Connect with us

Video Stories

കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ പഠനം വേണം

Published

on

കാലവര്‍ഷക്കെടുതിയില്‍നിന്നു കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കരുതലോടെയുള്ള കാല്‍വെപ്പുകളാണ് ഇനി വേണ്ടത്. പേമാരിയും പ്രളയവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമെല്ലാം നിരവധി ജീവനുകളും സമ്പാദ്യങ്ങളുമാണ് പിഴുതെറിഞ്ഞത്. മഹാപ്രളയത്തിന്റെ കാരണങ്ങള്‍ പലതും പറഞ്ഞുകേള്‍ക്കുന്നുവെങ്കിലും അടിസ്ഥാന കാരണത്തിലേക്കുള്ള അന്വേഷണത്തിന് സമയമായിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ ഏറ്റുവാങ്ങാന്‍ കെല്‍പില്ലാത്തവിധം തകര്‍ന്നു തരിപ്പണമായ കേരളത്തിന്റെ ഭൂപ്രതലത്തെ സുരക്ഷിതത്വത്തോടും സുസ്ഥിരതയോടും താങ്ങിനാര്‍ത്താനുള്ള തയാറെടുപ്പുകള്‍ക്കാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടത്.

പുതിയ കേരളം പടുത്തുയര്‍ത്താനും പുനരധിവാസം പൂര്‍ത്തീകരിക്കാനുമുള്ള പദ്ധതികള്‍ക്കൊപ്പം ദുരന്തകാരണങ്ങളെ കുറിച്ചുള്ള ഗൗരവമായ പഠനങ്ങളും നടക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ ചൂടിന്റെ കാഠിന്യത്തില്‍നിന്നും കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു കരുതിയിരിക്കുന്ന ഘട്ടത്തിലാണ് കാലവര്‍ഷം കനത്തുപെയ്ത് ദുരിതംവിതച്ചത്. ആഗോള താപനത്തിന്റെ അനന്തരഫലം ഇങ്ങനെയും സംഭവിക്കാമെന്ന നിഗമനങ്ങളിലാണ് ഗവേഷകരും കാലാവസ്ഥാ നിരീക്ഷകരും. കേരളത്തില്‍ ദുരന്തം വിതയ്ക്കുന്ന കനത്ത മഴക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രളയ കാരണം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസിന്റെ അഭിപ്രായം. ഇനിയുമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ആഗോള താപനത്തിനെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ മഴക്കെടുതി കാലാവസ്ഥാ വ്യതിയാനത്തോട് ചേര്‍ത്തുവായിക്കുന്ന പലതരം പഠനങ്ങള്‍ സജീവമായി നടക്കുകയാണിപ്പോള്‍. ആഗോള താപനവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഏറെയും നടക്കുന്നത്. ചില ഗവേഷകരും നിരീക്ഷകരും ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. പ്രവചനാതീതമായ ചൂടും കനത്ത മഴയും ഉള്‍പ്പെടെ രൂക്ഷമായ പ്രകൃതിക്ഷോഭങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ആഘാതങ്ങള്‍. കുറച്ചു നാളുകളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നതും സമാനമായ പ്രതിഭാസങ്ങളാണ്. പതിവിലേറെ നീണ്ടുനിന്ന തുലാവര്‍ഷവും പെയ്തടങ്ങാത്ത ഇടവപ്പാതിയും മഴ മാറിനിന്നാല്‍ ഉടനെത്തുന്ന കൊടും ചൂടുമെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു വ്യക്തം. പ്രളയക്കെടുതിയുടെ പ്രാരംഭ ലക്ഷണങ്ങളും കെടുതികള്‍ക്കുശേഷമുണ്ടായ കാലാവസ്ഥയിലെ പരിണാമങ്ങളുമെല്ലാം ഇതു തെളിയിക്കുന്നുണ്ട്.

വെള്ളം കവിഞ്ഞൊഴുകിയ പുഴകളിലിപ്പോള്‍ മണല്‍ത്തിട്ടകള്‍ കണ്ടുതുടങ്ങി. പുഴകളിലും തോടുകളിലും കൊടും വേനലിലും വെള്ളം നിറഞ്ഞുനിന്നിരുന്ന ഗര്‍ത്തങ്ങളില്‍ പലതും ഇപ്പോള്‍ മണല്‍ക്കുന്നുകളായി രൂപപ്പെട്ടിരിക്കുകയാണ്. മണല്‍ക്കുന്നുകള്‍ കണ്ടിരുന്ന ഇടങ്ങളില്‍ ആഴമേറിയ ഗര്‍ത്തളാണ്. വെള്ളം സമൃദ്ധമായിരുന്ന കുളങ്ങളും കിണറുകളും പയിടങ്ങളിലും വറ്റിവരളുകയും തീരെ വെള്ളമില്ലാതെ കിടന്നിരുന്ന ജലാശയങ്ങളില്‍ പലതും വെള്ളത്താല്‍ സമൃദ്ധമാവുകയും ചെയ്തിട്ടുണ്ട്. പ്രളയാനന്തരം മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് രൂപപ്പെട്ട ‘സൈരന്ധ്രി’ ബീച്ചും ഇതോടൊപ്പം ചേര്‍ത്തുവായിക്കണ്ടതാണ്. ബീച്ചില്ലാത്ത പാലക്കാട്ടുകാര്‍ക്ക് പ്രളയം നല്‍കിയ മനോഹര തീരമായി ‘സൈരന്ധ്രി’ മാറി. അര കിലോ മീറ്ററോളം കുന്തിപ്പുഴ മാറിയൊഴുകിയതാണ് തീരത്തെ തെളിമണലും ഉരുളന്‍ കല്ലുകളുംകൊണ്ട് സമ്പന്നമാക്കിയത്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് കണക്കാക്കിയിരുന്നത്. ഇത്തവണ ഇതിനകം തന്നെ മിക്ക ജില്ലകളിലും മഴയുടെ അളവ് 50 ശതമാനത്തോളം കൂടുതലാണ്. കാലവര്‍ഷം മൂന്നു ദിവസം തുടര്‍ച്ചയായി പെയ്തപ്പോഴേക്കും അതുവരെയുണ്ടായിരുന്ന മഴയളവുകളുടെ റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെട്ടു. കനത്തു പെയ്ത മഴ അല്‍പം മാറി നിന്നപ്പോഴേക്കും വെള്ളം ഉള്‍വലിയാനും തുടങ്ങി. പ്രളയമുണ്ടായതും പിന്നീട് വെള്ളം ഇറങ്ങിയതുമെല്ലാം പെട്ടെന്നായിരുന്നു. അത്രമേല്‍ കൊടും ചൂടാണ് മഴക്കു ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലവും ക്രമവും തെറ്റിയെത്തുന്ന മഴയും വെയിലും സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണ്.

കാര്‍ഷിക മേഖലയെയും ടൂറിസത്തെയും മുതല്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെവരെ താളംതെറ്റിക്കാന്‍ ക്രമംതെറ്റിയ കാലാവസ്ഥക്കു കഴിയുന്നുണ്ട്. കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതമാകുന്തോറും ദുരിതത്തിന്റെ വ്യാപ്തിയും വര്‍ധിക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ കാര്‍ഷിക മേഖലക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാ വ്യതിയാനം ഇരുട്ടടിയായിരിക്കുകയാണ്. വയനാട്ടിലെ നാണ്യവിളകളും മറ്റു കൃഷികളും കൂപ്പുകുത്തിത്തുടങ്ങി. മണ്ണിന്റെ ഘടനയും താപനിലയും മാറിയത് ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. കുട്ടനാട്ടിലെയും മറ്റു പ്രളയബാധിത പ്രദേശങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഏതുതരം കൃഷികള്‍ക്കും ഭൂമി പാകമായി വരാന്‍ ഇനിയും കാലമേറെ വേണ്ടിവരും. മണ്ണിന്റെ ഫലഭൂയിഷ്ഠതയും വെള്ളത്തിന്റെ ലഭ്യതയും നേരത്തെ കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളിലെ സ്ഥിതി പോലും മാറിയിട്ടുണ്ട്. ഇതെല്ലാം കൂടുതല്‍ പഠനവിധേയമാക്കിയാല്‍ മാത്രമേ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചുവരാന്‍ കഴിയുകയുള്ളൂ.

കാലാവസ്ഥാവ്യതിയാനം ആഗോള പ്രതിഭാസമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ആഗോളമായ ശരാശരി താപനില എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന തോതിലാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ വര്‍ഷവും ഇത് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയാണ്. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും സസ്യങ്ങളും മത്സ്യങ്ങളുമെല്ലാം ഇതിന്റെ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ #ോറിഡയിലുള്‍പ്പെടെ ഇതുവരെ മഞ്ഞുവീഴ്ചയുണ്ടാകാത്ത മേഖലകളില്‍ കഴിഞ്ഞ ശൈത്യകാലത്തിന്റെ അവസാനം കനത്ത മഞ്ഞുവീഴ്ചയുണ്ടായി. യൂറോപ്പിലും യു.എസിലും കാനഡയിലും ഏഷ്യയുടെ വടക്കന്‍ മേഖലകളിലും ആയിരത്തിലധികം ആളുകളുടെ ജീവനെടുത്ത കൊടും ചൂടിനു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്രതീക്ഷിതമായെത്തുന്ന കടുത്ത ചൂടും അതിശൈത്യവുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ തെളിവുകളായി വേണം കണക്കാക്കാന്‍. കാണാനാകുന്നതും അല്ലാത്തതുമായ നിരവധി മാറ്റങ്ങള്‍ക്കാണ് ഇതുമൂലം ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്. ലോകമാകെ ഒരേ രീതിയിലല്ല കാലാവസ്ഥാ വ്യതിയാനം നാശം വിതച്ചുകൊണ്ടിരിക്കുന്നത്. ഒരിടത്ത് കനത്ത ചൂടാണെങ്കില്‍ മറ്റൊരു ഭാഗത്ത് കനത്ത മഴയാണ്. പ്രകൃതി ക്ഷോഭങ്ങളുടെ ശക്തിയും പലവിധമാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തില്‍ കണ്ടത്. അതുകൊണ്ടുതന്നെ ഏതുവിധം കാലാവസ്ഥാ വ്യതിയാനമാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ ഗൗരവമായ പഠനങ്ങള്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ക്കും സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ വിരുന്നൂട്ടാനുള്ള വിഭവമായി കേരളം മാറാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending