് വിലക്കേര്‍പെടുത്തുമ്പോള്‍

Published

on

തീവ്രഹിന്ദുത്വത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും വക്താക്കള്‍ കാവിയുടെ ഇരുളടഞ്ഞ ഗോശാലകളില്‍ ഊതിക്കാച്ചിയെടുത്ത പുതുപുത്തന്‍ തീട്ടൂരങ്ങളുമായി രാജ്യത്താകമാനം കാടിളക്കുകയാണിപ്പോള്‍. എതിര്‍ രാഷ്ട്രീയത്തിന്റെ വീഴ്ചകള്‍ മുതലെടുത്ത് മൂന്നിലൊന്നുമാത്രം ജനപിന്തുണയോടെ മൂന്നരകൊല്ലംമുമ്പ് രാജ്യാധികാരം പിടിച്ച ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ബഹുസ്വരതയെയും മതസഹിഷ്ണുതയെയും കടന്നാക്രമിക്കുന്നതിന്റെ ഭാഗമായിവേണം കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഹിന്ദുജാഗരണ്‍ മഞ്ചിന്റേതായി പുറത്തുവന്ന മുന്നറിയിപ്പ്. വരാനിരിക്കുന്ന ക്രിസ്മസിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പതിവായി നടക്കാറുള്ള ആഘോഷപരിപാടികളില്‍ നിന്ന് ഹിന്ദു വിദ്യാര്‍ഥികള്‍ വിട്ടുനില്‍ക്കണമെന്നാണ് എച്ച്.ജെ.എമ്മിന്റെ ഭീഷണി. ഇതിന് എതിരുനില്‍ക്കുന്ന വിദ്യാലയ മാനേജ്‌മെന്റുകള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന് സംഘടനയുടെ അലിഗഡ് ഘടകം നേതാവ് സോനുസവിതയാണ് കല്‍പന പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെ സംസ്ഥാന സെക്രട്ടറി സഞ്ജുബജാജ് പിന്തുണക്കുകയും ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനെ ശക്തിയായി എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
ക്രിസ്മസ് ആഘോഷം കാലങ്ങളായി ലോകത്തും ഇന്ത്യയിലും നടന്നുവരുന്നതാണ്. യേശു ക്രിസ്തുവിന്റെ ജന്മദിനാഘോഷം എന്ന നിലയില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ വിദ്യാര്‍ഥികളില്‍ നല്ലൊരുപങ്കും വിശ്വാസഭേദമെന്യേ സംബന്ധിക്കാറുമുണ്ട്. ഓണത്തെയും വിഷുവിനെയും പോലെ ഏതെങ്കിലും തരത്തിലുള്ള ആരാധനകള്‍ക്കപ്പുറമുള്ള പൊതു വിനോദ പരിപാടികളാണ് ഇതിലൂടെ നടത്തപ്പെടാറുള്ളത്. ക്രിസ്മസ് ആഘോഷം ഇതര മത വിശ്വാസത്തിന് ഭംഗം വരുത്തുന്നതാണെന്ന ആരോപണം ഇതുവരെയും ഉയര്‍ന്നിട്ടില്ലെന്നുമാത്രമല്ല, പൊതുസമൂഹത്തിന്റെ ആചാരത്തിന്റെ ഭാഗമായി ഇതിനെ കണക്കാക്കുന്നവരാണ് ഭൂരിപക്ഷം ഇന്ത്യക്കാരും. വിശേഷിച്ച് കുരുന്നുമനസ്സുകളില്‍ അത്തരം സങ്കുചിത മതബോധങ്ങള്‍ കുത്തിച്ചെലുത്താന്‍ രക്ഷിതാക്കളോ മത നേതാക്കളോ ശ്രമിക്കാറുമില്ല.
എന്നാല്‍ സംഘ്പരിവാറിന്റെ ഭാഗമായ ഒരു സംഘടന ബി. ജെ.പി ഭരിക്കുന്ന സംസ്ഥാനത്തുനിന്ന് ഇത്തരമൊരു അന്യമത വിദ്വേഷത്തിന് കാരണമാകുന്ന പ്രസ്താവന നടത്തിയിട്ടും ഇതിനെ അപലപിക്കാനോ നടപടിയെടുക്കാനോ അധികാരികള്‍ രംഗത്തുവന്നിട്ടില്ല എന്നത് രാജ്യത്തിന്റെ ഗമനത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ തരുന്നുണ്ട്. ഏതെങ്കിലും സാമൂഹിക ദ്രോഹികളാണ് ഇതിനു പിന്നിലെന്നതിനേക്കാള്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിലുള്ള സംഘടനയാണ് എച്ച്.ജെ.എം എന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. സ്വാഭാവികമായും സര്‍ക്കാരിന്റെയും ഉന്നതാധികാരികളുടെയും പിന്തുണ ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കണം. ക്രിസ്മസ് ആഘോഷത്തിലൂടെ ഹിന്ദുബാലികാബാലന്മാര്‍ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തപ്പെടുമെന്നാണ് സംഘടനയുടെ സ്വയം പ്രഖ്യാപിത വക്താക്കള്‍ പറഞ്ഞുപരത്തുന്നത്. സത്യത്തില്‍ ഇതിലൂടെ സ്വയം അപമാനിതരാകുകയാണ് ഇക്കൂട്ടര്‍. ഇന്ത്യയെപോലെ ഏതുമതത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ളൊരു രാജ്യത്ത് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതുകൊണ്ടുമാത്രം തങ്ങളുടെ കുട്ടികള്‍ ആ മതത്തിലേക്ക് പരിവര്‍ത്തിതരാകുമെന്നു ധരിക്കുന്നതുതന്നെ തികഞ്ഞ മൗഢ്യമല്ലാതെന്താണ്. ഇത്രയും ദുര്‍ബലമായ വിശ്വാസസംഹിതയാണോ സനാതനത്വം ഉദ്‌ഘോഷിക്കുന്ന ഹിന്ദുമതത്തിന്റേത്. ലോകാസമസ്താ സുഖിനോ ഭവന്തു: എന്നും വസുദൈവകുടുംബകം എന്നുമൊക്കെ മനുഷ്യരെ ഒറ്റക്കെട്ടായി വിശേഷിപ്പിക്കുന്ന ഹിന്ദുമതത്തെയാണോ ഹിന്ദുത്വത്തിന്റെ ഏതാനും നവരാഷ്ട്രീയഅട്ടിപ്പേറുകാര്‍ ഇങ്ങനെ വഷളാക്കുന്നത്? മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ചയാണ് ക്രിസ്മസ് കരോള്‍ പരിപാടിയില്‍ പങ്കെടുക്കവെ ഒരു പാതിരിയുടെ കാര്‍ അടിച്ചു തകര്‍ക്കപ്പെടുകയും ക്രിസ്മസ് ആഘോഷത്തെ അലങ്കോലമാക്കുകയും ചെയ്തത്. ഇതിനുപിന്നിലെ ബജ്‌റംഗ്ദള്‍കാരെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ സംഭവത്തില്‍ നാല് വൈദികരെയും 24 വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യുകയാണ് മധ്യപ്രദേശ് ഭരണകൂടം ചെയ്തത്.
മത ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്തുതന്ന അവകാശാനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കിട്ടിയ നവോര്‍ജം എവിടുന്നാണെന്ന് ചിന്തിക്കുമ്പോഴാണ് ഈ അത്യാവേശത്തിന്റെ പിന്നിലെ ഗുട്ടന്‍സ് പിടികിട്ടുക. അത് മറ്റെവിടെനിന്നുമല്ല, നാട് ഭരിക്കുന്ന സര്‍ക്കാരുകളിലും നേതാക്കളില്‍ നിന്നുമാണെന്നതാണ് ആ നഗ്ന സത്യം. മത ന്യൂനപക്ഷങ്ങളെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പേരിന്റെയുമൊക്കെ പേരില്‍ പട്ടാപ്പകല്‍ മഴുകൊണ്ട് വെട്ടിവീഴ്ത്തുകയും പച്ചക്ക് കത്തിക്കുകയും ചെയ്യുന്ന മതത്തിന്റെ വക്താക്കള്‍ ഉത്തരേന്ത്യയിലെ കാവി രാഷ്ട്രീയക്കാരുടെ അണിയറയിലാണ് അന്തിയുറങ്ങുന്നതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുരയില്‍ പോകേണ്ട കാര്യമില്ല. കഴിഞ്ഞദിവസം പുറത്തുവന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ പാക്കിസ്താനെയും പക്വമതിയായ കോണ്‍ഗ്രസ് നേതാവ് അഹമ്മദ്പട്ടേലിനെയും ബാബരി മസ്ജിദിനെയുമൊക്കെ വലിച്ചിഴച്ച് തങ്ങളുടെ വോട്ടുപെട്ടിക്ക് കനംകൂട്ടിയവരില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുക വയ്യതന്നെ. ഈ സംസ്ഥാനത്ത് ഒറ്റ സീറ്റുപോലും ഒരു മതന്യൂനപക്ഷ സമുദായാംഗത്തിന് നല്‍കാന്‍ തയ്യാറാകാത്തവര്‍ ഉത്തര്‍പ്രദേശിലും മറ്റും മിയാന്‍മാരുടെ കോലങ്ങള്‍ കൊണ്ട് തങ്ങളുടെ മതേതര പൊയ്മുഖം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് വികൃത കാഴ്ചതന്നെ. ഇവരാണ് തെരഞ്ഞെടുപ്പു ഫലത്തിന് ശേഷം നാടിന്റെ വികസനത്തെക്കുറിച്ച് തൊണ്ടപൊട്ടി ജീതേഗാ വിളിക്കുന്നത്.
ഹിന്ദത്വ രാഷ്ട്രീയത്തിന്റെ ഇത്തരം പടപ്പുറപ്പാടും പങ്കപ്പാടുകളും കണ്ടും കേട്ടും മനംമടുത്തൊരു ജനത ഇതെല്ലാം കടിച്ചിറക്കി കഴിയുകയാണെന്ന ഓര്‍മ പ്രധാനമന്ത്രി മോദിക്കും അമിത്ഷാക്കുമൊക്കെ ഉണ്ടാകുന്നില്ലെന്ന് കരുതരുത്. അവര്‍ തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഭാവി ഹിന്ദു രാഷ്ട്രത്തിന്റെയും പ്രയോക്താക്കളും പ്രണേതാക്കളുമെന്ന് ഇതിനകം തിരിച്ചറിയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അതിലേക്കുള്ള ചുവടുവെപ്പാണിവയെല്ലാം. ബാബരി മസ്ജിദ് തകര്‍ക്കലിന്റെ ഇരുപത്തഞ്ചാം വാര്‍ഷിക ദിനത്തില്‍ ശംഭുലാലിന് ഇക്കൂട്ടര്‍ ഒഴിച്ചുകൊടുത്തതാണ് അഫ്രസുല്‍ഖാനെ കത്തിക്കാനുപയോഗിച്ച മതഭ്രാന്തിന്റെ ഇന്ധനം. മാത്രമല്ല, മുഖ്യമന്ത്രി വസുന്ധരരാജെയുടെ തിരുമുഖത്തുനിന്നും പുറപ്പെടുവിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതേരത്വ വിരുദ്ധതയുടെയും ന്യൂനപക്ഷപീഡനത്തിന്റെയും നിലക്കാത്ത ഉത്തരവുകള്‍ക്ക് കാരണം യു.പിയിലെയും ഗുജറാത്തിലെയും പരീക്ഷണ ശാലകളില്‍ വികസിപ്പിച്ചെടുത്ത കാവി രാഷ്ട്രീയത്തിന്റെ പുത്തന്‍ പതിപ്പുകളുടെ വിളനിലമാണ് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍. ഇതോടൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ഇറക്കിവിട്ടിരിക്കുന്ന കൂലികളാണ് സണ്ണിലിയോണിന്റെയും മറ്റും പേരുപറഞ്ഞ് ബംഗളൂരുവിലും മംഗലാപുരത്തും ഉത്തര കര്‍ണാടകയിലുമൊക്കെ ഇപ്പോള്‍ അരങ്ങുതകര്‍ത്താടുന്നതും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending