Connect with us

Video Stories

സിദ്ധരാമയ്യയാണ് താരം

Published

on

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ പോര് മോദിയും രാഹുലും തമ്മിലായെങ്കില്‍ കര്‍ണാടകയിലെ പോര് മോദിയും സിദ്ധരാമയ്യയും തമ്മിലായി. രണ്ടേ രണ്ടു വര്‍ഷം മുമ്പ് ബി.ജെ.പിയില്‍ തിരിച്ചെത്തി സംസ്ഥാന പ്രസിഡന്റ് പദം ഏറ്റ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കാഴ്ചപ്പാടില്‍ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഉടന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്നായിരുന്നു. യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനെ മുഖ്യമന്ത്രിയാക്കുമെന്നും എന്നാല്‍ ബി.ജെ.പിക്ക് നല്ലത് സിദ്ധരാമയ്യ തുടരുന്നതാണെന്നും ആയിരുന്നു യെദ്യൂരപ്പ വശം. ദള്‍ വിട്ട് കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പുതിയ ആളെ നിയോഗിക്കുമെന്ന് കോണ്‍ഗ്രസുകാരും പ്രതീക്ഷിച്ചു. ഒരു വേള സ്ഥാനത്യാഗത്തെ പറ്റി മുഖ്യമന്ത്രിയും കണക്കുകൂട്ടിയെന്നൊക്കെയായിരുന്നു ബംഗളൂരുവില്‍ നിന്നുള്ള വര്‍ത്തമാനങ്ങളെങ്കില്‍ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ചിത്രം അതല്ല. സ്വന്തം പ്രയത്‌നം കൊണ്ട് വലിയ ലോകം വെട്ടിപ്പിടിക്കാന്‍ പ്രാപ്തിയുള്ള സിദ്ധരാമയ്യക്ക് മുമ്പില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പോലും അല്‍പം ചെറുതാകുകയാണ്. ഗുജറാത്തിന് ശേഷം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ താര പ്രചാരകന്‍ തന്നെയെങ്കിലും സിദ്ധരാമയ്യ തന്നെ നായകന്‍. ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും പിന്നെ സിദ്ധരാമയ്യക്കും നിര്‍ണായകമാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ അത് മധ്യപ്രദേശിലും രാജസ്ഥാനിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. 2019ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ഊര്‍ജവുമായി. ജയം ബി.ജെ.പിക്കാണെങ്കില്‍ ആത്മവിശ്വാസം വര്‍ധിക്കും.
സ്വയം നിര്‍മിത നേതാവാണ് സിദ്ധരാമയ്യ. മൈസൂരിനടുത്ത സിദ്ധരാമനഹുണ്ടിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച സിദ്ധരാമയ്യക്ക് ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായിരുന്നില്ല. അദ്ദേഹം സ്വന്തം പ്രയത്‌നം കൈമുതലാക്കി ശാസ്ത്രത്തിലും നിയമനത്തിലും ബിരുദം നേടി. കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു നീങ്ങവെയാണ് 1983ല്‍ മൈസൂരിലെ ചാമുണ്‌ഡേശ്വരി മണ്ഡലത്തില്‍ ഭാരതീയ ലോക്ദള്‍ സ്ഥാനാര്‍ഥിയാക്കുന്നത്. വിജയം പലരെയും ഞെട്ടിച്ചു. കന്നഡ കാവല്‍ സമിതിയുടെ നേതാവായ സിദ്ധരാമയ്യ കന്നഡ ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിന് യത്‌നിച്ചു. ജനതാപാര്‍ട്ടിയുടെ ഭാഗമായ അദ്ദേഹം ജനതാദള്‍ പിളര്‍ന്നപ്പോള്‍ ദേവഗൗഡയുടെ ജനതാദള്‍ സെക്കുലറിലായി. അതിന്റെ കര്‍ണാടക പ്രസിഡന്റായി. ദേവഗൗഡ മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് – ദള്‍ ധാരണയില്‍ മന്ത്രിസഭ വന്നപ്പോള്‍ ധരംസിംഗ് മന്ത്രിസഭയിലും ഉപമുഖ്യമന്ത്രി പദത്തിലുണ്ടായി. 2005ല്‍ സിദ്ധരാമയ്യയെ ജനതാദള്‍ എസ് പുറത്താക്കി. ന്യൂനപക്ഷ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കായി അഹിന്ദ എന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ദീര്‍ഘകാലം മുഖ്യ ശത്രുവായിക്കണ്ട കോണ്‍ഗ്രസില്‍ ചേര്‍ന്നു. സോണിയാഗാന്ധി പങ്കെടുത്ത വലിയ റാലി ബംഗളൂരുവില്‍ സംഘടിപ്പിച്ചാണ് സിദ്ധരാമയ്യ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2009ല്‍ ചാമുണ്‌ഡേശ്വരി ഉപതെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യക്കെതിരെ മുഖ്യമന്ത്രി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി യെദ്യൂരപ്പയും തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും 257 വോട്ടിന് ജയിച്ചു ജനപിന്തുണ തെളിയിച്ചു സിദ്ധരാമയ്യ. നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായി. യെദ്യൂരപ്പ സര്‍ക്കാറിന്റെ അഴിമതികളെ കുറിച്ച് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ താന്‍ കര്‍ണാടക മുഖ്യമന്ത്രിയാവുമെന്നും ആര്‍ക്കും അത് തടയാനാവില്ലെന്നും പറഞ്ഞത് ഒരു വേള അമ്പരപ്പുളവാക്കിയിരുന്നു. കാരണം തലയെടുപ്പുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസിന് ക്ഷാമമില്ലാത്ത സംസ്ഥാനമാണ് കര്‍ണാടക. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിലവിലെ ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ അടക്കമുള്ളവരെ മറികടന്ന് നിയമസഭാ കക്ഷിനേതാവും മുഖ്യമന്ത്രിയുമായി. മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ച് പതിവുള്ള കോണ്‍ഗ്രസ് സിദ്ധരാമയ്യക്ക് അഞ്ചു വര്‍ഷം അനുവദിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ തോളില്‍ കയറി ജയസാധ്യത തേടുകയുമാണ്.
മകന്‍ രാകേഷിന്റെ അപ്രതീക്ഷിത മരണമാണ് മുഖ്യമന്ത്രി പദത്തില്‍ രണ്ടാമതൊരൂഴം വേണമെന്ന തീരുമാനത്തിലേക്ക് സിദ്ധരാമയ്യയെ നയിച്ചത്. അന്നുവരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നുമല്ലാതിരുന്ന സിദ്ധരാമയ്യ എഴുപതിലേക്ക് കടക്കുമ്പോള്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റവും സമര്‍ഥമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ തിളങ്ങിയ വ്യക്തിയെന്ന ഖ്യാതി കരസ്ഥമാക്കിയിരിക്കുന്നു. ലക്ഷക്കണക്കിന് അനുയായികള്‍ ട്വിറ്ററിലുള്ള മോദിയും അമിത്ഷായും സിദ്ധരാമയ്യക്ക് മുമ്പില്‍ നിഷ്പ്രഭരായി. എന്നും തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചത് ബി.ജെ.പിയായിരുന്നെങ്കില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യയാണ് അത് ചെയ്തത്. വസ്തുതകള്‍ അദ്ദേഹത്തിന് പിടിയുണ്ട്. യെദ്യൂരപ്പയുടെ പാര്‍ട്ടിയും ബി.ജെ.പിയും പോരടിച്ച തെരഞ്ഞെടുപ്പിലാണ് 2013ല്‍ ജയിച്ചതെന്ന് അദ്ദേഹത്തിന് അറിയാം. യെദ്യൂരപ്പ ബി.ജെ.പിയില്‍ തിരിച്ചെത്തിയിരിക്കുന്നുവെന്ന് മാത്രമല്ല, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ബി.ജെ.പിക്കായിരുന്നു. ക്ഷീണം പറ്റിയെങ്കിലും ജനതാദള്‍ എസിന്റെ പ്രകടനം കോണ്‍ഗ്രസിനെ ബാധിക്കും.
ഈ സാഹചര്യം മറി കടക്കാന്‍ സിദ്ധരാമയ്യക്ക് മുമ്പില്‍ ചാണക്യ സൂത്രങ്ങള്‍. ലിംഗായത്തുകാര്‍ക്ക് പ്രത്യേക പദവി നല്‍കണമെന്ന നിര്‍ദേശം സ്വീകരിച്ച് അംഗീകാരത്തിനായി അയച്ചുകൊടുത്തു. ബി.ജെ.പിക്കൊപ്പം നിന്ന ലിംഗായത്തുകാരില്‍ ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക് വന്നു. കന്നഡ ഭാഷക്ക് പ്രാധാന്യം നല്‍കിയ സിദ്ധരാമയ്യ കന്നഡിക പ്രാദേശിക വാദത്തെയും പിന്തുണച്ചു. സംസ്ഥാനത്തിന് സ്വന്തം കൊടിയും നിര്‍മിച്ചു. സ്വയം നിരീശ്വരവാദിയായി പ്രഖ്യാപിച്ച സിദ്ധരാമയ്യ അഹിന്ദുവാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞപ്പോള്‍ ആദ്യം അമിത് ഷായുടെ മതം ഏതെന്നായി സിദ്ധരാമയ്യ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending