Connect with us

Video Stories

ഉത്തരം മുട്ടുമ്പോള്‍ ബി.ജെ.പി കൊഞ്ഞനം കുത്തുന്നു

Published

on

പ്രതിപക്ഷ നേതാക്കളെ മൃഗങ്ങളോടുപമിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസംഗം ആ പാര്‍ട്ടി ഇന്നനുഭവിക്കുന്ന മുഴുവന്‍ സമ്മര്‍ദ്ദങ്ങളുടെയും പ്രതിഫലനമാണ്. പാര്‍ട്ടിയുടെ 38 ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മുംബൈയില്‍ നടന്ന സമ്മേളനത്തിലാണ് ഷായുടെ ഈ അപലപനീയമായ പ്രയോഗമുണ്ടായത്. ബി.ജെ.പിയുടെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നുവെന്ന രാഷ്ട്രീയ നിരീക്ഷണത്തിന് അടിവരയിടുന്നത് കൂടിയാണ് ഈ പ്രസ്താവന. അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രതിപക്ഷ നിന്ദയുടെ തുടര്‍ച്ചയായും ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത് പോലെ തന്റെ നിലവാരം ഇന്ത്യയിലെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുകയാണ് രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഈ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം മുന്നില്‍ നില്‍ക്കെ ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യത്തില്‍ നിന്ന് ബി.ജെ.പി അനുദിനം പിറകോട്ടു പോകുന്ന കാഴ്ചയാണ് വര്‍ത്തമാന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്ന് ദര്‍ശിക്കാനാവുന്നത്. ഒരു ദിവസം പോലും പൂര്‍ണമായി സമ്മേളിക്കാനാവാതെ പിരിഞ്ഞ 23 ദിവസം നീണ്ടുനിന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തന്നെ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും ഭരണപരമായ പരാജയം വിളിച്ചറിയിക്കുന്നതാണ്. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്ക് ദേശം പാര്‍ട്ടിയും കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് അണ്ണാ ഡി.എം.കെയും കാവേരി മാനേജ് മെന്റ് ബോര്‍ഡ് രൂപീകരണത്തിനെതിരെ കര്‍ണാടകയില്‍ നിന്നുള്ള എം.പിമാരുമെല്ലാം സൃഷ്ടിച്ച ബഹളം ഒരര്‍ത്ഥത്തില്‍ ബി.ജെ.പിക്ക് അനുഗ്രഹമാവുകയായിരുന്നു.
അധികാരത്തിലേറി നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷമുള്ള ഭരണകക്ഷിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കപ്പെട്ടതു തന്നെ സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയിലൂടെ രൂപപ്പെട്ട അവിശ്വാസപ്രമേയം തരണം ചെയ്യാന്‍ നിലവിലെ അംഗസംഖ്യയുടെ പിന്‍ബലത്തില്‍ സര്‍ക്കാറിന് നിഷ്പ്രയാസം സാധിക്കുമായിരുന്നുവെങ്കിലും സഭയില്‍ നടക്കുന്ന ചര്‍ച്ചക്ക് മറുപടി നല്‍കാന്‍ അവര്‍ക്ക് കാര്യമായി വിയര്‍പ്പൊഴുക്കേണ്ടി വരുമായിരുന്നു. പ്രതിപക്ഷ നിരയുടെ കൂട്ടായ ആക്രമണത്തിനു പുറമെ എന്‍.ഡി.എ മുന്നണിയില്‍ തന്നെ ഭാഗമായ കക്ഷികളുടെ ഒളിയമ്പുകളും സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രമേയം ചര്‍ച്ചക്കെടുക്കുന്നതില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറിയത്.

എന്നാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഫലമായി പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ശക്തമായ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുകയാണ്. എന്‍.ഡി.എയുടെ ഏതാനും ദിവസം മുമ്പ് വരെയുള്ള സഖ്യ കക്ഷിതന്നെ ഈ ഉദ്യമത്തിന് മുതിര്‍ന്നപ്പോള്‍ ഒരു ആശയക്കുഴപ്പവുമില്ലാതെ അതിനോട് ഐക്യപ്പെടാന്‍ സാധിച്ചത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കരുത്തോടെ മുന്നോട്ടുപോവാനുള്ള ഊര്‍ജ്ജമാണ് അവര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സി.പി.ഐ.എം തുടക്കമിട്ട് എങ്ങുമെത്താതെ പോയ സുപ്രീംകോടതി ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് നീക്കം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊടിതട്ടിയെടുക്കാനും അതിന്റെ നടപടിക്രമങ്ങളുമായി ഏറെ മുന്നോട്ടുപോകാനും പ്രതിപക്ഷത്തിന് സാധിച്ചത് ഈ സാഹചര്യത്തിലാണ്.
ദക്ഷിണേന്ത്യയിലേക്കുള്ള അധികാര കവാടമായി കണ്ടിരുന്ന കര്‍ണാടകയില്‍ പ്രചരണരംഗത്ത് പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടി വരുന്ന അപ്രതീക്ഷിത തിരിച്ചടികളും ഭരണ കക്ഷിയായ കോണ്‍ഗ്രസ് നടത്തുന്ന അവിശ്വസനീയമായ മുന്നേറ്റവും അമിത് ഷായുടേയും കൂട്ടാളികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുണ്ട്. കോണ്‍ഗ്രസ് മുന്‍ തവണത്തേക്കാള്‍ നിലമെച്ചപ്പെടുത്തി അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കിയിരിക്കുന്നത് ബി.ജെ.പി തന്നെ നടത്തിയ സര്‍വേയാണ്. തൊട്ടു പിന്നാലെ സ്വതന്ത്ര ഏജന്‍സി നടത്തിയ സര്‍വേഫലവും ആദ്യത്തേതിനെ സാധൂകരിക്കുന്നതായിരുന്നു. ബി.ജെ.പി യുടെ ഫാസിസ്റ്റ് സമീപനങ്ങളെ തുറന്നുകാട്ടുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ജനപ്രീതി അനുദിനം വര്‍ധിക്കുന്നതും ബി.ജെ.പി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദിയൂരപ്പ പിന്നോട്ടു പോകുന്നതും അമിത്ഷായെ വിളറിപ്പിടിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ റാലികള്‍ സൃഷ്ടിക്കുന്ന തരംഗവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

സംസ്ഥാന ജനസംഖ്യയില്‍ 17 ശതമാനത്തോളം വരുന്ന, 1990 മുതല്‍ ബി.ജെ.പിക്ക് മാത്രം വോട്ടു ചെയ്തു പോരുന്ന ലിംഗായത്ത് വിഭാഗക്കാര്‍ കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് കൂനിന്‍മേല്‍ കുരുവായിമാറിയിരിക്കുകയാണ്. സംസ്ഥാനത്തെ 224 നിയമസഭാ സീറ്റുകളില്‍ 123 സീറ്റുകളിലും നിര്‍ണായക സ്വാധീനമുള്ള ഈ വിഭാഗം ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കായിരുന്നുവെങ്കിലും ഏതെങ്കിലുമൊരു പാര്‍ട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമായണ്.
നരേന്ദ്ര മോദിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ഗുജറാത്ത് സമര നായകന്‍ ജിഗ്‌നേഷ് മേവാനിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തതും ഭരണകൂടത്തിന്റെ ഉള്‍ഭയത്തിന്റെ പ്രതിഫലനമാണ്. പ്രധാനമന്ത്രിയും ഭരണാധികാരികളുമെല്ലാം പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെടാറുള്ളത് നമ്മുടെ രാജ്യത്ത് സര്‍വസാധാരണമാണ്. അതിന്റെ പേരിലുള്ള കേസ് രാജ്യത്ത് പതിവില്ലാത്തതുമാണ്. ഇത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിലൂടെ തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ മുളയിലേ നുള്ളിക്കളയുകയെന്ന തന്ത്രമാണ് ഭരണകൂടം പയറ്റാന്‍ ശ്രമിക്കുന്നത്.

രാജ്യത്തിന് തന്നെ അപമാനകരമായ വിധത്തില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടായി. പ്രിന്റ്, ഇലക്‌ട്രോണിക് മീഡിയകളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ബോധ്യപ്പെട്ടാല്‍ റിപ്പോര്‍ട്ടര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരം റദ്ദാക്കാന്‍ വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാറിന്റെ ഉത്തരവ്. യഥാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെയാണ് വ്യാജ വാര്‍ത്തകളില്‍ ഗണ്യമായതും പ്രചരിപ്പിക്കപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തനം പരിചയിച്ചിട്ടില്ലാത്ത ആളുകള്‍, പത്രപ്രവര്‍ത്തനത്തിന്റെ ഒരു സ്വഭാവവുമില്ലാതെ പടച്ചുവിടപ്പെടുന്ന ഇത്തരം വാര്‍ത്തകളുടെ പേരില്‍ മാധ്യമരംഗത്തെ മൊത്തം പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള സര്‍ക്കാറിന്റെ ശ്രമത്തിനു പിന്നിലും ഭരണപരമായ വീഴ്ച്ചകള്‍ തുറന്നു കാട്ടപ്പെടുന്നതിന് തടയിയിടുകയെന്നതാണ് ലക്ഷ്യം. അധികാരത്തിന്റെ ആലസ്യത്തില്‍ ബി.ജെ.പി അണികളുടെയും ചോട്ടാ നേതാക്കളുടെയുമൊക്കെ ഭാഗത്തു നിന്നുണ്ടായിരുന്ന അപക്വമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമെല്ലം മുതിര്‍ന്ന നേതാക്കളിലേക്കും ഭരണാധികാരികളിലേക്കും പടരുന്നത് സ്വപ്‌നങ്ങളുടെ നിറം മങ്ങുന്നതിലുള്ള വിഭ്രാന്തിമൂലമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending