Connect with us

More

സ്‌നേഹത്തിന്റെ മതവും ഭീകരതയുടെ വഴിയും

Published

on

ഡോ രാംപുനിയാനി
ആഗോള രംഗത്ത്, ഇസ്‌ലാമിക ഭീകരത എന്ന പദം സാര്‍വത്രികമാകുകയും ഇസ്‌ലാമുമായി ബന്ധപ്പെട്ട ‘പ്രതിസന്ധി’യെക്കുറിച്ച് നിരവധി അപഗ്രഥനങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നുവരികയും ചെയ്യുകയാണ്. ഇസ്‌ലാമില്‍ ‘പ്രതിസന്ധി’ ഉണ്ടെന്നും അത് ശരിയായി അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നുമാണ് ഒരു വാദം. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഇസ്‌ലാം ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു കുരിശു യുദ്ധം. അത് ബാഹ്യമായ പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ അകത്തുനിന്നുള്ള വെല്ലുവിളി നേരിടുകയാണ്. മുസ്‌ലിംകള്‍ മുസ്‌ലിംകളാല്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോക മുസ്‌ലിം സമൂഹത്തെ ഈ പ്രതിസന്ധി പിടികൂടിയിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകളില്‍പെട്ടവര്‍ തന്നെ അവരുടെ ദുഷ്‌ചെയ്തികള്‍കൊണ്ട് ശത്രുക്കളേക്കാള്‍ ഇസ്‌ലാമിന് ദോഷം ചെയ്യുന്നു. സ്വന്തം മക്കളെ ആര്‍ത്തിയോടെ തിന്നുന്ന ഇസ്‌ലാമിക വേഷധാരികളാണവര്‍. മുസ്‌ലിം സമൂഹത്തിന്റെ വര്‍ത്തമാന കാലത്തെ വിവരിക്കാന്‍ ‘നല്ല മുസ്‌ലിമും ചീത്ത മുസ്‌ലിമുമെന്ന’ പദമുപയോഗിച്ച് ചിലര്‍ രണ്ട് വിഭാഗങ്ങളാക്കി അവതരിപ്പിക്കുന്നു. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഭീകരവാദ ശക്തികളില്‍ നിന്ന് യഥാര്‍ത്ഥ ഇസ്‌ലാമിന്റെ മുഖം രക്ഷിക്കേണ്ടതുണ്ട്.

അല്‍ഖാഇദയുടെ ഭീകരതയില്‍ തുടങ്ങി അപകടകരമായ അവസ്ഥയിലെത്തിയ ഐസിസ് രാഷ്ട്രീയത്തിന്റെയും അതിന്റെ നിരവധി വകഭേദങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ സമകാലിക സാഹചര്യത്തില്‍ മുസ്‌ലിംകളിലെ ആശങ്ക പരിഹരിക്കപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ മാത്രമായിട്ടേയുള്ളൂ ഇത്തരമൊരവസ്ഥയിലെത്തിയിട്ട്. ഇതേക്കുറിച്ച് ആത്മപരിശോധന നടത്തേണ്ടത് ആവശ്യമാണ്. ഭീകരവാദികള്‍ക്ക് സുരക്ഷിത സങ്കേതമായി നിലവില്‍ ഇസ്‌ലാം മാത്രം അവതരിപ്പിക്കപ്പെടുകയാണ്. മറ്റു മതങ്ങളിലെ ഭീകരവാദികളും ഈ നിലയിലോ ഇതിനേക്കാള്‍ ശക്തമായോ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഹിന്ദു മതാനുയായി സ്വാധ്വി പ്രഗ്യാ, ഗോദ്‌സെ, ബുദ്ധമതത്തിലെ അശ്വിന്‍ വിരാത്, ക്രിസ്തുമതത്തിലെ ആന്ദ്രേസ് ബെര്‍ലിങ് ബ്രെവിക് തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. വളരെക്കാലമായി രാഷ്ട്രീയം മതത്തിന്റെ മുഖംമൂടി ധരിക്കുന്നു എന്ന കാര്യം ലോകം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ മതത്തിലും പ്രകടമാകുന്ന പ്രതിഭാസമാണിത്.

നിലവിലെ അവസ്ഥ കൈവരുന്നതിനു മുമ്പ് മതത്തിലെ ധാര്‍മ്മികതയും മാനദണ്ഡങ്ങളും അതിന്റെ സ്വഭാവവും തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ഒന്നാമതായി, മിക്ക മതങ്ങളിലെയും വൈദികര്‍ സാമൂഹിക ശക്തികളുമായി സഖ്യത്തിലാവുകയും പുരോഹിത സമ്പ്രദായം ശുദ്ധീകരിക്കുകയും ചെയ്തു. സഭ ഫ്യൂഡല്‍ അധികാര ശ്രേണി ശരിവെച്ചു. ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ അരാജകത്വം അടിച്ചേല്‍പിച്ചു. മതത്തിന്റെ ഈ സാമൂഹിക ഉപയോഗമാണ് വരേണ്യ ശക്തികള്‍ക്ക് അധികാരത്തിലെത്താനുള്ള വഴിയൊരുക്കിയത്.
രണ്ടാമതായി രാജാക്കന്മാര്‍ തങ്ങളുടെ രാജ്യ വിസ്തൃതി വര്‍ധിപ്പിക്കാന്‍ ജിഹാദ്, കുരിശു യുദ്ധം, ധര്‍മ്മയുദ്ധം തുടങ്ങിയ പദങ്ങളാണ് പലപ്പോഴും ഉപയോഗിച്ചത്. ഇവിടെ മതം തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇത് അധികാരത്തിന്റെ അത്യാര്‍ത്തിയാണെന്ന് വ്യക്തമാണ്. എല്ലാ മതത്തിലെ രാജാക്കന്മാര്‍ക്കും ഒരേ ലക്ഷ്യമായിരുന്നു. അത് മതം പ്രചരിപ്പിക്കുന്നതിനായിരുന്നില്ല, മറിച്ച് മത വേഷത്തില്‍ അവരുടെ അധികാരങ്ങള്‍ വികസിപ്പിക്കുന്നതിനായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിനു ശേഷമുള്ള ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഭൂ പ്രഭുക്കന്മാര്‍ അവരുടെ സാമൂഹിക പദവി സംരക്ഷിക്കാനും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ അരാജകത്വം സൃഷ്ടിക്കാനും മത ചിഹ്നങ്ങളെ യഥേഷ്ടം ഉപയോഗിച്ചതായി കാണാം. ഗാന്ധിജിയെ പോലുള്ള നേതാക്കള്‍ ഇന്ത്യന്‍ മതേതര ദേശീയതയെ മുറുകെ പിടിച്ചപ്പോള്‍ സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ഗോദ്‌സെ തുടങ്ങിയവര്‍ മതത്തിന്റെ പേരിലാണ് ദേശീയത അവതരിപ്പിച്ചത്. ഈ സമയം പ്രമുഖ ഹിന്ദുവായിരുന്നയാളെ ‘ഹിന്ദു സൊസൈറ്റി’ക്കു വേണ്ടി വധിക്കുന്നിടം വരെ ഗോദ്‌സെ പോയി. സമാന തരത്തിലുള്ള ദേശീയത ബുദ്ധ മതത്തിന്റെ വേഷത്തില്‍ മ്യാന്മറിലും ശ്രീലങ്കയിലും കാണാം.

അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വം ഇസ്‌ലാമിന്റെ മറ ഉപയോഗിക്കുന്ന മറ്റൊരു പ്രതിഭാസമാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്നത്. എണ്ണ സമ്പത്ത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണിത്. ഇന്ധനത്തോടുള്ള അവരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ ഇസ്‌ലാമിന്റെ പേരില്‍ ഭീകരവാദികളെ പ്രമോട്ട് ചെയ്യുകയാണ്. ഇതിനായി അവര്‍ ദശലക്ഷക്കണക്കിനു ഡോളറുകളാണ് വിനിയോഗിക്കുന്നത്. മുസ്‌ലിം യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന അമേരിക്ക അവര്‍ക്ക് ആവശ്യമായ ആയുധങ്ങളും എത്തിക്കുന്നു. അഫ്ഗാനിസ്താനിലെ സോവിയറ്റ് അധിനിവേശം അവസാനിപ്പിക്കാന്‍ അമേരിക്ക ഇത്തരമൊരു വഴിയാണ് പ്രയോഗിച്ചച്ചത്. പിന്നീട് ആഗോള രാഷ്ട്രീയത്തില്‍ ഇതൊരു അര്‍ബുദമായി വളര്‍ന്നു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇറാനിലെ മസ്ദഗ് സര്‍ക്കാറിനെ നേരത്തെ അമേരിക്ക അട്ടിമറിച്ചിരുന്നു. അവസാനം ആയത്തുല്ല ഖുമൈനി

അധികാരത്തിലെത്തുന്നതിലേക്കും ‘ഇസ്‌ലാമിക മൗലികവാദം’ എന്ന സംജ്ഞയിലേക്കുമാണ് ഈ സംഭവം നയിച്ചത്. ‘ഇസ്‌ലാം: പുതിയ ഭീഷണി’ എന്നാണ് ഖുമൈനി അധികാരത്തിലെത്തിയപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ ഇതേ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക തീവ്രവാദം’ എന്നാണ് വിശേഷിപ്പിച്ചത്.
അതുകൊണ്ട് ‘ആപത്കരമായ ഭീകരവാദം’ ഇസ്‌ലാമിന്റെ പേരില്‍ നേരത്തെതന്നെ തയാറാക്കിവെച്ചിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാ മതങ്ങളും സ്‌നേഹമാണ് പ്രചരിപ്പിക്കുന്നതെങ്കിലും വിശ്വാസികളില്‍ ചിലര്‍ വെറുപ്പാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ വ്യക്തമാകും. കബീര്‍, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയ വിശുദ്ധ വ്യക്തികള്‍ പാവപ്പെട്ട വര്‍ക്കു വേണ്ടിയായിരുന്നു നിലകൊണ്ടിരുന്നത്. സമൂഹത്തില്‍ പരമ്പരാഗതമായി നിലകൊണ്ട കൊള്ളരുതായ്മകളില്‍ നിന്ന് അവര്‍ ജനങ്ങളെ രക്ഷിക്കുകയും സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവര്‍ പദവിയും സ്വാധീനവും അധികാര ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിയിരുന്നില്ല. ഒരു വശത്ത് ഗാന്ധിജിയും മറു വശത്ത് ഗോദ്‌സെയുമായി തുലനം ചെയ്താല്‍ ഇത് കൂടുതല്‍ വ്യക്തമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

അരലക്ഷം കടന്ന് ഗസ്സയിലെ കൂട്ടക്കുരുതി

EDITORIAL

Published

on

2023 ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്രാഈല്‍ ആരംഭിച്ച കൂട്ടക്കുരുതിയില്‍ രക്തസാക്ഷികളായ ഫലസ്തീനികളുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 18ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ആക്രമണത്തിന് രണ്ടുമാസത്തെ നേരിയ ഇടവേള ലഭിച്ചിരുന്നുവെങ്കിലും വിശുദ്ധ റമസാനില്‍ തന്നെ ഇസ്രാഈല്‍ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞയാഴ്ച്ച വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 634 പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 41 പേരാണ്.

ഹമാസിന്റെ മുതിര്‍ന്ന നേതാവ് അല്‍ബര്‍ദാവിലും ഭാര്യയും പ്രാര്‍ത്ഥനക്കിടെ ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി ഗസ്സയില്‍ തീവ്രവും വ്യാപകവുമായ വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥലത്തെ സ്ഥിതിഗതികള്‍ വളരെ പരിതാപകരമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി ലംഘിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍ എന്നിവക്കു നേരെ ഇസ്രാഈല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായ അവസരത്തിലാണ് ഈ ആക്രമണം. രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അതു തീര്‍പ്പാകുന്നതിനു മുമ്പ് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തുക എന്ന ഉദ്ദേശത്തിലാണ് ഇസ്രാഈലിന്റെ ഇപ്പോഴത്തെ ഈ കടന്നാക്രമണം. ഇസ്രാഈലിലെ ആഭ്യന്തര രാഷ്ട്രീയമാണ് ഈ കൊടും ക്രൂരതക്കു പിന്നില്‍ എന്നതാണ് വസ്തുത. ഭരണ വിരുദ്ധ വികാരത്താല്‍ നിലനില്‍പ്പുതന്നെ അപകടത്തിലായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഫലസ്തീനിലെ പിഞ്ചോമനുകളുടെയും സത്രീകളുടെയും യുവാക്കളുടെയു മെല്ലാം ചുടുചോരകൊണ്ട് അധികാരക്കസേരയെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രാഈല്‍ പാര്‍ലമെന്റില്‍ മാര്‍ച്ച് 31 ഓടെ ബജറ്റ് ബില്‍ പാസായില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും അധികാരത്തില്‍നിന്ന് പുറത്തുപോകേണ്ടിവരും.

അതിന് ഇതാമര്‍ ബെന്‍ഗ്വിര്‍ എന്ന വലതുപക്ഷ ഭീകരന്റെ പിന്തുണ ആവശ്യമാണ്. അയാളുടെ ഓട്സ്മ യെഹൂദിത് പാര്‍ട്ടിക്ക് പാര്‍ലമെന്ററില്‍ ആറ് അംഗങ്ങളാണ് ഉള്ളതെങ്കിലും നെതന്യാഹുവിന് തല്‍ക്കാലം തടി രക്ഷപ്പെടുത്താന്‍ അവര്‍ ധാരാളമാണ്. അതിന് അവര്‍ ബില്ലിനെ അനുകൂലിക്കുകയോ എതിര്‍ക്കാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുയോ ചെയ്യണം. അവര്‍ അതിന് തയാറുമാണ്. പക്ഷെ, അ യാള്‍ പകരം ചോദിച്ചതാവട്ടേ ഫലസ്തീനികളുടെ ജീവനാണ്. ലോകത്തിന്റെ മൗനാനുവാദമുള്ളപ്പോള്‍ ഫലസ്തീനികളെ അനായാസം കൂട്ടക്കശാപ്പ് ചെയ്ത്ത് ബെന്‍ഗ്വിറിനെപ്പോലുള്ള പിശാചുക്കളുടെ രക്തദാഹം തീര്‍ക്കാമെന്നാണ് നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ചൊവ്വാഴ് പുലര്‍ച്ചെ രണ്ടു മണിക്ക് ഗസ്സക്കുമേല്‍ ബോംബുവര്‍ഷിച്ച് നാനൂറിലേറെ ഫലസ്തീനികളെ കൊന്നുതള്ളി ബെന്‍ഗ്വിറിന്റെ പിന്തുണക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് നെതന്യാഹു തുടക്കമിട്ടിരിക്കുകയാണ്. ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചുപോയ അയാള്‍ അതോടെ സംപ്രീതനുമായി. നെതന്യാഹു കണക്കുകൂട്ടിയതു തന്നെ സംഭവിച്ചു. മന്ത്രിസഭയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് ബെന്‍ഗ്വിര്‍ രംഗത്തെത്തി. പക്ഷേ പിന്തുണ തുടരണമെങ്കിലുള്ള നിബന്ധന ഗസ്സയില്‍ മനുഷ്യക്കശാപ്പ് നിര്‍ത്താന്‍ പാടില്ലെന്നത് മാത്രമാണ്. അയാളെപ്പോലെ നെതന്യാഹുവിനെ അധികാരത്തില്‍ താങ്ങിനിര്‍ത്തുന്ന ഇസ്രാഈല്‍ രാഷ്ട്രീയത്തിലെ കൃമി കീടങ്ങളെല്ലാം ആഗ്രഹിക്കുന്നത് യുദ്ധം തുടരണമെന്നാണ്.

അമേരിക്കയിലുണ്ടായ ഭരണമാറ്റവും നിലവിലെ ആക്രമണങ്ങള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിനോട് അടുക്കുന്ന സമയം യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ആരോടാണ് ഇസ്രാഈലികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യമെന്ന് വിലയിരുത്താനായി ചാനല്‍ 12 ന്യൂസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. ഗസ്സയില്‍ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കെ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രാഈലിന് ആയുധങ്ങളും പണവും വാരിക്കോരി നല്‍കിയിട്ടും ഇസ്രാഈലികള്‍ ട്രംപിനെ ഇത്രമാത്രം പ്രിയം വെക്കാനുള്ള കാരണം എന്താണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബൈഡനെക്കാള്‍ വലിയ സയണിസ്റ്റ് അനുകൂലിയും യുദ്ധ ഭ്രാന്തനും വലതുപക്ഷ ഭീകരനുമാണ് ട്രംപ് എന്നതായിരുന്നു അത്. അങ്ങിനെയൊരാള്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ ഇതു തന്നെയാണെന്ന് സുവര്‍ണാവസരമെന്നുള്ള ചിന്തയു ടെ അനന്തരഫലം കൂടിയാണിത്. രണ്ടാംഘട്ട വെടിനിര്‍ ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിക്കിടക്കുന്നതും അന്താരാഷ്ട്ര മര്യാദകള്‍ മുഴുവന്‍ കാറ്റില്‍ പറത്തപ്പെട്ടിട്ടും ലോകം ഒന്നാകെ മൗനത്തിന്റെ മഹാമാളത്തില്‍ അഭയം തേടുന്നതും ഇസ്രാഈലിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്.

Continue Reading

kerala

ലഹരിക്കേസില്‍ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്; എക്‌സൈസിനെതിരെ വീണ്ടും യു.പ്രതിഭ

Published

on

ആലപ്പുഴ: ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്ന് യു പ്രതിഭ എംഎൽഎ. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ കൊടുക്കാൻ കഴിയണമെന്നും പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതി ശരിയല്ലെന്നും യു പ്രതിഭ പറഞ്ഞു. നിഷ്കളങ്കരായ ഒരു കുട്ടിയോടും അങ്ങനെ ചെയ്യാൻ പാടില്ല എന്നും യു പ്രതിഭ കൂട്ടിച്ചേർത്തു. ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസിൽ നിന്നും ഒഴിവാക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിയുണ്ടാകും. കേസിൽ ആകെ 9 പ്രതികൾ ആണ് ഉണ്ടായിരുന്നത്. മകനെതിരായ കഞ്ചാവ് കേസിൽ പലതവണ ന്യായീകരണമായി യു. പ്രതിഭ രംഗത്തുവന്നിരുന്നു. ഇക്കാലത്ത് ചില കുട്ടികൾ പുകവലിക്കാറുണ്ട്. തന്‍റെ മകൻ അത് ചെയ്തെങ്കിൽ അത് താൻ തിരുത്തണമെന്നും പ്രതിഭ പറഞ്ഞു.

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത കൊടുത്തതാണ് എന്നും എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ എംഎൽഎയെ സിപിഎം തള്ളിയിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്‌സൈസ് കേസെടുത്തതെന്നും നാസർ വ്യക്തമാക്കിയിരുന്നു.

Continue Reading

Film

പോക്‌സോ കേസ്: ഇടക്കാല സംരക്ഷണം നീട്ടി, കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുക 26ന്

Published

on

ദില്ലി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഇടക്കാല സംരക്ഷണവും മറ്റന്നാൾ വരെ നീട്ടി നൽകി. ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക.

കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതി നഗരപരിധിയിലെ ഒരു വീട്ടിൽ വച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടൻ.

ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിച്ചിരുന്നു. കൂട്ടിക്കൽ ജയചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്നങ്ങൾ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നതായിരുന്നു സർക്കാരിന്‍റെ ചോദ്യം. തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്.

Continue Reading

Trending